Posts

Showing posts from April 19, 2020

#ദിനസരികള് 1105 ഒടുങ്ങാത്ത അനുരണനങ്ങള്‍..

            സുകുമാര്‍ അഴിക്കോടിന്റെ ‘ ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു ’ എന്ന കൃതി മലയാള സാഹിത്യലോകത്തെ നെടുകെ പിളര്‍ന്ന ഒന്നാണ്. ആ കൃതിയെക്കുറിച്ചും അതുണ്ടാക്കിയ കോലാഹലങ്ങളെക്കുറിച്ചും മനസ്സിലാക്കാനുദ്യമിക്കുന്ന ഒരു സാഹിത്യകുതുകിക്ക് നമ്മുടെ അതിപ്രഗല്ഭരായ നിരൂപക കേസരികള്‍ ഓരോ പക്ഷത്തേയ്ക്കും മാറി നിന്നു കൊണ്ട് തങ്ങളാലാകുന്ന വിധത്തില്‍ ന്യായീകരിക്കുന്നതും എതിരാളിടെ കൂവിവിളിക്കുന്നതും കാണാം.വിമര്‍ശനത്തിന്റെ ഉദാത്ത മാതൃകയായി ഒരു കൂട്ടര്‍ പ്രസ്തുത കൃതിയെ വിലയിരുത്തുമ്പോള്‍ മറുപക്ഷക്കാര്‍ക്ക് വ്യക്തിവിദ്വേഷത്തിന്റെ ദുര്‍‌മേധസ്സു പേറുന്ന കുപ്പത്തൊട്ടിയാണ്.എനിക്കു തോന്നുന്നത് ഇന്നും നാം ആ കൃതിയെ ചര്‍‌ച്ചക്കെടുത്താല്‍ അത്തരത്തില്‍ രണ്ടുതരത്തിലുള്ള അഭിപ്രായങ്ങളുടെ ഏറ്റുമുട്ടലുകള്‍ ഉണ്ടായേക്കാമെന്നാണ്. ഒരു പക്ഷേ ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന പ്രൌഢോജ്വല ഗ്രന്ഥത്തിന്റെ പ്രാധാന്യവും അതുതന്നെയായിരിക്കണമെന്നാണ് ഞാന്‍ കരുതുന്നത്.           പ്രൊഫസര്‍ ജോസഫ് മുണ്ടശേരി അഴീക്കോട് പക്ഷപാതിയായിരുന്നു.ഒരു പക്ഷേ അഴീക്കോടിനെക്കാള്‍ സാരഗര്‍ഭമായി ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നുവെ

#ദിനസരികള് 1104 യൂദാസിന്റെ സുവിശേഷം - 1

            മറിയം, അന്ന് ലഭ്യമായിരുന്നതില്‍ ഏറ്റവും വില കൂടിയ സുഗന്ധദ്രവ്യങ്ങള്‍‌കൊണ്ടാണ് യേശുവിന്റെ കാല്‍ കഴുകിയത്.അതുകണ്ടപ്പോള്‍ യൂദാസിന് സഹിച്ചില്ല. ഒരല്പം ദേഷ്യത്തോടെ അയാള്‍ ചോദിച്ചു “ എന്തുകൊണ്ടാണ് നിങ്ങള്‍ ഇത്രയും വിലയുള്ള സുഗന്ധദ്രവ്യങ്ങളെ പാഴാക്കുന്നത് ? എന്തുകൊണ്ട് അതു വിറ്റു കിട്ടുന്ന പണം ദരിദ്രര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമിച്ചില്ല ” കൃത്യമായ ചോദ്യമായിരുന്നു അത്. പട്ടിണിയുടേയും പങ്കപ്പാടുകളുടേയുമായ ഒരു കാലത്ത് അനാവശ്യമായ ധാരാളിത്തം അനുവദിച്ചുകൂടാത്തതാണ്. സഹജീവികളെക്കുറിച്ച് കരുതലും കരുണയുമുള്ളവര്‍ അത്തരമൊരു പ്രവര്‍ത്തി ചെയ്യരുതെന്ന ബോധ്യം യൂദാസിനുണ്ട്.അതുകൊണ്ടാണ് മറിയത്തിന്റെ പ്രവര്‍ത്തിയെ അദ്ദേഹം പ്രത്യക്ഷമായിത്തന്നെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇത് കണ്ടുനിന്ന യോഹന്നാന് ആ ചോദ്യം സഹിച്ചില്ല. തന്റെ ഗുരുവിന്റെ കാലാണ് കഴുകുന്നത്. അത് ആവശ്യമുള്ള കാര്യം തന്നെയാണ്.അതുകൊണ്ട് യൂദാസിന്റെ പ്രതികരണത്തോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു “ യൂദാ പറഞ്ഞത് അവന്‍ ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കൈയ്യിലായിരുന്നതുകൊണ്ടും അതില്‍ വീഴുന്നത് അവന്‍ എടുത്തിരുന്നതുകൊണ്ടുമാണ് ” *          

