Posts

Showing posts from June 11, 2017

#ദിനസരികള്‍ 66

            വിവാദങ്ങളല്ല , കേരളത്തിന് വികസനമാണ് വേണ്ടതെന്ന നിലപാടു പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ , പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യങ്ങള്‍ സത്വരശ്രദ്ധ ആവശ്യപ്പെടുന്നവയാണ്. നാളിതുവരെ കേന്ദ്രം പുലര്‍ത്തിപ്പോന്ന നിലപാടുകളെ ശ്ലാഘിച്ച മുഖ്യമന്ത്രി , ഇനിയും നമ്മുടെ ഫെഡറല്‍ സ്വഭാവത്തെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണെന്നും ഓര്‍മപ്പെടുത്തുന്നു. കേരളത്തിന്റെ മുഖം മാറ്റിമറിക്കാന്‍ പോന്ന ആ നിര്‍‌ദ്ദേശങ്ങള്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ കൂടിയാണ്. കേന്ദ്രത്തിന് കേരളം നല്കിയ പതിനെട്ട് ആവശ്യങ്ങളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു. 1.  അന്താരാഷ്ട്ര ആയുര് ‍ വേദ ഇന് ‍ സ്റ്റിറ്റ്യൂട്ട്:  സാമ്പത്തിക സഹായത്തിന് വേണ്ടി ഈ പദ്ധതി സമര് ‍ പ്പിച്ചിട്ടുണ്ട്. വേഗത്തില് ‍ അംഗീകാരം ലഭിക്കാന് ‍ പ്രധാനമന്ത്രി ഇടപെടണം. 2. കേരളത്തിന് ആള് ‍ ഇന്ത്യാ ഇന് ‍ സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് ‍ സയന് ‍ സസ് (എയിംസ്) അനുവദിക്കണം.  കോഴിക്കോട് ജില്ലയില് ‍ 200 ഏക്ര സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. 3.

#ദിനസരികള്‍ 65

            എത്രയൊക്കെ ജനക്ഷേമകരമായ പദ്ധതികള്‍ ആവിഷ്കരിച്ചാലും അത് വേണ്ടവിധം ജനങ്ങളിലേക്ക് എത്തിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് വിവിധ തലങ്ങളിലുള്ള സര്‍ക്കാര്‍ ജീവനക്കാരാണ്. ഉയര്‍ന്ന തലിത്തിലുള്ളവരെക്കാള്‍ ജനങ്ങളുമായി നേരിട്ടിടപെടുന്ന ഉദ്യോഗസ്ഥവൃന്ദം സര്‍ക്കാറിന്റെ മുഖമാണെന്ന് തന്നെ പറയാം. ജനങ്ങളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവിധ ശോഭകളേയും കെടുത്താനും ജനങ്ങളുടെ കണ്ണില്‍ നിറം മങ്ങിയ ഒരു സര്‍ക്കാരാണ് നിലവിലുള്ളത് എന്ന ധാരണ പടര്‍ത്താനും താഴേത്തട്ടിലുള്ള ഈ ഉദ്യോഗസ്ഥന്മാര്‍ക്ക് കഴിയുമെന്ന് നിസ്സംശയം പറയാം. ദൈനന്ദിന വ്യവഹാരങ്ങള്‍ക്ക് ജനങ്ങള്‍ സമീപിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റരീതികളും അപേക്ഷകളോടുള്ള മനുഷ്യത്വപരമായ സമീപനങ്ങളും സര്‍ക്കാരിനോടുള്ള മതിപ്പ് കൂട്ടാനും തിരിച്ചായാല്‍ കുറക്കാനും ഇടയാക്കുമെന്നത് വസ്തുതയാണ്.             ഇത്രയും പറയാന്‍ കാരണം നമ്മുടെ ചില ഓഫീസുകളിലേക്ക് ചെന്നു കയറുന്ന ആളുകളോട് അവിടെയുള്ള ഉദ്യോഗസ്ഥരുടെ സമീപനങ്ങള്‍ കണ്ടതുകൊണ്ടാണ്. എനിക്ക് തന്നെ ഈ കഴിഞ്ഞ ദിവസം ഒരു അനുഭവമുണ്ടായി. സാംസ്കാരികവകുപ്പിന് കീഴിലുള്ള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുര

