Posts

Showing posts from January 28, 2018

#ദിനസരികള്‍ 297

|| ഒറ്റകള്‍ || പാതിരാത്തീവണ്ടിതന്‍ താളവും തണുപ്പുമെന്‍ പ്രാണനെ താരാട്ടാറ്റി താലോലിച്ചുറക്കുമ്പോള്‍ പെയ്തുവീഴുന്നു കിനാ വിറങ്ങും തീരങ്ങളില്‍ പേയുകള്‍ ! സ്വപ്നം, ജ്വര സന്തപ്തം ഭയാകുലം. അഗ്നിവീണയില്‍ കോര്‍ത്ത രാഗങ്ങള്‍ വര്‍ഷിച്ചപോല്‍ ചുട്ടുനീറുന്നു മന,സ്സേ തേതോ വിഭ്രാന്തിയാല്‍. കോര്‍ത്തകൈയ്യഴിയാതെ യെത്രയോ ദുരം താണ്ടി യിത്രയും വന്നു നമ്മളി ന്നു നാം രണ്ടാകുമ്പോള്‍ നേര്‍ത്തു പോകുന്നൂ പൂര്‍വ്വ ജന്മജന്മാര്‍ജ്ജിത ഭാഗ്യങ്ങള്‍ ! നമുക്കുനാ മൊറ്റയാകുകയല്ലോ. ഒറ്റ ! നിന്നില്‍നിന്നെന്നെ കീറിമാറ്റുമീ വേള ക്കിത്രയുമെളുപ്പമാം പേരു നാം നല്കി – ഒറ്റ ! ഒറ്റതാനല്ലീ നീയും ഞാനു മല്ലെങ്കി,ലൊന്നാണെ ന്ന ഭാവനയല്ലേ മൌഢ്യം , നേരറിയുകില്‍ ? ഇക്കാലമിതുവരെ യൊന്നായി നാം കെട്ടി യതൊക്കെയുമൊറ്റക്കൊറ്റ ക്കങ്ങനെ പുലരട്ടെ ! എത്തി നാം വഴിവക്കില്‍ നിനക്കു പോകാമിനി യിത്തിരിനേരം ഞാനീ ത്തണുപ്പില്‍ ശയിക്കട്ടെ !

#ദിനസരികൾ 296

            “ ആദിവാസികള്‍ക്ക് ബാഹ്യലോകത്തെക്കുറിച്ചുള്ള അജ്ഞതക്ക് സമമായുള്ളത് ബാഹ്യലോകത്തിന് ആദിവാസികളെക്കുറിച്ചുള്ള അജ്ഞത മാത്രമാണ്.പക്ഷേ നാം അവരുടെ അജ്ഞതയെക്കുറിച്ച് ഫലിതം പറയുകയും നമ്മുടെ അജ്ഞത ഭൂഷണമായി കരുതുകയും ചെയ്യുന്നു. ” എന്നാണ് വയനാട്ടിലെ അടിയ സമുദായത്തിന്റെ ജീവിതം അവതരിപ്പിച്ചുകൊണ്ട് കെ പാനൂര്‍ പറയുന്നത്.ഇപ്പോഴും ഇതുതന്നെയാണ് നമ്മുടെ അവസ്ഥ.ആദിവാസികള്‍ എങ്ങനെ ജീവിക്കുന്നുവെന്നോ അവര്‍ക്ക് ബാഹ്യലോകത്തെക്കുറിച്ച് എന്തൊക്കെ ധാരണകളുണ്ടെന്നോ ഇന്നും നമുക്ക് അറിയില്ല. അവരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടിയുള്ള നമ്മുടെ കാട്ടിക്കൂട്ടലുകള്‍ അവരെ എത്രമാത്രം സഹായിക്കുന്നുവെന്നും നമുക്കറിയില്ല എങ്കിലും ഒരു വഴിപാടുപോലെ നാം അവരെ സഹായിച്ചുകൊണ്ടേയിരിക്കുന്നു.             വയനാട്ടിലേക്ക് കുടിയേറി പാര്‍ക്കാന്‍ വന്നവര്‍ പതുക്കെ വയനാടിന്റെ അധികാരികളായി. മണ്ണും വെള്ളവും മലയും വയലും കാടുമൊക്കെ അവരുടെ അധീനതയിലായി.അവര്‍ക്കുവേണ്ടി സദാസമയും പെടാപ്പാടുപെടുന്നവരായി തദ്ദേശീയര്‍ മാറി. രണ്ടടക്കയും നാലുകഷണം പുകയിലയും കൊണ്ട് ആദിവാസികളുടെ സ്ഥാവരങ്ങളെ വന്നു കയറിയവര്‍ കൈപ്പിടിയിലാക്കി.പിന്നീട് അവരുടെ കനിവുകൊണ്ട്

