Posts

Showing posts from June 18, 2017

#ദിനസരികള്‍ 73

പി കെ കാളന്‍ കാറു വാങ്ങാതിരുന്നത് എന്തുകൊണ്ടായിരുന്നു ? ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാനുമായിരുന്ന പി കെ കാളന് വേണമെങ്കില്‍ ഒരു കാറുവാങ്ങാമായിരുന്നില്ലേ ? നല്ലൊരു വീടുണ്ടാക്കാമായിരുന്നില്ലേ ?  സര്‍ക്കാര്‍ സഹായത്തോടെയെങ്കിലും ഒരു വീടുണ്ടാക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ “ കിടക്കാന്‍ സ്വന്തമായി ഒരു പായ പോലുമില്ലാത്ത നിരവധി ആളുകള്‍ എന്റെ സമുദായത്തിലുണ്ട്. അവര്‍‌ക്കെല്ലാം കിട്ടിയ ശേഷം മതി എനിക്ക് “ എന്നായിരുന്നു മറുപടി . വൈദ്യുതി ഇല്ലാത്തതിനെക്കുറിച്ചും ഇതേ ന്യായം തന്നെയാണ് കാളേട്ടന്‍ പറഞ്ഞിരുന്നത്.തനിക്കൊരു സാധ്യത ഉണ്ടെങ്കില്‍ ആ സാധ്യതയെ തന്റെ സുഖങ്ങള്‍ക്കു വേണ്ടി ചിലവഴിക്കുക എന്ന നാഗരികസ്വഭാവം അന്യമായിരുന്ന ഒരു ജനനേതാവിന് ഉതകുന്ന ജീവിതം തന്നെയാണ് മരണംവരെ കാളേട്ടന്‍ കൊണ്ടുനടന്നത്. അതുകൊണ്ടാണ് താന്‍ മാത്രം സുഖിച്ചാല്‍ അത് സ്വസമുദായത്തോടു ചെയ്യുന്ന നീതികേടാകുമെന്ന് കാളന്‍ വിശ്വസിച്ചത്.അതുകൊണ്ടാണ് പട്ടിണിയും പരിവട്ടവുമായി സ്വന്തമായി കിടപ്പാടമില്ലാത്ത , എന്തിന് മരിച്ചാല്‍ കുഴിച്ചിടാന്‍ ഒരു തുണ്ടു ഭൂമിപോലുമില്ലാത്ത ആദിവാസി വര്‍ഗ്ഗത്തോട് ഇണങ്ങി നിന്നുകൊണ്ട് ,

#ദിനസരികള്‍ 72

ഹൈക്കോടതി കീജേയ് ! ഡിവിഷന്‍ ബെഞ്ച് കീജേയ് ! ജസ്റ്റീസ് ആന്റണി ഡൊമനിക്ക് കീജേയ് ! ദമ ശേഷാദ്രി നായിഡു കീജേയ് ! കോടതി കോടതി എന്നു പറഞ്ഞാല്‍ ഇതാവണം കോടതി. പാടില്ല പാടില്ല എന്ന് പാടിപ്പാടി കോടതിയുടെയൊക്കെ വില ജനങ്ങളുടെ മനസ്സില്‍ കുത്തനെ ഇടിഞ്ഞുപൊളിഞ്ഞു വീണിരിക്കുന്ന ഈ വേളയില്‍ ആ വിലയെ വീണ്ടും എവറസ്റ്റിന്റെ നെറുകന്തലയിലേക്ക് വലിച്ചു കയറ്റുന്ന തരത്തിലും തലത്തിലും ഇന്നലെ നമ്മുടെ ബഹു കോടതി പുറപ്പെടുവിച്ച വിധി, ഉജ്ജ്വലമായി എന്നു പറഞ്ഞാല്‍‌പ്പോരാ അത്യുജ്ജ്വലമായി എന്നേ പറയേണ്ടു. അതുകൊണ്ട് ഹൈക്കോടതിക്ക് രണ്ടു കീജേയ് ഇപ്പോള്‍ വിളിച്ചില്ലെങ്കില്‍ ഇനി പിന്നെ എപ്പോള്‍ വിളിക്കാന്‍ ? ഇതില്‍പ്പരം സന്തോഷിക്കാന്‍ ഒരവസരമുണ്ടോ ? അതുകൊണ്ട് പ്രിയരേ പാടുക ആടുക ആഹ്ലാദിക്കുക ! ആനന്ദലബ്ദിക്കിനിയെന്തുവേണം ?             സംഭവം എന്താണെന്ന് മനസ്സിലായില്ലേ ? നമ്മുടെ ബഹു ബഹു ബഹു ഹൈക്കോടതി ഇന്നലെ വിശേഷ അവസരങ്ങളില്‍ വീട്ടില്‍ മദ്യം വിളമ്പാന്‍ അനുവദിച്ചുകൊണ്ടും അതിന് സര്‍ക്കാറിലേക്ക് നല്കേണ്ടുന്ന ഭീമമായ ലൈസന്‍സ് ഫീ വേണ്ടെന്ന് വെച്ചുകൊണ്ടും ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്ന വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ ?

