Posts

Showing posts from August 19, 2018

#ദിനസരികള് 499 - നൂറു ദിവസം നൂറു പുസ്തകം – എഴുപത്തൊന്നാം ദിവസം.‌

Image
|| ഡിജിറ്റല്‍ ഫോട്ടോഗ്രഫി – ഹരീഷ് എന്‍ നമ്പൂതിരി ||             ഡിജിറ്റല്‍ ഫോട്ടോഗ്രഫിയുടെ സാങ്കേതികതയെക്കുറിച്ച് പ്രതിപാദിക്കുന്ന മൂന്നു മലയാള പുസ്തകങ്ങളാണ് എന്റെ കൈവശമുള്ളത്. ഒന്ന് ഹരീഷ് എന്‍ നമ്പൂതിരി എഴുതിയ ഡിജിറ്റല്‍ ഫോട്ടോഗ്രഫി, രണ്ട് അജിത്ത് അരവിന്ദ് എഴുതിയ എങ്ങനെ നല്ല ഡിജിറ്റല്‍ ഫോട്ടോഗ്രാഫറാകാം, മൂന്ന് വി കെ ശശിധരന്‍ എഴുതിയ ഡിജിറ്റല്‍ ഫോട്ടോഗ്രഫി. ഒരു ഡിജിറ്റല്‍ ക്യാമറ കൈവശമുള്ളയാള്‍ക്ക് – അല്ലെങ്കില്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്‍ക്ക് - മൂന്നു പുസ്തകങ്ങളും ഉപകാരപ്പെടുമെങ്കിലും ഹരീഷിന്റെ ഡിജിറ്റല്‍ ഫോട്ടോഗ്രഫി കുറുച്ചു കൂടി ശ്രദ്ധയോടെ തയ്യാറാക്കപ്പെട്ടതാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്.വളരെ മനോഹരമായി കളര്‍ പേജുകളില്‍   തയ്യാറാക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ” ഫോട്ടോഗ്രഫി എന്ന കലയുടേയും ക്യാമറയുടേയും സാങ്കേതി ശാസ്ത്രത്തിന്റേയും സാധ്യതകള്‍ തന്നെയാണ് ഡിജിറ്റല്‍ ഫോട്ടോഗ്രഫിയേയും ഫോട്ടോഗ്രഫി ആക്കുന്നത്.ക്യാമറ ക്ലിക്ക് ചെയ്തു ദൃശ്യം രേഖപ്പെടുന്ന വ്യക്തിയില്‍ നിന്ന് ഫോട്ടോഗ്രാഫിയിലേക്കുള്ള പരിണാമം ആരംഭിക്കുന്നത് ഈ തിരിച

#ദിനസരികള് 498 - നൂറു ദിവസം നൂറു പുസ്തകം – എഴുപതാം ദിവസം.‌

Image
|| ആര്‍ക്കാണ് ഭ്രാന്ത് ? – എം പി നാരായണപിള്ള ||             എം പി നാരായണപിള്ളയെന്ന നാണപ്പനെ ആദ്യമായി ഞാന്‍ ശ്രദ്ധിക്കുന്നത് , സുകുമാര്‍ അഴീക്കോട് കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പുവരെ തിരിച്ചുകൊടുക്കുന്ന തലത്തിലേക്ക് ‘ വികസിച്ച ’ ഒരു വിവാദത്തിന്റെ സൂത്രധാരനെന്ന നിലയ്ക്കാണ്. ആരേയും വകവെക്കാത്ത കുസൃതിക്കാരനായ ഒരുവന്‍ എന്ന നിലയില്‍ അദ്ദേഹം പിന്നീട് എന്റെ സന്തതസഹചാരിയായി.നാണപ്പനെഴുതിയതോരോന്നും തേടിപ്പിടിച്ച് വായിക്കുകയെന്നത് ഒരു ശീലമായി. നോവലും കഥകളും ലേഖനങ്ങളുമായി അദ്ദേഹം മലയാളത്തില്‍ നിറഞ്ഞു നിന്നു.പക്ഷേ ഇതിനെക്കാളൊക്കെ എനിക്കിഷ്ടമായിരുന്നത് അദ്ദേഹത്തിന്റെ ബോംബേവാസക്കാലത്ത് കൌമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്ന ചോദ്യോത്തരങ്ങള്‍ എന്ന പംക്തിയായിരുന്നു. കുറിക്കുകൊള്ളുന്ന മറുപടിയിലൂടെ നാണപ്പന്‍ നിരവധി ആരാധകരെ സൃഷ്ടിച്ചെടുത്തു. ഉരുളയ്ക്ക് ഉപ്പേരിയെന്ന പേരില്‍ അത് പുസ്തകമാക്കിയിട്ടുണ്ട്. നാണപ്പന്റെ രീതിക്ക് ഒരുദാഹരണം നോക്കുക. ” ചോദ്യം :- ഇന്നത്തെ നായര്‍ സമുദായം പണ്ട് പുലയന്മാരായിരുന്നുവെന്ന് താങ്കള്‍ പറഞ്ഞാണ് അറിയുന്നത്.അങ്ങനെയെങ്കില്‍ ഇന്നത്തെ നായര്‍ പെണ്‍കുട്ടികളെ ഏതെങ്കിലും പുലയ

