Posts

Showing posts from February 17, 2019

#ദിനസരികള് 677

തിരിച്ചറിയപ്പെടേണ്ട രാഷ്ട്രീയ മര്യാദകള്‍ .             കാസര്‍‌കോഡ് പെരിയയില്‍ അതിനിഷ്ഠൂരമായി രണ്ടു യുവാക്കളെ കൊന്ന സംഭവത്തില്‍ കൊലപാതകികളെ നാടൊന്നാകെ ഒറ്റപ്പെടുത്തുകയും മനസാക്ഷിയുള്ളവരെല്ലാംതന്നെ ആ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ഉചിതമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ്. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ പ്രതികള്‍‌ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് കേരള ജനതക്ക് വാക്കുകൊടുക്കുകയുമുണ്ടായി.ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയായ സി പി ഐ എമ്മിനെ പ്രതിക്കൂട്ടിലാക്കിയ സംഭവമെന്ന നിലയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വളരെ കര്‍ക്കശമായ സ്വരത്തിലാണ് കൊലപാതകത്തിനെതിരെ പ്രതികരിച്ചത്. ഒരു കാരണവശാലും പാര്‍ട്ടിയുടേയോ ഭരണകൂടത്തിന്റെയോ   യാതൊരു പരിരക്ഷയും കുറ്റവാളികള്‍ക്കുണ്ടാകില്ലെന്ന പ്രസ്ഥാവനകളുടെ കൂടി ഫലമായി സത്വര നടപടികളാണ് അധികാരികളുടെ   ഭാഗത്തു നിന്നും ഉണ്ടായത്.             ഈ നിലപാടുകളുടെയൊക്കെ ഫലമായി കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ ശ്ലാഘനീയമായ നടപടികള്‍ പോലീസ് സ്വീകരിച്ചു.സി പി ഐ എമ്മിന്റെ ലോക്കല്‍ കമ്മറ

#ദിനസരികള് 676

നിഷ്പക്ഷനായിരിക്കുവാന് ‍ നിങ്ങള് ‍‌ ക്കെന്തവകാശം ? നോട്ടയെ ( None of the Above ) നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് People's Union for Civil Liberties (PUCL) നല്കിയ ഹരജി തീര് ‍ പ്പാക്കിക്കൊണ്ട് സുപ്രിംകോടതി ഇങ്ങനെ പറഞ്ഞു “We direct the Election Commission to provide necessary provision in the ballot papers/EVMs and another button called “None of the Above” (NOTA) may be provided in EVMs so that the voters, who come to the polling booth and decide not to vote for any of the candidates in the fray, are able to exercise their right not to vote while maintaining their right of secrecy." (Wiki)   മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികളെല്ലാവരും തന്നെ തനിക്ക് അനഭിമതരാണെന്നും അതുകൊണ്ടുതന്നെ അവര്‍‌ക്കെതിരെ പ്രതിഷേധ വോട്ടു ചെയ്യാനുമുള്ള അവകാശം പൌരന്മാര്‍ക്ക് അനുവദിക്കുന്ന ഈ നിര്‍‌ദ്ദേശത്തിന് നമ്മുടേതു പോലെയുള്ള ജനാധിപത്യരാജ്യത്ത് വലിയ പ്രസക്തിയും പ്രാധാന്യവുമുണ്ട്. അതൊടൊപ്പം തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ ഉയര്‍ന്ന ധാര്‍മികതയും നീതിബോധവുമുള്ളവരുമായിരിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടിക

#ദിനസരികള് 675

ഡ്രാക്കുളയും യക്ഷിയും – പേടിപ്പെടുത്തുന്ന സൌന്ദര്യങ്ങള്‍ . “ ഡ്രാക്കുളയുടെ കണ്ണുകള്‍ അസ്തമനസൂര്യന്റെ നേരെ തിരിഞ്ഞു.അവയില്‍ വെറുപ്പും ഒപ്പം തന്നെ വിജയാഹ്ലാദവും തിളങ്ങുന്നത് ഞാന്‍ കണ്ടു ”. ഒരു കാലത്ത് ത്രില്ലറുകളുടെ അവസാനം ആദ്യം തന്നെ വായിച്ച് പിന്നെ ആദ്യംമുതല്‍ നോവല്‍ വായിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. ഊതിവീര്‍പ്പിച്ചു നിറുത്തിയ ഒരു ബലൂണ്‍ കൊണ്ടുനടക്കുന്നതിന് വളരെ ശ്രദ്ധയാവശ്യമാണെങ്കിലും   കാറ്റുകുത്തി കൈയ്യിലൊളിപ്പിച്ചു പിടിച്ചാല്‍പ്പിന്നെ പേടിക്കേണ്ടതില്ലല്ലോ. അതുപോലെയായിരുന്നു അവസാനം എന്തെന്നറിഞ്ഞുകൊണ്ടുള്ള ആ വായനയും.എന്നാലും ഓരോ തവണ വായിക്കുമ്പോഴും ഡ്രാക്കുള എന്ന ഭയപ്പെടുത്തി.തലക്കു പിന്നിലെ ഏതോ ഇരുള്‍പ്രദേശത്തിരുന്ന തിളങ്ങുന്ന രണ്ടു കണ്ണുകള്‍ എന്നെ തുറിച്ചുനോക്കുന്നതുപോലെ.വായനയുടെ രാത്രികളില്‍ ഈ കണ്ണുകളെ പേടിച്ച് ഞാന്‍ പല തവണ തിരിഞ്ഞു നോക്കിയിട്ടുണ്ട്. മറ്റേതു നോവലില്‍ നിന്നും വ്യത്യസ്തമായി ഡ്രാക്കുള വായിക്കാന്‍ എനിക്കു പ്രത്യേക ദിവസങ്ങളുണ്ടായിരുന്നു.പ്രേതങ്ങള്‍ തങ്ങളുടെ   ശവാലയങ്ങള്‍ വിട്ട് മനുഷ്യനെ വലിച്ചു കീറി ചോരകുടിക്കാന്‍ ഇറങ്ങുന്നത് ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളി

#ദിനസരികള് 674

വാക്കിന്റെ മൂന്നാംകര - ഉള്ളുലച്ചിലുകളുടെ അന്വേഷണങ്ങള്‍ ആധുനികാനന്തര മലയാള നിരൂപണ സാഹിത്യത്തില്‍ പി കെ രാജശേഖരനോളം തലയെടുപ്പുള്ള വിമര്‍ശകരില്ലെന്നുതന്നെ പറയാം.സംശയമുള്ളവര്‍ അദ്ദേഹത്തിന്റെ ഏകാന്തനഗരങ്ങളോ , അന്ധനായ ദൈവം മലയാള നോവലിന്റെ നൂറുവര്‍ഷങ്ങളോ കഥാന്തരങ്ങളോ പിതൃഘടികാരമോ പരിശോധിക്കുക. നാളിതുവരെ നാം പരിചയപ്പെട്ടു പോന്ന വിചാരശീലങ്ങളില്‍ നിന്നും തെന്നിമാറിക്കൊണ്ട് മലയാളത്തിന്റെ സാഹിത്യ ഗതിവിഗതികള്‍ അദ്ദേഹം അടയാളപ്പെടുത്തുന്നതു കാണാം.കേരളീയ ജീവിതത്തിന്റെ സമസ്ത അടരുകളേയും ബാധിച്ച സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങളെക്കുറിച്ചുള്ള സൂക്ഷ്മധാരകളെക്കുടി കണക്കിലെടുത്തുകൊണ്ടാണ് അദ്ദേഹത്തിന്റെ വിമര്‍ശനം മലയാള സാഹിത്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. ” സാമ്പത്തിക – സാങ്കേതിക – ഉപഭോഗരംഗങ്ങളില്‍ ലോകവ്യാപകമായുണ്ടായ മാറ്റങ്ങള്‍ കേരളീയ സമൂഹത്തിലും പ്രതിഫലിച്ചു.എല്ലാ കേരളീയരേയും കേരളീയ ഗ്രാമങ്ങളേയും ഒന്നടങ്കം ബാധിച്ചുവെന്ന് ഇതിനര്‍ത്ഥമില്ല.ആ വൈരുദ്ധ്യം മാറുന്ന കേരളീയ ജീവിതത്തില്‍ സൃഷ്ടിച്ച പ്രതികരണങ്ങള്‍ ഉത്തരാധുനിക സാഹിത്യത്തിന്റെ ആവിര്‍ഭാവത്തിലാണ് കൂടുതല്‍ സ്വാധീനം ചെലുത്തിയത് ” എന്ന് അന്ധനായ ദ

