Posts

Showing posts from February 10, 2019

#ദിനസരികള് 670

അതിര്‍ത്തിയിലെ സ്ഫോടനത്തില്‍ ശകലങ്ങളായി ചിതറിത്തെറിച്ച യുവാവായ പട്ടാളക്കാരന്റെ അച്ഛന്‍ വിറയ്ക്കുന്ന ചുണ്ടുകൾ കടിച്ചമര്‍ത്തി ഇപ്രകാരം പറയുന്നു “എന്റെ രാജ്യത്തിനു വേണ്ടിയാണ് അവന്‍ മരിച്ചത്. അവനെക്കുറിച്ച് എനിക്ക് അഭിമാനമാണ്. എനിക്ക് ഇനിയുള്ള ഒരു മകനേയും ഈ നാടിനു വേണ്ടി അതിന്റെ സുരക്ഷിതത്വത്തിനു വേണ്ടി ബലി കൊടുക്കുവാന്‍‌ സന്തോഷമേയുള്ളു.” മരിച്ചു വീണ പട്ടാളക്കാരന്റെ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, ഭാര്യ – എല്ലാവരും ആവര്‍ത്തിക്കുന്നു, ആ ബലിയില്‍ തങ്ങള്‍ തൃപ്തരാണെന്ന്. നാടിനു വേണ്ടി, ഈ നാടിന്റെ സുരക്ഷിതത്വത്തിനും സമാധാനത്തിനും മരിച്ചു വീണ അവന്റെ ഗതിയില്‍ തങ്ങള്‍ തൃപ്തരാണെന്ന്. പാവങ്ങള്‍. ആരെയൊക്കെയോ എന്തൊക്കെയോ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍. എന്തൊരു യാന്ത്രികതയാണ് അവരുടെ വാക്കുകളില്‍? ചാവി കൊടുത്തു വിട്ട പാവകളെപ്പോലെ ഒരേ സ്വരത്തില്‍ ഒരേ താളത്തില്‍ അവര്‍ ഒരേ പല്ലവി ആവര്‍ത്തിക്കുന്നു. മകന്റെ, സഹോദരന്റെ, അച്ഛന്റെ, ഭര്‍ത്താവിന്റെ മരണത്തില്‍ വേദന തോന്നുന്നില്ലെന്ന്. എന്നാലോ? എനിക്കു വേദനിക്കുന്നു. മനുഷ്യനെപ്പോലെ വേദനിക്കുന്നു. മരിച്ചു വീണവന്റെ സ്വപ്നങ്ങളെക്കുറിച്ചോര്‍ത്തു, അവന്റെ വരവിനായി കാ

#ദിനസരികള് 669

പുല്‍വാമയില്‍ ഭീകരവാദികള്‍ നടത്തിയ അക്രമത്തില്‍ നാല്പത്തിനാലുപേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ജയ്‌ഷേ മൂഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. മരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. ഇന്നലെ 350 കിലോഗ്രാം സ്ഫോടക വസ്ത നിറച്ച സ്കോര്‍പിയോ കാര്‍ സി ആര്‍ പി എഫിന്റെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയാണ് ഭീകരവാദികള്‍ ആക്രമണം നടത്തിയത്. രാജ്യത്തെ സൈനികര്‍‌ക്കെതിരെ ഇത്തരത്തില്‍ നടന്ന ഏറ്റവും വലിയ ആക്രമണത്തില്‍ കടുത്ത തോതിലുള്ള സുരക്ഷാ വീഴ്ചയുണ്ടായതായി ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആ മുന്നറിയിപ്പുകളെ വേണ്ടത്ര ഗൌരവബുദ്ധിയോടെയെടുക്കാതെ ഏജന്‍സികളുടെ പതിവുള്ള ജാഗ്രതാ നിര്‍‌ദ്ദേശങ്ങള്‍ മാത്രമായിട്ടാണ് അധികാരികള്‍ കണ്ടത്.ഇത് ഗുരുതരമായ വീഴ്ച തന്നെയാണ്. ഒരു പൌരന്‍ സൈന്യത്തില്‍ ചേരുന്നതില്‍ രാജ്യ സ്നേഹം നല്കുന്ന പ്രചോദനത്തിന് വലിയ പങ്കുണ്ട്. എന്നാല്‍ അതുമാത്രമാണോ കാര്യം? സ്വന്തം കുടുംബത്തിന്റെ ജീവിതനിലവാരം ഒരു പ്രധാനപ്പെട്ട ഘടകമാണ്. എല്ലാ വിശേ

