Posts

Showing posts from June 25, 2017

#ദിനസരികള്‍ 80

രണ്ടുമാസം മുന്നേ ഞാനോടിച്ചുകൊണ്ടിരുന്ന വാഹനം ഒരു അപകടത്തില്‍‌പ്പെട്ടു.മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ ആ അപകടത്തില്‍ കാര്യമായ പരിക്ക് ഇരുകൂട്ടര്‍ക്കും പറ്റിയില്ല.ഇടിയുടെ ഫലമായി രണ്ടുവണ്ടികളും ഓവുചാലിലേക്ക് വീണു. ഡോറു തുറന്ന് വണ്ടിയില്‍ നിന്നും പുറത്തിറങ്ങി തൊട്ടപ്പുറത്ത് വീണുകിടക്കുന്ന മറ്റേവണ്ടിക്കാരുടെ സമീപത്തേക്ക് എത്തുമ്പോഴേക്കും ഫോണിലേക്ക് ഓപ്പണ്‍ ന്യൂസര്‍ എന്ന വാര്‍ത്താധിഷ്ടിത ഓണ്‍‌ലൈന്‍ ഗ്രൂപ്പില്‍ നിന്ന് “ എന്തു പറ്റിയെടാ ” എന്ന് ചോദിച്ച് സജയന്റെ വിളിയെത്തി. എന്നെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ച ഒരു ഫോണ്‍‌കോളായിരുന്നു അത്. അപകടം നടന്ന് ഏതാനും നിമിഷങ്ങള്‍ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. ആരേയും വിളിച്ചറിയിക്കാനുള്ള സമയം കിട്ടിയിരുന്നില്ല. എന്തു പറ്റി എന്ന് ഞാന്‍തന്നെ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് എത്തിയ  സജയന്റെ വിളി എന്നില്‍ അമ്പരപ്പുണ്ടാക്കാതെ തരമില്ലല്ലോ.             വയനാട് ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ന്യൂസര്‍ എന്ന ഓണ്‍‌ലൈന്‍ കൂട്ടായ്മ ആദ്യമായി രൂപീകരിക്കപ്പെട്ടത് വാട്ട്സാപ്പ് രംഗത്താണ്.പിന്നീട് ഫേസ്ബുക്കിലും വെബ് സൈറ്റിലുമൊക്

#ദിനസരികള്‍ 79

Through the long years I sought peace, I found ecstasy, I found anguish, I found madness, I found loneliness, I found the solitary pain that gnaws the heart, But peace I did not find. Now, old & near my end, I have known you, And, knowing you, I have found both ecstasy & peace, I know rest, After so many lonely years. I know what life & love may be. Now, if I sleep, I shall sleep fulfilled.             ബര്‍ട്രന്റ് റസ്സല്‍ , തന്റെ ആത്മകഥ ഈഡിത്തിന് സമര്‍പ്പിച്ചുകൊണ്ട് എഴുതിയതാണ് ഈ വരികള്‍. നിത്യ ചൈതന്യ യതി റസ്സല്‍ എന്തിനുവേണ്ടി ജീവിച്ചു എന്ന ലേഖനത്തില്‍ ഈ സമര്‍പ്പണം മലയാളീകരിച്ചു ചേര്‍ത്തത് ചുവടെ             ദീര്‍ഘമായ അനേകം സംവത്സരങ്ങള്‍കൂടി ഞാന്‍ ശാന്തി അന്വേഷിച്ചു. എനിക്ക് ഹര്‍‌ഷോന്മാദമുണ്ടായി ഞാന്‍ ദുഖവിവശനായി ഉന്മാദത്തെ ഞാന്‍ മുഖത്തോടു മുഖം കാണുകയുണ്ടായി ഏകാന്തത എന്നെ ചകിതനാക്കിയിട്ടുണ്ട് ക്രൂരമായ നിരാകരണത്തിന്റെ വേദന എന്റെ ഹൃദയത്തെ കാര്‍ന്നു തിന്നിട്ടുണ്ട് എന്നാല്‍ ശാന്തി മാത്രം എനിക്കു ലഭിച്ചില്ല ഇപ്പോള്‍ വൃദ്ധനായ