#ദിനസരികള് 497 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തിയൊമ്പതാം ദിവസം.‌

Image
| | നളിനി എന്ന കാവ്യശില്പം – നിത്യ ചൈതന്യ യതി ||             1977 ലെ സാഹിത്യവിമര്‍ശനത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നിത്യചൈതന്യയതി എഴുതിയ ‘ നളിനി എന്ന കാവ്യശില്പ ’ ത്തിനായിരുന്നു. കാമുകി കാമുകന്മാരുടെ സമാഗമത്തെക്കാള്‍ വിയോഗംകൊണ്ടു പ്രണയത്തിന്റെ പുതിയ വിതാനങ്ങളെ തീര്‍ത്ത നളിനി, ഒറ്റവായനയില്‍ത്തന്നെ നമ്മെ ആകര്‍ഷിക്കുമെങ്കിലും കൂടുതല്‍ ആഴത്തില്‍ അനുഭവിപ്പിക്കുന്നുവെന്നതാണ് യതിയുടെ പഠനത്തിന്റെ പ്രത്യേകത.നളിനിയെ കമ്പോടുകമ്പു പരിശോധിച്ചുകൊണ്ടാണ് യതി തന്റെ ഗ്രന്ഥത്തെ പരിസമാപ്തിയിലേക്കെത്തിക്കുന്നത്.             മാര്‍ത്താണ്ഡവര്‍മ്മയില്‍ ഭ്രാന്തന്‍ ചാന്നാന്റെ രീതികളെക്കുറിച്ച് പറയുന്നതുപോലെ യതിയുടെ രീതികളും പുതുമയുള്ളതാണ്.നളിനി – അവതരണം എന്ന രണ്ടാമത്തെ ലേഖനം നോക്കുക “ എവിടെയാണ് ഒന്നു തുടങ്ങുക ? ഏറ്റവും ഉയര്‍ന്ന ഭൂമികയില്‍ത്തന്നെ ആവട്ടെ –‘ നല്ല ഹൈമവതഭൂവില്‍ !’ അതുകൊള്ളാം. പ്രതീകാത്മകമായ ഒരു സംവിധാനത്തിന്റെ നാന്ദി കുറിച്ചു കഴിഞ്ഞു. ഇനി അതുപോലെ കാലത്തില്‍ ഒരു ബിന്ദു എടുത്തുകാണിക്കണം.അപ്പോഴേ കാലാനുസ്യൂതത പൂര്‍ണ്ണമാവുകയുള്ളു.അതിനായി പറയുന്നു – ‘ ഏറെയായ് കൊല്ലം ’” – ഇത്

#ദിനസരികള് 496 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തിയെട്ടാം ദിവസം.‌