#ദിനസരികള് 668

കരുതലിന്റെ കരവലയങ്ങള്‍             അലച്ചിലുകളുടെ കാലം. ഒരിക്കല്‍ വിശന്നു വലഞ്ഞ് പവായിയില്‍ ബസ്സു ചെന്നിറങ്ങി.ലക്ഷ്യം ചിന്മയാനന്ദന്റെ ആശ്രമമാണ്.വഴിയറിയില്ല.കുറച്ചു ദൂരം വെറുതെ നടന്നു.തൊട്ടുമുന്നില്‍ ദീര്‍ഘകായനായ ഒരാള്‍ നടക്കുന്നുണ്ട്. പതിയെ സമീപിച്ചു. ആശ്രമത്തിലേക്കുള്ള വഴി ചോദിച്ചു.             അനുഭവങ്ങള്‍ വെച്ച് അറിയാത്ത വഴികളെക്കുറിച്ച് ഞാന്‍ സാധാരണ രണ്ടാളുകളോടെങ്കിലും ചോദിക്കും. ഒരാളോടു മാത്രം ചോദിച്ചു പോയ സന്ദര്‍ഭങ്ങളില്‍ ചിലപ്പോഴൊക്കെ പറ്റിക്കപ്പെട്ട അനുഭവമുണ്ട്. ചോദിച്ച ലക്ഷ്യത്തിന്റെ എതിര്‍ വശത്തേക്കോ മറ്റു   വഴികളിലൂടെയോ ആളുകളെ പറഞ്ഞു വിടുകയെന്ന കുസൃതി തോന്ന്യവാസമോ ? -   സ്കൂള്‍ കാലങ്ങളില്‍ ഞങ്ങളും ചെയ്തിട്ടുണ്ടെന്ന കാര്യം അങ്ങനെ പെട്ടെന്ന് മറക്കാന്‍ ഞാന്‍ കുമാരനാശാന്റെ ദിവാകരനെപ്പോലെ മറവി രോഗമുള്ള ആളല്ലല്ലോ.അതുകൊണ്ടാണ് ഒരാളോടു വഴി ചോദിച്ച ശേഷം വീണ്ടും ഒന്നു കൂടി ചോദിച്ച് ഉറപ്പാക്കുന്നത്.             ആശ്രമത്തിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ ആ മനുഷ്യന്‍ എനിക്ക് അഭിമുഖമായി തിരിഞ്ഞു. അയാളുടെ കണ്ണുകള്‍ എന്നെ അടിമുടിയുഴിഞ്ഞു.ഒരു നിമിഷത്തിനു ശേഷം എന്റെ വലതു ചുമലില്‍ പിടിച്ച്