#ദിനസരികള്‍ 71

സര്‍ക്കാര്‍ ജീവനക്കാര്‍ മനുഷ്യരാകണം എന്ന ആവശ്യം പല തവണ ഉന്നയിക്കപ്പെട്ടതാണ്.രൂപത്തിലും ഭാവത്തിലും മനുഷ്യരാകുക എന്ന കാര്യത്തില്‍ ജനിച്ചു വീണതുമുതല്‍ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. എന്നാല്‍ മനുഷ്യന് മനുഷ്യത്വം നല്കുന്ന സ്നേഹം , കരുണ , സഹാനുഭൂതി മുതലായ മാനവികഗുണങ്ങള്‍ ഊട്ടിയുറപ്പിക്കുക എന്ന കാര്യത്തില്‍ നമുക്ക് ഒരുപാട് ചെയ്യാനുണ്ട് . ഉദ്യോഗസ്ഥരുടെ അത്തരം ഗുണങ്ങളുടെ അഭാവം സൃഷ്ടിച്ച രക്തസാക്ഷിയാണ് കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫീസില്‍ ജീവനൊടുക്കിയ കാവില്‍പുരയിടം ജോയി എന്ന തോമസ്. തന്റെ ഭാര്യയുടെ പേരിലുള്ള എണ്‍പത് സെന്റ് സ്ഥലത്തിന് നികുതി സ്വീകരിക്കുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലാതിരുന്നിട്ടും , നികുതി സ്വീകരിക്കാതിരുന്ന വില്ലേജ് ഓഫീസര്‍ക്ക് ഒരു മാസം മുമ്പുതന്നെ ആത്മഹത്യാക്കുറിപ്പ് തോമസ് നല്കിയിരുന്നു.എന്നിട്ടും കണ്ണുതുറക്കാത്തവര്‍ തോമസ് മരിച്ച അന്നുതന്നെ നികുതി മുറിക്കാന്‍ തയ്യാറായി എന്നുകൂടി അറിയുമ്പോഴേ അവര്‍ ചെയ്ത അനീതിയുടെ ആഴം വ്യക്തമാകുകയുള്ളു.             തന്റെ ഓഫീസില്‍ വരുന്നവരോട് മാന്യമായി പെരുമാറാനും അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെക്കുറിച്ച് സഹാനുഭൂതിയോടെ പ്രത

