Posts

Showing posts from August 13, 2017

#ദിനസരികള്‍ 129

നാവുകളരിഞ്ഞ് കെട്ടിത്തൂക്കിയിടപ്പെട്ട ഇരുണ്ട കാലത്തെക്കുറിച്ച് സച്ചിദാനന്ദന്‍ നാവുമരം എന്നൊരു കവിത എഴുതിയിട്ടുണ്ട്. പാടാനും പറയാനും വിലക്കുകളുണ്ടായിരുന്ന അക്കാലത്തെ അടയാളപ്പെടുത്തിയത് അടിയന്തിരാവസ്ഥ എന്ന പേരിലായിരുന്നു. ഒരമ്മയും മകനും ആസേതുഹിമാചലം , തങ്ങളുടെ അധികാരത്തെ ഊട്ടിയുറപ്പിക്കാന്‍ വ്യഗ്രതപ്പെട്ടപ്പോള്‍ പ്രതിഷേധങ്ങളുടേയും പ്രതിരോധങ്ങളുടേയും രൂപത്തില്‍ നമ്മുടെ സാംസ്കാരിക ലോകം ജനാധിപത്യത്തിനുവേണ്ടി കോട്ടകള്‍ കെട്ടി.അടക്കിഭരണം അനുവദിക്കില്ല എന്ന നിലപാടിന് പകരം ജീവന്‍ പോലും ബലികഴിക്കേണ്ടി വന്ന സന്ദര്‍ഭങ്ങളുണ്ടായി. പരാജയപ്പെടാന്‍ ജനാധിപത്യത്തിന്റെ നേരവകാശികളായ സാംസ്കാരിനായകന്മാര്‍ക്ക് മനസ്സുണ്ടായിരുന്നില്ല.നാവടക്കാനും അടങ്ങാത്തവയെ അരിഞ്ഞെടുക്കാനുമുള്ള കല്പനകളെ അവര്‍ വെല്ലുവിളിച്ചു. നോക്കുക. നാട്ടമ്മ നല്ല തേവി നാവെല്ലാമരിഞ്ഞ നാളില്‍ നാവിലൊന്നു മുളപൊട്ടി നാളുതോറും നീണ്ടു വന്നു നാറാണക്കല്ലില്‍ നിന്നും നാരായ വേരു പൊട്ടി – നാടിന്റെ നട്ടെല്ലായി നാവു മരം മുളച്ചത് അങ്ങനെയായിരുന്നു.അറുത്തെടുക്കാന്‍ ശ്രമിക്കവേ ആയിരം നാവിലകളുമായി മരം പൂര്‍വ്വാധികം ശക്തിനേടുകയും നല്ല തേവിയെ വെല്ലുവ

#ദിനസരികള്‍ 128

# ദിനസരികള്‍ 128 എന്തിനാണ് ഒരാള്‍ എഴുതുന്നത് ? ഏറ്റവും സാധാരണമായ അര്‍ത്ഥത്തില്‍ ഒരാശയത്തെ വിനിമയം ചെയ്യുന്നതിനാണ് എഴുത്തിനെ , അഥവാ ഭാഷയുടേതായിട്ടുള്ള മുഴുവന്‍ പ്രയോഗരൂപങ്ങളേയും നാം ഉപയോഗിക്കുന്നത്. ഭാഷയെ എത്രമാത്രം സങ്കീര്‍ണമാക്കിയാലും ആശയവിനിമയം ചെയ്യുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യത്തേയും ഉന്നം വെക്കുക വയ്യ.കടത്തുകാരനെ കൂവി വിളിക്കുന്ന  യാത്രികനും ജ്ഞാനപീഠത്തിലിരുന്ന സാഹിത്യസല്ലാപം ചെയ്യുന്ന എഴുത്തുകാരനും ചെയ്യുന്നത് ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒരാശയത്തെ പ്രചരിപ്പിക്കുക തന്നെയാണ്. ( കൂവുന്നതിന് ഭാഷ വേണോ എന്ന് പുരികം ചുളിക്കുന്നവരെ കാണാതിരിക്കുന്നില്ല.കൂവല്‍ വെറും ഒച്ച അഥവാ ശബ്ദമുണ്ടാക്കല്‍ മാത്രമാണെങ്കിലും ഭാഷയുടെ അഴകളവുകളുടെ പരിധിയില്‍ വരുന്നില്ലെങ്കിലും ആശയത്തെ വിനിമയം ചെയ്യുന്നു എന്ന ഉദ്ദേശത്തെ നടപ്പിലാക്കുന്നു എന്നുളളതുകൊണ്ടാണ് കൂട്ടുപിടിച്ചത്. സാഹിത്യം സമം കൂവല്‍ എന്ന് ചിന്തിക്കുന്നില്ല ) സ്നേഹഭാജനതയാർന്ന ഹൃത്തിതിൽ ദേഹമിങ്ങനെ വെടിഞ്ഞു പാറ്റപോൽ മോഹമാർന്നു പരമാം മഹസ്സഹോ മോഹനാംഗി തഴുകിക്കഴിഞ്ഞവൾ എന്ന് വായിക്കുമ്പോഴും അരിയുണ്ടെന്നാലങ്ങേര്‍ അന്തരിക്കുകില്ലല്ലോ എന

