Posts

Showing posts from June 17, 2018

#ദിനസരികള് 437 - നൂറു ദിവസം നൂറു പുസ്തകം – പത്താം ദിവസം.‌

Image
|| വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ ? –  എം കൃഷ്ണന്‍ നായര്‍ ||             എം കൃഷ്ണന്‍ നായര്‍. ചൊടിപ്പിച്ചുണര്‍ത്തിയ വിമര്‍ശകന്‍. മലയാളികളുടെ ഭാവുകത്വങ്ങളെ   ഘടാകാശത്തില്‍ നിന്നും വിശ്വസാഹിത്യത്തിന്റെ മഹാകാശത്തിലേക്ക് പറിച്ചു നട്ടവരില്‍ പ്രധാനി. എഴുത്തിലേക്കു് ചുവടുറപ്പിച്ചവര്‍ക്കും നിലകിട്ടി എന്നു കരുതിപ്പോന്നവര്‍ക്കും ഒരു പോലെ പേടിസ്വപ്നം. മലയാളത്തില്‍ അദ്ദേഹം എഴുതിയിരുന്ന സാഹിത്യവാരഫലത്തില്‍ മണ്ഡനമായാലും ഖണ്ഡനമായാലും പേരുവന്നാല്‍ മതി എന്നു കരുതി നമ്മുടെ സാഹിത്യരംഗത്തെ എഴുത്താണി ആദ്യമായി തൊട്ടവരും കുലഗുരുക്കന്മാരും തൊഴുതുനിന്നു.വിശ്വസാഹിത്യത്തിലെ പല പേരുകളും അദ്ദഹത്തിലൂടെയാണ് മലയാളികള്‍‌ കണ്ടെത്തിയത്. ലോകസാഹിത്യത്തിന്റെ വിശാലമായ ചാണക്കല്ലില്‍ വെച്ച് മലയാളിയുടെ എഴുത്തിനെ ഉരച്ചുനോക്കി അദ്ദേഹം മാറ്റു നിശ്ചയിച്ചപ്പോള്‍ ചില വിഗ്രഹങ്ങളുടയുകയും പുതിയ ചിലത് ഉരുവം കൊള്ളുകയും ചെയ്തു.ഒരു കഥയെ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു ” ........ എന്നാല്‍ അദ്ദേഹത്തിന്റെ കഥകള്‍ പരിണാമരമണീയങ്ങളായി ഞാന്‍ കണ്ടിട്ടില്ല.മുമ്പു പ്രയോഗിച്ച ഒരലങ്കാരം വീണ്ടും പ്രയോഗിക്കട്ടെ.ശക്തിയോടെ അന്തരീ

#ദിനസരികള് 436 - നൂറു ദിവസം നൂറു പുസ്തകം – ഒമ്പതാം ദിവസം.‌

Image
|| സഹോദരന്‍ അയ്യപ്പന്‍ –  എം ബിജുകുമാര്‍ ||             “ ജാതിയില്‍ എനിക്കു മീതേയും എനിക്കു താഴേയും ആരുമില്ല, കൊട്ടാരത്തില്‍‌പ്പോലും ” കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഏറ്റവും ധീരമായ ഒരു പ്രഖ്യാപനമായിരുന്നു 1940 കളില്‍ കൊച്ചി നിയമസഭയില്‍ മുഴങ്ങിക്കേട്ടത്.അധസ്ഥിത വര്‍ഗ്ഗത്തില്‍‌പ്പെട്ട, പുലയനായ ഒരാള്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയപ്പോള്‍ അതുകേട്ടു നിന്ന ചുവരുകള്‍ പോലും ഒന്നു ഞെട്ടിയിട്ടുണ്ടാകണം. രാജഭരണമാണ് നിലവിലുള്ളത്. എന്നിട്ടുപോലും തെല്ലും കൂസാതെ   ആ പ്രഖ്യാപനം നടത്തിയത് സഹോദരന്‍ അയ്യപ്പനായിരുന്നു. ഒരു കാലത്ത് പു ലയനയ്യപ്പനെന്ന് ആക്ഷേപിച്ച അതേ സഹോദരന്‍ കെ അയ്യപ്പന്‍ ഇങ്ങനെയൊരു പ്രഖ്യാപനം വെറുതെ നടത്തുകയായിരുന്നില്ല. മഹാരാജാവിനെ മുഖം കാണിക്കാന്‍ അനുമതി ചോദിച്ച അദ്ദേഹത്തിന് കൊട്ടാരത്തിലെ സര്‍വ്വാധികാര്യക്കാര്‍ നല്കിയ മറുപടിയായിരുന്നു ഈ പ്രകോപനത്തിന് കാരണം. രാജാവിന് സുഖമില്ലാതിരിക്കുകയാണെന്നും അതുകൊണ്ട് ഇപ്പോള്‍ കുളിക്കാന്‍ കഴിയില്ലെന്നും അസുഖം ഭേദമായ ശേഷം വന്നുകൊള്ളുവാനുമാണ് കാര്യക്കാരുടെ മറുപടി. ആത്മാഭിമാനിയായ ഏതൊരു വ്യക്തിയുടേയും സിരകളില്‍ ചോര തിളച്ചു പോകുന്ന സന്ദര്‍ഭം.

