Posts

Showing posts from October 20, 2019

#ദിനസരികള്‍ 922 “വാളയാര്‍ കേസ് “- പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം

            അവരെ നാം വാളയാര്‍ പെണ്‍കുട്ടികളെന്നാണ് വിളിക്കുന്നത്. ഒമ്പതും പതിനൊന്നും വയസ്സുള്ള രണ്ടു കുരുന്നുകള്‍. അവര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് അറസ്റ്റു ചെയ്ത പ്രതികളെ പോക്സോ കോടതി നിരപരാധികളെന്നു കണ്ട് ഇന്നലെ നിരുപാധികം വിട്ടയച്ചിരിക്കുന്നുവെന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് നാം കേട്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കുട്ടികളുടെ അച്ഛനും അമ്മയും നാട്ടുകാരുമൊക്കെ കൊലപാതകമെന്ന് ഉറപ്പിച്ചു പറയുന്ന കേസില്‍ നിന്നും പ്രതികള്‍ രക്ഷപ്പെട്ടു പോയതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ നമുക്ക് ബാധ്യതയുണ്ട്. യഥാര്‍ത്ഥ പ്രതികളെയല്ല അറസ്റ്റു ചെയ്തതെങ്കില്‍ അതു ചെയ്തവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ കേരളത്തിന് മനസാക്ഷിക്കു മുന്നില്‍ ആര്‍ത്തലച്ചു പെയ്തുകൊണ്ടിരിക്കുന്ന രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ വിലാപത്തിന് ശമനമുണ്ടാകുകയില്ല.           2017 ജനുവരി മാര്‍ച്ച് മാസങ്ങളിലാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. പതിനൊന്നു വയസ്സുകാരി ജനുവരിയിലും ഒമ്പതു വയസ്സുകാരി മാര്‍ച്ചിലും തൂങ്ങി മരിച്ചതായി കാണപ്പെട്ടു.തുടക്കം മുതല്‍ തന്നെ പ്രസ്തുത കേസില്‍ പോലീസിനെതിരെ ആക്ഷേപമുയര്‍ന്നിരു

#ദിനസരികള്‍ 921 പരശുരാമ കഥകളിലെ ചതിക്കുഴികള്‍

          പരശുരാമനാണ് കേരളം സൃഷ്ടിച്ചതെന്ന കഥയ്ക്ക് എത്ര പഴക്കമുണ്ട് ? ഗോകര്‍ണത്തു നിന്നും അദ്ദേഹം വലിച്ചെറിഞ്ഞ വെണ്‍മഴു അങ്ങു ദൂരെ കന്യാകുമാരിയില്‍ പോയി വീഴുകയും മഴു സഞ്ചരിച്ച ഇടങ്ങളില്‍ നിന്നൊക്കെ കടല്‍ പിന്‍വാങ്ങി കരയുയര്‍ന്നു വന്നുമെന്നുമാണല്ലോ കഥ. ആ കഥയുടെ പ്രായം അന്വേഷിച്ചു ചെന്നാല്‍ ഏകദേശം അഞ്ചോ ആറോ നൂറ്റാണ്ടുകാലത്തേയ്ക്ക് നാം എത്തിപ്പെടാം. കാരണം അക്കാലങ്ങളിലാണ് കേരളോല്പത്തി എഴുതപ്പെട്ടത്. അതില്‍ നാമിങ്ങനെ വായിക്കും “ കാരണ ജലത്തില്‍ ബ്രഹ്മാണ്ഡമുണ്ടായി. ബ്രഹ്മാണ്ഡത്തിന്റെ അന്തര്‍ഭാഗത്ത് പതിന്നാല് ലോകങ്ങളും ലോകങ്ങളുടെ നടുവില്‍ ഭൂലോകം.ഭൂലോകമധ്യത്തില്‍ ജംബുദ്വീപം. ജംബുദ്വീപം നവഖണ്ഡമാകുന്നു. നവഖണ്ഡത്തില്‍ തെക്കേ അറ്റത്ത് ഭാരത ഖണ്ഡം. ആ ഭുമിയില്‍ ക്ഷത്രിയന്മാര്‍ ദുഷ്ടന്മാരായി ചമഞ്ഞു.അവരെ നിഗ്രഹിക്കാന്‍ മഹാവിഷ്ണു പരശുരാമനായി പിറന്നു. ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയകുലമൊടുക്കി.അപ്പോള്‍ വീരഹത്യാദോഷം ഭവിച്ചു.ആയത് പരിഹരിക്കാന്‍ സമുദ്രത്തെ നീക്കി കന്യാകുമാരി കോകര്‍ണത്തിനിട നൂറ്ററുപതു കാതം വഴി മലയാളക്കരയുണ്ടാക്കി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. ” അന്നുമുതല്‍ കേരളത്തിന്റെ സൃഷ്ടിയുമായി ബന്ധപ്പ

#ദിനസരികള്‍ 920 പഠിക്കേണ്ടതും തിരുത്തേണ്ടതും കോണ്‍ഗ്രസാണ് !