Image
|| എം ആര്‍ ബിയുടെ ഉപന്യാസങ്ങള്‍ – എം ആര്‍ ബി ||             പ്രളയകാലത്ത് വള്ളവുമായ രക്ഷപ്പെടുത്താനെത്തിയവരോട് നിങ്ങള്‍ കൃസ്ത്യാനികളല്ലേ എന്നും നിങ്ങളുടെ വള്ളത്തില്‍ കയറില്ലെന്നും പറഞ്ഞ് അവരെ മടക്കിയയച്ച ബ്രാഹ്മണകുടുംബത്തിന്റെ കഥ നാം കേട്ടതാണല്ലോ. വീണ്ടും തിരിച്ചെത്തിയ വള്ളക്കാരോട് ഞങ്ങള്‍ വള്ളത്തില്‍ കയറാം പക്ഷേ ഞങ്ങളെ തൊടരുത് എന്നായിരുന്നു അതേ കുടുംബത്തിന്റെ ആവശ്യം. വള്ളക്കാര്‍ അതു സമ്മതിക്കുകയും അവരെ കയറ്റിയിരുത്തി സുരക്ഷിതമായി കരയിലേക്കെത്തിക്കുകയും ചെയ്തു എന്നതാണ് കഥാന്ത്യം. ലോകത്തിന്റെ മുമ്പില്‍ കേരളത്തിന്റെ ശിരസ്സ് ഇങ്ങിനിയുയരാത്ത വിധം കുനിഞ്ഞു പോയ ഒരു സംഭവമായിരുന്നു അത്.മറ്റൊരു സംഭവം കൂടി നോക്കുക. ദളിതസമൂഹത്തിന്റെയൊപ്പം ക്യാമ്പില്‍ കഴിയാനാകില്ലെന്നു പറഞ്ഞു കൃസ്ത്യാനികളായ ഒരു പറ്റമാളുകള്‍ ബഹളം വെക്കുകയും അവര്‍ക്കു വേറെ ക്യാമ്പ് തുറന്നു കൊടുക്കുകയും ചെയ്തുവത്രേ ! ( വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലാണ് പുതിയ ക്യാമ്പ് തുറന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അയാളിപ്പോഴും സര്‍വ്വീസിലുണ്ടെങ്കില്‍ അതു വലിയ നാണക്കേടു തന്നെയാണ് എന്ന കാര്യം കൂടി സൂചിപ്പിക്കട്ടെ ) ഇതും ബ്രാഹ്മണ കഥയോട

#ദിനസരികള് 495 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തിയേഴാം ദിവസം.‌

Image
|| ബഷീറിന്റെ എടിയേ.. – ഫാബി ബഷീര്‍ || ബഷീര്‍ അവശേഷിപ്പിച്ചു പോയത് അവസാനത്തെ പ്രവാചകന്റെ വെളിപാടുകളായിരുന്നു.ഇനിയൊരാള്‍ക്കും ബഷീര്‍ എഴുതിയതുപോലെ എഴുതാന്‍ കഴിഞ്ഞെന്നു വരില്ല. ഇനിയൊരാള്‍ക്കും കര്‍ത്താവിനെന്തിനാ പൊന്‍കുരിശ് എന്നു ചോദിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. നമ്മുടെ സമൂഹം അത്രമാത്രം മതാത്മകമായിത്തീര്‍ന്നിരിക്കുന്നു.പക്ഷേ ബഷീര്‍ മതത്തിന്റെ സങ്കുചിതത്വങ്ങള്‍ക്കുമുകളില്‍  മാനവികതയുടെ വിശാലമായ ചിറകുവിരിച്ചുയര്‍ന്നു നിന്നു.ദേശം, കാലം , ഭാഷ, ജാതി, മതം ഇത്യാദികളെക്കൊണ്ടൊന്നും വിഭജിക്കപ്പെടേണ്ടവനല്ല മനുഷ്യന്‍ എന്ന ദര്‍ശനത്തെയാണ് അദ്ദേഹം താലോലിച്ചത്.ബഷീറിന്റെ ലോകം തന്റെ സഹ ജീവി എന്ന നിലയില്‍ മനുഷ്യന്റേതു മാത്രമായിരുന്നില്ല. അവിടെ കല്ലുകരടു കാഞ്ഞിരക്കുറ്റിയും മുള്ളുമുരടു മൂര്‍ക്കന്‍പാമ്പും ഉള്‍‌‍പ്പെട്ടിരുന്നു. ഈ അണ്ഡകടാഹത്തില്‍ ആകാശമെന്ന പടുതക്കു കീഴില്‍ അരുളിമരുവുന്ന എല്ലാം തന്നെ ഭൂമിയുടെ അവകാശികളാകുന്നുവെന്ന് ബഷീര്‍ പ്രഖ്യാപിച്ചു.ബഷീര്‍ ഉണ്ടാക്കിയെടുത്ത ലോകത്തില്‍ അദ്ദഹത്തൊടൊപ്പം കഴിച്ചു കൂട്ടിയ ഭാര്യ ഫാബി, ബഷീറിനോടൊപ്പമുള്ള തന്റെ ജീവിതത്തെ അനുസ്മരിച്ചെടുക്കുയാണ് ബഷീറ

#ദിനസരികള് 494 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തിയാറാം ദിവസം.‌

