Posts

Showing posts from January 19, 2020

#ദിനസരികള്‍ 1014 ഭരണഘടന - വീണ്ടെടുക്കപ്പെടേണ്ട മൂല്യങ്ങള്‍ !

            ഇന്ന് റിപ്പബ്ലിക് ദിനമാണ്. ഒരു ജനത ഭരണഘടനാപരമായി തങ്ങളുടെ അവകാശങ്ങളേയും കടമകളേയും സ്വയം അംഗീകരിച്ച് ഒരു പരമാധികാര രാഷ്ട്രമായി മാറിയ ദിനം.1949 നവംബര്‍ 26 ന് , അതായത് നാം നിയമദിനമായി ആചരിക്കുന്ന ദിവസം, ഭരണഘടനാ നിര്‍മ്മാണ സഭയുടെ അധ്യക്ഷന്‍ ഒപ്പിട്ടതോടെ ഭരണഘടന ഭാഗികമായിമായി സ്ഥാപിതമായിരുന്നുവെങ്കിലും പൂര്‍ണമായ അര്‍ത്ഥത്തില്‍ ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26 നാണ്.അതുകൊണ്ടാണ് ഇന്നേദിവസം നാം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.           ഏകദേശം രണ്ടു നൂറ്റാണ്ടു കാലം ഇന്ത്യയെ അടക്കിഭരിച്ച വൈദേശികാധിപത്യത്തിനെതിരെ നാം നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് 1947 ജൂലൈ 18 ലെ   ഇന്ത്യന്‍ ഇന്‍ഡിപെന്റന്‍സ് ആക്ടിലൂടെ ഇന്ത്യ എന്ന അതിവിശാലമായ പ്രദേശത്തെ പാകിസ്താനെന്നും ഇന്ത്യയെന്നും രണ്ടായി വിഭജിച്ചു കൊണ്ട് രണ്ടു സ്വതന്ത്രരാജ്യങ്ങളായി മാറ്റുവാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തീരുമാനിച്ചതോടെ നമുക്ക് സ്വാതന്ത്ര്യത്തിന്റെ വാതില്‍ പൂര്‍ണമായും തുറന്നു കിട്ടി. 1947 ആഗസ്ത് 14ാം തീയതി അര്‍ദ്ധരാത്രി ആഭ്യന്തരവും ബാഹ്യവുമായ എല്ലാ വിധ അധികാരാവകാശങ്ങളും ഇന്ത്യക്കാരില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് ബ്രിട്ടീഷുകാര്‍

#ദിനസരികള്‍ 1013 നിയന്ത്രിക്കപ്പെടാത്ത മാഫിയകള്‍ !

            തന്റെ സ്ഥലത്തു നിന്നും അനുവാദമില്ലാതെ മണ്ണെടുത്ത സംഘത്തെ ചോദ്യം ചെയത് യുവാവിനെ ജെ.സി.ബി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്ന വാര്‍ത്ത നാം വായിച്ചു.തിരുവനന്തപുരത്തിനടുത്ത് കാട്ടാക്കട കീഴാവൂര്‍ കാഞ്ഞിരം വിള ശ്രീമംഗലം സംഗീതിനെയാണ് മണ്ണുമാഫിയ സംഘം കൊലപ്പെടുത്തിയത്.സംഗീതിന്റെ വീടിനു പിന്നില്‍ നിന്നുമാണ് ഈ സംഘം അദ്ദേഹത്തെ അറിയിക്കാതെ മണ്ണെടുത്തു മാറ്റിയത്. കാര്യമറിഞ്ഞ് സ്ഥലത്തില്ലാതിരുന്ന സംഗീത് രാത്രിതന്നെ എത്തുകയും നാട്ടുകാരുടെ സഹായത്തോടെ മണ്ണെടുക്കുന്ന സംഘത്തെ ചോദ്യം ചെയ്യുകയുമായിരുന്നു. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചപ്പോഴാണ് ജെ സി ബി കൊണ്ട് തലയ്ക്ക് അടിക്കുകയും മതിലിടിച്ച് ശരീരത്തിലേക്ക് ഇടുകയും ചെയ്തത്. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റാണ് സംഗീത് മരണമടഞ്ഞത്.           നാട്ടുകാരടക്കമുള്ളവര്‍ സംഗീതിനൊപ്പമുണ്ടായിരുന്നുവെന്നതുകൂടി നാം കാണണം. കൂടാതെ തൊട്ടടുത്തുള്ള – ആറു കിലോമീറ്റര്‍ ദൂരമെന്ന് മാധ്യമങ്ങള്‍ - പോലീസ് സ്റ്റേഷനിലേക്ക് സംഭവത്തിന്റെ തുടക്കം മുതല്‍ അയാളുടെ ഭാര്യ നിരന്തരമായി വിളിച്ചുകൊണ്ടിരിക്കുകയായിരുന്നത്രേ ! പോലീസിന്റെ ഭാഗത്തു നിന്നും ഒരാളു പോലും തിരിഞ്ഞു നോക

