Posts

Showing posts from February 25, 2018

#ദിനസരികള്‍ 325

അടിമത്തം ചോദിച്ചു വാങ്ങുന്ന ജനത – മതജാതി സംഘടനകളുടെ കാല്‍ക്കീഴിലേക്ക് ജനാധിപത്യത്തിന്റെ അവസാന തുരുത്തുകളേയും നീക്കിവെക്കുമ്പോള്‍ ഇങ്ങനെയല്ലാതെ എങ്ങനെയാണ് പ്രതികരിക്കുക ? ഇരുപത്തിയഞ്ചു വര്‍ഷക്കാലത്തോളം ത്രിപുരയെ ഭരിച്ച ഒരു മാനവികദര്‍ശനത്തെ പിന്‍തള്ളിക്കൊണ്ട് സങ്കുചിതവും മതാത്മകവുമായ വികലവീക്ഷണങ്ങളെ മുന്നോട്ടുവെക്കുന്ന ആശയസംഹിതകളെ ഒരു ജനത രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചുവെങ്കില്‍ ആര്‍ക്ക് എവിടെയാണ് തെറ്റു പറ്റിയത് ? സ്വന്തം പ്രതിച്ഛായയില്‍ ഒരു കളങ്കം പോലും ഏല്പിക്കപ്പെടാത്ത , ഇന്ത്യയിലെ തന്നെ ഏറ്റവും ദരിദ്രനായ ഒരു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പോരാട്ടത്തിനിറങ്ങിയ ഇടതുപക്ഷത്തിന് കടപുഴകിയെങ്കില്‍ ഇനി ഒരു തുരുത്തും അതിജീവിക്കുകയില്ലെന്നാണ് മനസ്സിലാക്കേണ്ടത്. ഇന്നലെ നവമാധ്യമരംഗത്ത് വിതറിക്കിടന്നിരുന്നത്, കറുത്ത നിറത്തില്‍ വരക്കപ്പെട്ട ഇന്ത്യയുടെ ദക്ഷിണകോണില്‍ ഒരിറ്റു  ചുവപ്പു ചാറിയ ഒരു ചിത്രമാണ്.അധികകാലം ആ ചുവപ്പും അവിടെ കാണില്ലെന്ന ഭീഷണി എമ്പാടും ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു.കേരളം കൂടി പിടിച്ചാലേ ബി ജെ പിയുടെ സുവര്‍ണയുഗം ആരംഭിക്കുകയുള്ളു എന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു.ഒരു ചാറ്റല്‍ മഴ

#ദിനസരികള്‍ 324

പി കെ വിയുടെ 1979   ലെ ത്യാഗസുരഭിലമായ രാജിയെ തങ്ങളുടെ രാഷ്ട്രീയ മൂല്യബോധ ത്തിന്റേയും   പ്രതിജ്ഞാബദ്ധതയുടേയും സാക്ഷ്യപത്രമായി സ്ഥാനത്തും അസ്ഥാനത്തും ഉയര്‍ത്തിക്കാണിക്കാറുള്ള സി പി ഐ , എല്‍ ഡി എഫ് എന്ന സഖ്യം നിലനിറുത്തുവാന്‍ സ്വീകരിച്ചുപോരുന്ന വിട്ടു വീഴ്ചകളെക്കുറിച്ച് പലപ്പോഴും വാചാലരാകാറുമുണ്ട്. മുതലാളിത്തത്തിന്റെ ചൊല്പടിക്കു നിന്നുകൊണ്ട് രാജ്യത്തെ വലതു വശത്തേക്ക് ആനയിക്കുകയും അതുവഴി ജനജീവിതങ്ങളെ ദുസ്സഹമായ ദുരിതക്കുഴിയിലേക്ക് തള്ളിയിടുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികളെ പരാജയപ്പെടുത്തുകയും ഇടതുപക്ഷധാരണകളെ സംസ്ഥാപിക്കുവാന്‍ ഒറ്റക്കെട്ടായി നിലയുറപ്പിക്കുകയും ചെയ്യുക എന്ന രാഷ്ട്രീയോദ്ദേശമാണ് എല്‍ ഡി എഫ് എന്ന സങ്കല്പത്തിന്റെ കാതലെന്ന് ചുരുക്കിപ്പറയാം.ഈ ബോധത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ സംഘടനകളുടേതായ താല്പര്യങ്ങളെ ഒരു പരിധി വരെയെങ്കിലും മാറ്റി നിറുത്തുകയും എല്‍ ഡി എഫ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയധാരകളെ സജീവമായി നിലനിറുത്തുവാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുക എന്നതാണ് ഈ മുന്നണിയിലെ ഓരോ ഘടകകക്ഷികളുടേയും ഉത്തരവാദിത്തം. ഈ ഉത്തരവാദിത്തം ഏറ്റെടുത്തു നടപ്പിലാക്കാന്‍ ഓരോ കക്ഷികള