#ദിനസരികള്‍ 64

            നമ്മുടെ പ്രിയപ്പെട്ട കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും മനോഹരമായ ശ്ലോകങ്ങള്‍ എഴുതിയിട്ടുണ്ട്.അവയിലൊന്ന്                         കത്തിപ്പൊട്ടിപ്പൊരിഞ്ഞപൊരികനല്‍ച്ചിതറും പട്ടടത്തീയ്യിലമ്പോ                         നൃത്തം തത്തിത്തകര്‍‌ക്കേ പടകലി കയറി പ്രോഗ്രഹാസം മുഴക്കേ                         ഞെട്ടിത്തൊട്ടിക്കകത്തിങ്ങലമുറയിടുമിപ്പേടി മാറാത്ത പാവം                         കുട്ടിക്കമ്മിഞ്ഞയേകാന്‍ വരിക പെരും കാളിയമ്മേ – ചുള്ളിക്കാടിന്റെ കൈവഴക്കം നമ്മുടെ ഇതരകവികള്‍ കണ്ടുപഠിക്കേണ്ടതുതന്നെയാണ്. (പദപ്രയോഗത്തില്‍  ചുള്ളിക്കാട് പുലര്‍ത്തുന്ന സൂക്ഷ്മത അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ താതവാക്യം എന്ന കവിതയിലെ കൈപ്പട പ്രയോഗം പരിശോധിച്ചു നോക്കിയാല്‍ മതി ) ഭോഗേ രോഗഭയം , കുലേ ച്യുതിഭയം വിത്തേ നൃപാലാല്‍ ഭയം മാനേ ദൈന്യഭയം ബലേ രിപുഭയം രൂപേ ജരായാ ഭയം ശസ്ത്രേ വാദിഭയം , ഗുണേ ഖല ഭയം , കായേ കൃതാന്താദ് ‌ ഭയം സര് ‍ വം വസ്തു ഭയാന്വിതം ഭുവി നൃണാം വൈരാഗ്യമേവാഭയം. ഭര്‍ത്തൃഹരിയുടേതാണ് ഈ ശ്ലോകം. ജീവിതമാകെ ഭയന്ന് ജീവീതം എന്തെന്ന റിയാതെ ജീവിച്ചു മരിക്കുന്ന അവസ്ഥ അദ്ദേഹം വിവരിക്കു

#ദിനസരികള്‍ 63

ശ്ലോകങ്ങള്‍ കാണാതെ പഠിക്കുന്നത് ഭാഷാപരിചയത്തിനും കാവ്യാനുശീലനത്തിനും വളരെ ഫലപ്രദമായ ഒരു വഴിയാണ്. നമ്മുടെ ഭാഷയില്‍ സുന്ദരമായ ശ്ലോകങ്ങളുടെ വലിയ നിരതന്നെയുണ്ട്. ഭാഷ വഴങ്ങിക്കിട്ടുന്നതിന് പഠിച്ച  ശ്ലോകങ്ങള്‍ ഉച്ചത്തില്‍ ചൊല്ലുന്നത് നല്ലതാണ്.അക്ഷരശ്ലോകമത്സരം ഇങ്ങനെ കാണാതെ പഠിച്ചു ചൊല്ലുന്നവരുടെ മാറ്റുരക്കുന്ന സാഹിത്യവിനോദമാണ്. ഈ മത്സരത്തില്‍ പ്രഗല്ഭരും പ്രശസ്തരുമായ നിരവധി പണ്ഡിതന്മാര്‍ നമുക്കുണ്ടായിരുന്നു.ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയിലെ ആദ്യ അക്ഷരം കൊണ്ടുവേണം അടുത്ത ശ്ലോകം ആരംഭിക്കാന്‍ .പ്രസ്തുത അക്ഷരം കൊണ്ട് പഠിച്ചു വെച്ചിരിക്കുന്ന ശ്ലോകമില്ലെങ്കില്‍ വളരെ പെട്ടെന്ന് വേദിയില്‍ വെച്ചുതന്നെ പുതുതായി ചമച്ചുചൊല്ലുന്ന ക്ഷിപ്രകവികളുടെ നാടുകൂടിയായിരുന്നു കേരളം. ചില സുന്ദരമായ ശ്ലോകങ്ങളെ പരിചയപ്പെടുക. നോവിപ്പിക്കാതെ, ശസ്ത്രക്രിയകളുടെ സഹായങ്ങളില്ലാതെ, തിക്തം സേവിപ്പിക്കാതെ, പൂര്‍വ്വാര്‍ജ്ജിതകവനകലാബോധബീജാങ്കുരത്തെ ഭാവം നോക്കിത്തുടിപ്പി, ച്ചകമലര്‍ വികസിപ്പിച്ചു സംജാതമാക്കും പ്രാവീണ്യത്തിന്നു കേള്‍വിപ്പെടുമൊരു സുധിയാണക്ഷരശ്ലോകവൈദ്യന്‍ അക്ഷരശ്ലോകം എന്താണെന്നും എന്തായിരിക്കണമെന്നും  ഈ ശ്ലോകത്തിലു