#ദിനസരികള്‍ 295

            ദളിത് ചിത്രകാരനായ അശാന്തന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ കേരളം ലജ്ജിച്ചു തലകുനിക്കണം.ഉന്നതമായ സാംസ്കാരികമൂല്യങ്ങളില്‍ ജീവിക്കുന്ന ഒരു സമൂഹമാണ് മലയാളികളുടേത് എന്ന ചിന്തയുടെ യാഥാര്‍ഥ്യമെന്തെന്ന് ലോകമാകെ ദര്‍ശിച്ച ഒരു നിമിഷമായിരുന്നു അത്. കേരളം ഉടുതുണിയില്ലാതെ നാല്കവലയില്‍ നഗ്നമാക്കപ്പെട്ടതുപോലെ.ലളിത കലാ അക്കാദമിയുടെ മുന്നില്‍ സ്ഥാപിച്ച അദ്ദേഹത്തിന്റെ ചിത്രം വലിച്ചു കീറിക്കൊണ്ട് അദ്ദേഹത്തിന്റെ ശരീരം അകത്തേക്ക് കയറ്റിയാല്‍ കാലുതല്ലിയൊടിക്കും എന്ന് ആക്രോശിക്കുന്ന ഒരു കൂട്ടമാണ് നമ്മുടെ വിശ്വാസത്തിന്റെ , സംസ്കാരത്തിന്റെ കാവലാളുകളെങ്കില്‍ ഹാ കേരളമേ ലജ്ജിക്കുക എന്നല്ലാതെ മറ്റെന്തു പറയാന്‍ ?             കേരളത്തില്‍  പ്രത്യേകിച്ചും ഇടതുപക്ഷം ഭരണത്തിലിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്.ഏതേതൊക്കെ മൂല്യങ്ങളുടെ മൂലക്കല്ലുകളിലാണോ ഇടതുപക്ഷം എന്ന ബോധം വേരുറപ്പിച്ചു നിറുത്തിയിരിക്കുന്നത് , അതാതു മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചുകൊണ്ട് ഒരിക്കല്‍ കേരളം ഒറ്റക്കെട്ടായി എതിരിട്ടു തോല്പിച്ച വര്‍ഗ്ഗീയ കോമരങ്ങള്‍ കളമേറി ആഞ്ഞുതുള്ളുമ്പോള്‍

# ദിനസരികൾ 294

നില നില്ക്കുന്ന നില്ക്കുന്ന ഭരണവ്യവസ്ഥിതിയിൽ ജനാധിപത്യത്തിന്  ഉള്ള സ്ഥാനം അദ്വിതീയമാണ്. സങ്കല്പങ്ങളനുസരിച്ചാണെങ്കിൽ  ജനങ്ങളുടെ ക്ഷേമത്തിനും പുരോഗമനത്തിനും ഉതകുന്ന നിരവധി ആശയങ്ങങ്ങൾക്ക്  പ്രവർത്തിക്കാനുള്ള അവസരം ജനാധിപത്യം അനുവദിച്ചു നല്കുന്നുണ്ട്. അത് എത്രമാത്രം പക്ഷപാതപരമായി നടപ്പിലാക്കപ്പെടുന്നു എന്നത് അതിന് മുതിരുന്നവരുടെ  താല്പര്യവും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും  അനസരിച്ചായിരിക്കും.ജനങ്ങളുടെ ഇച്ഛ നടപ്പിലാകന്നതിന് പകരം അത്തരം സന്ദർഭങ്ങളിൽ ഇടുങ്ങിയതും ജനാധിപത്യ വിരുദ്ധവുമായ താല്പര്യങ്ങളാകും  നടപ്പിലാക്കുക.  ഇത്തരം രീതികളെയാണ് വിശാലമായ അർത്ഥത്തിൽ അഴിമതി എന്നു പറയുന്നത്.അഴിമതി രാജ്യത്തിന്റേതും അതുവഴി പൊതുജനങ്ങളുടേതുമായ സമ്പത്തിനെ വ്യക്തികളുടേയും  കോർപ്പറേറ്റുകളുടേയും കീഴിലേക്ക് കൊണ്ടെത്തിക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി  ബാധിക്കുന്നു. ഈ അവസ്ഥയെ തിരിച്ചറിയുകയും  നിർമാർജ്ജനം ചെയ്യാനുള്ള ഉത്തരവാദിത്തം ഏറ്റവും കൂടുതൽ ഉള്ളത് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്കാണ് എന്നത് അവിതർക്കതമായ വസ്തുതയാണ്.തങ്ങൾക്കു കീഴിലുള്ള ബ്യുറോക്രസിയെ മാതൃകാപരമായി  നയിക്കാനും അഴിമതി വിരുദ്

