Posts

Showing posts from May 7, 2017

#ദിനസരികള്‍ 31

ഗുരു നിത്യചൈതന്യ യതി. ശ്രീനാരായണന്റെ സര്‍വ്വസമാശ്ലേഷിയായ ദര്‍ശനങ്ങള്‍ക്ക് സ്നേഹത്തിന്റെ നാരായംകൊണ്ട് ഭാഷ്യംചമച്ച സന്യാസി. മാനവികത എന്നത് പ്രസംഗപീഠങ്ങളിലെ വാചാടോപങ്ങള്‍ കൊണ്ട് അഭിനയിക്കപ്പെടേണ്ട ഒന്നല്ലെന്നും , ജീവിതത്തിലെ സര്‍വ്വ മുഹൂര്‍ത്തങ്ങളിലും വിളക്കിച്ചേര്‍‌ക്കേണ്ട ഒന്നാണെന്നും അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചു.             ഒന്നായ മാനവര്‍‍‌ക്കൊറ്റനീതി             ഈ മണ്ണു നമ്മുടെ ആകെ ഭൂമി             ഒന്നായ് പണിയെടുത്തുണ്ണണം നാം             എല്ലാരുമെല്ലാര്‍ക്കുമോമനകള്‍ - എന്നായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം. ഒരു യഥാര്‍‌ത്ഥ ശ്രീനാരായണീയന് അവനവന് എന്ന ചിന്തയില്ലെന്നും അപരന്റെ സുഖമാണ് തന്റേയും സുഖം എന്നും ചിന്തിക്കാതിരിക്കാനാവില്ല എന്ന് ഗുരു ലോകത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. എഴുത്തും വാക്കും ചിന്തയും എല്ലാം മാനവികതയില്‍ ഊന്നി നില്ക്കുന്നതാകണം എന്ന് സഹചാരികളെ അദ്ദേഹം നിരന്തരം പഠിപ്പിച്ചു.ജാതി മത സങ്കുചിതത്ത്വങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന അസ്വാരസ്യങ്ങളില്‍‌പ്പെട്ട് ഉഴന്ന് മനുഷ്യജീവിതത്തിന്റെ മഹനീയതയെ മറക്കുന്നവരോട് അദ്ദേഹത്തിന് സഹതാപമായിരുന്നു.             നവംബർ 2 ,   1

#ദിനസരികള്‍ 30

മുത്ത്വലാഖ് അതിനീചമായ വിവാഹമോചനരീതിയാണെന്ന് സുപ്രിംകോടതി. There are school of thoughts (which) say that   triple talaq   is legal, but it is the worst and not desirable form for dissolution of marriages among Muslims എന്നാണ് അഞ്ചംഗങ്ങളുള്ള സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് അഭിപ്രായപ്പെട്ടത്. ഏപക്ഷീയവും സ്ത്രീവിരുദ്ധവുമായ പ്രസ്തുത നടപടിക്ക് വിശ്വാസത്തിന്റെ പരിവേഷം ആശാസ്യമല്ല എന്ന പൊതുവായ കാഴ്ചപ്പാടാണ് കോടതിയില്‍ ഉയര്‍ന്നുകേട്ടത്. മതവിശ്വാസത്തില്‍ അധിഷ്ഠിതമാണെന്ന് പലരാലും വ്യാഖ്യാനിക്കപ്പെട്ട മുത്ത്വലാഖിന് അങ്ങനെയൊരു പരിവേഷത്തിന്റെ സാധുത അനുവദിച്ചു കൊടുക്കാന്‍ വിശ്വാസപരമായിത്തന്നെ കഴിയുന്നതല്ലെന്ന് വിലയിരുത്തിയ കോടതി , പാകിസ്താന്‍ , ഇന്തോനേഷ്യ , അഫ്ഗാനിസ്ഥാന്‍ , മൊറോക്കോ , സൌദി അറേബ്യ എന്നീ മുസ്ലീംരാജ്യങ്ങളില്‍ മുത്ത്വലാഖ് നിരോധിച്ചിട്ടുണ്ടെന്നും കണ്ടെത്തി. മതകാര്യങ്ങളില്‍ തലയിടുകയല്ല മറിച്ച് , മതത്തെ സഹായിക്കുന്നതിനാണ് കോടതി ശ്രമിക്കുന്നത് എന്ന് മുതിര്‍ന്ന അഭിഭാഷകനും മുന്‍ മന്ത്രിയുമായ സാല്‍മന്‍ ഖുര്‍ഷിദിനോട് പറഞ്ഞ കോടതി , ഇസ്ലാം വിരുദ്ധവും പാപവുമായ ഒരു കാര്യത്തിന് മതത്തില്‍ ഇടംകൊടുക്ക