#ദിനസരികള്‍ 323

സംഗീത ചികിത്സയെപ്പറ്റി ഡോ എസ് ഭാഗ്യലക്ഷ്മി അറിയേണ്ടതെല്ലാം ഉള്‍‌പ്പെടുത്തി ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നു.ഡി സി ബുക്സ് പുറത്തിറക്കിയ പ്രസ്തുത പുസ്തകത്തിന്റേ പേരുതന്നെ സംഗീത ചികിത്സ അറിയേണ്ടതെല്ലാം എന്നാണ്.സംഗീതത്തോട് താല്പര്യമുള്ള ഒരാളെന്ന നിലയില്‍ ഈ പുസ്തകം എന്നെ നന്നായി ആകര്‍ഷിക്കുന്നു.സംഗീതത്തിന് രോഗത്തെ ചികിത്സിക്കാനും ഭേദമാക്കാനും കഴിവുണ്ട് എന്ന വാദഗതി അംഗീകരിക്കേണ്ടതുതന്നെ.മ്യൂസിക് തെറാപ്പി എന്ന് ഗൂഗിള്‍ ചെയ്താല്‍ കിട്ടുന്ന വിക്കിപ്പീഡിയ പോജ് പറയുന്നത് ഇങ്ങനെയാണ് “The roots of musical therapy in India, can be traced back to ancient Hindu mythology, Vedic texts, and local folk traditions.[80]It is very possible that music therapy has been used for hundreds of years in the Indian culture.” വേദകാലത്തോളം വേരുകളുള്ള സംഗീത ചികിത്സയുടെ ആധികാരികതയെക്കുറിച്ച് ഇനി സംശയിക്കുന്നതും ഉചിതമല്ലല്ലോ.അതുകൊണ്ടുതന്നെ ആ കാഴ്ചപ്പാടിന്റെ ചുവടുപിടിച്ചുകൊണ്ടാണ് ഡോ.എസ് ഭാഗ്യലക്ഷ്മി ഈ പുസ്തകം എഴുതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. എന്നു മാത്രവുമല്ല , ആധികാരികത കൂട്ടുന്നതിന് വേണ്ടി ലോകത്തിന്

#ദിനസരികള്‍ 321

കൂടെക്കൂടെ കുട്ടികൃഷ്ണമാരാരുടെ ഏതെങ്കിലുമൊരു പുസ്തകമെടുത്തുവെച്ച് വായിക്കുക എന്നത് എന്റെ ശീലമാണ്.ചിന്തകള്‍ക്ക് ഒരു നവോന്മേഷം ലഭിക്കാന്‍ മാരാരിലൂടെയുള്ള ഊളിയിടല്‍ എന്നെ സഹായിക്കാറുണ്ട് എന്നതാണ് വസ്തുത. ഭാഷയുടെ സമസ്തസൂക്ഷ്മഭാവങ്ങളേയും ആവാഹിച്ചെടുത്ത് തന്റെ നിലപാടുകളെ വാദിച്ചുറപ്പിക്കാന്‍ അദ്ദേഹം പുലര്‍ത്തുന്ന ശ്രദ്ധ എടുത്തു പറയേണ്ട ഒന്നാണ്.പ്രശംസനീയമായ ആ സൂക്ഷ്മതയുടേയും അപഗ്രഥനപാടവത്തിന്റേയും പ്രത്യക്ഷമായ ഉദാഹരണമാണ് മാരാരുടെ ഭാരതപര്യടനം എന്ന നിസ്തുലമായ ഗ്രന്ഥം.ധര്‍മ്മത്തിന്റെ ഗഹനമായ ഗതിയെ പിന്തുടരുന്ന നിശിതബുദ്ധിയായ ഒരു വിമര്‍ശക കേസരിയെ നമുക്ക് ഭാരതപര്യടനം കാണിച്ചുതരുന്നുണ്ട്. ” ശാശ്വത മൂല്യദൃഷ്ടിയും സ്വതന്ത്ര ചിന്തയും ചേര്‍ന്ന് മാരാര്‍ മലയാളത്തിലെ കാലപരാധീനനല്ലാത്ത വിമര്‍ശനകനായിത്തീര്‍ന്നിരിക്കുന്നു.മാരാരെ ഇന്നലത്തെ വിമര്‍ശകനെന്നോ നാളത്തെ വിമര്‍ശകനെന്നോ കാലക്കുറിമാനം ചേര്‍ത്തു വിളിക്കുക സുകരമല്ല.നമ്മുടെ വിമര്‍ശന സാഹിത്യത്തില്‍ ജോസഫ് മുണ്ടശ്ശേരിക്ക് ചരിത്രപ്രാധാന്യം കൂടുമെങ്കില്‍ മാരാര്‍ക്കാണ് സ്വതപ്രാമാണ്യം കൂടുത ” ലെന്ന് പ്രൊഫസര്‍ സുകുമാര്‍ അഴീക്കോട് പറയുന്നത് മാരാരുടെ കാമ്പും കഴമ്പ