#ദിനസരികള്‍ 1012 പുത്തന്‍ കലവും അരിവാളും – നിറം മങ്ങാത്ത പ്രതീകങ്ങള്‍

            ഇടശ്ശേരി വക്കീല്‍ ഗുമസ്തനായിരുന്നല്ലോ. അതുകൊണ്ടുതന്നെ കോടതി നടപടികളുമായി പലപ്പോഴും നേരിട്ട് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്.അത്തരത്തിലുള്ള ഒരു നിയമനടപടി കണ്ടതിന്റെ കഥയാണ് പുത്തന്‍കലവും അരിവാളും എന്ന കവിത. വിഷയം വിളജപ്തിയാണ്.എന്നുവെച്ചാല്‍ ജന്മിക്ക് കഴിഞ്ഞ കൊല്ലമോ മറ്റോ കൊടുക്കാനുള്ള പാട്ടബാക്കിയ്ക്ക് അയാള്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുന്നു.ഇക്കൊല്ലം കര്‍ഷകന്റെ വിളവ് കൊയ്യാനുള്ള അനുവാദമാണ് വിളജപ്തിയായി കോടതി കല്പിക്കുക. അങ്ങനെ ജപ്തിചെയ്യാനുള്ള അനുമതി കിട്ടിയാല്‍ ജന്മി, ആമിനേയും കൂട്ടി വിളനിലത്തേയ്ക്ക് പോകുന്നു. തന്റെ പണിക്കാരെ ഉപയോഗിച്ചുകൊണ്ട് വിള കൊയ്തുകയറ്റി ശേഖരിച്ച് പത്തായപ്പുരയിലേക്ക് എത്തിക്കുന്നു. ഇത്തരത്തിലുള്ള നടപടിയെക്കുറിച്ച് ഇടശ്ശേരി   “ വിളജപ്തി , ക്ഷേത്രത്തിലെ മൃഗബലി പോലെ പലപ്പോഴും കാണേണ്ടി വന്നിട്ടുണ്ട്.ഈ ദാരുണ സംഭവം താരതമ്യേന കുറഞ്ഞു വരുന്നുണ്ട്.പുതിയ തലമുറയ്ക്ക് അവിശ്വസനീയമാംവിധം നിയമ വിധേയമായ ക്രൂരതകളില്‍ ഒന്നാണ് വിളജപ്തി.ഇതിലുള്‍‌പ്പെട്ട മൂന്നു കക്ഷികളേയും എനിക്കടുത്തു പരിചയമുണ്ട്.കര്‍ഷകന്‍ ജന്മി, കോടതി.ആ പരിചയ ഫലമാണ് ഈ കവിത “ എന്നാണ് പുത്തന്