#ദിനസരികള് 667

അമ്മ – മോഡിയുടെ രാഷ്ട്രീയ നാടകങ്ങളില് ‍ ഹീരാ ബെന് ‍ . ഒരമ്മയാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമ്മ.ഇന്ത്യ ആയമ്മയെക്കുറിച്ച് ധാരാളം കേട്ടിരിക്കുന്നു.അതുകൊണ്ടുതന്നെ ഹീരാ ബെന് ‍ എന്ന പേര് നമ്മളില് ‍ അപരിചിതത്വം തീരെ ഉണ്ടാക്കുന്നില്ലെന്നു തന്നെ പറയാം.എന്നാല് ‍ ദാമോദർദാസ് മൂൽചന്ദ് മോദി എന്ന പേര് നമുക്ക് അത്രത്തോളം സുപരിചിതമല്ല.അത് മോഡിയുടെ അച്ഛനാണ്. ഹീരാ ബെന് ‍ എന്ന അമ്മയോളം ഈ അച്ഛന് ‍ പ്രശസ്തനല്ല. കാരണം മോഡി തന്റെ അച്ഛനെ അമ്മയെയെന്നതുപോലെ ‘വൈകാരിക പരിസരങ്ങളില് ‍ ’ സ്ഥാപിച്ചു കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അമ്മയോട് മോഡിക്കുള്ള സ്നേഹം മറ്റു ചില കാര്യങ്ങളെക്കുറിച്ച് നമ്മെ ചിന്തിപ്പിക്കുവാന് ‍ പ്രേരിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടാണ് നരേന്ദ്ര ദാമോധര് ‍ ദാസ് മോഡി അമ്മയെ ഇങ്ങനെ മുന്നില് ‍ നിറുത്തുന്നതെന്ന ചോദ്യമാണ് നാം പരിഗണിക്കുക.അമ്മ ഭാരതീയര് ‍ ക്ക് അഭൌമികമായ ഒരുടയാളമാണ്. മാതൃസങ്കല്പത്തോളം അവരുടെ ‘ആത്മാവിനെ’ ചെന്നു തൊട്ട മറ്റൊന്നില്ലെന്നു തന്നെ പറയാം. അതുകൊണ്ടാണ് നമുക്ക് ജന്മഭൂമി മാതൃഭൂമിയാകുന്നതും ജനിക്കുമ്പോഴേ ലഭിക്കുന്ന ഭാഷ മാതൃഭാഷയാകുന്നതും. ( മറ്റു ചി

#ദിനസരികള് 666

പരക്കുനി കോളനിയിൽ മഞ്ജുവാര്യരുടെ നാട്യങ്ങൾ വയനാട്ടുകാര്‍ പൊതുവേ നിഷ്കളങ്കരായതുകൊണ്ടുതന്നെ എളുപ്പം പറ്റിക്കപ്പെടുന്നത് സ്വാഭാവികമാണ്. ആദിവാസികളാണെങ്കില്‍പ്പിന്നെ പറയുകയും വേണ്ട. എടുത്തു പറയാനാണെങ്കില്‍ ധാരാളം ഉദാഹരണങ്ങളുമുണ്ട്. വയനാട്ടുകാരിയും, കുറിച്യവിഭാഗത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ കഴിഞ്ഞ മന്ത്രി സഭയില്‍ അംഗവുമായിരുന്ന, ജയലക്ഷ്മിയുടെ കാലത്തു ആദിവാസി കോളനികളില്‍ നടന്ന ചില വികസന പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ത്തന്നെ നമുക്കതു വ്യക്തമാകും. ആദിവാസികളുടെ കടങ്ങള്‍ എഴുതിത്തള്ളാനായി അനുവദിക്കപ്പെട്ട ഒന്നരക്കോടിയലധികം രൂപ സ്വന്തം കുടുംബത്തിലുള്ളവര്‍ക്കും, തനിക്കു പ്രിയപ്പെട്ടവര്‍ക്കും വീതം വെച്ചുകൊടുത്തുകൊണ്ട് വയനാട്ടിലെ മുഴുവന്‍ ആദിവാസികളേയും മന്ത്രി പറ്റിച്ചത് വലിയ വിവാദമായിരുന്നു. “ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റിലെ പ്രഖ്യാപനം മന്ത്രിസഭായോഗത്തില്‍ തിരുത്തിച്ചാണ് അഴിമതി നടത്തിയത്. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 2010 വരെയുള്ള ലോണുകള്‍ക്ക് കടാശ്വാസം നല്‍കിക്കൊണ്ട് 2014 ലെ ബജറ്റ് പ്രസംഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. 2015 സെപ്റ്റംബര്‍ 9 ന് ചേര്‍ന്ന മന്ത്രിസഭായോഗമായിരുന്നു പദ്ധതിയുടെ

