Posts

Showing posts from May 31, 2020

#ദിനസരികള്‍ 1146

            നാം ഇതുവരെ പരിചയപ്പെട്ടവരില്‍ നിന്നും യുങ്ങിലേക്ക് എത്തുമ്പോഴേക്കും തുറന്ന ഒരു വെളിമ്പ്രദേശത്തു നിന്ന് ഇടുങ്ങിയതും നിഗൂഢതകള്‍ പേറുന്നതുമായ ഒരു ഗുഹയിലേക്ക് ചെന്നെത്തിയ പ്രതീതിയാണുണ്ടാകുക. കാരണം ഫ്രോയിഡും   കൂട്ടരും തികച്ചും ഭൌതികതയില്‍ ഊന്നി നിന്നുകൊണ്ടാണ് മാനസിക പ്രശ്നങ്ങളെ സമീപിച്ചത്.അവിടെ ആത്മീയമായ ഒന്നിനേയും ഇടപെടാന്‍ അനുവദിച്ചിരുന്നില്ല. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതിനെയൊക്കെ ഫ്രോയിഡ് തിരസ്കരിച്ചു.എന്നാല്‍ യൂങ്ങാകട്ടെ സാംസ്കാരികവും ഭൌതികേതരവുമായ ചിലതിനെയെല്ലാം വലിയ പ്രാധാന്യത്തോടെ പരിഗണിച്ചു. യുങ്ങിനെ പഠിക്കാനെടുക്കുന്ന ഒരാള്‍ക്ക് മിത്തും യാഥാര്‍ത്ഥ്യവുമെല്ലാം കൂടിക്കുഴഞ്ഞ ഒരന്തരീക്ഷത്തെയാകും അനുഭവപ്പെടുക. അതുകൊണ്ടുതന്നെ നിഗൂഢമായ ഒരു ലോകത്തിന്റെ പ്രതിനിധിയെയാണ് നമ്മള്‍ സമീപിക്കുന്നത് എന്നും തോന്നിപ്പോകുന്നത് സ്വഭാവികമാണ്.           സി ജി യുങ്ങ് , കാള്‍ ഗുസ്താവ് യുങ്ങ് ജനിച്ചത് 1875 ജൂലായ് 26 ന്   സ്വിറ്റ്സര്‍ലണ്ടിലെ കെസ്വില്‍ എന്ന ചെറുഗ്രാമത്തിലാണ്.മതപരമായ ഗൃഹാന്തരീക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം തുടങ്ങിയത്.ഇടക്കിടെ ചുഴലി ബാധിക്കുമായിരുന്ന യുങ്ങ് അതില്

#ദിനസരികള്‍ 1145 ആല്‍ഫ്രഡ് ആഡ്ലര്‍

Image
          1870 ഫെബ്രുവരി 17 ആം തീയതി വിയന്നയിലാണ് ആല്‍ഫ്രഡ് ആഡ്ലര്‍ ജനിക്കുന്നത്.ഒരു നേത്ര രോഗ ചികിത്സകനായിട്ടാണ് അദ്ദേഹം തന്റെ ജീവിതം ആരംഭിച്ചതെങ്കിലും പതിയെ മനശാസ്ത്രത്തിലേക്ക് എത്തിപ്പെടുകയായിരുന്നു. ഫ്രോയിഡിന്റെ ശിഷ്യനെന്ന നിലയിലാണ് തുടക്കം. എന്നാല്‍ ഏറെ താമസിയാതെ അദ്ദേഹം ഫ്രോയിഡിന്റെ വിമര്‍ശകനായിത്തീര്‍ന്നു. ഫ്രോയിഡ് മനുഷ്യരുമായി ബന്ധപ്പെട്ട സമസ്ത പ്രതിഭാസങ്ങളിലും ലൈംഗികത കലര്‍ത്തിയോടെ ആഡ്ലറുടെ വിയോജിപ്പുകള്‍ ആരംഭിച്ചു എന്ന് പറയാം . ഫ്രോയിഡിന്റെ ലൈംഗികവാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ചില പഠനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതോടെ അവര്‍ തമ്മില്‍ ചേരാനാകാത്ത വിധം അകന്നു. വ്യക്തിഗത മനശാസ്ത്രത്തിന്റെ ( Individual Psychology ) ഉപജ്ഞാതാവ് എന്ന നിലയില്‍ ആഡ്ലറുടെ സ്ഥാനം മനശാസ്ത്ര ചരിത്രത്തില്‍ അടയാളപ്പെട്ടുകിടക്കുന്നു.             ഫ്രോയിഡിന്റെ സ്വപ്നവ്യാഖ്യാനങ്ങളോട് ആദ്യകാലങ്ങളില്‍ തോന്നിയ താല്പര്യം പിന്നീട് അഭിപ്രായവ്യത്യാസമായി എന്നു പറഞ്ഞല്ലോ . ഫ്രോയിഡും കൂട്ടരും സ്വപ്നത്തെ വ്യാഖ്യാനിക്കുന്നതിനു വേണ്ടി അബോധത്തെ കൂട്ടുപിടിച്ചപ്പോള്‍ ആഡ്ലറാകട്ടെ മറ്റു ചില വഴികളെ തേടി “ ആഴത്തിലേക്കും അബോധമനസ്സ