#ദിനസരികള് 435 - നൂറു ദിവസം നൂറു പുസ്തകം – എട്ടാം ദിവസം.‌

Image
||കാവ്യസൂര്യന്റെ യാത്ര – ഗോപി നാരായണന്‍|| ഗോപി നാരായണന്‍ എഴുതിയ കാവ്യസൂര്യന്റെ യാത്ര എന്ന പുസ്തകം മലയാളികളുടെ പ്രിയപ്പെട്ട കവിയായ ഒ എന്‍ വിയുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ്.സൂദീര്‍ഘമായ ഒരു കാലയളവില്‍ കവിതയിലുടേയും പാട്ടിലൂടേയും മലയാളിയുടെ ഭാവുകത്വസങ്കല്പങ്ങളെ പ്രോജ്ജ്വലിപ്പിച്ചു നിറുത്തിയ ഒ എന്‍ വിയെ വളരെ ഹൃദ്യമായ രീതിയില്‍ ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.കുട്ടികള്‍ക്കു വേണ്ടി എഴുതപ്പെട്ടതാണ് എന്ന് എഴുത്തുകാരന്‍ തന്നെ പറയുന്നുവെങ്കിലും അതിനുമപ്പുറത്ത് മുതിര്‍ന്നവരെക്കൂടി ഈ പുസ്തകം ആകര്‍ഷിക്കുന്നുവെന്നതാണ് വസ്തുത. അപ്പുവിന്റെ ആകാശം എന്ന ഒന്നാം അധ്യായം മുതല്‍ സൂര്യന്റെ മരണം എന്ന അവസാന അധ്യായം വരെയുള്ള ഭാഗങ്ങളില്‍ ഒ എന്‍ വി കുറിപ്പിന്റെ കാവ്യജീവിതത്തിലെ സ്മരണീയമായ മുഹൂര്‍ത്തങ്ങളെ കൈയ്യടക്കത്തോടുകൂടി പ്രതിപാദിച്ചിരിക്കുന്നു.”ക്ലാവുപിടിച്ച നിലവിളക്കിന്റെ മങ്ങിയ വെട്ടത്തില്‍ എന്തോ കുത്തിക്കുറിച്ചുകൊണ്ടിരുന്ന കുട്ടിയോട് കാരണവര്‍ ചോദിച്ചു.’ അപ്പൂ , നീ തോന്ന്യാക്ഷരമെഴുതുമോ?’ ഗ്രാമീണനായ ആ കാരണവര്‍ക്ക് വലിയ പഠിപ്പൊന്നുമില്ലായിരുന്നു.അപ്പു കവിത എഴു

#ദിനസരികള് 434 - നൂറു ദിവസം നൂറു പുസ്തകം – ഏഴാം ദിവസം.‌

Image
|| എത്രയെത്ര രാമായണങ്ങള്‍ –  ഡോ.അസീസ് തരുവണ ||               രാമായണം എന്ന കാവ്യത്തെ രാഷ്ട്രീയമായി വായിച്ചതിന്റേയും പ്രയോഗിച്ചതിന്റേയും കെടുതികളില്‍ നിന്നും ഒരു മഹാരാജ്യം ഇനിയും മുക്തമായി കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, ­­അത് സംവാദമായും സംഗരമായും ഒരുപാടുകാലം നമ്മുടെയൊക്കെ രാഷ്ട്ര ജീവിതത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ചു കൊണ്ടിരിക്കാന്‍ പര്യാപ്തമാണെന്നും വന്നിരിക്കുന്നു.ജനതയെ വിഘടിപ്പിക്കുയും പരസ്പരം രണോത്സുകരായി വിന്യസിക്കുകയും ചെയ്തുകൊണ്ട് രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കാനുള്ള കളികളില്‍ രാമായണം ഒന്നാം സ്ഥാനത്താണ്.അതുകൊണ്ടുതന്നെ വ്യത്യസ്തമായ പാഠങ്ങളെ നിഷേധിക്കുകയും , വിശ്വാസത്തിന്റെ പരിവേഷങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയ ഏകമുഖമായ ഒരു പാഠത്തെ സംസ്ഥാപിച്ചെടുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത മറ്റാരേക്കാളും രാമായണത്തെ രാഷ്ട്രീയമായി പ്രയോഗിക്കുന്നവര്‍ക്കുണ്ട്.അതുകൊണ്ട് രാമായണത്തിന്റെ നില നില്ക്കുന്ന വ്യത്യസ്തങ്ങളായ ഭിന്നമൊഴികളെ അവര്‍ നിരാകരിക്കുന്നു. ഈ സാഹചര്യത്തിലാണ് രാമായണത്തിന്റെ കഥാഭേദങ്ങളെ അവതരിപ്പിക്കുകയെന്നത്, ഒരു സാസ്കാരിക പ്രവര്‍ത്തനം മാത്രമാകാതെ രാഷ്ട്രീയമായ ഇടപെടല്‍ കൂടിയാ