#ദിനസരികള്‍ 127

എനിക്ക് ബര്‍ണാഡ് ഷായുടെ  ഫലിതങ്ങള്‍    ഇഷ്ടമാണ്. സാമ്പ്രദായിക രീതിയില്‍ പറഞ്ഞാല്‍ കുറിക്കു കൊള്ളുന്ന ചിന്തിപ്പിക്കുന്ന ചിരിപ്പിക്കുന്ന പ്രയോഗങ്ങള്‍ ധാരാളം ഷാ നടത്തിയിട്ടുണ്ട്. 1856 ല്‍ ജനിച്ച് 1950 ല്‍ മരിച്ച ഷാ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ എഴുതിയ എഴുത്തുകാരനാണ്. ഒരിക്കല്‍ ഒരു നാടകം കണ്ടുകൊണ്ടിരിക്കേ ഷാ ഉറക്കം പിടിച്ചു. നാടകശേഷം അഭിപ്രായം ചോദിക്കാനെത്തിയ നാടകകൃത്തിനോട് താങ്കള്‍ക്കുള്ള മറുപടിയാണ് എന്റെ ഉറക്കം എന്നാണ് പറഞ്ഞത് . കേവലമായ ഫലിതത്തിന്റെ അതിര്‍ത്തികളെ ഭേദിക്കുന്നില്ലേ ഷായുടെ മറുപടി ? ഇത് തമാശയാണോ അതോ എഴുത്തുകാര്‍ സദാ മനസ്സില്‍ സൂക്ഷിക്കേണ്ട മുന്നറിയിപ്പാണോ എന്നൊക്കെ സ്വയം നിശ്ചയിക്കുക. നമ്മെ ഉണര്‍ത്താനാവാത്ത , അലോസരപ്പെടുത്താത്ത , അനുഭവിപ്പിക്കാത്തവയെയൊക്കെ അവഗണിക്കുക തന്നെ വേണം എന്ന ഷായുടെ അഭിപ്രായത്തോട് എനിക്ക് യോജിപ്പുണ്ട്             ഷായുടേതായി ഗീതാലയം ഗീതാകൃഷ്ണന്‍ വിശ്വപ്രസിദ്ധ ഫലിതങ്ങള്‍ എന്ന തന്റെ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നവയില്‍ ചിലത് ചുവടേ ചേര്‍ക്കുന്നു. ഫലിതമായി കാണുന്നവര്‍ക്ക് അങ്ങനെ , അതിനപ്പുറം പോകേണ്ടവര്‍ക്ക് അങ്ങനെ.ഏതായാലും ഷായുടെ പ്രതികരണങ്