#ദിനസരികള് 665

ശ്രീനാരായണ ഗുരു, സത്യമെന്താണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത സന്ന്യാസ വേഷധാരിയെ കപടയതി എന്നാണ് ആത്മോപദേശ ശതകത്തില്‍ വിശേഷിപ്പിക്കുന്നത്. പ്രസ്തുത കൃതിയിലെ പതിനാലാമത്തെ ശ്ലോകം പറയുന്നതു കേള്‍ക്കുക. ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം കപടയതിയ്ക്കു കരസ്ഥമാകുവീലെ- ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം. 1903 ല്‍ ഗുരു സ്ഥാപിച്ച ശ്രീനാരായണ ധര്‍മ പരിപാലന യോഗം ഇത്തരം കപടയതിമാരുടെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന വസ്തുത ശ്രീനാരായണന്റെ ജീവിതത്തേയും ചിന്തകളേയും പിന്‍പറ്റുന്ന ഏതൊരാളേയും വേദനിപ്പിക്കേണ്ടതാണ്. ഈ വ്യതിചലനം വളരെ നേരത്തെത്തന്നെ മനസ്സിലാക്കിയിരുന്ന ഡോക്ടര്‍ പല്പു, ഗുരുവിന്റെ പിന്മുറക്കാരായി അഭിനയിച്ചിരുന്ന കാപട്യക്കാരെ പെരുച്ചാഴികള്‍ എന്നാണ് വിളിച്ചത് എത്ര അര്‍ത്ഥവത്തായിരിക്കുന്നുവെന്ന് നാം, കേരള ജനത നേരിട്ടു കാണുകയാണ്. ഗുരു ഈ പ്രസ്ഥാനത്തെ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ എഴുതിത്തള്ളിയതാണ്. അദ്ദേഹത്തിന്റേതായ ഒന്നിന്റേയും പിന്തുടര്‍ച്ചക്കാരായി ഇക്കൂട്ടരെ അദ്ദേഹം പരിഗണിച്ചിരുന്നില്ല :-“യോഗത്തിന്റെ നിശ്ചയങ്ങളെ നാം പാസ്സാക്കുന്നതുകൊണ്ടും, യോഗത്തിന്റെ ആനുകൂല്യങ്ങള

#ദിനസരികള് 664

എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ മതവസ്ത്രമായ നിക്കാബ് ധരിച്ചു കൊണ്ട് പൊതുവേദിയില്‍ എത്തിയതിനെതിരെ പുരോഗമന പക്ഷത്തു നില്ക്കുന്നവര്‍ ഹാലിളകിയെന്നാക്ഷേപിച്ചുകൊണ്ട് ടി വി അവതാരകയായ ഷാനി പ്രഭാകര്‍ വിസ്മയം കൊള്ളുന്നത് കാണാനിടയായി. ഏതു വസ്ത്രം ധരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍‌ വരുന്നതാണെന്നും, വ്യക്തിയുടെ മാത്രം നിശ്ചയങ്ങളില്‍‌പ്പെടുന്ന ഇത്തരം അവകാശങ്ങള്‍‌ക്കെതിരെ വാളെടുക്കുന്ന പുരോഗമനക്കാരും മതതീവ്രവാദികളും തമ്മില്‍ വ്യത്യാസമെന്ത് എന്നുമാണ് ഷാനിയുടെ ചോദ്യം. അതുകൊണ്ട് ഷാനിയുടെ വാദങ്ങളാണ് ശരിയെന്നും ഏതു തരത്തിലുള്ള വസ്ത്രം ധരിക്കാനും വ്യക്തികള്‍ക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത സ്വാതന്ത്ര്യം ലഭിക്കേണ്ടതുണ്ടെന്നും ഭരണഘടനയിലൂന്നി നില്ക്കുന്ന ജനാധിപത്യം നല്കുന്ന ഉറപ്പുകളിലൊന്ന് അത്തരം സ്വാതന്ത്ര്യമാണെന്നും ചിന്തിച്ചു പോകുന്നവരുണ്ട്. തന്റെ മകളുടെ വസ്ത്രധാരണരീതിയെക്കുറിച്ച് എ ആ ര്‍ റഹ്മാന്‍ പറയുന്നത് ഏതു വസ്ത്രം ധരിക്കണമെന്ന് നിശ്ചയിക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തില്‍ താനിടപെടാറില്ല എന്നാണ്. എന്നു മാത്രവുമല്ല, തന്റെ കുടുംബാംഗങ്ങള്‍ ഓരോരുത്തരും തന്നെ ഓരോ രീതിയിലാണ് വസ്ത്രങ്ങള്‍ ധരിക