#ദിനസരികള് 673

കാസര്‍‌കോട് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസു പ്രവര്‍ത്തകര്‍ ദാരുണമായി കൊല്ലപ്പെട്ടു. കൊന്നത് സി പി.ഐ.എമ്മാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. പ്രാദേശിക നേതാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജയിലിലായിരുന്ന യുവാക്കളെ കൊന്നത് സി.പി.ഐ.എം തന്നെയാണ് എന്ന് ചിന്തിക്കുക സ്വാഭാവികവുമമാണല്ലോ. സാധ്യതകള്‍ കണക്കിലെടുത്ത് സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്തിറങ്ങി. മാത്രവുമല്ല വിഷയം സജീവമായി നിലനിറുത്താന്‍ കൊലപാതകത്തെച്ചൊല്ലി ഒരു ഹര്‍ത്താലും പ്രഖ്യാപിക്കപ്പെട്ടു. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് നാട്ടിലാകമാനം പ്രചരിപ്പിക്കപ്പെടാനും ചര്‍ച്ച ചെയ്യാനുമുള്ള അവസരമായി പ്രസ്തുത കൊലപാതകങ്ങളെ രാഷ്ട്രീയ എതിരാളികള്‍ ഉപയോഗിച്ചു. ഇന്നലെ വരെ കൊലക്കത്തി താഴെ വെക്കാത്തവര്‍ ഇന്നു കുളിച്ചൊരുങ്ങി മാടപ്രാവുകളായി കൊല്ലപ്പെട്ടവരുടെ വീടുകളിലേക്കെത്തി നെഞ്ചത്തടിയും നിലവിളിയുമായി വിലാപങ്ങളില്‍ പങ്കുകൊണ്ടു. അതും സ്വാഭാവികം തന്നെയാണ്. മുതലെടുപ്പിന് ഒരവസരം കിട്ടിയാല്‍ പ്രത്യേകിച്ചും ഇലക്ഷന്‍ പടിവാതില്ക്കലെത്തി നില്ക്കുന്ന സന്ദര്‍ഭത്തില്‍ ആരായാലും ചെയ്തുപോകും. അങ്