#ദിനസരികള്‍ 1144 ഫ്രോയിഡ് വരുന്നു – 2

          ഡോക്ടര്‍ ജോസഫ് തോമസ് വളരെ ലളിതമായി ഫ്രോയിഡിന്റെ ചില സിദ്ധാന്തങ്ങളെ വിശദമാക്കുന്നുണ്ട്. ഫ്രോയിഡിനെ മനസ്സിലാക്കാന്‍ ഈ ആശയങ്ങളെ മനസ്സിലാക്കുന്നത് വളരെ നന്നായിരിക്കും. 1.                എസ്കേപിസം അഥവാ മോചനോപായം – യാഥാര്‍ത്ഥ്യങ്ങളെ നേരിടാനാകാതെ ഒട്ടകപ്പക്ഷിയെപ്പോലെ തല മണ്ണില്‍ പുഴ്ത്തി രക്ഷപ്പെട്ടെന്ന് സ്വയം ആശ്വസിക്കുന്നു. പ്രശ്നങ്ങളില്‍ നിന്നുമുള്ള ഈ ഒളിച്ചോട്ടം രക്ഷപ്പെടാനുള്ള ഉപാധിയായിട്ടു കാണുന്നു. 2.                ഫാന്റസി അഥവാ മനോരഥയാത്ര – മലര്‍‍പ്പൊടിക്കാരന്റെ സ്വപ്നം എന്നു പറഞ്ഞാല്‍ നമുക്കത് എളുപ്പം മനസ്സിലാകും. 3.                റേഷണലൈസേഷന്‍ അഥവാ ന്യായീകരണം – കിട്ടാത്ത മുന്തിരങ്ങ എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് കാര്യം മനസ്സിലാകും. മുന്തിരിങ്ങ കിട്ടാതാകുമ്പോള്‍ നാം എന്തൊക്കെ ന്യായീകരണങ്ങളാണ് നടത്തുക എന്നൊന്ന് ഓര്‍ത്തു നോക്കൂ. നാളിതുവരെ പ്രേമിച്ച പെണ്‍കുട്ടി മറ്റൊരാളെ വിവാഹം കഴിച്ചു പോകുമ്പോള്‍ നിരാശനായ കാമുകന്‍ അവളില്‍ കണ്ടെത്താത്ത കുറ്റങ്ങളുണ്ടാകുമോ ? 4.                പ്രൊജക്ഷന്‍ അഥവാ ആത്മപ്രതിബിംബനം – ഞാനാണ് രാജാവ് എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത

#ദിനസരികള്‍ 1143 ഫ്രോയിഡ് വരുന്നു..