            മഹാരാഷ്ട്രയിലും ഹരിയാനയിലും തങ്ങള്‍ക്കുണ്ടായത് തിരിച്ചടികളല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രധാനമന്ത്രിയും കൂട്ടരും കൊണ്ടുപിടിച്ച ശ്രമത്തിലാണ്.അതിന്റെ ഭാഗമായി പിന്നോട്ടടികളെ മൂടിവെച്ചു കൊണ്ടുള്ള പ്രസ്താവനകളാണ് ബി ജെ പിയുടെ ഭാഗത്തു നിന്നുമുണ്ടാകുന്നു. ദീപാവലി സമ്മാനമെന്നും കഴിഞ്ഞ അമ്പതുകൊല്ലമായി മറ്റാര്‍ക്കും കഴിയാത്തതാണ് മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്നാവിസിന് കഴിഞ്ഞതെന്നുമൊക്കെ പുകഴ്ത്തലുകളുണ്ടെങ്കിലും പൊതുവേ എന്‍ ഡി ക്യാമ്പ് പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതില്‍ നിരാശരാണെന്നതാണ് വസ്തുത. 2014 പ്രകടനം കാഴ്ചവെയ്ക്കാന്‍ രണ്ടിടത്തും ബി ജെ പി സഖ്യത്തിന് ആയില്ല. മഹാരാഷ്ട്രയില്‍ 185 സീറ്റുണ്ടായിരുന്നത് 2019 ല്‍ 161 സീറ്റായും ഹരിയാനയില്‍ 2014 ല്‍ 47 സീറ്റുണ്ടായിരുന്നത് 40 സീറ്റിലേക്കും ചുരുങ്ങി. മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുറയുകയും പല മന്ത്രിമാരും തോല്ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ ഭൂരിപക്ഷമുണ്ടെങ്കിലും ഹരിയാനയിലെ അവസ്ഥ കുതിരക്കച്ചവടത്തിന്റേതാണ്. ഇരട്ടിയോളം സീറ്റുകളില്‍ നേട്ടമുണ്ടാക്കി കുതിപ്പു നടത്തിയ കോണ്‍ഗ്രസ് പ്രതീക്ഷക്കപ്പുറമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. സ്വതന

#ദിനസരികള്‍ 919 ചോദ്യം:- അരൂര്‍ എന്താണ് ഇടതിനെ കൈവിട്ടത്?

ഉത്തരം:- ഇടതിനെ കൈവിട്ടു എന്നതിനെക്കാള്‍ ഷാനിമോളോട് തോന്നിയ മമതയും സഹതാപവും വോട്ടായി മാറി എന്നതാണ് ശരി. ഒരു പക്ഷേ അതൊരുതരം പ്രായശ്ചിത്തവുമാകാം. ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഷാനിമോളോട് ചെയ്തത് കേരളത്തിന്റെ മതേതര ജനാധിപത്യ നവോത്ഥാന മനസ്സിനോട് ഇണങ്ങിപ്പോകാത്തതാണ് എന്ന കുറ്റബോധം ഒരു പക്ഷേ വോട്ടര്‍മാരെ സ്വാധീന് ച്ചേക്കാം. അവര്‍ക്കുണ്ടായ ദയനീയ പരാജയത്തിനു പിന്നില്‍ രാഷ്ട്രീയത്തിന് അപ്പുറമുള്ള , മതവുമായി ചെന്നു മുട്ടുന്ന മറ്റു ചില കാരണങ്ങളുണ്ടായിരുന്നുവെന്ന് നാം ഇതിനുമുമ്പും ചര്‍ച്ച ചെയ്തതുമാണ്. ( പ്രസ്തുത പരാജയത്തെ മുന്‍നിറുത്തി അന്ന് ഞാനെഴുതിയത് , “ ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ പരാജയപ്പെട്ടതിന്റെ കാരണം മുസ്ലീം ന്യൂന പക്ഷത്തിന്റെ ഇടയിൽ നിലനില്ക്കുന്ന യാഥാസ്ഥിതികമായ താല്പര്യങ്ങളാണ് എന്ന് പറയേണ്ടി വരും. വേദനാജനകമാണെങ്കിലും ഈ സത്യത്തെ നാം അഭിമുഖീകരിച്ചേ തീരൂ. ഇത് ഉച്ചത്തിൽ വിളിച്ചു പറയുവാനും തിരുത്തുവാനും പൊതു സമൂഹം തയ്യാറാകുന്നില്ല എങ്കിൽ മത ജാതി വർഗീയതയുടെ പേരിൽ നാം എത്രമാത്രം തിരുത്തുവാൻ ശ്രമിച്ചാലും ഒരു ന്യൂന പക്ഷം നമ്മുടെ സങ്കല്പങ്ങൾക്കെല്ലാം അപ്പുറത്ത് തികച്ചും യാഥാസ്ഥിതികരായി ഇഴു