#ദിനസരികള്‍ 29

“ കൊല്ലാം പക്ഷേ തോല്പിക്കാനാവില്ല ” എന്ന് ഏണസ്റ്റ് ഹെമിംഗ് വേ. നോബല്‍ സമ്മാനം നേടിയ കിഴവനും കടലും എന്ന നോവലില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഈ വരികള്‍ ഒരു മുദ്രാവാക്യസദൃശം ജനകീയമായിരിക്കുന്നു.മനുഷ്യന്റെ അടങ്ങാത്ത ഇച്ഛാശക്തിയുടെ അധൃഷ്യതയെ ഇത്രയും ഭംഗിയായി ആവിഷ്കരിക്കുന്ന മറ്റൊരു പ്രയോഗം ദുര്‍ലഭമത്രേ ! അതുകൊണ്ടുതന്നെയാണ് കേവലം നൂറിനു താഴെ മാത്രം പേജുകളുള്ള ഒരു കൃതിക്ക് നോബല്‍ സമ്മാനം കൈവന്നത്. ജീവിതത്തിന്റെ ഇരുണ്ട മുഖങ്ങളില്‍ നോക്കി പുഞ്ചിരിക്കുവാനും അവയെ വെല്ലുവിളിക്കുവാനും നാം ശീലമാക്കണമെന്ന് ഈ നോവല്‍ ഉദ്ഘോഷിക്കുന്നു.                         ഹാ വിജിഗീഷു മൃത്യുവിന്നാമോ                         ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്തുവാന്‍ - എന്ന് നമ്മുടെ  വൈലോപ്പിള്ളി ചോദിക്കുന്നത് ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്. കേവലമായ ശരീരത്തിന്റെ പതനമല്ല , അതിനുമപ്പുറം നാം താലോലിക്കുന്ന തത്വസംഹിതകളു ടെ , വിശ്വാസപ്രമാണങ്ങളുടെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കലാണ്  ജീവിതമെന്നും അതില്‍ വീഴ്ച സംഭവിക്കുന്നതിനെയാണ് മരണം എന്നു വിളിക്കുന്നതെന്നും നാം മനസ്സിലാക്കണം. വെറുമൊരു ജീവിതം എന്നു പറയുന്നത് ഭൌതികമായ തൃഷ്ണ

#ദിനസരികള്‍ 28

            മരുന്നു വിപണികളിലെ പകല്‍‌ക്കൊള്ളകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിനംപ്രതി നാം ധാരാളം കേട്ടുകൊണ്ടിരിക്കുന്നു. മരുന്നിന്റെ ഗുണനിലവാരക്കുറവും വിപണിയില്‍ വ്യാജമരുന്നുകളുടെ വിളയാട്ടവും എക്കാലത്തേയുംകാള്‍ വർദ്ധിച്ചിരിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് തോന്നിയവിധം കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നു. ഏകദേശം എഴുന്നൂറോളം മരുന്നുകളുടെ ചേരുവകകളാണ് ജീവന്‍‌ രക്ഷാ മരുന്നുകളുടെ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നതെങ്കിലും , ചേരുവകളില്‍ നേരിയ മാറ്റങ്ങള്‍ വരുത്തി വന്‍കിട കമ്പനിക്കാര്‍ ബ്രാന്‍ഡ് ചെയ്ത് വലിയ വിലക്ക് വില്പന നടത്തുന്നു. ദൈനന്ദിന ജീവിതോപാധികള്‍ക്കുപോലും ബുദ്ധിമുട്ടനുഭവിക്കുന്ന, സാധാരണക്കാരായ ആളുകള്‍ രോഗികള്‍ കൂടിയാകുമ്പോള്‍ ഉണ്ടാകുന്ന ദയനീയത മനസ്സിലാക്കണം. ആ ദനയനീയതയെയാണ് കുത്തകമരുന്നു കമ്പനിക്കാര്‍ കൊള്ളയടിക്കുന്നത്.             വ്യാജമരുന്നുകള്‍ നമ്മുടെ വിപണികളില്‍ സമൃദ്ധമായി ലഭിക്കുന്നു. തമിഴ്നാട്ടിലും മറ്റും ഏതു ബ്രാന്‍ഡ് പേരിലും മരുന്ന് തയ്യാറാക്കിത്തരുന്ന കമ്പനികള്‍ തന്നെയുണ്ട്.നമ്മുടെ മുഖ്യമന്ത്രിയുടെ പേരിലും ആരോഗ്യമന്ത്രിയുടെ പേരിലുമൊക