            ഫ്രോയിഡിനെക്കുറിച്ചാണ് അടുത്ത അധ്യായം. മനശാസ്ത്രത്തിന് സിഗ്മണ്ട് ഫ്രോയിഡ് എന്ന അതികായന്‍ നല്കിയ സംഭാവനകളെക്കുറിച്ച് ഒരു ചെറിയ കുറിപ്പില്‍ ഒതുക്കിപ്പറയുക എന്നത് അസാധ്യമാണ്. ഏകദേശം ആറായിരത്തില്‍പ്പരം പുറങ്ങളിലായി തന്റെ നിഗമനങ്ങളെ അദ്ദേഹം രേഖപ്പെടുത്തിവെച്ചിരിക്കുന്നു. അവയില്‍ ഏറെ വിഖ്യാതമായ സ്വപ്നങ്ങളുടെ വ്യാഖ്യാനവും സൈക്കോഅനാലിസിസിനെക്കുറിച്ചുള്ള പഠനങ്ങളും ഹിസ്റ്റീരിയ പഠനങ്ങളും നാര്‍സ്സിസത്തെക്കുറിച്ചുള്ള നിഗമനങ്ങളും അവസാനകാലത്തെ മോസസും ഏകദൈവ വിശ്വാസവും പോലെയുള്ള രചനകളുമായി ആ ലോകം അതിവിശാലമാണ്.             കേവലം ഭ്രാന്തിനെ ചികിത്സിക്കാനുള്ള ഒരു രീതി എന്നതിനപ്പുറം മനശാസ്ത്രത്തെ ലോകത്തിന്റെ സവിശേഷ ശ്രദ്ധയിലേക്ക് കൊണ്ടുവന്നവരില്‍ പ്രമുഖന്‍ ഫ്രോയിഡുതന്നെയാണ്. മനശാസ്ത്രത്തില്‍ മാത്രമായി ഒതുങ്ങി നില്ക്കുന്ന ഒന്നായിരുന്നില്ല അദ്ദേഹത്തിന്റെ സ്വാധീനമെന്നത് സുവിദിതമാണ്. സാഹിത്യാദികലകള്‍ , മതവിശ്വാസം , നരവംശശാസ്ത്രം എന്നിങ്ങനെ മനുഷ്യന്‍ സാമൂഹികമായി ബന്ധപ്പെട്ടിരിക്കുന്ന സമസ്തമേഖലകളിലും അദ്ദേഹത്തിന്റെ സങ്കല്പനങ്ങള്‍ പ്രസക്തമായി മാറി. എന്നാല്‍ സ്വയം നവീകരിക്കുവാന്‍ അദ്ദേഹം എല്ലാ കാ

#ദിനസരികള്‍ 1142 സ്വപ്നത്തെക്കുറിച്ച് പാവ്‌ലോവ് .

            പാവ്‌ലോവിന്റെ പഠനങ്ങളെക്കുറിച്ചാണ് അധ്യായം മൂന്ന് ചര്‍ച്ച ചെയ്യുന്നത്.   ഇവാന്‍ പെട്രോവിച്ച് പാവ്‌ലോവ് 1849 ല്‍ റഷ്യയിലാണ് ജനിക്കുന്നത്. റഷ്യയില്‍ നിന്നും ആദ്യം നോബല്‍ നേടുന്നത് പാവ്‌ലോവായിരുന്നു.ചെറുപ്പത്തില്‍ ദൈവശാസ്ത്രത്തില്‍ ആകൃഷ്ടനായ അദ്ദേഹം പുരോഹിതനാകുന്നതിനു വേണ്ടി സെമിനാരിയില്‍ ചേര്‍ന്നുവെങ്കിലും അവിടെ തുടര്‍ന്നില്ല. 1904 ല്‍ നോബല്‍ സമ്മാനം നേടിയ വിഖ്യാതനായ ആ ശരീരശാസ്ത്രജ്ഞന്‍ 1936 സോവിയറ്റ് റഷ്യയില്‍ അന്തരിച്ചു.             പാവ്‌ലോവ് കണ്ടെത്തിയ കണ്ടീഷനിംഗ് റിഫ്ലക്സ് എന്ന പ്രതിഭാസം ഏറെ വിഖ്യാതമാണ്. ഒരു നായയുടെ മുന്നില്‍ മണിയടിച്ചതിനു ശേഷം ഭക്ഷണം കൊണ്ടു വെയ്ക്കുക. ഭക്ഷണം കാണുമ്പോള്‍ നായയുടെ വായില്‍ സ്വഭാവികമായും ഉമിനീര്‍ ഉണ്ടാകും. ഇങ്ങനെ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരുന്നാല്‍‌ മണിയടിക്കുമ്പോള്‍ തന്നെ നായയുടെ വായില്‍ ഉമിനീര്‍ നിറയുന്നതായി കാണാം. അതായത് ഭക്ഷണം വെയ്ക്കുന്നതിനു മുമ്പേ മണിയടി കേള്‍‌ക്കുമ്പോള്‍ തന്നെ നായയുടെ വായില്‍ സ്രവം നിറയുന്നുവെന്നര്‍ത്ഥം.കണ്ടിഷനിംഗ് റിഫ്ലക്ട് എന്ന് വിഖ്യാതമായ പേരില്‍ വിഖ്യാതമായ ഈ കണ്ടെത്തല്‍ ബിഹേവിയര്‍ മനശാസ്ത്രത്തില്‍   ഏറെ പ

#ദിനസരികള്‍ 1141 സ്വപ്ന പഠനം എന്തിന് ?