#ദിനസരികള്‍ 126

ബാലചന്ദ്രന്‍ ചുള്ളിക്കാട് വിമര്‍ശിക്കപ്പെടുന്നു എന്ന ലേഖനത്തിലൂടെ സജയ് കെ വി ഒരു വിഗ്രഹത്തെ ഉടക്കാന്‍ ശ്രമിക്കുകയാണ്. മലയാളികളെ “ തീക്ഷ്ണഭാഷയുടെ അമ്ലം ” രുചിപ്പിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് ആ വിഗ്രഹം.ചുള്ളിക്കാട് പ്രസരിപ്പിക്കുന്ന സ്തോഭജന്യമായ വൈകാരിക അന്തരീക്ഷത്തില്‍ നിന്ന് മാറി നിന്നുകൊണ്ട് ആ കവിത എന്താണെന്ന് ഒരു വിമര്‍ശകന്റെ ത്യാജ്യഗ്രാഹ്യബുദ്ധിയോടെ വിലയിരുത്തുകയാണ് സജയ് ചെയ്യുന്നത്. ആരാധകരുടെ നെഞ്ചില്‍ ചവിട്ടിനിന്നുകൊണ്ട് വിമര്‍ശകന്‍ , കവിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് , കവിയുടെ കൃതികളെക്കൊണ്ടുന്നെ സാക്ഷ്യം പറയിപ്പിക്കുന്ന കാഴ്ച നമുക്ക് ഈ ലേഖനത്തില്‍ കണ്ടെത്താന്‍ കഴിയും. ” അനേകം നിഷ്കളങ്കമായ ചെറുപ്പങ്ങള്‍ ആരാധിച്ചു വഷളാക്കിയ കവിയുടെ വിഗ്രഹത്തിന് കളിമണ്‍ പാദങ്ങളാണുണ്ടായിരുന്നതെന്ന് വ്യസനപൂര്‍വ്വം തിരിച്ചറിയുകയാണ്. – കുതിരയായി നടിച്ചു നടന്നത് വാസ്തവത്തില്‍ ഒരു കഴുതയായിരുന്നു എന്നും. ” എന്ന് ആക്ഷേപിക്കുന്ന വിമര്‍ശകന്റെ വാക്കുകള്‍ , പക്ഷേ കവിയുടെ ആരാധകര്‍ക്ക് കര്‍ണശൂലങ്ങളായി മാറിയേക്കാം.             അത്യുക്തിയുടെ അരങ്ങാണ് ബാലചന്ദ്രന്റെ കവിത എന്നാണ് ലേഖകന്റെ ആക്ഷേപം. ആലി

#ദിനസരികള്‍ 125

ഡി വൈ എഫ് ഐ ഒരു പ്രതീക്ഷയാണ്. വരുംകാലത്തേക്കുള്ള നന്മകള്‍ ഡി വൈ എഫ് ഐയുടെ തണലില്‍ അണിനിരക്കുന്ന യുവസഹസ്രങ്ങളിലൂടെ നടപ്പിലാക്കാന്‍ കഴിയും എന്ന പ്രതീക്ഷ. ജാതിമതാദികളുടെ പേക്കൂത്തുകള്‍ കളങ്കപ്പെടുത്തുന്ന വര്‍ത്തമാനകാലസാഹചര്യങ്ങളെ മുറിച്ചു കടക്കുന്നതിനും വിദ്വേഷപ്രചാരകരുടെ കുപ്രചരണങ്ങളില്‍ വീണുപോകാതെ ഒരു ജനതയുടെ കാവലാളാകുന്നതിനും ഈ യുവാക്കള്‍ക്ക് കഴിയുമെന്ന പ്രതീക്ഷ. നാളെ വിടരേണ്ടതും തണല്‍ വിരിക്കേണ്ടതുമായ പൂമരങ്ങളാണ് ഈ യുവാക്കളെന്ന പ്രതീക്ഷ.   ആ പ്രതീക്ഷയെ സാര്‍ത്ഥകമാക്കുന്നതായിരുന്നു ഓഗസ്റ്റ് പതിനഞ്ചിന് ഡി വൈ എഫ് ഐ നടത്തിയ പ്രതിരോധ സംഗമം.             പങ്കാളിത്തം കൊണ്ടും ഉന്നയിച്ച മുദ്രാവാക്യത്തിന്റെ അര്‍ത്ഥവ്യാപ്തികൊണ്ടും സവിശേഷമായ ശ്രദ്ധ പിടിച്ചു പറ്റിയ പ്രകടനമായിരുന്നു മാനന്തവാടിയിലെ ഗാന്ധിപാര്‍ക്കില്‍ ഡി വൈ എഫ് ഐയുടെ സഖാക്കള്‍ നടത്തിയത്. ഭാവനാ സമ്പന്നവും അച്ചടക്കത്തോടെ നടത്തിയതുമായ പ്രസ്തുത പരിപാടി , ഇക്കാലത്ത് മതനിരപേക്ഷതയെ സംരക്ഷിക്കുവാന്‍ ആരുണ്ട് എന്ന ചോദ്യത്തിന്  ഉത്തരമായി.ഇരുണ്ട കാലത്തിലേക്ക് സമുഹത്തെ നയിക്കുന്ന എല്ലാവിധ ദുഷ്ടശക്തികള്‍ക്കുമെതിരെ പോരാടുവാനും പ്രതിരോധം തീര്‍ക്