#ദിനസരികള്‍ 27

സംഗീതമപി സാഹിത്യം സരസ്വത്യാ സ്തനദ്വയം , ഏകമാപാദ മധുരം അന്യഥാ ലോചനാമൃതം എന്ന തര്‍ക്കമില്ലാത്ത ഒരു പ്രശസ്തി, സംഗീതത്തിനും സാഹിത്യത്തിനും നാം പതിച്ചു കൊടുത്തിട്ടുണ്ടല്ലോ. ആലോചനാമൃതത്വവും ആപാദമധുരിമയും എത്രമാത്രം പരസ്പരം കലര്‍ന്നിരിക്കുന്നു എന്നൊരു സംശയം മാത്രമേ അവശേഷിക്കുന്നുള്ളു. പലപ്പോഴും പരസ്പരം അതിലംഘിക്കുന്ന തരത്തില്‍‌ മേല്‍പ്രത്യേകതകള്‍ കാണപ്പെടുന്നുമുണ്ട് എന്നതാണ് വസ്തുത. അതുകൊണ്ട് സരസ്വതിയുടെ ഈ കുചകംഭങ്ങള്‍ രണ്ടും എനിക്ക് പ്രിയം തന്നെ. പക്ഷേ ഒന്നുകൂടി ഊന്നിച്ചോദിച്ചാല്‍ കൂടുതലിഷ്ടം സംഗീതത്തിനോടാണെന്ന് തുറന്നുസമ്മതിക്കേണ്ടിവരും എന്ന് ഞാന്‍ ഭയപ്പെടുന്നു !             സാഹിത്യവും സംഗീതവും ജീവിതത്തിന്റെ സമസ്തമേഖലകളേയും ആവിഷ്കരിക്കുവാനുള്ള ശ്രമങ്ങളാണല്ലോ . ഇരുകൂട്ടര്‍ക്കും വിശാലമായ കൈവഴികളുണ്ട്. മിനിക്കഥ മുതല്‍ ബൃഹദാഖ്യാനങ്ങള്‍ വരെ ഒരു വശത്തും മൂളല്‍ മുതല്‍ സങ്കീര്‍ണമായ സിംഫണികള്‍ വരെ മറുവശത്തുമായി നേര്‍ക്കുനേര്‍ നില്ക്കുമ്പോള്‍ ഞാന്‍ ഏതു വശത്താണെന്ന അങ്കലാപ്പില്‍ പെട്ടുപോകുന്നത് സ്വാഭാവികം  മാത്രമാണ്. അതുകൊണ്ട് അത്ര വിശാലമായ അര്‍ത്ഥത്തില്‍ കണ്ടുകൊണ്ടല്ല സംഗീതത്തോടുള്ള പ്രണയം സ്പഷ്

