#ദിനസരികള്‍ 27


സംഗീതമപി സാഹിത്യം സരസ്വത്യാ സ്തനദ്വയം , ഏകമാപാദ മധുരം അന്യഥാ ലോചനാമൃതം എന്ന തര്‍ക്കമില്ലാത്ത ഒരു പ്രശസ്തി, സംഗീതത്തിനും സാഹിത്യത്തിനും നാം പതിച്ചു കൊടുത്തിട്ടുണ്ടല്ലോ. ആലോചനാമൃതത്വവും ആപാദമധുരിമയും എത്രമാത്രം പരസ്പരം കലര്‍ന്നിരിക്കുന്നു എന്നൊരു സംശയം മാത്രമേ അവശേഷിക്കുന്നുള്ളു. പലപ്പോഴും പരസ്പരം അതിലംഘിക്കുന്ന തരത്തില്‍‌ മേല്‍പ്രത്യേകതകള്‍ കാണപ്പെടുന്നുമുണ്ട് എന്നതാണ് വസ്തുത. അതുകൊണ്ട് സരസ്വതിയുടെ ഈ കുചകംഭങ്ങള്‍ രണ്ടും എനിക്ക് പ്രിയം തന്നെ. പക്ഷേ ഒന്നുകൂടി ഊന്നിച്ചോദിച്ചാല്‍ കൂടുതലിഷ്ടം സംഗീതത്തിനോടാണെന്ന് തുറന്നുസമ്മതിക്കേണ്ടിവരും എന്ന് ഞാന്‍ ഭയപ്പെടുന്നു !
            സാഹിത്യവും സംഗീതവും ജീവിതത്തിന്റെ സമസ്തമേഖലകളേയും ആവിഷ്കരിക്കുവാനുള്ള ശ്രമങ്ങളാണല്ലോ . ഇരുകൂട്ടര്‍ക്കും വിശാലമായ കൈവഴികളുണ്ട്. മിനിക്കഥ മുതല്‍ ബൃഹദാഖ്യാനങ്ങള്‍ വരെ ഒരു വശത്തും മൂളല്‍ മുതല്‍ സങ്കീര്‍ണമായ സിംഫണികള്‍ വരെ മറുവശത്തുമായി നേര്‍ക്കുനേര്‍ നില്ക്കുമ്പോള്‍ ഞാന്‍ ഏതു വശത്താണെന്ന അങ്കലാപ്പില്‍ പെട്ടുപോകുന്നത് സ്വാഭാവികം  മാത്രമാണ്. അതുകൊണ്ട് അത്ര വിശാലമായ അര്‍ത്ഥത്തില്‍ കണ്ടുകൊണ്ടല്ല സംഗീതത്തോടുള്ള പ്രണയം സ്പഷ്ടമാക്കുന്നത് എന്നു മാത്രവുമല്ല , ഒന്ന് ഒന്നിനെക്കാള്‍ നന്ന് എന്ന് വിവക്ഷിക്കുന്നുമില്ല.
            മൂളല്‍ മുതല്‍ സിംഫണിവരെ എന്ന് പറഞ്ഞുപോയെങ്കിലും സംഗീതത്തിന്റെ അത്ര വിശാലമായ മേഖലകളുമായി , സാഹിത്യത്തിന്റെ എന്ന പോലെത്തന്നെ , എനിക്ക് ബന്ധമില്ല.വിഭിന്നങ്ങളായ ആ മഹാസഞ്ചയങ്ങളിലെ ഒരു വിഭാഗം മാത്രമായ കര്‍ണാട്ടിക് സംഗീതത്തോടാണ് എനിക്ക് ഏറെ മമത ഉള്ളത്. അതില്‍ത്തന്നെ ചില വാഗ്ഗേയകാരന്മാരോട് , ചില കൃതികളോട് പ്രസ്പഷ്ടമായ പക്ഷപാതമുണ്ട് എന്ന് തുറന്നു സമ്മതിക്കാതെ വയ്യ. രുചിഭേദങ്ങളുണ്ടെങ്കിലും പൊതുവായി കര്‍ണാടക സംഗീതം എനിക്ക് അഭയമാകുന്നു

            

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1