#ദിനസരികള്‍ 70

ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്ന് രാമചന്ദ്ര ഗുഹയെപ്പോലൊരാള്‍ക്ക് രാജി വെച്ചൊഴിയേണ്ടി വന്നു എന്നുള്ളത് ആശാസ്യമായ ഒരു വാര്‍ത്തയായിരുന്നില്ല.അതും ഇന്ത്യയുടെ പരമോന്നകോടതി, വിനോദ് റായിയുടെ ആധ്യക്ഷതയില്‍ നിയോഗിച്ച ഇടക്കാല ഭരണസമിതിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ രാജി എന്നത് തികച്ചും നിരാശാജനകമായിരുന്നു.ലോധ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാത്ത ബി സി സി ഐ യെ പിരിച്ചു വിട്ടുകൊണ്ടാണ് ക്രിക്കറ്റ് രംഗത്തിന്റെ ശുദ്ധീകരണത്തിന് വേണ്ടി സുപ്രിംകോടതി നാലംഗസമിതിയെ നിയോഗിച്ചത്. പരമോന്നത കോടതിയുടെ പിന്തുണ ഉണ്ടായിട്ടുപോലും അംഗങ്ങളിലൊരാള്‍ക്ക് രാജിവെക്കേണ്ടി വന്നുവെങ്കില്‍ ക്രിക്കറ്റ് രംഗത്ത് നിലനില്ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ ശക്തി എന്തായിരിക്കും ? ഗുഹ , പിന്നീട് വിരാട് കൊഹ്ലിക്കെതിരെ വിരല്‍ ചൂണ്ടുകയുണ്ടായി             അതേ വിരാട് കോലി തന്നെ പരിശീലകനായ അനില്‍ കുംബ്ലെയുടെ രാജിക്കും കാരണക്കാരനാകുന്നു എന്നത് ഗുഹ , തന്റെ രാജിയോട് അനുബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് സ്ഥാപിച്ചെടുക്കുന്നു.അനില്‍ കുംബ്ലെ , പക്ഷേ ഈ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് തുറന്നുതന്നെ തന്റെ ട്വിറ്ററില്‍ കുറിച്ചിട്ടുണ്

#ദിനസരികള്‍ 69

            നമുക്ക് വിമര്‍ശനങ്ങളുണ്ടാവുന്നുണ്ട്. കൃതികളുമുണ്ടാകുന്നുണ്ട്. പക്ഷേ മഹത്തായ വിമര്‍ശനങ്ങളോ മഹത്തായ കൃതികളോ ഉണ്ടാകുന്നില്ലെന്നുള്ളത് ന്യൂനതയാണ്. “ ആടുജീവിതം ” പോലെയുള്ള ജനപ്രിയസാഹിത്യങ്ങളെക്കാള്‍ എത്രയോപടി കടന്നു നില്ക്കുന്ന “ നൂറുജന്മങ്ങള്‍ ” പോലെയുള്ള നല്ല നോവലുകള്‍‍പോലും മഹത് എന്ന വിശേഷണത്തിന് അര്‍ഹമാകുന്നില്ല എന്നതൊരു വസ്തുതയാണ്. ഈ സാഹചര്യത്തില്‍ സാഹിത്യത്തിന് എന്തുപറ്റി എന്ന ചോദ്യത്തെക്കാള്‍ ഇങ്ങനെ കഥയില്ലാതെ വരണ്ടു പോകാന്‍ നമ്മുടെയൊക്കെ ജീവിതങ്ങള്‍ക്ക് എന്തുപറ്റി എന്ന് ചോദിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം എന്ന് കരുതുന്നു.             Art is not a mirror held up to reality but a hammer with which to shape it.”   എന്ന് ബ്രെഹ്ത് പറയുന്നത് , നമുക്ക് പരുവപ്പെടുത്താന്‍ എന്തെങ്കിലുമൊക്കെ ഉണ്ടാകുന്ന കാലത്തെ കലയെക്കുറിച്ചാണ്.അങ്ങനെ അടിച്ചുപരത്തി പരുവപ്പെടുത്തി എടുക്കാന്‍ ഒന്നുമില്ലാത്ത ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നതെങ്കില്‍ , ആ കാലം ഉണ്ടാക്കിയെടുക്കുന്ന കലയും , ജീവിതം പോലെതന്നെ , മഹത്തായ ഒന്നു പ്രക്ഷേപണം ചെയ്യാനില്ലാതെ കെട്ടുപോയേക്കാം.അതിനര്‍ത്ഥം കാലത്തില്‍ തലയു