#ദിനസരികള്‍ 78

ആദ്യം തന്നെ പറയട്ടെ ഞാന്‍ മദ്യപാനത്തിന് എതിരല്ല. പക്ഷേ സ്വന്തം ശരീരസ്ഥിതിയും സാമ്പത്തിക സ്ഥിതിയും പരിഗണിക്കാതെ തികഞ്ഞ മദ്യപാനികളാകുന്നവരോട് യോജിക്കാന്‍ വയ്യ. കടം മേടിച്ചും സ്വന്തക്കാരുടെ ആഭരണങ്ങ‍ള്‍ പണയം വെച്ചും കുടിക്കുന്നവരെ എനിക്ക് നേരിട്ടറിയാം. എന്തിനധികം സ്വന്തം കുഞ്ഞിന് നോട്ടുബുക്ക് വാങ്ങാന്‍ വെച്ച പണംപോലും മദ്യംവാങ്ങിക്കാന്‍ വിനിയോഗിച്ച ആളുകളുമുണ്ട്. അത്തരക്കാര്‍ അവരുടെ കുടുംബത്തിന്റേയും നാടിന്റേയും ശാപമാണ്.ആവര്‍ത്തിക്കട്ടെ , ഒരിക്കലും മദ്യപാനം മോശമാണെന്നല്ല ഞാന്‍ പറയുന്നത് , കുടിയോടുകുടി മോശമാണെന്നാണ്.             മാതൃഭൂമി പ്രസിദ്ധീകരിച്ച മനോരോഗങ്ങളെ മനസ്സിലാക്കാം എന്ന പുസ്തകത്തില്‍ മദ്യത്തോടുള്ള അടിമത്തം തിരിച്ചറിയാനുള്ള വഴികള്‍ കൊടുത്തിരിക്കുന്നു.1.മദ്യപിക്കാനുള്ള അതിയായ ആഗ്രഹം 2.സ്വന്തം നിലക്ക് അളവ് കുറക്കാനോ നിര്‍ത്താനോ കഴിയാത്ത അവസ്ഥ.3 മദ്യം കിട്ടാത്തപ്പോള്‍ ശാരീരികവും മാനസികവുമായുണ്ടാകുന്ന അസ്വസ്ഥകള്‍ 4. എത്ര കഴിച്ചാലും ഫിറ്റാകുന്നില്ല എന്ന തോന്നല്‍ 5.മദ്യം കൊണ്ടുള്ള ദോഷഫലങ്ങള്‍ കണ്ടുതുടങ്ങിയാലും മദ്യപാനം തുടരല്‍ . ഇതൊക്കെ പൊതുവായ ചില അവസ്ഥാ വിശേഷങ്ങളാണ്.കാരണം എന്തുതന്

#ദിനസരികള്‍ 77

            സഖാവ് കാനം രാജേന്ദ്രന് സി പി ഐ എമ്മിനെതിരെ പറയാന്‍ നൂറു നാവാണ്.മറ്റു വിഷയങ്ങളില്‍ അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ നിലപാടില്ലെങ്കിലും സി പി ഐ എമ്മിനെതിരെ പറയാന്‍ കിട്ടുന്ന ഒരവസരവും കാനം ഈടാക്കാതിരിക്കില്ല. ഇടതുപക്ഷമെന്നോ ഭരണകക്ഷിയെന്നോ ഉള്ള ചിന്ത ഇല്ലാതെ നിര്‍ദ്ദാക്ഷിണ്യം അദ്ദേഹം നിലപാട് പ്രഖ്യാപിച്ചുകളയും.ഇക്കാര്യത്തിന് ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട് ! പ്രതിപക്ഷകക്ഷികളെക്കാള്‍ ആത്മാര്‍ത്ഥതയോടെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ പ്രയത്നങ്ങള്‍ കാണുമ്പോള്‍ കണ്ണുനിറയാതിരിക്കുന്നവര്‍ കമ്യൂണിസ്റ്റ് ബോധമില്ലാത്തവരാണെന്നു കൂടി ഞാന്‍ പറയും.ചെമ്പനോട എന്നൊരു വില്ലേജ് ഉണ്ടെന്ന് കാനം അറിയാത്തത്  നന്നായി. റവന്യു വകുപ്പ് ഏതെങ്കിലും സിപി ഐ എം മന്ത്രിമാരിലായിരുന്നുവെങ്കില്‍ കാണാമായിരുന്നു പൂരം.             പക്ഷേ എത്ര പുലിയായിട്ടെന്താ കാര്യം.സ്വന്തം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിക്കുപോലും സംസ്ഥാനസെക്രട്ടറിയെ ഭയമില്ലെന്നു വന്നാല്‍ അതില്‍പ്പരം മാനക്കേടുണ്ടോ ? ശൌര്യത്താല്‍ വിജൃംഭിച്ചു നില്ക്കുന്ന പുലിയുടെ മീശയില്‍ ഊഞ്ഞാലാടാന്‍ ധൈര്യമുള്ളവര്‍ കൂടെത്തന്നെയുണ്ടെങ്