Image
||അമ്പലമണി. – സുഗതകുമാരി|| ആരുടെ കടും നിണ മാണ് ഞാന്‍ കാല്‍‌വെയ്ക്കുമീ പ്പാതയില്‍ തളംകെട്ടി ക്കറുത്തു കിടക്കുന്നു? ഏതൊരു കിടാവാണി തരണ്ടു ചൂളിച്ചുരു ണ്ടാതുരം പൊള്ളും ചോദ്യ ചിഹ്നമായുരുകുന്നു? ചോരയില്‍ കിടപ്പോനേ മകനെന്നല്ലോ നിന്റെ പേര്! നിന്‍ രാജ്യം നിന്നെ ക്കുറിച്ചു കരയുന്നു – എത്ര മധുരോദാത്തമായ സങ്കല്പമാണിതെന്നു നോക്കൂ. വീണു കിടക്കുന്നവന്‍ ആരുമാകട്ടെ, അവന്റെ വേഷം, ഭാഷ, രൂപം, നിറം എന്തുമാകട്ടെ, അവനൊരു മകനാണ്.വിശേഷണങ്ങളുടെ കള്ളികളില്‍ പെടുത്തി അവനെ ചുരുക്കിയെടുക്കുകയല്ല കവയത്രി ഇവിടെ ചെയ്യുന്നത്, മറിച്ച് സര്‍വ്വ വിശേഷണങ്ങളേയും പറിച്ചുമാറ്റി വിശ്വത്തോളം വളര്‍ത്തിയെടുക്കുകയാണ്. അങ്ങനെയാണ് അവന്‍ മകനാണെന്നു തിരിച്ചറിയുന്ന മാതൃത്വം വിശ്വത്തിന്റേയും മാതാവാകുന്നത്. അമ്മ പ്രപഞ്ചത്തിനാകെയും അമ്മയാകുന്ന മാസ്മരികത.കുടുസ്സുകളിലേക്ക് കുരുക്കിയിടുന്നതിലല്ല തുറസ്സുകളിലേക്ക് തുറന്നു വിടുന്ന ലാളനാവൈഭവം. എത്ര മോഹത്തിന്റെ പാട്ടുകളെത്ര ദാഹത്തിന്റെ പാട്ടുക ളെത്ര ശോകത്തിന്റെ പാട്ടുകളാര്‍ദ്രമായ് പാടീ എത്ര പാടീ മതിവരുന്നീലെങ്കിലും, ഞാ

#ദിനസരികള് 493 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തിയഞ്ചാം ദിവസം.‌

Image
|| അസ്വസ്ഥരായ പ്രതിഭാശാലികള്‍   – കെ പി വിജയന്‍ ||             “ അസ്വസ്ഥരാകാത്ത പ്രതിഭാശാലികളുണ്ടോ ? ഈ പുസ്തകത്തിന്റെ തലക്കെട്ടു കുറിച്ച ശേഷം ഞാന്‍ എന്നോടുതന്നെ ചോദിച്ച ചോദ്യമാണിത്.ഇല്ല എന്നുത്തരം പറയുകയും ചെയ്തു.ഏതു അനുഭവത്തിനു നേരെയും പ്രതിഭാശാലികള്‍ ശരാശരിക്കാരെക്കാള്‍ തീവ്രമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്.ഈ തീവ്രതയാണ് ആയുഷ്ക്കാലം മുഴുവന്‍ അവരുടെ പ്രതിഭക്ക് ഊര്‍ജ്ജം പകരുന്നത് ” ശ്രി കെപി വിജയന്‍ തന്റെ പുസ്തകത്തിന്റെ ആമുഖമായി എഴുതിയ വാക്കുകളാണ് ഇവ.അന്യാദൃശമായ പ്രതിഭാവിലാസംകൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ ഓബ്രിമേനന്‍ , സോമര്‍ സെറ്റ് മോം, ടെനസി വില്യംസ്, യൂജിന്‍ ഒനീല്‍ , ഡോം മൊറെയ്സ്, നീരദ് സി ചൌധരി, യൂകിഒ മിഷിമ, ചാര്‍ളി ചാപ്ലിന്‍, പാബ്ലോ പിക്കാസ്സോ, വിന്‍‌സന്റ് വാന്‍‌ഗോഖ് എന്നീ പത്തുപേരുടെ കഥയാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ പറയുന്നത്. അവര്‍ ലോകത്തോട് , താന്‍ നേരിടുന്ന സന്ദര്‍ഭങ്ങളോട് എങ്ങനെയൊക്കെ പ്രതികരിച്ചു എന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം വായനക്കാരെ പ്രാപ്തരാക്കും. മലയാളികളായ നമുക്ക് പ്രതിഭയുടെ ധാരാളിത്തംകൊണ്ട് ജീവിതത്തെ വെല്ലുവിളിച്ച ജോണ്‍ എബ്രഹാമും, സുരാസുവും, അയ്യ