Posts

Showing posts from June 16, 2019

#ദിനസരികള്‍ 797

കുടിലതന്ത്രങ്ങളുടെ ബ്രാഹ്മണവഴികള്‍             ദൈവാധീനം ജഗത് സര്‍വ്വം           മന്ത്രാധീനം തു ദൈവതം           തന്‍മന്ത്രം ബ്രാഹ്മണാധീനം           ബ്രാഹ്മണോ മമ ദൈവതം -   ലോകത്തിലെ എല്ലാംതന്നെ ദൈവത്തിന്റെ അധീനതയിലാണ്.ദൈവമാകട്ടെ മന്ത്രങ്ങള്‍ക്ക് വിധേയനും. ദൈവത്തെപ്പോലും വിധേയനാക്കുന്ന ആ മന്ത്രങ്ങളാകട്ടെ ബ്രാഹ്മണര്‍ക്ക് അധീനപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ബ്രാഹ്മണരാണ് എന്റെ ദൈവം. നാം പിന്നിട്ടുപോന്ന ഒരു കാലത്തിന്റെ വിശ്വാസപ്രമാണം ഇതായിരുന്നു.ഈ വിശ്വാസത്തെ മുന്‍നിറുത്തി മന്ത്രങ്ങളിലൂടെ ദൈവത്തെ നിയന്ത്രിക്കുന്ന ബ്രാഹ്മണന്‍ സര്‍വ്വപ്രതാപിയായി വാണരുളി. ഭൂമിപാലകന്മാരായ മഹാരാജാക്കന്മാര്‍ പോലും ബ്രാഹ്മണന് വിടുപണി ചെയ്തു.അവന്റെ വാക്കുകള്‍ ഏതുകാര്യത്തിലും അവസാനത്തേതായി.           ആത്മീയമായ കാര്യങ്ങളായിരുന്നു ഏറ്റവും പവിത്രമായ അധ്വാനമായി പരിഗണിച്ചത്.അതായത് ബ്രാഹ്മണന്‍ നടത്തുന്ന മന്ത്ര ധ്യാന ജപാദികള്‍ ഏറ്റവും മികച്ചതായി കണക്കുകൂട്ടി. ആ ജോലികള്‍ ചെയ്യാനുള്ള അധികാരം ബ്രാഹ്മണന് മാത്രമേയുണ്ടായിരുന്നുള്ളു.മറ്റാരെങ്കിലും ആ മേഖലയിലേക്ക് പ്രവേശിച്ചാല്‍ ധര്‍മ്മത്തിന് ച്യൂതി സംഭവിക്കുമെന്നും അതു

#ദിനസരികള്‍ 796

ബി.ജെ.പിയുടെ അവസരവാദവും ഇടതുപക്ഷത്തിന്റെ അവസരവും കുടിലരായ അവസരവാദികള്‍! വെറും കുതന്ത്രങ്ങളും കള്ളത്തരങ്ങളും കൈമുതലാക്കി ഭിന്ന ആശയങ്ങളെ മുന്നോട്ടു വെയ്ക്കുന്ന പ്രസ്ഥാനങ്ങളെ ഇല്ലായ്മചെയ്തും ജനങ്ങളെ തമ്മില്‍ തല്ലിച്ചും രാഷ്ട്രീയാധികാരം മാത്രം ലക്ഷ്യം വെച്ച് മുന്നോട്ടു പോകുന്ന സംഘപരിവാരത്തിന് ചേരുന്നതായി ഇതില്‍പ്പരമൊരു വിശേഷണം വേറെയില്ല. ഈ അവസരവാദത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ട സ്വകാര്യബില്ലിനെതിരെ ബി.ജെ.പി. എടുത്ത നിലപാട്. പ്രസ്തുത വിഷയത്തില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാന്‍ ലോകസഭയില്‍ നിയമംകൊണ്ടുവരാനാകില്ലെന്നും അതുകൊണ്ടുതന്നെ ബില്ലിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും ബി.ജെ.പിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി റാം മാധവ് വ്യക്തമാക്കുന്നു. ലോകസഭയില്‍ മീനാക്ഷി ലേഖിയാകട്ടെ ശക്തമായ ഭാഷയിലണ് ബില്ലിനെതിരെ സംസാരിച്ചത്. ഈ ബില്ല് നിലനില്ക്കില്ലെന്നും നിയമപരമായി ഒട്ടേറെ തടസ്സങ്ങളുണ്ടെന്നും അവര്‍ തീര്‍ത്തു പറഞ്ഞു. അതോടെ വിശ്വാസികളുടെ വികാരങ്ങളെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് നാഴികയ്ക്ക് നാല്പത