#ദിനസരികള്‍ 76

നിങ്ങള്‍ പ്രാര്‍ത്ഥിക്കാറില്ലേ ? എന്താണ് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് ? ലോകമാകെ സുഖം ഭവിക്കട്ടെ എന്നോ ? എനിക്കില്ലെങ്കിലും സാരമില്ല എന്റെ അയല്‍വാസികള്‍ക്ക് നല്കണമേ എന്നോ ? ഇത്തരത്തിലുള്ള , എനിക്കെന്നും എന്റേതെന്നും ഭാവമില്ലാത്ത പ്രാര്‍ത്ഥനകളാണ് നിങ്ങള്‍ നടത്തുന്നതെങ്കില്‍ നിങ്ങളൊരു പരമവിശുദ്ധനായിരിക്കണം. മാതാപിതാക്കളും മറ്റുമുതിര്‍ന്നവരും കൂടി മനസ്സില്‍ ദൈവഭയത്തിന്റെ വിത്ത് പാകിമുളപ്പിച്ചെടുക്കുന്ന ബാല്യകാലത്തുള്ള “ ഉവ്വാവ് വരുത്തല്ലേ ദൈവമേ “ എന്നതില്‍ തുടങ്ങി  “ പരീക്ഷ പാസ്സാക്കി പത്താംക്ലാസ് ജയിപ്പിക്കണേ ദൈവമേ “ എന്നു വരെയുള്ള എണ്ണമറ്റ പ്രാര്‍ത്ഥനകളില്‍ എനിക്കൊരിക്കലും മറ്റൊരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞിട്ടേയില്ല. പട്ടിണിയുടെ കുട്ടിക്കാലത്ത് സ്കൂള്‍ വിട്ടു വീട്ടില്‍‌ച്ചെന്നാല്‍ കഴിക്കാനെന്തെങ്കിലും ഉണ്ടാവണേ എന്ന പ്രാര്‍ത്ഥനക്കായിരുന്നു ആവര്‍ത്തനസ്വഭാവം കൂടുതലുണ്ടായിരുന്നത്. ആ പ്രാര്‍ത്ഥനകളുടെ ഫലം മിക്കദിവസങ്ങളിലും ചക്കയായും മാങ്ങയായും കാച്ചിലായും കപ്പയായുമൊക്കെ രൂപം പൂണ്ട് സ്കൂളില്‍ നിന്ന് നാലുകിലോമീറ്ററോളം നടന്നെത്തുന്ന എനിക്കായി കാത്തിരുന്നു. അതായിരുന്നു എന്

