Posts

Showing posts from April 1, 2018

#ദിനസരികള്‍ 360

|| ചോദ്യോത്തരങ്ങള്‍ || ചോദ്യം : മാനന്തവാടിയിലെ ബീവറേജ് കോര്‍പ്പറേഷന്റെ മദ്യവില്പന ശാലക്കെതിരെയുള്ള സമരം ആയിരം ദിവസത്തോളമാകുന്നു.എന്താണ് അഭിപ്രായം ? ഉത്തരം : തികച്ചും അസംബന്ധമായ ഒരു നാടകമാണ് അത്. ആ നാടകത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇനിയെങ്കിലും പാവപ്പെട്ട ആദിവാസികളെ ബലിയാടാക്കി മുതലെടുക്കാന്‍ ശ്രമിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്നാണ് എന്റെ അഭിപ്രായം.പൊതുസമൂഹത്തിന്റെയോ മറ്റേതെങ്കിലും വിഭാഗത്തിന്റെയോ പിന്തുണയില്ലാത്ത ഈ സമരം വ്യക്തിപരമായ താല്പര്യങ്ങളുടെ പേരില്‍ മാത്രം സംഘടിപ്പിക്കപ്പെട്ടതാണ്. എവിടെ നിന്നെങ്കിലുമൊക്കെ സമരത്തിനെതിരെ വിമര്‍ശനമുയരുമ്പോള്‍, ഞെട്ടിയെഴുന്നേറ്റു വരുന്നതുപോലെ ആരൊക്കെയോ വന്ന് പിന്തുണ പ്രഖ്യാപിച്ച് വന്നതിലും വേഗത്തില്‍ മടങ്ങുന്നു എന്നല്ലാതെ ആത്മാര്‍ത്ഥമായി ആ സമരത്തെ പിന്തുണക്കുന്ന ഒരു സംഘടനയേയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ആ സമരത്തെപ്രതി ഉണ്ടായിട്ടുള്ള ആക്ഷേപങ്ങള്‍ക്കാകട്ടെ കൈയ്യും കണക്കുമില്ല.ഇനിയെങ്കിലും സമരത്തിന്റെ പിന്നാമ്പുറത്തു പ്രവര്‍ത്തിക്കുന്നവര്‍ ആ സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ട് സമരം നടത്തുന്ന ഒന്നോ രണ്ടോ ആദിവാ

#ദിനസരികള്‍ 359

             സ്വാമി സന്ദീപാനന്ദ ഗിരി , ‘ ഭാരതീയത : മിത്തും യാഥാര്‍ഥ്യവും ’ എന്ന വിഷയത്തെക്കുറിച്ച് നാളെ വൈകുന്നേരം ഏഴുമണിക്ക് മാനന്തവാടിയിലെ കമ്യൂണിറ്റി ഹാളില്‍ സംവദിക്കുന്നു. പ്രസ്തുത സംവാദത്തിന്റെ സംഘാടനം നിര്‍വഹിച്ചിരിക്കുന്ന ഡി വൈ എഫ് ഐ , തികഞ്ഞ ഉള്‍ക്കാഴ്ചയോടെയാണ് ചര്‍ച്ചക്കുള്ള വിഷയം നിശ്ചയിച്ചിരിക്കുന്നതെന്നത് അഭിനന്ദനീയം തന്നെയാണ്. സമകാലികമായി ദുര്‍വ്യാഖ്യാനങ്ങളിലൂടെ ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ട ഭാരതീയത എന്ന സങ്കല്പത്തിന്റെ നേരും നുണയും വ്യക്തമാക്കുന്നതിന് ഈ സംവാദത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.             ഭാരതീയത എന്നു കേള്‍ക്കുമ്പോള്‍ സവിശേഷമായ ഏതോ ഒന്നിനെ പ്രത്യേകം സൂചിപ്പിക്കുന്നതാണ് എന്നു ചിന്തിച്ചു പോകുന്നുവെങ്കില്‍ നമുക്കു തെറ്റു പറ്റും. അങ്ങനെ ഏതെങ്കിലും ചിന്താസരണിയേയോ കാഴ്ചപ്പാടുകളേയോ അടര്‍ത്തിമാറ്റിയെടുത്തുകൊണ്ട് ഇതാണ് ഭാരതീയതയുടെ സൂചകമായിരിക്കുന്നത് എന്ന് വാദിക്കുക അസാധ്യമാകുന്നു.കാരണം വിവിധങ്ങളും എന്നാല്‍ ശക്തങ്ങളുമായ ഒരു പിടി ആശയസംഹിതകളെ പരിപാലിച്ചുകൊണ്ട് വളര്‍ന്ന് തിടംകൊണ്ട സംസ്കാരങ്ങളുടെ ആകെത്തുകയാണ് ഭാരതീയത എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അതി