#ദിനസരികള് 433 - നൂറു ദിവസം നൂറു പുസ്തകം – ആറാം ദിവസം.‌

Image
|| കാര്‍ട്ടറുടെ കഴുകന്‍ – രവിചന്ദ്രന്‍ സി, ഡോ. കെ എം ശ്രീകുമാര്‍ || ഹിന്ദുത്വഫാഷിസം ചരിത്രവും സിദ്ധാന്തവും എന്ന പുസ്തകത്തില്‍ ജെ രഘു യോഗയുടെ വൈദ്യശാസ്ത്രവത്കരണത്തെക്കുറിച്ച് എഴുതുന്നു “ സമകാലിക യോഗയുടെ ജനപ്രീതിക്കുന്ന പ്രധാനകാരണം അതിന്റെ വൈദ്യശാസ്ത്രവത്കരണമാണ്. ( Medicalization) യോഗയെ അതിന്റെ പരമ്പരാഗത മതപ്രതിച്ഛായയില്‍ നിന്ന് അടര്‍ത്തിയെടുത്ത് ശാരീരികവും മാനസികവുമായ ക്ഷേമത്തിനുള്ള വൈദ്യശാസ്ത്രസാങ്കേതികതവിദ്യ എന്ന പുതിയൊരു പ്രതിച്ഛായയാണ് യോഗാപ്രചാരണര്‍ സൃഷ്ടിച്ചത്.ലോകത്തിന് ഇന്ത്യ നല്കുന്ന നിസ്തുല സംഭാവനയെന്ന മട്ടിലാണ്,യോഗയെ ഇന്ത്യക്കകത്തും പുറത്തും വിപണനം ചെയ്തുകൊണ്ടിരിക്കുന്നത്.ആര്‍‌ത്രൈറ്റിസ് , ആസ്ത്മ, നടുവേദന, ബ്രോങ്കൈറ്റിസ് , പ്രമേഹം, വയറിളക്കം, അപസ്മാരം, ഹൃദ്രോഹം, വന്ധ്യത, ടോണ്‍സിലൈറ്റിസ്, ന്യൂമോണിയ, പോളിയോ , അള്‍സര്‍ , വെരിക്കോസ് വെയിന്‍സ്, കാന്‍സര്‍ , മാനസികസംഘര്‍ഷം എന്നിങ്ങനെ സമസ്തരോഗങ്ങള്‍ക്കുമുള്ള ഒരു സര്‍വ്വരോഗ സംഹാരിയാണത്രേ യോഗ.യോഗയുടെ സിദ്ധി രോഗശാന്തിയില്‍ മാത്രം ഒതുങ്ങുന്നില്ല.മനസ്സിന് ഉന്മേഷവും ഉണര്‍വ്വും നല്കുകയും ഏകാഗ്രഹ വര്‍ദ്ധിപ്പിച്ച് ബുദ്

