Posts

Showing posts from January 20, 2019

#ദിനസരികള്‍ 651

             നരേന്ദ്രമോഡിയുടെ റിപ്പബ്ലിക് ദിന സന്ദേശം നോക്കുക –“ നാം ഭാരതീയര്‍ - അഴിമതിയും മാലിന്യവും ദാരിദ്ര്യവും തീവ്രവാദവും ജാതീയതയും വര്‍ഗ്ഗീയതയും ഇല്ലാത്ത ഒരു നവഭാരതത്തിനായി ഒന്നിച്ചു മുന്നേറുന്നു ” മുന്‍ഗണനാ ക്രമങ്ങളി‍ല്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും ഏതൊരു രാജ്യത്തിലേയും ജനത കൊതിക്കുന്ന ആശയങ്ങളെയാണ് ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം മുന്നോട്ടു വെച്ചിരിക്കുന്നത്. എന്നാല്‍ അനുഭവത്തിലാകട്ടെ നേരെ വിരുദ്ധമായ ആശയങ്ങളുടെ അപോസ്തലനായി പ്രധാനമന്ത്രി മാറുന്നു. തന്റെ സന്ദേശത്തില്‍ രേഖപ്പടുത്തപ്പെട്ട ഒരാശയത്തോടും അദ്ദേഹത്തിന് കടപ്പാടില്ലെന്ന് നമുക്ക് ഇന്നറിയാം. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനത ഇത്രയധികം വിഭജിക്കപ്പെട്ട കാലഘട്ടം വേറെയില്ല. മാനവികമായ എല്ലാ മൂല്യങ്ങളും അട്ടിമറിക്കപ്പെട്ടു.ജാതീയമായ വേര്‍തിരിവുകള്‍ വര്‍ദ്ധിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന ആശയങ്ങളായ മതേതരത്വവും പൌരസമത്വവും അട്ടിമറിക്കപ്പെട്ടു.രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി മതങ്ങളും വിശ്വാസങ്ങളും ഉപയോഗിക്കപ്പെട്ടു. എല്ലാം കണ്ടുകൊണ്ടിരിക്കുന്ന ഒരു ജനതയോടെ വിടനായ കാമുകന്‍ തന്റെ ഉള്ളിലിരിപ്പു മറച്ചുവെച്ചുകൊണ്ടു പ്രേമം നട

#ദിനസരികള്‍ 650

ഒരു കഥ പറയട്ടെ. എന്റെ നാട്ടില്‍, വയനാട്ടിലെ മാനന്തവാടി എന്ന പട്ടണത്തിനു സമീപം ഒരു ക്ഷേത്രമുണ്ട്. വലിയ ശക്തിയുള്ള ഭഗവതിയുടെ ആവാസകേന്ദ്രമാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. താരതമ്യേന ഈ അടുത്ത കാലത്താണ് നടന്നു വന്നിരുന്ന പൂജകളിലും ആരാധനാക്രമങ്ങളിലും മാറ്റങ്ങളുണ്ടായി അതൊരു ക്ഷേത്രത്തിന്റെ പരിവേഷം കൈവരിക്കുന്നത്. അതിനു മുമ്പ് പണിയ സമുദായത്തില്‍പ്പെട്ട കുറച്ചു കുടുംബങ്ങളുടെ മാത്രം ആരാധാനാ കേന്ദ്രമായിരുന്നു. ഒരു ചെറിയ കല്ല്, ചാണകം മെഴുകിയ ഒരു ചതുരക്കഷണം സ്ഥലം. കഴിഞ്ഞു. അത്രയേയുണ്ടായിരുന്നുള്ളു. അതിനും മുമ്പ് കല്ലുമാത്രമായിരിക്കണം. സ്വാഭാവികമായും പണിയ ദൈവസങ്കല്പമനുസരിച്ചുള്ള ഏതെങ്കിലും മൂര്‍ത്തികളുടെ സാന്നിധ്യമായിരിക്കണം വിശ്വാസികള്‍ ആവാഹിച്ചെടുത്തിട്ടുണ്ടാകുക. ”കാട്ടുഭഗവതി, കുളിയൻ, കാളി കുട്ടിച്ചാത്തൻ, മുത്തപ്പൻ, മലക്കാർ, മാരിയമ്മ, അയ്യപ്പൻ എന്നിവരാണ് പണിയരുടെ ആരാധനാമൂർത്തികൾ. ഈ ദൈവങ്ങൾക്ക് പ്രത്യേകം ക്ഷേത്രങ്ങളില്ല. കുറെ ഉരുളൻ കല്ലുകൾ ഒരു തറയുടെ മുകളിൽ കൂട്ടിവെച്ചിരിക്കും. ഈ തറയെ ‘ദൈവംതറ’ എന്നോ ‘കൂളിതറ’ എന്നോ വിളിക്കും. തറയിലെ കല്ലുകൾ ഓരോ ദൈവത്തെയും പ്രതിനിധീകരിക്കുന്നു. മരണാന്തര ജീവിതത്തിൽ