#ദിനസരികള്‍ 795

          കുട്ടികള്‍‌ക്കെതിരെയുള്ള അതിക്രമങ്ങളുടെ ഒരു സ്ഥിതിവിവരക്കണക്കാണ് കേരളത്തിലെ ചൈല്‍ഡ് ലൈന്‍ പുറത്തു വിട്ടിരിക്കുന്നത്. വിദ്യാഭ്യാസംകൊണ്ടും നിയമ സംവിധാനങ്ങളുടെ പര്യാപ്തമായ ഇടപെടലുകള്‍ കൊണ്ടും രാജ്യത്ത് ഏറെ മുന്നില്‍ നില്ക്കുന്ന ഒരു സംസ്ഥാനമായിട്ടുപോലും ഇത്തരത്തിലുള്ള അതിക്രമങ്ങളെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയുന്നില്ല എന്നത് ദയനീയമായ വസ്തുതയാണ്.ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും   ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നടക്കുന്നില്ലെങ്കിലും കേരളത്തിലെ പതിനാലു ജില്ലകളിലും സജീവമാണ്.എന്നിട്ടു പോലും ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുവെങ്കില്‍ കുട്ടികളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പതിയാത്ത മറ്റിടങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കുക.           ഇപ്പോഴും ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാണെന്നോ അവര്‍ക്ക് ശരിക്കും കുട്ടികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നുണ്ടെന്നോ ഞാന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട കണക്കുകള്‍ ഭാഗികമായി ശരിയാകാനേ സാധ്യതയുള്ളു. അറുന്നൂറ്റിയാറ് കുട്ടികളാണ് കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ അതി

#ദിനസരികള്‍ 794

കോടിയേരിയും മകനും ചോദ്യോത്തരങ്ങള്‍ ചോദ്യം : - കോടിയേരി ബാലകൃഷ്ണന്റെ മകന്‍ കേസില്‍ പെട്ടിരിക്കുകയാണല്ലോ ?   സത്യം പറഞ്ഞാല്‍ പൊതുരംഗത്ത് സ്വാധീനമുള്ള ഒരച്ഛന്റെ തണല്‍ മകനും കിട്ടുമെന്നതിനാല്‍ തന്റെ എല്ലാ സ്ഥാനമാനങ്ങളും ബാലകൃഷ്ണന്‍ ഉപേക്ഷിക്കേണ്ടതല്ലേ ? കോടിയേരിക്കെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നുമുണ്ട്. ഉത്തരം :   നല്ല ചോദ്യമാണ്. നമ്മുടെ നവമാധ്യമങ്ങളിലെ ചില പ്രതികരണങ്ങള്‍   ഞാനും കണ്ടിട്ടിട്ടുണ്ട്. ബിനോയ് കോടിയേരിയെക്കാള്‍ തെറി കേള്‍ക്കുന്നത് കോടിയേരി ബാലകൃഷ്ണനാണ് എന്നതും ശ്രദ്ധിച്ചിട്ടുണ്ട്. ബിനോയ് ഇന്ത്യാ മഹാരാജ്യത്തിലെ ഒരു സ്വതന്ത്ര പൌരനാണെന്നും അയാളുടെ ജീവിതം അയാള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ - നിലവിലുള്ള നിയമങ്ങളെ ലംഘിക്കാതിരിക്കാത്തിടത്തോളം കാലം -   ജീവിക്കാവുന്നതാണെന്നുമുള്ള വസ്തുതകളൊന്നും നാം ഗൌനിക്കില്ല. നിയ ലംഘനം നടന്നാല്‍ ഇന്നാട്ടിലെ വ്യവസ്ഥയനുസരിച്ചുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യട്ടെ ! അങ്ങനെയല്ലേ ഒരു ജനാധിപത്യ രാജ്യത്ത് കാര്യങ്ങള്‍ നടക്കേണ്ടത് ? അല്ലാതെ സ്വന്തം വീട്ടിലുള്ളവരെ   കമ്യൂണിസം പഠിപ്പിക്കാത്ത കോടിയേരി എങ്ങനെയാണ്   നാട്ടി