#ദിനസരികള് 432- നൂറു ദിവസം നൂറു പുസ്തകം – അഞ്ചാം ദിവസം.‌

Image
|| ബര്‍ട്രന്റ് റസ്സല്‍ – വി.ബാബുസേനന്‍ ||                         ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിച്ച കാലം.അന്നൊരിക്കല്‍ തന്റെ വലതു കൈയ്യില്‍ പിടിമുറുക്കിയ ഒരാരാധകനോട് ഒ.വി. വിജയന്‍ വേദനയുണ്ട് അമര്‍ത്തരുത് എന്നു പറഞ്ഞു. അപ്പോള്‍ ഇനി നിങ്ങള്‍ ഈ കൈകള്‍ വെട്ടിക്കളഞ്ഞുകൊള്ളൂ.ഇതുകൊണ്ടു ചെയ്യാനുള്ള ഏറ്റവും മഹത്തായ കാര്യം ചെയ്തു കഴിഞ്ഞു എന്നായിരുന്നുവത്രേ ആരാധകന്റെ മറുപടി.ബര്‍ട്രന്റ് റസ്സലിന്റെ ജീവചരിത്രം എഴുതിയ വി ബാബുസേനനെ എന്നെങ്കിലും നേരിട്ടു കാണുകയാണെങ്കില്‍ അദ്ദേഹത്തിന്റെ കൈകളില്‍ കടന്നു പിടിച്ചുകൊണ്ട് ഇതേരീതിയില്‍ത്തന്നെ ഞാന്‍ സംസാരിക്കും ” ബര്‍ട്രന്റ് റസ്സല്‍ എന്ന ജീവിചരിത്ര പുസ്തകമെഴുതിയ നിങ്ങള്‍ നിങ്ങളുടെ രണ്ടുകൈകളും വെട്ടിക്കളഞ്ഞുകൊള്ളൂ. ആ കൈകള്‍ കൊണ്ട് ചെയ്യാനുള്ളത് ചെയ്തുകഴിഞ്ഞു ” വെന്ന്.കേവലം ഒരു പുസ്തകത്തെ വെറുതെ പുകഴ്ത്തിപ്പറയുന്നതല്ല മറിച്ച്, അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ മലയാളത്തിലുണ്ടായിട്ടുള്ള ജീവചരിത്രഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഒട്ടും പിന്നിലല്ലാത്ത ഒരു സ്ഥാനം ഈ പുസ്തകത്തിനും ലഭിക്കുമെന്ന കാര്യത്തില്‍ എനിക്കു സംശയമൊന്നുമില്ല.ബര്‍ട്രന്റ് റസ്സല്‍ എന്ന മഹാമനീഷിയു

#ദിനസരികള് 431- നൂറു ദിവസം നൂറു പുസ്തകം – നാലാം ദിവസം.‌

Image
|| ഗ്രാംഷിയന്‍ വിചാരവിപ്ലവം – ഇ.എം.എസ്, പി ഗോവിന്ദപ്പിള്ള ||             “ ഉപജീവനത്തിനും കുടുംബം പുലര്‍ത്താനും ഞാന്‍ പതിനൊന്നാം വയസ്സില്‍ പണിക്കുപോയിത്തുടങ്ങി. ഞായറാഴ്ച ഉള്‍‌പ്പെടെ എല്ലാ ദിവസവും പത്തുമണിക്കൂറെങ്കിലും പണിയെടുക്കണം.മാസം ഒമ്പതു ലിറ ശമ്പളംദിവസം പ്രതി ഒരു കിലോ റൊട്ടി വാങ്ങാന്‍ അത് തികയും.എന്നെക്കാള്‍ ഭാരം വരുന്ന റജിസ്റ്ററുകളും മറ്റും ചുമക്കലായിരുന്നു പണി.പല രാത്രികളിലും ആരുമറിയാതെ ഞാന്‍ കരയും.അത്രക്കു വേദനയായിരുന്നു ദേഹമാസകലം. ” ഈ വരികള്‍ ഇറ്റലിയില്‍ മുസോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടം 1926 ല്‍ തടവിലാക്കിയ വിശ്വവിഖ്യാതനായ മാര്‍ക്സിസ്റ്റ് ചിന്തകന്‍ അന്തോണിയോ ഗ്രാംഷി, തന്റെ ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ രേഖപ്പെടുത്തിയതാണ്.ദാരിദ്ര്യത്തിന്റേയും കഷ്ടപ്പാടുകളുടേയും ഈ ദുരിതകാണ്ഡത്തിലൂടെയുള്ള യാത്രയാകണം, ഗ്രാംഷിയെ വിശക്കുന്നവന്റെ ഓരം ചേര്‍ന്നു നില്ക്കുവാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകുക.ഇറ്റലിയിലെ കമ്യൂണിസ്റ്റ് മുന്നേറ്റത്തിന് - അതും ഫാസിസത്തിന്റെ വലകള്‍ ഏറ്റവും ശക്തമായി സമൂഹത്തിലാകമാനം വിരിക്കപ്പെട്ടിരുന്ന സങ്കീര്‍ണമായ സാഹചര്യത്തിലും – ഗ്രാംഷി നല്കിയ ഗണനീയമായ സംഭാ