     സ്വപ്ന പഠനം എന്തിന് എന്ന ചോദ്യം പ്രസക്തമാണ്. ഉറക്കത്തില്‍ സംഭവിച്ചു പോകുന്നതും നമ്മുടെ നിയന്ത്രണങ്ങള്‍‌ക്കെല്ലാം അപ്പുറത്തുള്ളതും യാതൊരു തരത്തിലുള്ള യുക്തിയേയും അടിസ്ഥാനപ്പെടുത്താത്തതുമായ ഒന്നാണ് സ്വപ്നമെന്നാണല്ലോ നാം ചിന്തിച്ചുറപ്പിച്ചിരിക്കുന്നത്. പലപ്പോഴും സ്വപ്നങ്ങളെ നമുക്ക് ഓര്‍‌ത്തെടുക്കാനും കഴിയാറില്ല. അങ്ങനെയുള്ള സ്വപ്നങ്ങളില്‍ നിന്നും എന്താണ് പഠിക്കാനുള്ളത് എന്ന ചോദ്യം സ്വഭാവികവുമാണ്.            സ്വപ്നങ്ങള്‍ പക്ഷേ അങ്ങനെ തീര്‍ത്തും പ്രയോജനമില്ലാത്ത ഒന്നല്ലെന്നാണ് ഈ അധ്യായം ചൂണ്ടിക്കാണിക്കുന്നത്.                      വിനയന്‍ എന്ന ചെറുപ്പക്കാരന്റെ കഥ പറഞ്ഞുകൊണ്ടാണ് ഡോക്ടര്‍ ജോസഫ് തോമസ് സ്വപ്നത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മോടു സംസാരിക്കുന്നത്.             വിനയന്‍.യുവാവാണ്. ആസ്ത്മാ രോഗി.അയാള്‍ താന്‍ കണ്ട ഒരു സ്വപ്നത്തെക്കുറിച്ച് പറയുന്നു. സ്വന്തം അനുജനെ മറ്റു ചില ആളുകളെ ഉപയോഗിച്ച് താന്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നതാണ് ആ സ്വപ്നം. പല തവണ ആവര്‍ത്തിച്ചു ശ്രമിച്ചതിനു ശേഷം ആ കൃത്യം നടന്നു. അതായത് സ്വന്തം അനുജനെ കൊന്നു. മരിച്ചു കിടക്കുന്ന അവനെ കണ്ട് അച്ഛ