#ദിനസരികള്‍ 1011 ക്ഷേത്രങ്ങളെ ആറെസ്സെസ്സില്‍ നിന്നും മോചിപ്പിക്കുക

            പാവക്കുളം ക്ഷേത്രത്തില്‍ പൌരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു കൊണ്ടു നടത്തിയ പരിപാടിക്കിടെ , സ്വന്തം മക്കളെ കാക്ക കൊത്താതിരിക്കാനാണ് താന്‍ സിന്ദൂരം തൊട്ട് സംരക്ഷിച്ചു നിറുത്തിയിരിക്കുന്നതെന്ന് ആക്രോശിച്ചുകൊണ്ട് ധര്‍മ്മ സംരക്ഷണത്തിനു വേണ്ടി പാഞ്ഞടുക്കുന്ന ഒരു കുലസ്ത്രീയെ കേരളം കണ്ടു. എത്ര അധമവും നീചവും അപരവത്കൃതവുമായ ഒരു ആശയത്തെയാണ് ആ സ്ത്രീയും കൂട്ടരും മുറുകെപ്പിടിച്ചിരിക്കുന്നതെന്ന് ആലോചിക്കുക. ആ കൂട്ടത്തിനെതിരെ ഒറ്റക്കെങ്കിലും തന്നാല്‍ കഴിയുന്ന വിധത്തില്‍ പ്രതിരോധം തീര്‍ത്ത അഞ്ജിമയെ നാം നെഞ്ചോടു ചേര്‍ക്കുക.അത്തരക്കാരാണ് ഇനി അവശേഷിക്കുന്ന പ്രതീക്ഷ. എന്നു മാത്രവുമല്ല അതാതിടങ്ങളില്‍ അതെവിടെയേയുമാകട്ടെ, കഴിയുന്നത്ര പ്രതിരോധങ്ങള്‍ തീര്‍ത്തുകൊണ്ടേയിരിക്കണം എന്നുകൂടിയാണ് അഞ്ജിമയുടെ പ്രതിഷേധം നമ്മോട് ആവശ്യപ്പെടുന്നതെന്നു കൂടി മനസ്സിലാക്കുക.           പരിപാടി നടന്നത് ഒരു ക്ഷേത്രത്തിലാണ് എന്നതാണ് കാതലായ വിഷയം.അതുകൊണ്ടുതന്നെ എന്താണ് നമ്മുടെ ക്ഷേത്രങ്ങളുടെ , ആരാധാനാലയങ്ങളുടെ അവസ്ഥ എന്നു ചിന്തിക്കേണ്ട സന്ദര്‍ഭമാണ് ഇത്.           ഈശ്വരവിശ്വാസമുള്ളവരെങ്കിലും വിവിധ രാഷ്ട്രീയ ധാരക

#ദിനസരികള്‍ 1010 ബഹുമാനപ്പെട്ട സുപ്രിംകോടതി , രാജ്യം കാത്തിരിക്കുന്നു .

            ഇന്ന് ലോകജനത ഇന്ത്യയിലേക്ക് ചെവികൂര്‍പ്പിക്കുന്ന ദിവസമാണ്.ഇന്നാണ്   നമ്മുടെ ബഹുമാനപ്പെട്ട സുപ്രിംകോടതി,പൌരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്നത്. ഈ മഹാരാജ്യത്തിന്റെ മഹത്തായ ചരിത്രത്തിലേക്ക് എന്താണ് പുതിയതായി എഴുതിച്ചേര്‍ക്കാന്‍ പോകുന്നത് എന്നാണ് എല്ലാവരും തന്നെ സാകൂതം വീക്ഷിക്കുന്നത്. ഒന്നുകില്‍ എല്ലാക്കാലത്തേയ്ക്കും തിളങ്ങി നില്ക്കുന്ന അതിമനോഹരമായ ഒരു മുഹൂര്‍ത്തം സ്ഥാപിച്ചെടുക്കുക അല്ലെങ്കില്‍ ചരിത്രത്തിലെ നിരവധിയായ ചവറ്റുകുട്ടകളിലേക്ക് സ്വയം കയറിനിന്ന് അപ്രസക്തമാകുക- ഇതുരണ്ടില്‍ ഏതുമാര്‍ഗ്ഗമാണ് നമ്മുടെ സുപ്രിംകോടതി സ്വീകരിക്കുക എന്ന ജിജ്ഞാസ, അതുകൊണ്ടുതന്നെ സ്വാഭാവികവുമാണ്.           രാജ്യം നാളിതുവരെ അഭിമുഖീകരിക്കാത്ത തരത്തിലുള്ള വലിയ പ്രശ്നമാണ് പൌരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്.ജനതയുടെ സാമൂഹ്യജീവിതവും രാഷ്ട്രീയ ജീവിതവും ഈ നിയമവുമായി ഒരടി മുന്നോട്ടു പോകാനാകാത്ത സ്ഥിതിയിലാണ് . കാരണം രാജ്യത്തിലെ പൌരന്മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുക എന്നതാണ് ഈ നിയമ ഭേദഗതികൊണ്ട് സംഭവിച്ചിരിക്കുന്ന ദുരന്തം. ഭരണഘടനയുടെ മതനിരപേക