# ദിനസരികൾ 68

''ജനകോടികളുടെ  വിശ്വസ്തസ്ഥാപനം " എന്നു കേട്ടാൽ നമുക്ക് ആ സ്ഥാപനമേതെന്നും അതിന്റെ ഉടമ ആരെന്നും മനസ്സിലാകും. അത്രമാത്രം കേൾവി പ്പെട്ടതായിരുന്നു  ആ പരസ്യം. കഴിഞ്ഞ ഇരുപത്തിയൊന്ന്  മാസമായി ആ സ്ഥാപനങ്ങളുടെ ഉടമ അറ്റ്ലസ് രാമചന്ദ്രൻ ജയിലിലാണ്. ബിസിനസ്സ് വിപുലീകരണത്തിനായി എടുത്ത തുക തിരിച്ചടക്കാൻ കഴിയാതെ സാമ്പത്തികക്കേസുകളിൽ പെട്ടാണ്  അദ്ദേഹം ജയിലിലായത്. പണക്കൊഴുപ്പിന്റെ കണ്ണാടി മാളികകൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നത് നാം കണ്ടിട്ടുണ്ട്.തെറ്റായ അസ്ഥിവാരങ്ങളിൽ കെട്ടിപ്പൊക്കിയ അത്തരം ആലഭാരങ്ങൾ അഴിഞ്ഞുലഞ്ഞ് അടിഞ്ഞ് വീഴുമ്പോൾ നമുക്ക് മമതയൊന്നും തോന്നാറില്ല. പക്ഷേ അറ്റ്ലസ് രാമചന്ദ്രന്റെ പതനം ഒരസ്വസ്ഥത സമ്മാനിക്കുന്നുണ്ട്. സത്യം പറഞ്ഞതാൽ എന്തുകൊണ്ടാണ് അത്തരമൊരു മമത ഉണ്ടാകുന്നത് എന്ന് എനിക്ക് പറയാൻ കഴിയുന്നില്ല. അദ്ദേഹത്തെക്കുറിച്ച് മോശമായതൊന്നും ഇതുവരെ കേൾക്കാത്തതും നല്ലത് കേട്ടിട്ടുള്ളതുമാകാം ഒരു പക്ഷേ , ഈ സഹാനുഭൂതിക്ക് കാരണമാകുന്നത്. ഇന്നത്തെ മാതൃഭൂമിയിൽ ഇദ്ദേഹത്തെക്കുറിച്ച് വന്ന റിപ്പോർട്ട് ചുവടെ ചേർക്കുന്നു. ആ റിപ്പോർട്ടിലും എല്ലാവർക്കും നൻമ ചെയ്തയാൾ എന്നു തന്നെയാണ് സൂചന. അത് വാ

#ദിനസരികള്‍ 67

            സംസ്കാരപഠനം അഥവാ കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന വിജ്ഞാനശാഖ ആധുനികാനന്തരസൈദ്ധാന്തികസമീപനങ്ങളില്‍ പ്രഥമഗണനീയത അവകാശ പ്പെടാന്‍ കഴിയുന്ന തലത്തിലേക്കും തരത്തിലേക്കും വ്യാപിച്ചുകഴിഞ്ഞ ഒരു ധൈഷണികശാഖയാണ്.എന്താണ് സംസ്കാരം എന്ന ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഒരുത്തരം അസാധ്യമാക്കുന്നതരത്തില്‍ ജീവിതത്തിന്റെ സമസ്തമേഖലകളേയും തങ്ങളുടെ പഠന മനനങ്ങളിലേക്കാനയിക്കുകയും അവയുടെ മൂല്യങ്ങളെ രാഷ്ട്രീയാഭിമുഖ്യത്തിന്റെ വെളിച്ചത്തിലേക്ക് നീക്കിനിറുത്തകയും ചെയ്യുന്നു എന്നതാണ് സംസ്കാരപഠനത്തിന്റെ സവിശേഷത. കമ്പോളത്തിന്റെ കടന്നുകയറ്റങ്ങളില്‍‌പ്പെട്ട് നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ജീവിതമൂല്യങ്ങളെ ക്കുറിച്ചുള്ള ആവലാതികള്‍ എന്നത്തേയുംകാള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമകാലിക സാംസ്കാരിക അവസ്ഥ, നാം നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ്. വാങ്ങിപ്പിക്കുക എന്നത് വാങ്ങുക എന്ന സ്വാഭാവികതയെക്കാള്‍ പ്രാധാന്യത്തോടെ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വ അജണ്ടകളെ , അതിലുമുപരി ആത്മാര്‍ത്ഥതയോടെ ജനങ്ങളിലേക്കെത്തിക്കുവാന്‍ ശ്രമിക്കുകയും അവരുടെ ആവശ്യം എന്താണെന്ന് നിര്‍ണയിച്ചുകൊടുക്കുകയും ചെയ്യുന്ന മാധ്യമങ്ങളേയും സംസ്കാരപഠനം