#ദിനസരികള്‍ 649

ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റ ഇടിമുഴക്കം എന്ന് പ്രകീര്‍ത്തിച്ചുകൊണ്ടാണ് നക്സല്‍‌ബാരിയിലുണ്ടായ സായുധ കലാപത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വാഗതം ചെയ്തത്. ഒരു തീപ്പൊരിക്ക് കാട്ടുതീയായി പടരാന്‍ കഴിയുമെന്നാണല്ലോ ചെയര്‍മാന്‍ മാവോ പറഞ്ഞത്. അതുകൊണ്ട് ഇന്ത്യയിലാകെ ആളിപ്പടരാനും മാറ്റിമറിക്കാനും കഴിയുന്ന തരത്തിലുള്ള ഒരു പുതിയ മുന്നേറ്റത്തെയായിരുന്നു പീപ്പിള്‍സ് ഡെയിലി നക്സല്‍ബാരിയില്‍ പ്രവചിച്ചെടുത്തത്. ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലെ ഒരു ചെറിയ കര്‍ഷക ഗ്രാമത്തില്‍ നിന്നും രൂപപ്പെട്ട പോരാട്ടം ഇന്ത്യയിലാകെ ജനകീയ വിപ്ലവത്തിന്റെ ജ്വാലകള്‍ പരത്തുമെന്ന് അതിവിപ്ലവത്തിന്റെ സായുധവഴികളെ പ്രണയിച്ചിരുന്ന ചിലരെങ്കിലും പീപ്പിള്‍സ് ഡെയിലിക്കൊപ്പം സ്വപ്നം കണ്ടു. അവര്‍ തീരെ നിരാശപ്പെടേണ്ടി വന്നില്ലയെന്നത് വസ്തുതയാണ്. വിമോചനത്തിന്റേതായ പുതിയ വഴികള്‍ക്ക് തുടക്കം കുറിക്കാന്‍ നക്സല്‍ബാരി ആവേശമുണ്ടാക്കി. ആ ആവേശത്തില്‍ നിന്നുമാണ് കേരളത്തിലും നക്സല്‍ നീക്കങ്ങള്‍ രൂപം കൊള്ളുന്നത്. ആര്‍.കെ. ബിജുരാജ് നക്സല്‍‌ ദിനങ്ങള്‍ എന്ന പുസ്തകത്തിലൂടെ കേരളത്തിലെ നക്സല്‍ വിപ്ലവത്തിന്റെ ചരിത്രമാണ് പറയുന്നത്. നക്സല്‍ബാരി

#ദിനസരികൾ 648

നവോത്ഥാന മുന്നേറ്റങ്ങളുടെ പിന്തുടര്‍ച്ച അവകാശപ്പെടാന്‍ ഇടതുപക്ഷത്തിന്, വിശിഷ്യ സി പി ഐ എമ്മിന് എന്താണ് യോഗ്യതയെന്നുള്ള ചോദ്യം വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഒട്ടുമിക്ക വേദികളിലും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ ആരംഭിച്ച് ഇരുപതാം നൂറ്റാണ്ടില്‍ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹം വരെയുള്ള ഉജ്ജ്വലമായ ഉടച്ചു വാര്‍ക്കലുകളില്‍ ഇടതുപക്ഷത്തിനുള്ള പങ്ക് പൂജ്യമാണെന്നാണ് അത്തരക്കാര്‍ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ നവോത്ഥാന കാലസമരങ്ങളുടെ ശേഷക്കാര്‍ തങ്ങളാണെന്ന് പല ഇടതു പക്ഷ പ്രവര്‍ത്തകരുടെ പക്ഷം അസംബന്ധമാണെന്നും ചരിത്രത്തെ വളച്ചൊടിക്കലാണെന്നുമാണ് അവര്‍ വാദിക്കുന്നത്. താരതമ്യേന അടുത്ത കാലത്തു നടന്ന (അടുത്ത കാലം എന്നു പറയുന്നത് 1931 ആണെന്ന് മറക്കാതിരിക്കുക) ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പോലും പി കൃഷ്ണപിള്ള പങ്കെടുത്തത് കോണ്‍ഗ്രസിന്റെ സമരഭടനായിട്ടാണെന്നും അതിനു ശേഷമാണ് അദ്ദേഹം കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് ആകൃഷ്ടനായി മാറിയതെന്നുമൊക്കെ ഇടതുപക്ഷ പിന്തുടര്‍ച്ചാവകാശത്തെ നിഷേധിക്കുന്നവര്‍ വാദിച്ചുറപ്പിക്കുന്നു. ചുരുക്കത്തില്‍ നവോത്ഥാനമായോ അതുമായി ബ