#ദിനസരികള് 1103 ഒരു മാമ്പഴക്കാലത്തിന്റെ അറുതിയും വരാനിരിക്കുന്ന മഹായുദ്ധവും.

            രാവിലെ കുഞ്ഞിന്റെ കൈയ്യില്‍ ഒരു പേരയ്ക്ക.എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ അമ്മമ്മ തന്നതാണെന്ന് മറുപടി. എങ്ങനെയെങ്കിലും അതൊന്ന് വാങ്ങിയെടുക്കാനായി പിന്നെ ശ്രമം. പല തവണ ചോദിച്ചു. തന്നില്ല. അവസാനം മിന്നുന്ന കടലാസുപൊതിയിലെ ചോക്ലേറ്റുമിഠായി കണ്ടപ്പോള്‍ പേരയ്ക്ക എന്റെ നേരെ നീട്ടി.പകരം ചോക്ലേറ്റു നല്കി ഞാന്‍ പേരയ്ക്ക വാങ്ങി.പേരയ്ക്കാക്ക് പകരം ചോക്ലേറ്റു നല്കിയ വിഡ്ഢിയെന്ന് സ്വയം വിളിച്ചു കൊണ്ട് ഞാന്‍ അമ്മയുടെ അടുത്തെത്തി. പേരയ്ക്ക എവിടെ നിന്നു കിട്ടിയതാണെന്ന് ചോദിച്ചു. ഉത്തരം പ്രതീക്ഷിച്ച പോലെ തന്നെ. തൊടിയിലെ പേരമരത്തില്‍ നിന്നും മുറ്റത്തു വീണതാണ്.കുഞ്ഞ് കൈ നീട്ടിയപ്പോ‍ള്‍ കഴുകി അവളുടെ കൈയ്യില്‍ കൊടുത്തു. അമ്മയും മകനും തമ്മില്‍ ഒരു വഴക്കിന് കളമായി. മകന്‍ പലതവണ പറഞ്ഞിട്ടുള്ളതാണ് ഇങ്ങനെ നിലത്തു വീണു കിടക്കുന്നതൊന്നും എടുത്ത് കുഞ്ഞിന് കൊടുക്കരുതെന്ന്. എന്നാല്‍ അമ്മയാകട്ടെ ഞാനിതെത്ര തിന്നതാണ് വേണമെങ്കില്‍ നിനക്കും തരാം എന്ന ഭാവത്തിലാണ്.           അമ്മ പറയുന്നതാണ് ശരി എത്ര തിന്നതാണ് ? എന്നിട്ടെന്തെങ്കിലും സംഭവിച്ചോ ? പിന്നെ ഇപ്പോള്‍ മാത്രമെന്താണ് ഇത്ര വേവലാതി ? ഒരു കാലത്

#ദിനസരികള് 1102 ജനാധിപത്യ കേരളം – ചരിത്രവും വര്‍ത്തമാനവും – 1 തിരുവിതാംകൂറിലെ തുടക്കങ്ങള്‍