#ദിനസരികള്‍ 358

            ‘ പെരുച്ചാഴികള്‍ ’ എന്നാണ് എസ് എന്‍ ഡി പിയുടെ നേതൃത്വത്തെ നാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന ഡോ പല്പു 1923 ല്‍ എഴുതിയ ഒരു കത്തില്‍ വിശേഷിപ്പിച്ചത്.ഗുരുവിന്റെ സങ്കല്പങ്ങളില്‍ നിന്നും ആ പ്രസ്ഥാനം അത്രമാത്രം വ്യതിചലിച്ചിരുന്നു. ഭേദ ചിന്തകളില്ലാതെ മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു മൂല്യബോധത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ആ ആചാര്യന് തന്റെ ചിന്തകളെ ജനമധ്യത്തില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ച സംഘടനയെത്തന്നെ അവസാനം തള്ളിപ്പറയേണ്ടിവന്നു. “ യോഗത്തിന്റെ നിശ്ചയങ്ങളെ നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യങ്ങളൊന്നും നമ്മെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിന് ജാത്യാഭിമാനം വര്‍ദ്ധിച്ചുവരുന്നതുകൊണ്ടും മുമ്പൊക്കെ മനസ്സില്‍ നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍ നിന്നും യോഗത്തെ വിട്ടിരിക്കുന്നു ” എന്ന് പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച വസ്തുതകള്‍ എത്ര വേദനാ ജനകമായിരിക്കണം എന്നു ചിന്തിച്ചു നോക്കുക.             ആ പ്രസ്ഥാവനയില്‍ അദ്ദേഹം ഊന്നിപ്പറയുന്ന ജാത്യാഭിമാനം എന്ന പ്രയോഗം നോക്കുക. ഏതൊന്നിനെ എതിര്‍ക്കുന്നതിന് വേണ്ടിയാണോ ഗുരു തന്റ

#ദിനസരികള്‍ 357

            രാവിലെ തൊട്ടടുത്ത വീട്ടിലെ പൂച്ച വേച്ചു വേച്ചുനടക്കുന്നത് കണ്ടു നോക്കിയതാണ്. അത് ആകെ അവശനിലയിലാണ്. വായില്‍ നിന്നും നുരയും പതയും വരുന്നുണ്ട്.ഒരു മണിക്കൂറിനുള്ളില്‍ അത് പിടഞ്ഞു പിടഞ്ഞു ചാകുന്നതിനും സാക്ഷ്യം വഹിക്കേണ്ടിവന്നു.ആ പൂച്ച ഗര്‍ഭിണിയായിരുന്നുവെന്നും ആരോ വിഷം വെച്ചതാണെന്നും അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞു.എന്നാല്‍ അത് വിഷം തിന്നതല്ലെന്നും പേയിളകിയതാകാമെന്നും പൂച്ചയെ കുഴിച്ചിടാന്‍ സഹായിച്ച ഒരാള്‍ അഭിപ്രായപ്പെട്ടതോടെ ഞാനാകെ അങ്കലാപ്പിലായി.എന്നു മാത്രവുമല്ല എന്റെ പൂച്ചകളെ ശ്രദ്ധിച്ചോളാന്‍ അദ്ദേഹത്തിന്റെ വക ഒരുപദേശംകൂടി കിട്ടിയതോടെ എന്റെ മനസ്സമാധാനവും പോയി.പൂച്ചക്ക് പേയിളകുന്നതിനെക്കുറിച്ച് പഠിക്കാനും പോംവഴികളെക്കുറിച്ചാലോചിക്കാനും ഇന്നത്തെ ദിവസം നീക്കിവെക്കേണ്ടിവരുമെന്ന കാര്യം ഉറപ്പായി.             വിഷം തിന്നതാണെന്നും അല്ലെങ്കില്‍ പേ വിഷമാണെങ്കില്‍ ഇത്ര വേഗം ആ പൂച്ച മരിക്കില്ല എന്നുമുള്ള അഭിപ്രായം പലരും പറഞ്ഞു. ഒരു പാവം ജീവിയെ വിഷം വെച്ച് കൊല്ലാന്‍ തക്ക ക്രൂരത മനസ്സില്‍ സൂക്ഷിക്കുന്നവരാണ് എന്റെ അയല്‍ വാസികള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നതെങ്ങനെ ? ശരിക്കും കൈകാല