#ദിനസരികൾ 647

മാവോയിസ്റ്റ് നേതാവും എഴുത്തുകാരനുമായ മുരളി കണ്ണമ്പള്ളിയ്ക്ക് യര്‍വാദ ജയിലില്‍ ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം ബന്ധപ്പെട്ട ജയില്‍ അധികാരികള്‍ ഗൌരവത്തോടെ പരിഗണിക്കേണ്ടതാണ്. നീണ്ട നാല്പതു വര്‍ഷത്തെ ഒളിവു ജീവിതത്തിനു ശേഷമാണ് മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവായ മുരളി കണ്ണമ്പള്ളിയെ 2015 ല്‍ മഹാരാഷ്ട്ര പോലീസ് അറസ്റ്റു ചെയ്യുന്നത്. അന്നുമുതല്‍ തന്നെ അദ്ദേഹത്തിന് സ്വാഭാവികമായും ലഭ്യമാകേണ്ടിയിരുന്ന ചികിത്സകള്‍ അധികാരികളാല്‍ നിഷേധിക്കപ്പെട്ടുവെന്ന് ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച മകന്‍ ആരോപിച്ചിരുന്നു. 2018 ല്‍ വിഖ്യാതനായ നോം ചോംസ്കിയടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും മുരളിയ്ക്ക് ആവശ്യമായ ചികിത്സകള്‍ നല്കാന്‍‌ തയ്യാറാകണമെന്നും അദ്ദേഹത്തിന്റെ വിചാരണ വേഗത്തിലാക്കണമെന്നും അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ആവശ്യങ്ങളൊക്കെ കേവലം വനരോദനങ്ങളായി പരിണമിക്കുകയും ചികിത്സ കിട്ടാതെ അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലായിരിക്കുന്നുവെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ജീവിക്കുവാനുള്ള അവകാശമാണ് ഇന്ത്യന്‍ ഭരണ ഘടന അതിന്റെ പൌരന് നല്കുന്ന മൌലികമായ ഏറ്റവും പ്രധാനപ്പെ

#ദിനസരികൾ 646

ഇന്നലെ സെന്‍കുമാരന്റെ നേതൃത്വത്തില്‍ അയ്യപ്പഭക്തസംഗമം നടന്നുവല്ലോ. 2019 ൽ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തിയ പ്രസ്തുതസമ്മേളനത്തിൽ പങ്കെടുത്ത ആദ്ധ്യാത്മിക ആചാര്യന്മാരെന്ന് അവകാശപ്പെടുന്നവരില്‍ ചിലരെ എനിക്കറിയാം. അവരെക്കുറിച്ചുള്ള ഓര്‍‌മ്മകള്‍ കുറിച്ചു വെക്കാന്‍ ഇതു പറ്റിയ സമയമാണെന്ന് കരുതുന്നു. വിവേകാനന്ദന്‍ നായകനായിരുന്ന എന്റെ കൌമാരകാലങ്ങളില്‍ ഞാന്‍ ആഗ്രഹിച്ചിരുന്നത് സന്ന്യാസിയാകണമെന്നായിരുന്നു. ആ മോഹവും പേറി പത്താംക്ലാസിനു ശേഷം കുറേക്കാലം ഊരുചുറ്റി. അത്തരം യാത്രകളിലൊന്നില്‍ കൊല്ലത്ത് വള്ളിക്കാവിലുള്ള അമൃതാനന്ദമയിയുടെ ആശ്രമത്തിലും കൊളത്തൂരെ ചിദാനന്ദപുരിയുടെ അദ്വൈതാശ്രമത്തിലുമൊക്കെ ചെന്നുകയറി താമസിച്ചിട്ടുമുണ്ട്. പൂന്താനം പറയുന്നതുപോലെ കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുന്നവനെപ്പോലെ ചിദാനന്ദപുരി അന്ന് ഇത്രത്തോളം അധ:പതിക്കുകയും വാക്കിനു വ്യവസ്ഥയില്ലാത്തവനാകുകയും ചെയ്തിട്ടില്ല. അദ്വൈതിയായ ഒരുവന്റെ ദാര്‍ശനികമായ ഒരുള്‍ക്കരുത്ത് അദ്ദേഹത്തിലുണ്ടായിരുന്നുവെന്ന് –സന്ന്യാസത്തോടുള്ള മമതകൊണ്ടാകണം – അന്നെനിക്കു തോന്നിയിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അയാളുടെ ഉള്ള