          ഏറ്റവും മൂര്‍ത്തമായ ഒരു സംഭവത്തെ മുന്‍നിറുത്തി പറയുകയാണെങ്കില്‍ 1888 ല്‍ തിരുവിതാംകൂറില്‍ നിയമനിര്‍മ്മാണകാര്യങ്ങളില്‍ ദിവാനെ സഹായിക്കുന്നതിനുവേണ്ടി ലെജിസ്ലേറ്റീവ് കൌണ്‍സില്‍ ആരംഭിച്ചതു മുതലാണ് കേരളത്തിലെ ജനാധിപത്യ മനസ്സു രൂപപ്പെട്ടു വരുന്നതിന്റെ ചരിത്രം അന്വേഷിക്കേണ്ടത്. അതേ നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ കേരളത്തിന്റെ നവോത്ഥാന സമരങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് അയ്യാ വൈകുണ്ഠസ്വാമികളുടെ രംഗപ്രവേശനമുണ്ടായി.തുടര്‍ച്ചയായി ചട്ടമ്പിസ്വാമികളും ശ്രീനാരായണനും കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ കൂടുതല്‍ക്കൂടുതലായി പ്രശ്നവത്കരിച്ചു.1888 ല്‍ തന്നെയാണ് ബ്രാഹ്മണിക കേരളത്തിന്റെ അസ്തിവാരത്തില്‍ നിന്നും ഒരു കല്ല് -കേവലം   ഒരു കല്ലല്ല , മൂലക്കല്ലുതന്നെ – ഇളക്കിയെടുത്തു ശ്രീനാരായണന്‍ അരുവിപ്പുറത്ത് പ്രതിഷ്ഠിച്ചത്. അത് കേരളത്തിലുണ്ടാക്കിയ പ്രത്യാഘാതം ചില്ലറയായിരുന്നില്ല. നൂറ്റാണ്ടുകള്‍കൊണ്ട് ആകാശവിതാനത്തിലേക്ക് കെട്ടിപ്പൊക്കിയിരുന്ന, ജാതിശ്രേണിയില്‍ അധിഷ്ടിതമായ ഭീമാകാരങ്ങളായ കോട്ടകൊത്തളങ്ങള്‍ ഇടിച്ചു പൊളിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളെ സൃഷ്ടിക്കുവാന്‍ ശ്രീനാരായണന്റെ അരുവിപ്പുറം പ്ര

#ദിനസരികള്‍ 1101 ഇടതുമുന്നേറ്റങ്ങള്‍ - 2

( ഈ കുറിപ്പ് രാമചന്ദ്രഗുഹയുടെ India After Gandhi എന്ന പുസ്തകത്തിലെ Leftward Turns എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരമാണ്. ഈ അധ്യായത്തില്‍ പരാമര്‍ശിക്കുന്ന വിവരങ്ങളുടെ ചരിത്രപരമായ പ്രാധാന്യമാണ് ഇത്തരമൊരു ശ്രമത്തിന് പ്രേരകമായത്. )           ഓരോ ലോകസഭാ മണ്ഡലത്തേയും സാംസ്കാരികമായും സാമൂഹ്യപരമായും സമീപിച്ചു കൊണ്ട് പ്രസ്തുത വിഷയത്തില്‍ അവഗാഹമുള്ളവര്‍ നടത്തിയ നല്ല പഠനങ്ങള്‍ എന്നത് 1967 ലെ പൊതു തിരഞ്ഞെടുപ്പിനെക്കുറിച്ച് ഉണ്ട്. ഇതു കാണിക്കുന്നത് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ കേവലം ഉപരിപ്ലവമായ ഒന്നാണ് എന്നല്ല. മറിച്ച് നാം ഏറ്റെടുത്തതും ഇന്ത്യന്‍ ജീവിതത്തിന്റെ ഭാഗമായതും തനതായ ആവിഷ്കാരരീതികള്‍ കൊണ്ട് ശ്രദ്ധേയമായതും ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ആചരിക്കപ്പെടുന്നതുമാണ് എന്നാണ്. ജനങ്ങളാര്‍ത്തലച്ചെത്തുന്ന റാലികളിലുടെയും നേതാക്കന്മാരുടെ പ്രഭാഷണങ്ങളിലൂടേയും വര്‍ണഭരിതമായ പോസ്റ്ററുകളിലൂടെയും അപരനെ താഴ്ത്താനും തന്താങ്ങളെ ഉയര്‍ത്താനുമുള്ള മുദ്രാവാക്യങ്ങളിലൂടെയും ഊര്‍ജ്ജപ്രസരണികളായ ഈ ആവര്‍ത്തനം നടപ്പിലാക്കപ്പെട്ടു.ദേശീയതലത്തിലും പ്രാദേശിക തലത്തിലും പാര്‍ട്ടികള്‍ തമ്മിലുള്ള ശത്രുത ആഴത്തിലുള്ളതായിരുന്നു. കോണ

#ദിനസരികള്‍ 1100 വിട, ജീന്‍ ഡീച്ചിന്.