#ദിനസരികള് 672

ഓഷോ – തിരിച്ചു വരവിന്റെ കാഹളങ്ങള്‍             താങ്കളൊരു ഫ്രീ സെക്സ് ഗുരുവാണോ എന്ന ചോദ്യത്തിന് ഓഷോ പറയുന്ന ഉത്തരം കേള്‍ക്കുക “ എന്റെ അഭിപ്രായത്തില്‍ സെക്സ് എന്നത് ലളിതവും മനോഹരവുമായ ഒരു സ്വാഭാവിക പ്രതിഭാസമാണ്.രണ്ടു വ്യക്തികള്‍ അന്യോന്യം ഊര്‍ജ്ജം പങ്കുവെക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ ആര്‍ക്കും ഇടപെടേണ്ട കാര്യമില്ല.മാത്രമല്ല “ ഫ്രീ സെക്സ് “ എന്ന പ്രയോഗം വിരല്‍ ചൂണ്ടുന്നത് നിങ്ങള്‍ക്ക് ലൈംഗികതയും ഒരു വില്പനച്ചരക്ക് ആണ് എന്നതിലേക്കാണ്.അതായത് അത് വിലകൊടുത്തു വാങ്ങേണ്ടിയിരിക്കുന്നു. ഒന്നുകില്‍ ഒരു ദിവസത്തേക്ക് അഭിസാരികയില്‍ നിന്നോ അല്ലെങ്കില്‍ ഒരു ജീവിതകാലത്തേക്ക് ഒരു ഭാര്യയില്‍ നിന്നോ രണ്ടായാലും അത് വിലകൊടുത്തു വാങ്ങേണ്ടതാണ് എന്ന്. അതേ ഞാന്‍‌ ഫ്രീ സെക്സില്‍ വിശ്വസിക്കുന്നു.സെക്സ് എന്നത് പങ്കുവെക്കാനുള്ള ആഹ്ലാദിക്കുവാനുള്ള ഏതൊരാളുടെയും ജന്മാവകാശമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ” ( ലൈംഗികത പണത്തിനു വേണ്ടിയാണെങ്കില്‍ , ശരീരം ഉപയോഗിച്ചുകൊണ്ടു ചെയ്യുന്ന തൊഴില്‍ തന്നെയാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്. നാം ഏതൊരു തൊഴിലിനും കൊടുക്കുന്ന മാന്യതയില്‍ത്തന്നെയാണ് ഇതിനേയും പരിഗണിക്ക

#ദിനസരികള് 671

മഹത്തായ ഒരു പാരമ്പര്യത്തെ പിന്‍പറ്റുന്ന നമ്മുടെ രാജ്യം ജയ്ഷേ മുഹമ്മദ് എന്ന മുസ്ലീം തീവ്രവാദ സംഘടനയാല്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ എക്കാലത്തേയും ശത്രുക്കളായ പാകിസ്താന്റെ പിന്തുണയുള്ള ഈ സംഘടന വെല്ലുവിളിച്ചിരിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തേയും സൈനിക ശേഷിയേയുമാണ്. ഇന്ത്യ ഒരു ശത്രുവിന്റെ മുന്നിലും പ്രത്യേകിച്ച് മുസ്ലീം തീവ്രവാദികളുടെ – മുട്ടു മടക്കില്ലെന്ന് നാം വീണ്ടും വീണ്ടും ദൃഢപ്രതിജ്ഞയെടുക്കേണ്ട സന്ദര്‍ഭമാണിത്. നാം കരുത്തരാണെന്ന് ലോകത്തിനു തെളിയിച്ചു കൊടുക്കണം. നമ്മെ കീഴ്‌പ്പെടുത്തുവാൻ ഒരു ശക്തിയ്ക്കും കഴിയില്ലെന്ന് ബോധ്യപ്പെടുത്തണം. അവസാനത്തെ ഇന്ത്യക്കാരനും പൊരുതി വീഴുന്നതുവരെ ഒരു ജനത എന്ന നിലയില്‍ ഒരൊറ്റ ലക്ഷ്യത്തോടെ നാം ഒന്നിച്ചു നില്ക്കണം. രാജ്യത്തിന്റെ അതിര്‍ത്തികള്‍ മാന്തുന്നവരെ ഒരു പാഠം പഠിപ്പിക്കാന്‍ കിട്ടിയ സുവര്‍ണാവസരത്തെ നാം വേണ്ടവണ്ണമുപയോഗിച്ചാല്‍ ഒരു ശത്രുവും ഇനിയൊരിക്കലും നമുക്കെതിരെ നില്ക്കാന്‍ ധൈര്യപ്പെടില്ല. ഒരു ജനത ഒരൊറ്റ ലക്ഷ്യം ഒരൊറ്റ ഇന്ത്യ – ഇതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം. അത്തരത്തിലുള്ള ഒരു രാജ്യം കെട്ടിപ്പടുക്കണമെങ്കില്‍ കരുത്തനായ ഒരു നേതാവ