#ദിനസരികള്‍ 75

അമ്മ സൈറയില്‍ നിന്ന് കിട്ടിയ 1500 രൂപയുമായി വസ്ത്രം വാങ്ങാന്‍ ഡല്‍ഹിയിലേക്ക് തിരിച്ച ജുനൈദ് ഖാന്‍ എന്ന പതിനഞ്ചുവയസ്സുകാരന്‍ അസ്വാട്ടി റയില്‍‌സ്റ്റേഷനില്‍ ഒരു സംഘം ഹിന്ദുതീവ്രവാദികളുടെ ആക്രമണത്തില്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു.അവനൊരു മുസ്ലിമായിപ്പോയി എന്ന ഒറ്റ കാരണത്താലാണ് കൊല്ലപ്പെട്ടത്. അവന്റെ സഹോദരങ്ങള്‍ക്കും ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്.             ഒറ്റപ്പെട്ട വാര്‍ത്തയൊന്നുമല്ല.വീട്ടില്‍ ആട്ടിറച്ചി സൂക്ഷിച്ചതിന് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലക്ക് എന്ന മുസ്ലിമിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി തല്ലിക്കൊന്നത് നാം മറന്നിട്ടില്ലല്ലോ.അത്താഴം കഴിച്ച് കുടുംബത്തോടൊപ്പം ഉറങ്ങാന്‍ തയ്യാറെടുക്കുകയായിരുന്ന അഖ്‌ലക്കിനെ തല്ലിക്കൊല്ലാന്‍ ഭ്രാന്തിളകിയ ജനക്കൂട്ടത്തിന് മടിയേതുമുണ്ടായിരുന്നില്ല.കാരണം അയാളൊരു മുസ്ലീമാണല്ലോ             പെഹ്‌ലൂഖാന്‍. രാജസ്ഥാനില്‍ നിന്ന് ഹരിയാനയിലേക്ക് കന്നുകാലികളെ കടത്തുന്നു എന്നാക്ഷേപിച്ചുകൊണ്ട് സംഘപരിവാരം അടിച്ചുകൊന്ന മറ്റൊരു മുസ്ലിം മത വിശ്വാസി.ജുനൈദിന്റെ ഹരിയാനയിലെ ജയ്സിങ്ങ്പൂര്‍ നിവാസി തന്നെയായ പെഹ്‌ലൂഖാന്‍ ചെയ്ത കുറ്റം ആട്ടിറച്ച

#ദിനസരികള്‍ 74

“ ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു ” എന്ന കൃതിയിലൂടെ സുകുമാര്‍ അഴീക്കോട് ഉണ്ടാക്കിയെടുത്ത പ്രശംസനീയമായ മാതൃക പിന്തുടരാന്‍ മലയാളഭാഷയില്‍ അധികമാരും ഉണ്ടായില്ല എന്നത് വസ്തുതയാണ്. ശ്രമിച്ചവരാകട്ടെ ക്ഷിപ്രകോപികളായ മാതുലന്മാരെപ്പോലെ ഉറഞ്ഞുതുള്ളിയ ലറിമറിഞ്ഞു എന്നല്ലാതെ  കൃതിയെ വിളക്കത്തുവെച്ചു പഠിക്കുവാനും കാര്യകാരണസഹിതം നേട്ടകോട്ടങ്ങളെ സ്ഥാപിച്ചെടുക്കുവാനും കഴിവുള്ളവരായിരുന്നില്ല.ഇക്കാര്യത്തില്‍ മലയാളത്തിലെ  സമകാലികനിരൂപണ രംഗത്തുള്ള ഒരാളെ ഉദാഹരിക്കുവാനാണെങ്കില്‍ ബാലചന്ദ്രന്‍ വടക്കേടത്ത് എന്ന പേരുതന്നെ ധാരാളമാണ്. മണ്ഡനവിമര്‍ശനത്തിന്റെ വൈഷമ്യമില്ലാത്ത നേര്‍വഴികളല്ല ഖണ്ഡനവിമര്‍ശനത്തിന് ഊടും പാവുമിടുന്നത്. “ താന്താങ്ങളുന്നയിക്കുന്ന അഭിപ്രായങ്ങള്‍ക്കുപോല്‍ബലകങ്ങളായ ന്യായങ്ങള്‍ അപ്പപ്പോള്‍ പറഞ്ഞുവെച്ചും “ തന്റെ ആശയങ്ങളെ സ്ഥാപിച്ചെടുത്തും ഓരോ വരിയിലൂടേയും കടന്നു പോകുന്ന വിമര്‍ശകന്റെ യാത്ര സമതലങ്ങളിലൂടെയുള്ള സായാഹ്നസവാരിയല്ല , ഇടശ്ശേരി പറഞ്ഞതുപോലെ , നിമ്നോന്നതങ്ങളിലൂടെയുള്ള തേരുരുട്ടലാണെന്ന് ഈ കൃതി നമ്മെ പഠിപ്പിക്കുന്നു. ജോസഫ് മുണ്ടശ്ശേരി , ഈ പുസ്തകത്തെക്കുറിച്ചുള്ള ഒരു ലേഖനം അവസാനിപ്പിക