#ദിനസരികള്‍ 918 - ചില കാര്‍ട്ടൂണ്‍ വിചാരങ്ങള്‍

കാര്‍ട്ടൂണുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍തന്നെ ആദ്യം മനസ്സിലേക്ക് ഓടി വരിക വിഖ്യാതനായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് ഡോണ്‍ട് സ്പെയര്‍ മി ശങ്കര്‍ എന്ന് നെഹ്രു അഭ്യര്‍ത്ഥിച്ചുവെന്ന കഥയാണ്. നിരവധിയാളുകള്‍ പലപ്പോഴായി ഉദ്ധരിച്ചിട്ടുള്ള ആ കഥയിലെത്ര കാര്യമുണ്ടായാലും ഇല്ലെങ്കിലും കാര്‍ട്ടൂണുകള്‍ക്കുള്ള പ്രസക്തിയും പ്രാധാന്യവും സൂചിപ്പിക്കാന്‍ ഈ സംഭാഷണത്തിന് കഴിയുന്നുണ്ട് എന്നതാണ് വസ്തുത. അതായത് നമ്മുടെ രാഷ്ട്രീയ – സാംസ്കാരിക – സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവഗണിക്കാനാകാത്തവിധത്തിലുള്ള പ്രഹരശേഷി കാത്തുസൂക്ഷിക്കാന്‍  കാര്‍ട്ടൂണുകള്‍ക്ക് കഴിയുന്നുവെന്നതാണ് നെഹ്രുവും ശങ്കറും നടത്തിയതായി പറപ്പെടുന്ന സംഭാഷണം ചൂണ്ടിക്കാണിക്കുന്നത്. നമുക്ക്, കേരളത്തിന്,  കാര്‍ട്ടൂണിന്റെ ചരിത്രത്തില്‍ ഒട്ടും പ്രാധാന്യം കുറയാത്ത സ്ഥാനമുണ്ട്. ഒരു പക്ഷേ കാര്‍ട്ടൂണുകളിലെ ചിത്രമെന്ന സങ്കല്പത്തെ മാറ്റി നിറുത്തിയാല്‍ ആ പാരമ്പര്യത്തിന്റെ വേരുകള്‍ കുഞ്ചനോളം ചെന്നെത്തും. അത് ശങ്കറിലും അബുവിലും കുട്ടിയിലും മന്ത്രിയിലുമെന്നതുപോലെത്തന്നെ ഈവിയിലും സഞ്ജയനിലും ചെമ്മനത്തിലും നമുക്ക് കണ്ടെത്താനും കഴിയും. രാജ്യം ഭരിക്കു