#ദിനസരികൾ 645

ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ സമരാഭാസങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതോടുകൂടി സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തി വരുന്ന നിരാഹാരസമരം ദയനീയമായി അവസാനിപ്പിക്കേണ്ട ഗതികേടിലേക്ക് ബി ജെ പിയും കൂട്ടരും എത്തിച്ചേര്‍ന്നിരിക്കുന്നു. നിരാഹാരം കിടക്കാന്‍ മുന്‍നിരയിലുള്ള ബി ജെ പി നേതാക്കള്‍ വിസമ്മതിക്കുകയും സമരപ്പന്തലില്‍ ഇരുന്നു സഹകരിക്കാന്‍ പോലും സ്വന്തം അണികള്‍ തയ്യാറാകാതിരിക്കുകയും ചെയ്തതിനാല്‍ സമരം വേണ്ടത്ര വിജയിച്ചില്ലെന്നും അതുകൊണ്ടുതന്നെ ഞായാറാഴ്ച രാവിലെ അവസാനിപ്പിക്കുമെന്നും ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ഇന്നലെ രാത്രി സമരപ്പന്തിലില്‍ പ്രഖ്യാപിച്ചിരിക്കുന്നു. എന്തൊരു പരിതാപകരമായ അവസ്ഥയാണ് ഒരു രാഷ്ട്രീയകക്ഷി എന്ന നിലയില്‍ ബി ജെ പിക്കു വന്നു ചേര്‍ന്നിരിക്കുന്നത്? ആത്മാഭിമാനമുള്ള ഒരു ബീ ജെ പി പ്രവര്‍ത്തകനും ഈ ദുരവസ്ഥ സഹിക്കാന്‍ കഴിയുമെന്നു കരുതുക വയ്യ. അതുകൊണ്ടുതന്നെ സഹജീവികളുടെ ദുഖത്തില്‍ പങ്കുചേരാന്‍ ത്വരിക്കുന്ന ഒരു ഹൃദയത്തിന്റെ ഉടമയെന്ന നിലയില്‍ അവരുടെ ദുഖത്തില്‍ പങ്കു ചേരുകയും ആത്മാര്‍ത്ഥമായി വ്യസനിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുക

#ദിനസരികൾ 644

ചോദ്യം:- ശബരിമലയില്‍ യുവതികൾ കയറിയെന്നതിനു തെളിവായി സര്‍ക്കാര്‍ സമര്‍പ്പിച്ച ലിസ്റ്റിനെ മാധ്യമങ്ങള്‍ അവിശ്വസിക്കുകയാണല്ലോ? ഉത്തരം:-  മാധ്യമങ്ങള്‍ക്കല്ല, സുപ്രീംകോടതിക്കാണ് ശബരിമലയിലെത്തി ദര്‍ശനം നടത്തിയ അമ്പത്തിയൊന്ന് യുവതികളുടെ വിലാസവും ഫോണ്‍ നമ്പറുകളുമടക്കം വിശദ വിവരങ്ങള്‍ ഉള്‍‌പ്പെടുത്തിയ പട്ടിക നല്കിയത്. ആ പട്ടികയാണ് കോടതിയില്‍ നിന്നും ചുരണ്ടിയെടുത്ത് മാധ്യമങ്ങള്‍ തലങ്ങും വിലങ്ങും പ്രചരിപ്പിക്കുന്നത്. മാത്രവുമല്ല, ലിസ്റ്റിലുള്ളവരെ വിളിക്കുകയും അവരുടെ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരിക്കുന്നു. ഇത്രയും കാലം നമ്മുടെ നാട്ടില്‍ നടന്ന കോലാഹലങ്ങളെക്കുറിച്ചു ധാരണയുള്ള ഒരാള്‍ക്ക് പത്രമാരണങ്ങളുടെ അതിവ്യഗ്രത മനസ്സിലാകും. എന്നാല്‍ സാമാന്യബോധമുള്ള ഏതെങ്കിലും ഒരു മാധ്യമം, സര്‍ക്കാര്‍ രഹസ്യമായി സമര്‍പ്പിച്ച ലിസ്റ്റെടുത്ത് കുറേ മതഭ്രാന്തന്മാരുടെ ഇടയിലേക്ക് വീശിയെറിയുമോ? പൊതുജനമധ്യത്തില്‍ ഒരമ്മയുടെ തലയിലേക്ക് അയ്യപ്പന് അഭിഷേകത്തിനു കൊണ്ടുവന്ന തേങ്ങ എറിഞ്ഞവരാണെന്ന് നാം മറക്കരുത്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതു നോക്കൂ അവരുടെ വീടുകളിലേക്ക് ഭീഷണികളെത്തിയിരിക്കുന്നു. ഭയം തോന്നുന്നുവെന്ന് പലരും പ്രതി