#ദിനസരികള്‍ 320

ടി പി ചന്ദ്രശേഖരന്‍ ആര്‍ എം പി രൂപീകരിക്കുമ്പോള്‍ സി പി ഐ എമ്മിനോടുള്ള പടലപ്പിണക്കം എന്നതിലുപരി മറ്റൊരു രാഷ്ട്രീയ മൂല്യവും മുന്നോട്ടു വെച്ചിരുന്നില്ല.ഏറാമല പഞ്ചായത്തിന്റെ പ്രസിഡന്റു സ്ഥാനം കൈമാറാനുള്ള മുന്‍തീരുമാനം നടപ്പിലാക്കാന്‍ തയ്യാറായതിനെതിരെ പ്രാദേശികമായി ഒരു വികാരമുണ്ടാക്കിയെടുക്കുകയും അത് ഊതിപ്പെരുപ്പിച്ച് ആറെം പിയോളം വളര്‍ത്തുകയും ചെയ്തു എന്നതല്ലാതെ എന്തെങ്കിലും വേറിട്ട കാഴ്ചപ്പാടുകളെ ആ കക്ഷി ചന്ദ്രശേഖരനുശേഷവും മുന്നോട്ടു വെച്ചിട്ടില്ല. എന്നു മാത്രവുമല്ല . ചന്ദ്രശേഖരന്റെ അപലപനീയമായ കൊലപാതകത്തോടുകൂടി സി പി എമ്മിനോടുള്ള വൈരം എന്ന ഒരൊറ്റ അജണ്ടയിലേക്ക് ആ കക്ഷി സ്വാഭാവികമായും കൂപ്പുകുത്തുകയും ചെയ്തു. കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതികരിക്കുകയെന്നത് ആറെംപിയുടെ പ്രധാനപ്പെട്ട സമീപനമായിരുന്നു.എന്നാല്‍ ഇപ്പോഴാകട്ടെ ആറെംപിയുടെ ഓഫീസില്‍ നിന്നു തന്നെ വെട്ടുകത്തിയും വടിവാളുമടക്കമുള്ള ആയുധങ്ങളെ റെയ്ഡിലൂടെ പോലീസ് കണ്ടെത്തിയിരിക്കുന്നു. സ്വയംപ്രതിരോധത്തിനു വേണ്ടി സംഭരിച്ചതാണെന്ന ന്യായീകരണത്തെ മുന്‍കൂറായി ഞാനും അംഗീകരിക്കുന്നു. ചോദ്യം ഇതാണ് :- കേവലം അന്ധമായ സി പി ഐ എം വിരോധത്തെ മുന്

#ദിനസരികള്‍ 319

            സച്ചിദാനന്ദന്റെ കവിതകളില്‍ നിന്ന് തനിക്കിഷ്ടപ്പെട്ടവയെ ബാലചന്ദ്രന്‍ ചുള്ളിക്കാട് തിരഞ്ഞെടുത്താല്‍ എങ്ങനെയുണ്ടാകും എന്ന ചിന്തയുടെ ഫലമാണ് ബോധി പുറത്തിറക്കിയിരിക്കുന്ന എന്റെ സച്ചിദാനന്ദന്‍ കവിതകള്‍ എന്ന പുസ്തകം.ഈ സംരംഭത്തെക്കുറിച്ച് പ്രസാധകര്‍ പറയുന്നതു കേള്‍ക്കുക :- “   ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേതാണ് കവി – കവിത എന്ന പരമ്പരയുടെ ആശയം. മലയാളത്തില്‍ ഇത്തരമൊരു പുസ്തകം ആദ്യമാണ്.ഒരേ ഭാഷയില്‍ത്തന്നെ കാവ്യരചനയിലേര്‍‌പ്പെട്ടിരിക്കുന്ന രണ്ടു കവികളുടെ ഹൃദയസമാനതയാണ് ഇവിടെ പ്രകടമാകുന്നത്. ” പ്രസധാകര്‍ അവകശപ്പെടുന്നതുപോലെ ഇത്തരമൊരു ആശയം ഈ പുസ്തകം പുറത്തിറങ്ങിയ സമയത്ത് സമാനതകളില്ലാത്തതായിരുന്നു.             തുല്യകാലത്തിന്റെ നീതിബോധങ്ങളെ പങ്കുപറ്റി രചനാജീവിതം നയിക്കുന്ന രണ്ടു കവികള്‍ പരസ്പരപൂരകങ്ങളാകാനുള്ള സാധ്യത എത്രമാത്രമുണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് ഈ പുസ്തകം.സച്ചിദാനന്ദന്റെ മുപ്പത്തിരണ്ടു കവിതകളാണ് ചുള്ളിക്കാട് തിരഞ്ഞെടുത്തിരിക്കുന്നത്. ഓപ്പോള്‍ , എഴുത്തച്ഛനെഴുതുമ്പോള്‍ , പനി , തേക്കിന്‍ കാട്ടിലെ തെരുവു ചിത്രകാരന്‍ , ഒടുവില്‍ ഞാനൊറ്റയാകുന്നു, ഓര്‍മ്മയില്‍ കാട