#ദിനസരികള്‍ 26

വൈലോപ്പിള്ളി. ഗന്ധങ്ങളുടെ കവിയെന്ന് എം എന്‍ വിജയന്‍. കാവ്യലോകത്തെ ബലിഷ്ഠഹസ്തമെന്ന് കുട്ടികൃഷ്ണമാരാര്‍ . ഗതാനുഗതി കത്വത്തിന്റെ മടുപ്പില്‍ നിന്ന് ജീവിതത്തിന്റെ നവനവോല്ലേഖങ്ങളിലേക്ക് മലയാളകവിതയ മാറ്റി പ്രതിഷ്ഠിച്ചയാള്‍ എന്ന് കൈനിക്കര . എല്ലുറപ്പു ള്ള കവിത എന്ന് ഇനിയും ചിലര്‍. നിലത്തുറപ്പിച്ച കാലടികളില്‍ സ്വയം നിവര്‍ന്നുനിന്ന ഈ കവിക്ക് അമിതവര്‍ണങ്ങള്‍ കളമെഴുതിയ നിറസമൃദ്ധിയല്ലായിരുന്നു ജീവിതം. മറിച്ച് “ എന്തു വിശുദ്ധിക്കുമീ മണ്ണില്‍ ചാലിച്ചേ സ്വന്തമായുള്ള നിറം തെളിയൂ ………………………………………………… എന്തു നൈര്‍‌മല്യവും ഇച്ചളിക്കൂട്ടിലേ സ്വന്തമായുള്ള വളര്‍ച്ച നേടൂ ” എന്നായിരുന്നു കവി വിശ്വസിച്ചിരുന്നത്. ചായം പൂശിയ ചുണ്ടുകളുടെ വലിച്ചുനീട്ടലുകളെ പുഞ്ചിരി എന്ന് വിളിക്കുവാന്‍ കഴിയുകയില്ലെന്നും അതിനു പിന്നില്‍ അനാശാസ്യമായ ഒരു കാപട്യമുണ്ടെന്നും അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞത് . “പുഞ്ചിരി ഹാ കുലീനമാം ക

#ദിനസരികള്‍ 25

ഗാന്ധി – ഇര്‍വിന്‍ കരാര്‍ പ്രകാരം വട്ടമേശ സമ്മേളനത്തിനായി ഗാന്ധിജി ഇംഗ്ലണ്ടിലേക്ക് പോയെങ്കിലും‍ ചര്‍ച്ച പരാജയപ്പെട്ടതോടെ തിരിച്ച് ഇന്ത്യയിലേക്ക് വന്ന അദ്ദേഹത്തെ ബോംബെയില്‍ വച്ചുതന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റുചെയ്തു. ഈ അറസ്റ്റിനെതിരെ ഇന്ത്യയിലുടനീളം പ്രതിഷേധപ്രളയങ്ങള്‍ നടന്നു.ആ പ്രതിഷേധത്തിന്റെ ജ്വാലകള്‍ ഇങ്ങ് കേരളക്കരയോളം നീണ്ടു.കണ്ണൂരിലെ വിളക്കുംതറയില്‍ പോലീസിന്റെ നിരോധനാജ്ഞ ലംഘിച്ച് ഒരു കൂട്ടം സമരവള   ണ്ടിയര്‍മാര്‍ പ്രതിഷേധയോഗം നടത്തി അറസ്റ്റു വരിച്ചു. അന്നു രാത്രി പോലീസ് ലോക്കപ്പിലിട്ട് വളണ്ടിയര്‍മാരെ ക്രൂരമായി മര്‍ദ്ദിച്ചു. പിറ്റേദിവസം മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കിയ അവരിലൊരാളോട് ജഡ്ജി പേരു ചോദിച്ചു പലതവണ ആവര്‍ത്തു ചോദിച്ചെങ്കിലും ജഡ്ജിയുടെ ചോദ്യങ്ങളോട് പ്രതികരിക്കുവാന്‍ അവര്‍ വിസമ്മതിച്ചു. അവസാനം ഈ കുറ്റത്തിന്റെ ശിക്ഷയോടൊപ്പം കോടതി യലക്ഷ്യക്കുറ്റം കൂടി ചാര്‍ത്തപ്പെടും എന്ന് ജഡ്ജി ഭീഷണിപ്പെടുത്തുന്ന ഘട്ടംപോലുമുണ്ടായി.പേരെന്ത് എന്ന് ആവര്‍ത്തിച്ചു ചോദിച്ച ജഡ്ജിയോട് ഭാരതീയന്‍ എന്ന് അവരിലൊരാള്‍ മറുപടി പറഞ്ഞു. അതുകേട്ട് ക്ഷോഭിച്ച ജഡ്ജി താനും ഭാരതീയനാണെന്ന് പറഞ്ഞു. എന്നാ