#ദിനസരികള്‍ 293

             കെ പാനൂരിന്റെ കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകം കൊറഗര്‍, അടിയര്‍, കുറിച്യര്‍, പണിയര്‍, കാട്ടുനായ്ക്കര്‍, കുറുമര്‍ മുതലായ ആദിവാസി വിഭാഗങ്ങളുടെ ശോചനീയമായ ജീവിതങ്ങളെ ചൂണ്ടിക്കാണിക്കുന്നു.നമുക്കിടയില്‍ നമ്മെപ്പോലെ രൂപസാദൃശ്യമുള്ള എന്നാല്‍ മൃഗസദൃശമായ ജീവിതം നയിക്കുന്ന ഇവരെക്കുറിച്ച് കേവലം കൌതുകം എന്നതിനപ്പുറം ഇന്നും നമുക്ക് മറ്റൊരു താല്പര്യവുമില്ലല്ലോ എന്ന ആശങ്കയാണ് ഈ പുസ്തകം വായിച്ചു തീര്‍ത്തുകഴിഞ്ഞാല്‍ തോന്നുക.1963 ലാണ് കേരളത്തിലെ ആഫ്രിക്ക ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. വയനാട്ടിലെ ആദിവാസികളുടെ ജീവിതം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുകയും അധികാരികളുടെ ശ്രദ്ധ പതിയാന്‍ സഹായിക്കുകയും ചെയ്ത ആദ്യത്തെ പുസ്തകം എന്ന അഭിനന്ദനം നല്കേണ്ടതിനു പകരം ഗ്രന്ഥകാരനെ ശിക്ഷിക്കുവാനാണ് അന്നത്തെ സര്‍ക്കാര്‍ തയ്യാറായത്. അവര്‍ പുസ്തകം നിരോധിക്കുകയും സര്‍വ്വീസ് ചടങ്ങളനുസരിച്ച് അദ്ദേഹത്തിനെതിരെ നടപടികളെടുക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ പൊതുസമൂഹം വളരെ ഫലമപ്രദമായി ഇടപെടുകയും പ്രസ്തുതപുസ്തകത്തെ ഗുണപരമായിത്തന്നെ വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് പിന്‍‌വാങ്ങേണ്ടിവന്ന