#ദിനസരികള്‍ 917 - സെക്കുലര്‍ പാഠങ്ങള്‍

          ഉജ്ജ്വലചിന്തകനും ചരിത്രകാരനുമായ ഡോ. കെ.എന്‍ പണിക്കരുടെ ലേഖനങ്ങളുടേയും പ്രസംഗങ്ങളുടേയും സമാഹാരമാണ് പി.പി ഷാനവാസ് എഡിറ്റു ചെയ്ത് ചിന്ത പ്രസിദ്ധീകരിച്ച സെക്കുലര്‍ പാഠങ്ങള്‍ എന്ന പുസ്തകം. നാം ജീവിച്ചു പോകുന്ന കാലഘട്ടത്തെ നാളിതുവരെ നാം നടന്നുപോന്നതിന് നേര്‍വിപരീതമായ വഴികളിലൂടെ ആനയിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ആശയങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചുമാണ് അദ്ദേഹം സെക്കുലര്‍ ചിന്തകളില്‍ ചര്‍ച്ച ചെയ്യുന്നത്. അതോടൊപ്പംതന്നെ മനുഷ്യനെന്ന നിലയില്‍ നാം ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങളെപ്പറ്റിയും ചവിട്ടിനില്ക്കേണ്ടുന്ന ഇടങ്ങളെപ്പറ്റിയും കൃത്യമാര്‍ന്ന ചൂണ്ടിക്കാട്ടലുകളും അദ്ദേഹം നടത്തുന്നുണ്ട്.ഇംഗ്ലീഷിലും മലയാളത്തിലുമായി വിഖ്യാതമായ പല കൃതികളും രചിച്ച അദ്ദേഹത്തിന്റെ ഇടപെടലുകള്‍ യാഥാസ്തികരേയും മതവാദികളേയും തട്ടിയുണര്‍ത്തി ചൊടിപ്പിച്ചിട്ടുമുണ്ട്.           വ്യക്തിയും ചരിത്രവും , സാംസ്കാരിക ഫാസിസം, രാഷ്ട്രം സ്വയം തേടുന്നു, മതനിരപേക്ഷ പരിപ്രേക്ഷ്യങ്ങള്‍ , ഇരുള്‍മൂടിയ കാലം, അഭിമുഖങ്ങള്‍ എന്നിങ്ങനെ വിവിധ ഭാഗങ്ങളായി ഈ പുസ്തകത്തെ തിരിച്ചുകൊണ്ടാണ് ലേഖനങ്ങളെ വിന്യസിച്ചിരിക്കുന്നത്.വ്യത്യസ്ത വിഷയങ്ങളിലാ

#ദിനസരികള്‍ 916 - സോനാഗച്ചിയിലെ ഗന്ധങ്ങള്‍

  ചെറുപ്പത്തിന്റെ ത്രസിക്കുന്ന നാളുകളില്‍ ബംഗാളി പെണ്‍‌കൊടികളുടെ വശ്യതയെക്കുറിച്ച് പാടിപ്പുകഴ്ത്തിയ കൂട്ടുകാരുടെ വാക്കുകളില്‍ മനംമയങ്ങി ഒരു വേശ്യാലയം സന്ദര്‍ശിച്ച അയാള്‍, താന്‍ തിരഞ്ഞെടുത്തവളെ വേശ്യാലയത്തിന്റെ നടത്തിപ്പുകാരിയായ വൃദ്ധയ്ക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തപ്പോള്‍ അവള്‍ക്ക് മുന്നൂറു മതി എന്ന പ്രതികരണത്തില്‍ നിന്നും അമല എന്ന വേശ്യയുടെ സൌഭഗങ്ങളെക്കുറിച്ച് നമുക്ക് ലഭിക്കേണ്ടതെല്ലാമുണ്ടായിരുന്നു. എന്നിട്ടും ആവശ്യത്തിലേറെ പണം കൈയ്യിലുണ്ടായിരുന്ന രാജേന്ദ്രന്‍ എന്തിനാണ് അവളെത്തന്നെ മതി എന്ന് നിശ്ചയിച്ചത്? കൃത്രിമറോസപ്പൂക്കള്‍ വിരിച്ച, മൂട്ടയെ തല്ലിക്കൊന്നതിന്റെ ചോരപ്പാടുകളുള്ള, പേനുകളും കൊതുകുകളും നിറഞ്ഞ ജീര്‍ണത കുരുപ്പുകുത്തിയ ഒരിടുങ്ങിയ മുറിയുടെ മടുപ്പിക്കുന്ന കെട്ടഗന്ധങ്ങള്‍‌ക്കൊപ്പം അവളേയും കെട്ടിപ്പിടിച്ച് കേശരഞ്ജന്‍ മണക്കുന്ന അവളുടെ മുടിയിഴകളില്‍ മുഖം താഴ്ത്തി അതില്‍ നിന്നുമുയരുന്ന മണത്തെ ആസ്വദിച്ച് വലിച്ചെടുത്തുകൊണ്ട് നേരം വെളുക്കുന്നതുവരെ എന്തിനായിരിക്കും രാജേന്ദ്രന്‍ കഴിച്ചു കൂട്ടിയത്? പിന്നീട് ഏറെക്കാലത്തിനു ശേഷം അതേ അമലയെ ഓര്‍മ്മ വന്നപ്പോള്‍ “പതിവ്രതയും ധനാഢ്യയുമായ” നമ്മ