#ദിനസരികള്‍ 62

സന്തോഷ് പണ്ഡിറ്റ്. കേരളം ഒട്ടൊരു ആകാംക്ഷയോടെയും ഒട്ടേറെ തമാശയോടെയും നോക്കിക്കാണുന്ന ഒരാള്‍. അയാള്‍ക്ക് അയാളുടേതായ ശരികളുണ്ട്. നിലപാടുകളുണ്ട്. സങ്കല്പങ്ങളുണ്ട്. ആ നിലപാടുകളെ നിങ്ങള്‍ക്ക് വേണമെങ്കില്‍ തള്ളിക്കളയാം അല്ലെങ്കില്‍ സ്വീകരിക്കാം.അതൊന്നും സന്തോഷിനെ ബാധിക്കാറേയില്ല. ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും തന്റേതായ ശരികളിലൂടെ അദ്ദേഹം മുന്നോട്ടുപോകുന്നു ; വാര്‍ത്തകള്‍ക്ക് കാരണമാകുന്നു.             ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം കോളനിയിലേക്ക് സന്തോഷ് പണ്ഡിറ്റ് എത്തിയതാണ് ഇത്തവണ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. “ ഇവിടുത്തെയാളുകള്‍ വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. ചോര്‍ച്ചയുള്ള വീടുകളില്‍ ജീവിക്കുന്നു. എനിക്കു കൂടുതലായ് ഒന്നും ചെയ്യുവാന്‍ പറ്റിയില്ല. “ കുറച്ചു ദിവസത്തക്കുള്ള ആഹാര സാധനങ്ങളും സ്‌കൂള്‍ കുട്ടികള്‍ക്ക് പുസ്തകവും ഫീസും നല്‍കാന്‍ സാധിച്ചു. പ്ലസ്ടുവിന് ശേഷം ഇവിടുത്തെ കുട്ടികള്‍ക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ പണമില്ലാത്തതിനാല്‍ പറ്റുന്നില്ല. ഞാന്‍ അംബാനിയുടെ മക

#ദിനസരികള്‍ 61

            ഭാരതീയ സാഹിത്യദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ ആധുനികകൃതികളെ അപഗ്രഥിക്കുവാനും ആസ്വദിക്കുവാനും കഴിയുമോ എന്ന രസകരമായ ചോദ്യം അയ്യപ്പപ്പണിക്കര്‍ ഉന്നയിക്കുന്നുണ്ട്.കഴിയും എന്നുതന്നെയാണ് അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം.ഡികണ്‍സ്ട്രക്ഷനെ അപോദ്ഗ്രഥനം എന്ന് ഭാഷാന്തരപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതുന്നു. ” പണിഞ്ഞു വെച്ചിരിക്കുന്ന ഒരു മനുഷ്യനിര്‍മ്മിതവസ്തു – കൃതി , പാഠ, നിര്‍മ്മിതി , സ്വരൂപം- അതിന്റെ ഘടകങ്ങള്‍ അഴിച്ചു് പരസ്പരം വേര്‍പെടുത്തി ആന്തരാര്‍ത്ഥം കണ്ടെത്തി വീണ്ടും കൂട്ടിച്ചേര്‍ത്ത് പുതിയരീതിയില്‍ രൂപം നല്കി , ആദ്യനിര്‍മ്മാതാവല്ലാത്ത  ഒരാള്‍ നിര്‍മ്മിച്ച് മറ്റ് ഉപഭോക്താക്കള്‍ക്ക് വിതരണം പ്രക്രിയയാണ് അപോദ്ഗ്രഥനം “. കൃതിയുടെ ഈ തലത്തിലുള്ള പഠനത്തിന് ഭാഷ്യം നമ്മെ സഹായിക്കുന്നു.അദ്ദേഹം തുടരുന്നു “ സൂത്രരൂപത്തിലുള്ള മൂലത്തെ ഭാഷ്യത്തിലൂടെ പുനസൃഷ്ടിക്കുമ്പോള്‍ നടക്കുന്ന പ്രക്രിയയാണ് അപോദ്ഗ്രഥനം.സൂത്രം,കാരിക, വ്യാഖ്യാ,ഭാഷ്യം, വാര് ‍ത്തികം എന്നിങ്ങനെയുള്ളവയില്‍ ഭാഷ്യവാര്‍ത്തികങ്ങളോടായിരിക്കും അപോദ്ഗ്രഥനത്തിന് സാധര്‍മ്യം ”             വിനിര്‍മിതി എന്ന് ഡോക്ടര്‍ സി രാജേന്ദ്രന്‍