#ദിനസരികള്‍ 1140 സ്വപ്നങ്ങള്‍ ... സ്വപ്നങ്ങള്‍ ... സ്വപ്നങ്ങളേ നിങ്ങള്‍ - 2

            നമ്മുടെ പുരാതന സംസ്കാരങ്ങള്‍ സ്വപ്നങ്ങളെക്കുറിച്ച് എന്തുപറയുന്നുവെന്നാണ് ഒന്നാം അധ്യായം അന്വേഷിക്കുന്നത്.             സുമേറിയ , ഈജിപ്ത് , തെക്കെ അമേരിക്ക, ഗ്രീസ് , അറേബ്യ , ഭാരതം, ചൈന , മലേഷ്യ , ആസ്ത്രേലിയ , വടക്കേ അമേരിക്ക , തിബറ്റ് എന്നിങ്ങനെ വിവിധ ദേശങ്ങളിലെ സംസ്കാരങ്ങളില്‍ സ്വപ്നവുമായി ബന്ധപ്പെട്ടു നിന്നിരുന്ന വ്യത്യസ്തങ്ങളായ നിരവധി സങ്കല്പങ്ങളെക്കുറിച്ച്   ഇവിടെ ചര്‍ച്ച ചെയ്യുന്നു.           സുമേറിയയെക്കുറിച്ച് എഴുതിയിരിക്കുന്നത് നോക്കുക : - “ ബാബിലോണ്‍ , അസീറിയ, എന്നിവിടങ്ങളില്‍ നിന്നും കണ്ടെടുത്ത ആറായിരം വര്‍ഷം പഴക്കമുള്ള സുമേറിയന്‍ കുറിപ്പുകള്‍ ഇതിന് സാക്ഷ്യം വെയ്ക്കുന്നു. കളിമണ്‍ പലകകളില്‍ അവര്‍ സ്വപ്നങ്ങള്‍ എഴുതിവെച്ചു.വരാനിരിക്കുന്ന കാര്യങ്ങള്‍ സ്വപ്നങ്ങളിലൂടെ പുരോഹിതന്മാര്‍ക്കും രാജാക്കന്മാര്‍ക്കും വെളിപ്പെടുത്തുന്ന കഥ അവര്‍ കുറിപ്പുകളില്‍ വിവരിച്ചിട്ടുണ്ട്. സക്വാര്‍ എന്ന ദേവന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് സൂചനകള്‍ അവര്‍ക്ക് നല്കിയിരുന്നു. ഇന്ന് നാം സ്വന്തം സ്വപ്നങ്ങളെക്കുറിച്ച് എഴുതി വെയ്ക്കുന്ന കുറിപ്പുകള്‍ക്ക് സമാനമായിരുന്നു അവരുടേയും വിവ

#ദിനസരികള്‍ 1139 സ്വപ്നങ്ങള്‍...... സ്വപ്നങ്ങള്‍..... സ്വപ്നങ്ങളേ നിങ്ങള്‍

          സ്വപ്നങ്ങള് ‍ യാഥാര് ‍ ത്ഥ്യമാകുമോ ? സ്വപ്നം ചിലര് ‍ ക്ക് ചില കാലമൊത്തിടും എന്നൊരു പഴമൊഴിയായിരിക്കും നമുക്ക് മിക്കപ്പോഴും ഉത്തരമായി ലഭിക്കുക . അതൊരു കൃത്യതയില്ലാത്ത ഉത്തരമാണ് . കാരണം ചിലര് ‍‌ ക്കേ ഒക്കൂ , എല്ലാവര് ‍ ക്കുമില്ല . അതുകൊണ്ടുതന്നെ അതിനൊരു ശാസ്ത്രീയതയില്ല . എന്നാല് ‍  ലോകമാസകലമുള്ള ഇതിഹാസാദി പുരാണങ്ങളില് ‍ സ്വപ്നങ്ങള് ‍ ക്ക് വലിയ പ്രസക്തിയുണ്ട് . സ്വപ്നം ഫലിക്കുമെന്ന വിശ്വാസം മിക്ക സമൂഹത്തിലും രൂഢമൂലമായിരുന്നു . മനുഷ്യജീവിതങ്ങളുടെ ഗതി തന്നെ മാറ്റി മറിച്ച വിഖ്യാതമായ സ്വപ്നങ്ങളെക്കുറിച്ചും നാം   ഒരുപാടു കേട്ടിട്ടുണ്ട് .           ബൈബിളില്‍ സ്വപ്നങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. പ്രവാചകത്വത്തിന്റെ ലക്ഷണങ്ങളിലൊന്നായിട്ടാണ് സ്വപ്നംകാണാനുള്ള ശേഷിയെ ഖുറാന്‍ വിശേഷിപ്പിക്കുന്നത്.മഹാഭാരതത്തിലും രാമായണത്തിലും സ്വപ്നങ്ങളെ വലിയ പ്രാധാന്യത്തെക്കുറിച്ചാണ് പറയുന്നത്.മതാത്മകമായ പരിവേഷങ്ങളില്ലാത്ത സാഹിത്യത്തിലേക്ക് കടന്നാലും സ്വപ്നങ്ങള്‍ക്ക് പ്രസക്തിയുണ്ട്. എ ജെ ജെ റാറ്റ്‌ക്ലിഫ് തന്റെ സ്വപ്നങ്ങളുടെ ചരിത്രം ആരംഭിക്കുന്നതുതന്നെ ഷേക്സ്പിയറെ ഉദ്ധ