#ദിനസരികള്‍ 793

അയ്യാ വൈകുണ്ഠര്‍ - ഒരു ഹ്രസ്വചിത്രം.             കേരളത്തിന്റെ നവോത്ഥാന ചരിത്രം , കണ്ണാടി പ്രതിഷ്ഠിച്ചതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട അയ്യാ വൈകുണ്ഠസ്വാമികളില്‍ നിന്നുമാണല്ലോ തുടങ്ങേണ്ടത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ അദ്ദേഹം കൊളുത്തി വിട്ട പുതിയ ചിന്തയുടെ സ്ഫുലിംഗങ്ങള്‍ അധികാരികളേയും ബ്രാഹ്മണ മേല്‍‌‌ക്കോയ്മകളേയും തെല്ലൊന്നുമല്ല രോഷാകുലരാക്കിയത്. അതുകൊണ്ടുതന്നെയാണ് കണ്ണാടി പ്രതിഷ്ഠയോട് അത്രയധികം അസഹിഷ്ണുതയോടെ അവര്‍ പ്രതികരിച്ചത്.           1809 ല്‍ നാഗര്‍‌കോവിലിനു സമീപം സ്ഥിതി ചെയ്യുന്ന ശാസ്താംകോയില്‍വിളയിലെ ഒരു ചാന്നാര്‍ കുടുംബത്തിലാണ് അദ്ദേഹം ജനിക്കുന്നത്.മാതാപിതാക്കള്‍ പെരുമാള്‍ എന്നാണ് പേരിട്ടതെങ്കിലും എന്നാല്‍ സവര്‍ണജാതിക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മുത്തുക്കുട്ടി എന്ന് മാറ്റേണ്ടി വന്നു. ജാതിയുടെ കെടുതികള്‍ കണ്ടും കേട്ടും അനുഭവിച്ചും പോന്ന ഒരാള്‍ക്ക് നിലനില്ക്കുന്ന സാമൂഹ്യ വ്യവസ്ഥയോട് എതിര്‍പ്പു തോന്നുക സ്വാഭാവികമാണല്ലോ.ജാതിയുടേയും മതത്തിന്റേയും മതിലുകള്‍ക്കുള്ളില്‍ പെടുത്തി മനുഷ്യനെ വേര്‍തിരിക്കുന്ന രീതികള്‍‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമര

#ദിനസരികള്‍ 792

  പ്രിയ കവികളേ ഇതിലേ ഇതിലേ !             ഇക്കാലങ്ങളില്‍ നമുക്കു ചുറ്റും ധാരാളം കവികളുണ്ട്.ധാരാളമെന്നു പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില് ‍ത്തന്നെ ധാരാളം. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു കല്ലെടുത്ത് വെറുതെ മുകളിലേക്കെറിഞ്ഞാല്‍ അതു വന്നു വീഴുന്നത് ഏതെങ്കിലും കവിയുടെ തലയിലായിരിക്കുമെന്നുറപ്പിക്കാം. ഇപ്പോള്‍ കവികുലത്തിന്റെ എണ്ണത്തെക്കുറിച്ച് ഏകദേശം വ്യക്തമായല്ലോ ! മറ്റു വിഭാഗക്കാര്‍ - കഥ, വിമര്‍ശനം , നാടകം , പാന, കഥകളി   ഇത്യാദികള്‍ - തുലോം കുറവുതന്നെയാണ്. അതെന്തുകൊണ്ടാണെന്ന് പഠിക്കാന്‍ കേരള സര്‍വ്വകലാശാല ഒരു ഗവേഷക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് അവരുടെ റിപ്പോര്‍ട്ടു വരുന്നതുവരെ കാത്തിരിക്കുക.           കവികളിലേക്ക് വരാം. കവികളുടെ എണ്ണമെടുക്കാന്‍ നിലവിലുള്ള സ്മാര്‍ട്ടു ഫോണുകളുടെ എണ്ണമെടുത്താലും മതിയെന്ന് എന്റെ സുഹൃത്ത് ഡോക്ടര്‍ ജോസഫ് മറ്റത്തില്‍ പറയും. അദ്ദേഹം ഈ വിഷയത്തില്‍ ആധികാരികമായ അറിവുള്ളവനാണ്. കാരണം അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം തന്നെ ആധുനിക യന്ത്രസാമഗ്രികളുടെ സമ്പര്‍ക്കം എഴുത്തിലുണ്ടാക്കിയ മുന്നേറ്റം എന്നതാണ്. പഠിച്ചതും പഠിപ്പിക്കുന്നതും ഇന്‍ഫര്‍‌മേഷന്‍ ടെക്നോളജിയാണെ

#ദിനസരികള്‍ 791

‘ ഗാന്ധി നിന്ദ ’ യുടെ അരുന്ധതി വഴികള്‍             അരുന്ധതി റോയിയുമായുള്ള എട്ടു അഭിമുഖങ്ങളുടെ സമാഹാരമാണ് ഞാന്‍ ദേശ ഭക്തയല്ല എന്ന പേരില്‍ ഡി സി ബുക്സ് പുസ്തകമാക്കിയിരിക്കുന്നത്.നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ ഹൃദയ സ്പന്ദങ്ങള്‍ ഈ സമാഹാരത്തില്‍ അടങ്ങിയിരിക്കുന്നുവെന്നുവെന്ന മുഖവുരയോടെയാണ് എഡിറ്ററായ ഇ. കെ പ്രേംകുമാര്‍ പുസ്തകം അവതരിപ്പിക്കുന്നത്.           നമ്മുടെ സര്‍വ്വകലാശാലകള്‍ക്ക് ഗാന്ധിയുടെ പേരിനെക്കാള്‍ അയ്യന്‍‌കാളിയുടെ പേരിടുന്നതാണ് അഭികാമ്യമാവുക എന്ന് ഒരു പ്രഭാഷണത്തില്‍ അരുന്ധതി രണ്ടായിരത്തിപതിനാലില്‍ പറഞ്ഞിരുന്നുവല്ലോ. കേരള യൂണിവേഴ്സിറ്റിയിലെ അയ്യങ്കാളി ചെയര്‍ സംഘടിപ്പിച്ച ആ പ്രഭാഷണത്തെ മുന്‍നിറുത്തി അംബേദ്കറേയും ഗാന്ധിയേയും കുറിച്ചു ലീലാചന്ദ്രനോട് സംസാരിച്ചതാണ് “ കണ്‍‌വെട്ടത്ത് മറഞ്ഞിരിക്കുന്നത് ” എന്ന പേരിലുള്ള അഭിമുഖം. ഗാന്ധിയോടുള്ള സമീപനം വ്യക്തമാക്കുന്ന പ്രസ്തുത അഭിമുഖത്തില്‍ അവര്‍ ഇങ്ങനെ പറയുന്നു “ ഗാന്ധിയെക്കുറിച്ചുള്ള രണ്ടു കാര്യങ്ങള്‍ എന്നെ എല്ലായ്പോഴും ആഴത്തില്‍ അസ്വസ്ഥയാക്കിയിട്ടുണ്ട്.ഒന്ന് സ്ത്രീകളോടും ലൈംഗികതയോടുമുള്ള മനോഭാവം (അതേക്കുറിച്ച് ഒരു പുസ്തകം തന്നെ എഴ