ഏതു കാലംമുതല്‍ക്കാണ് ടോം , ജെറി എന്നീ രണ്ടു അതിസുന്ദരന്മാരായ കുസൃതികളെ എനിക്ക് കൂട്ടിനു കിട്ടിയത് ? കൃത്യമായി പറയുക അസാധ്യമാണ്. സ്കൂള്‍ കാലങ്ങളിലലെ ടി വികളില്‍ ഇടക്കെപ്പോഴെങ്കിലും വന്നുകൊണ്ടിരുന്ന ചില മുറിക്കഷണങ്ങളായിരിക്കണം ഞാന്‍ ആദ്യമായി കണ്ടിട്ടുണ്ടാവുക. പോകെപ്പോകെ കാണാനുള്ള സാധ്യതകളേറി. ഇന്‍ര്‍നെറ്റ് വ്യാപകമായതോടെ ധാരാളമായി കണ്ടുതുടങ്ങി. ഇപ്പോഴും, ഈ മധ്യവയസ്സു ജീവിതകാലത്തിലും അവസരം കിട്ടിയാല്‍ ടോം ആന്റ് ജെറി എന്നില്‍ കൌതുകമാകും. അതുകൊണ്ട് എവിടെവെച്ചാണ് ഞാനും ടോമും ജെറിയും തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയതെന്ന കാര്യം അത്ര നിശ്ചയമല്ലെങ്കിലും എവിടെയാണ് ആ ബന്ധം അവസാനിക്കുക എന്ന് എനിക്ക് നന്നായി അറിയാം.അത്രമാത്രം ആഴത്തില്‍ വേരോടിയിരിക്കുന്ന ഒരു സിനിമാപരമ്പരയുടെ സംവിധായകന്മാരില്‍ ഒരാളായിരുന്നു Eugene Merril Deitch .           ഒരു ഡസനിലധികം ടോം ആന്റ് ജെറി പരമ്പരകള്‍   ചെയ്ത ജീന്‍ ഡീച്ച് എന്നാല്‍ 1961 ല്‍ സംവിധാനം ചെയ്ത മണ്‍റോ എന്ന കാര്‍ട്ടൂണ്‍ സിനിമയ്ക്കാണ് ഓസ്കാര്‍ നേടുന്നത്. 1924 ആഗസ്ത് എട്ടിന് അമേരിക്കയില്‍ ജനിച്ച അദ്ദേഹം 1959 ല്‍ പ്രാഗിലെത്തുകയും 2020 ഏപ്രില്‍ 16 തന്റെ 95 ആം വയ

#ദിനസരികള്‍ 1099 ഇടതുമുന്നേറ്റങ്ങള്‍

( ഈ കുറിപ്പ് രാമചന്ദ്രഗുഹയുടെ India After Gandhi എന്ന പുസ്തകത്തിലെ Leftward Turns എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരമാണ്. ഈ അധ്യായത്തില്‍ പരാമര്‍ശിക്കുന്ന വിവരങ്ങളുടെ ചരിത്രപരമായ പ്രാധാന്യമാണ് ഇത്തരമൊരു ശ്രമത്തിന് പ്രേരകമായത്. ) 1967 ആദ്യമേ തന്നെ നിശ്ചയിക്കപ്പെട്ട തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിന് ശേഷമുള്ള നാലാമത്തേതായിരുന്നു ; നെഹ്രുവിന് ശേഷം ആദ്യത്തേതും. 1966 ല്‍ ഇന്ത്യയിലെ സാഹചര്യത്തെക്കുറിച്ച് വിലയിരുത്തുന്നതിനു വേണ്ടി അമേരിക്കയിലെ ഒരു മാസിക തങ്ങളുടെ റിപ്പോര്‍ട്ടറെ ഇന്ത്യയിലേക്ക് അയച്ചു.ഇന്ത്യയില്‍ നിലനില്ക്കുന്ന മതഭ്രാന്തിന്റെ തോത് , ഭാഷാപരമായ വേലിക്കെട്ടുകള്‍ ,പ്രാദേശികവാദങ്ങള്‍ എന്നിവ കണ്ട്     അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം ഞെട്ടി. ക്ഷാമവും പണപ്പെരുപ്പവും അതൊടൊപ്പം തുടരുന്ന ജനസംഖ്യാവര്‍ദ്ധനവും എല്ലാത്തരം വികസനപ്രവര്‍ത്തനങ്ങളേയും തടസ്സപ്പെടുത്തിക്കൊണ്ട് ദുസ്ഥിതി വര്‍ദ്ധിപ്പിച്ചു.സ്ഫോടനാത്മകമായ ഈ സ്ഥിതി വിശേഷം കാരണം ചിലപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുമോയെന്നു പോലും സന്ദേഹം നിലനില്ക്കുന്നു. നിയമവാഴ്ചയുടെ തകര്‍ച്ച പൂര്‍ണമാണെന്നും അതുകൊണ്ടുതന്നെ പാകിസ്താനിലും ബര്‍മ്മയിലും മറ്റും സംഭവ