#ദിനസരികള്‍ 1008 അറഫാത്ത് – അകാലത്തില്‍ ഒരോര്‍‌മ്മ

            ആലോചനകളുടെ ഏതൊക്കെയോ വഴികളിലൂടെ ചില മനുഷ്യരുടെ ഓര്‍മ്മകളിലേക്ക് നാം അറിയാതെ നടന്നെത്തും.അതോടെ അലസമായ മാനസസഞ്ചാരം ആ നിമിഷം മുതല്‍ കൂടുതല്‍ ജാഗരൂകമാകും.അതോടെ ചിന്തകള്‍ക്ക് തീപിടിക്കാന്‍ തുടങ്ങും.മുന്നോട്ടുള്ള വഴികളില്‍ എത്ര ഇരുളുവീണുകിടന്നാലും തട്ടിമാറ്റി മുന്നോട്ടു കുതിക്കുവാനുള്ള ശേഷി നമുക്ക് കൈവരും.അത്തരത്തിലുള്ള കര്‍മ്മശേഷിയെ നിരന്തരം പ്രദാനം ചെയ്യുന്ന ഒരു പേരാണ്, അഥവാ ഓര്‍മ്മയാണ് യാസര്‍ അറഫാത്ത്.           മെഹമൂദ് ദര്‍വീശ് എഴുതിയിത് ഉദ്ധരിക്കട്ടെ :- “ നിരത്തുകള്‍ വെട്ടിത്തെളിച്ച എന്‍ജിനീയര്‍ ആയിരുന്നില്ല അറഫാത്ത്. അയാള്‍ വഴിയൊരുക്കിയെടുത്തത് മൈന്‍പാടങ്ങള്‍ക്ക് ഇടയിലൂടെയായിരുന്നു.മഞ്ഞുകട്ടയ്ക്ക് തീകൊടുക്കുക എന്ന ഇന്ദ്രജാലമാണ് അയാള്‍ കാണിച്ചത് ” മഞ്ഞുകട്ടയ്ക്ക് തീകൊടുക്കുക ! എന്തൊരു പ്രയോഗമാണ് അത്.ചത്തു കിടക്കുന്നവനെപ്പോലും ജ്വലിപ്പിച്ചുയര്‍ത്താനുള്ള കര്‍‌മ്മോത്സുകതയെ ഒരു പക്ഷേ ദര്‍വീശിന് ഇതിലും മനോഹരമായി ആവിഷ്കരിക്കാന്‍ കഴിയില്ല. ആ ഒരൊറ്റ പ്രയോഗത്തില്‍ നമുക്ക് എല്ലാം വ്യക്തമാകുന്നു.           1974 ല്‍ യാസര്‍ അറഫാത്ത് ലോകത്തോട് വിളിച്ചു പറഞ്ഞതു ചരിത്രമാണ് “ നോക്

#ദിനസരികള്‍ 1007 ഗവര്‍ണര്‍ ഇനിയും മനസ്സിലാക്കേണ്ടത്..

            എനിക്കു തോന്നുന്നത് നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേവലം നിഷ്കളങ്കനായ തമാശക്കാരാനാണെന്നാണ്. മാതൃഭൂമിക്കാര്‍ ആ പാവത്തിനെക്കുറിച്ച് , സ്വരം കടുപ്പിച്ച് ഗവര്‍ണര്‍ , യുദ്ധംപ്രഖ്യാപിച്ച് ഗവര്‍ണര്‍, വിട്ടുവീഴ്ചയില്ലാതെ ഗവര്‍ണര്‍ , നോട്ടീസ് അയച്ച് ഗവര്‍ണര്‍   എന്നൊക്കെ ഓരോന്ന് വെറുതെ എഴുതിവിട്ട് എന്തോ കടുപ്പക്കാരനാണ് അദ്ദേഹം എന്ന പ്രതിച്ഛായയുണ്ടാക്കാനാണ് ശ്രമിക്കുന്നത്.സത്യത്തില്‍ ശര്‍ക്കര മിഠായി കിട്ടാതെ വരുമ്പോള്‍ കോലുമിഠായിയ്ക്കു വേണ്ടി കരയുന്ന നമ്മുടെയൊക്കെ കുട്ടിക്കാലത്തേയും , സര്‍ക്കസ് കൂടാരത്തിലെ ചങ്കിടിപ്പിക്കുന്ന ട്രപ്പീസ് പ്രകടനങ്ങള്‍ക്കിടയില്‍ അടിച്ചാല്‍ ഒച്ച കേള്‍പ്പിക്കുന്ന വടിയുമായി നടന്ന് എന്തെങ്കിലും കുസൃതി കാണിച്ച് ജനങ്ങളെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന കോമാളിയേയുമാണ് സത്യത്തില്‍ ഗവര്‍ണറദ്യേം ഓര്‍മ്മിപ്പിക്കുന്നത്.അതിനുമപ്പുറം എന്തു പ്രാധാന്യമാണ് കുറച്ചു ദിവസമായി അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ക്കും നീക്കങ്ങള്‍ക്കും ഉള്ളത് ?             ബി ജെ പിയുടെ രാഷ്ട്രീയ ദൌത്യവുമായി കേരളത്തിലേക്ക് വന്ന ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേറ്റ നിമിഷം