#ദിനസരികള്‍ 124

സ്വാതന്ത്ര്യദിനാശംസകള്‍ . അധിനിവേശത്തിന്റെ നൂറ്റാണ്ടുകളിലൂടെ കടന്നുപോന്ന ഭാരതീയ ജനത തങ്ങളെ അമര്‍ത്തിപ്പിടിച്ചും അടക്കിഭരിച്ചും ഭരണം കൈയ്യാളിയ വിദേശികളുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് വിടുതല്‍ നേടിയതിനുപിന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ സ്വജീവന്‍ പോലും ബലി കഴിച്ച് ഭാരതത്തിന്റെ തെരുവീഥികളെ തങ്ങളുടെ ഹൃദ്രക്തം കൊണ്ട് ചുവപ്പിച്ച ഒരു ജനസഞ്ചയത്തിന്റെ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളാണെന്ന തിരിച്ചറിവ് നമ്മെ ആവേശപ്പെടുത്തുന്നില്ലെങ്കില്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യബോധങ്ങളെ യാന്ത്രികമായെങ്കിലും ആവിഷ്കരിക്കുവാനും പിന്‍പറ്റുവാനും ശ്രമിക്കുന്നില്ലെങ്കില്‍  ചരിത്രത്തിലെ ഏറ്റവും നന്ദി കെട്ട ഒരു ജനതയായി നാം വിലയിരുത്തപ്പെടുമെന്നതിനാല്‍ , വൈദേശികാധിപത്യത്തിനെതിരെ ഉയര്‍ന്ന ദുര്‍ബലവും എന്നാല്‍ മഹത്തരവുമായ ആദ്യപ്രതികരണം മുതല്‍ ഒരു ജനത ഒറ്റക്കെട്ടായി , ഒരു ശരീരവും ഒരു മനസ്സുമായി,സ്വാതന്ത്ര്യം തങ്ങളുടെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടു പ്രചണ്ഡമായ ഒരു മുന്നേറ്റമായി പരിണമിച്ച് ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ അസുലഭ നിമിഷം വരെ തങ്ങളുടേതായിട്ടുള്ള എല്ലാത്തിനേയും ത്യജിച്ച , സ്വാര്‍ത്ഥ ബുദ്ധി ത

#ദിനസരികള്‍ 123

പൈങ്കിളി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ജനപ്രിയസാഹിത്യത്തില്‍ പി അയ്യനേത്തിനുള്ള സ്ഥാനം ആര്‍ക്കും അവഗണിക്കുക വയ്യ. ജനപ്രിയതയില്‍ ഒട്ടും പിന്നിലല്ലാത്ത അദ്ദേഹം മരിച്ചപ്പോള്‍ തകഴിക്കോ , ഉറൂബിനോ , പൊറ്റക്കാട്ടിനോ ,ബഷീറിനോ, ചെറുകാടിനോ കിട്ടിയ മാധ്യമശ്രദ്ധ എന്തുകൊണ്ട് കിട്ടിയില്ല എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് പി ഗോവിന്ദപ്പിള്ള സാംസ്കാരിക ഭൌതികവാദവും പൈങ്കിളിയുടെ ശാപമോക്ഷവും എന്ന ലേഖനം തുടങ്ങുന്നത്.ജനപ്രിയ സാഹിത്യത്തോട് നമ്മുടെ വരേണ്യ നിരൂപകന്മാര്‍ക്ക് മതിപ്പു കുറവായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പി ജി ആക്ഷേപിക്കുന്നു.കാരണം അത്തരം കൃതികള്‍ക്ക് സാഹിത്യമൂല്യം തുലോം കുറവാണെന്ന സങ്കല്പമാണ് നിരൂപകര്‍ക്ക് ഉള്ളത്.എന്തുകൊണ്ടാണ് നിരൂപകര്‍ ഇങ്ങനെ ചിന്തിക്കുന്നത് ?             റെയ്മണ്ട് വില്യംസിന്റെ സാംസ്കാരിക ഭൌതികവാദം ( Cultural Materialism ) ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. സമൂഹത്തെ രണ്ടോ മൂന്നോ തരത്തില്‍ വിഭജിച്ചിരിക്കുന്ന സംസ്കാരങ്ങളുടെ സമന്വയമായിട്ടാണ് നോക്കിക്കാണേണ്ടത്.അവയില്‍ ഒന്നാമത്തേത് , വരേണ്യ അഥവാ മേലാള സംസ്കാരമെന്നും രണ്ടാമത്തേത് അടിയാള അഥവാ കീഴാള സംസ്കാ