#ദിനസരികള്‍ 356

ലൈംഗികത പൌരോഹിത്യത്തിന്റെ വിശുദ്ധിയെ സംരക്ഷിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ പാപമാണെന്നും കരുതിപ്പോരുന്ന മതബോധത്തിന് അനുപേക്ഷണീയമായ ഒരു ഘടകമാണ് ബ്രഹ്മചര്യമെന്ന് പല മതങ്ങളും സാക്ഷ്യപ്പെടുത്തുന്നു.ബ്രഹ്മചാരിയായിരിക്കുന്നവന് അനിതരസാധാരണമായ എന്തൊക്കെയോ കഴിവുകളുണ്ടെന്ന് മതം ചിന്തിക്കുന്നു.ജീര്‍ണമതങ്ങള്‍ മാത്രമല്ല ഇക്കാലത്തെ സജീവമായ മതങ്ങള്‍ കൂടി ഈ വിശ്വാസത്തെ മുറുകെ പിടിക്കുന്നുണ്ടെന്ന് കാണാം.ഇങ്ങനെ സ്ത്രീ സംസര്‍ഗ്ഗമില്ലാതെ ബ്രഹ്മചാരിയായിരിക്കുന്നവര്‍ക്ക് കരഗതമാകുന്ന നേട്ടങ്ങളെക്കുറിച്ച് മതങ്ങള്‍ വാചാലരാകുന്നതുകൊണ്ടുതന്നെ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.ബ്രഹ്മചാരിയായിരിക്കുന്നവന് പ്രത്യേകിച്ച് നേട്ടങ്ങളൊന്നുമില്ല എന്നുമാത്രം സൂചിപ്പിക്കട്ടെ. എന്റെ കൌതുകം ബ്രഹ്മചാരിവ്രതം വേണോ വേണ്ടയോ എന്നതിലല്ല മറിച്ച് ബ്രഹ്മചാരിയായിരിക്കുവാന്‍ നമ്മുടെ ചില സന്യാസികള്‍ അനുഭവിച്ച കഷ്ടപ്പാടുകളിലാണ്.ശങ്കരാചാര്യരാല്‍ വിരചിതമെന്ന് കണക്കാക്കപ്പെടുന്ന ഭജഗോവിന്ദം എന്ന കൃതിയില്‍ അദ്ദേഹം നാരീസ്തനഭരനാഭീദേശം ദൃഷ്ട്വാ മാ ഗാ മോഹാവേശം ഏതന്മാംസവസാദിവികാരം മനസി വിചിന്തയ വാരം വാരം (നാരി