#ദിനസരികള് 292

||ദിനസരികളുടെ അവസാനം..|| സുനില്‍ പി ഇളയിടത്തിന്റെ മഹാഭാരതപഠനം ഒന്നിനേയും നോവിച്ചുപോകാതെ , പാര്‍ശ്വങ്ങളെ ഒരു പൂവുകൊണ്ട് തഴുകുന്ന പോലെയുള്ള സുഖകരമായ ഒരനുഭൂതിയായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പുരോഗമിക്കുന്നു. ഗാന്ധിജിയുടെ ഗീതയിലേക്ക് ചെന്നുചേരണമെന്ന ഉദ്ബോധനത്തിലേക്ക് എത്തിനില്ക്കുന്ന പരമ്പര, ഭാരതീയമായ ശൃംഗങ്ങളെ മികച്ച രീതിയില്‍ അഭിവാദ്യം ചെയ്യാന്‍ ബദ്ധശ്രദ്ധമാണ്. യാതൊന്നിനേയും മുറിവേല്പിക്കാതെ സാംസ്കാരിക വിമര്‍ശനങ്ങള്‍ ഇക്കാലത്ത് കടന്നുപോകുകയെന്നത് അസാധ്യമാണ്. പക്ഷേ ആ അസാധ്യതയെ സുനില്‍ പി ഇളയിടം തന്റെ ഗുരുവായ പരമ്പരയിലൂടെ ആവിഷ്കരിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.ഭാരതീയമായ നിലപാടുതറകളെ നിരന്തരം ഉദ്ഗാനം ചെയ്യുന്ന ഇത്തരത്തിലുള്ള സാര്‍ത്ഥകമായ ഇടപെടലുകള്‍ അദ്ദേഹത്തെ അനുധാവനം ചെയ്തുപോരുന്നവരെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.ഇരുളിനെ കീറിമുറിച്ചുകൊണ്ട് ഉയര്‍ന്നു നില്ക്കുന്ന മഹാപ്രകാശമായി അദ്ദേഹത്തിന്റെ എഴുത്തുകള്‍ പരിണമിക്കുന്നു , വഴി കാട്ടിയാകുന്നു. എന്നാല്‍ കടകവിരുദ്ധമായ ഒരു ആശയത്തെയാണ് കാരവാന്‍ പത്രാധിപര്‍ വിനോജ് കെ ജോസ് മുന്നോട്ടു വെക്കുന്നത്.സിംഹാസനങ്ങളില്‍

#ദിനസരികള് 291

||ബിനാലെ|| മലയാളം വാരിക വിശേഷിപ്പിക്കുന്നതുപോലെ ബിനാലെ കേരളത്തിന്റെ സാംസ്കാരിക അഭിമാനം തന്നെയാണ്.കലയുടെ ലോകോത്തരമായ ആധുനികവിതാനങ്ങളെ മലയാളികളുടെ മണ്ണിലേക്കെത്തിക്കുക എന്ന അഭിനന്ദനീയമായ ദൌത്യമാണ് ബിനാലെയുടെ സംഘാടകര്‍‌ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അസാധാരണമായ ആവിഷ്കാരങ്ങളാല്‍ ആസ്വാദനശേഷിയുടെ പരമാവധി ആവശ്യപ്പെടുനന ബിനാലെ , ഓരോ തവണ കണ്ടിറങ്ങുമ്പോഴും അത്ഭുതങ്ങള്‍ മാത്രമാണ് അവശേഷിക്കുക. ആസ്വാദനശേഷിയുടെ കാര്യത്തില്‍ തന്നെ ഇനിയും എന്തൊക്കെ ലോകങ്ങളെയാണ് അറിയാനും കീഴടക്കാനുമുള്ളത് എന്ന ആ അത്ഭുതത്തോടെയാണ് അടുത്ത ബിനാലെക്കുവേണ്ടി കാത്തിരിക്കുക.മലയാളിയെ കലയുടെ വിസ്മയകരമായ അധിത്യകകളിലേക്ക് ആവാഹിച്ചുയര്‍ത്തുന്ന , അതുവഴി കേരളത്തിന് ലോകകലാഭൂപടത്തില്‍ അനിഷേധ്യമായ സ്ഥാനം ലഭ്യമാക്കുന്ന ബിനാലെ മുടക്കം കൂടാതെ നടത്തുകയെന്നത് ഓരോ കേരളീയന്റേയും ഉത്തരവാദിത്തവും കടമയുമാണെന്ന് ഞാന്‍ വിചാരിക്കുന്നു. ഇത്തരത്തിലുള്ള ബിനാലെക്കുറിച്ച്, അതിന്റെ സാമ്പത്തിക നടത്തിപ്പിലെ സുതാര്യതയെക്കുറിച്ച് ഈ ലക്കം മലയാളം വാരികയില്‍ പി എസ് റംഷാദ് എഴുതിയ കൊച്ചി മുസിരിസ് ബിനാലെ – സാമ്പത്തിക ഇടപാടുകള്‍ സുതാര്യമോ ?