#ദിനസരികള്‍ 355

|| ചോദ്യോത്തരങ്ങള്‍ || ചോദ്യം : ഏഷ്യാനെറ്റ് കൊണ്ടു വന്ന മിച്ചഭൂമി വിവാദത്തില്‍ ശ്രി സികെ ശശിന്ദ്രന്‍ എം എല്‍ എ എന്തിനാണ് ഇത്ര ശക്തമായി സി പി ഐ യെ ന്യായീകരിക്കുന്നത് ? ഉത്തരം : ലഭ്യമായ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ചിന്തക്ക് മേല്‍‌ക്കോയ്മയുള്ള ഇക്കാലത്ത് സി കെ ശശീന്ദ്രന്റെ നിലപാടിന്റെ മഹത്വം മനസ്സിലാക്കാന്‍ കുറച്ച് വിഷമമാണ്.ഇടതുപക്ഷ മുന്നണിയിലെ ഒരു പ്രധാനപ്പട്ടെ കക്ഷിയെ ക്ഷീണിപ്പിക്കുന്ന തരത്തിലുള്ള ഏതൊരു നീക്കവും മുന്നണിയെയാകെത്തന്നെ ബാധിക്കും എന്ന് അദ്ദേഹത്തിന് നന്നായി അറിയാം.അതുകൊണ്ട് കിട്ടിയ അവസരത്തില്‍ അവര്‍‌ക്കെതിരെ പ്രതികരിക്കുകയല്ല വേണ്ടത് മറിച്ച് മുന്നണി മര്യാദ പാലിക്കുക എന്നതാണെന്ന തിരിച്ചറിവിന് നന്ദി പറയുക.അതേ സമയം ഇപ്പുറത്ത് ഇടതുമുന്നണിയിലെ സി പി ഐ ഒഴികെയുള്ള മറ്റേതെങ്കിലും ഒരു കക്ഷിയാണെന്ന് കരുതുക. ഏറ്റവും വലിയ ആരോപണവുമായി ആദ്യംതന്നെ രംഗത്തു വരുന്നത് ഈ സി പി ഐ തന്നെയായിരിക്കുമെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ചോദ്യം : വയല്‍ക്കിളികളുടെ സമരത്തെക്കുറിച്ച് എന്താണ് അഭിപ്രായം ? ഉത്തരം : ബി ജെ പിക്ക് കടന്നു വരാനുള്ള വഴിയൊരുക്കുക എന്നത

#ദിനസരികള്‍ 354

             എനിക്കിവര്‍ ചിരിക്കുമ്പോള്‍             ഭയം തോന്നുക ഹേ ശുക             സ്വത്വം പോയോര്‍ ചിരിക്കുമ്പോള്‍             ഭയം താനല്ലി തോന്നുക ? – എന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരി.മനുഷ്യന്‍ എന്ന സത്തയെയാണ് ഒരൊറ്റ സ്വത്വമായി കവി ഇവിടെ പരിഗണിക്കുന്നത്.ആ സത്തയ്ക്ക് നിദാനമായിരിക്കുന്ന മൂല്യത്തിന് കോട്ടം തട്ടുമ്പോള്‍ മാനവന്‍ അമാനവനാകുന്നു, അസുരനാകുന്നു. മനുഷ്യരൂപമെങ്കിലും അത്തരക്കാരുടെ ചിരി ഭയാനകമാകുക സ്വഭാവികം.             മുഖമെവിടെ എന്ന പേരില്‍ അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കവിതയുണ്ട്. മൂന്നു കുഞ്ഞുകവിതകളുടെ സങ്കലനമാണ്. ഒന്നാമത്തേത് ചിത്രം             മുഖമെവിടെ ഞാന്‍ പകച്ചു ചോദിച്ചു മുനിപോല്‍ മൂകനായിരിപ്പു ചങ്ങാതി             പനയന്നാര്‍ കാവിലെഴുന്നള്ളത്തിന്റെ             പടമെന്നോര്‍ത്തിയാള്‍ വരച്ച ചിത്രത്തില്‍             കൊടിയുണ്ടാനകള്‍ കുടതഴകളും             കടും നിറം ചുറ്റിപ്പുരുഷാരങ്ങളും             ഒരുത്തനുമെന്നാല്‍ മുഖമി,ല്ലീ വിദ്വാന്‍             മുഴുപ്പിരിയനോ മഹാ വേദാന്തിയോ ? രണ്ട് ജാഥ             ഇതെന്തതിശയം ! പകലറുതിയില്‍             ഇളവറ്റു പട