Posts

Showing posts from April 5, 2020

#ദിനസരികള്‍ 1091 ചെ ഗുവേരയുടെ ക്യൂബന്‍ സ്വപ്നം.

            പതിനായിരംപേര്‍ക്ക് ആറു എന്ന എന്നതാണ് നമ്മുടെ രാജ്യത്തിലെ ഡോക്ടര്‍ രോഗി അനുപാതം. അമേരിക്കയിലാകട്ടെ ഇത് 24 ആണ്. ചൈനയില്‍ പതിനാലും റഷ്യയില്‍ നാല്പത്തിനാലുമാണ്. ക്യൂബയിലാകട്ടെ അറുപത്തിയേഴാണ്.അതുകൊണ്ടാണ് വികസിതവും അവികസിതവുമായ രാജ്യങ്ങള്‍ കൊറോണയില്‍ പകച്ച് ചികിത്സക്കുവേണ്ടി നെട്ടോട്ടമോടിയപ്പോള്‍ വിവിധ രാജ്യങ്ങളിലേക്ക് ആവശ്യമായ ഡോക്ടര്‍മാരെ നല്കി സഹായിക്കുവാന്‍ ക്യൂബയ്ക്ക് കഴിഞ്ഞത്. ക്യൂബ ആരോഗ്യരംഗത്ത് കൈക്കലാക്കിയ ഈ നേട്ടം 1959 ല്‍ ജനകീയ വിപ്ലവം നടന്നതിനു ശേഷം , തങ്ങളുടെ പൌരന്മാരുടെ ജീവിത നിലവാരത്തെക്കുറിച്ച് നിതാന്ത ജാഗ്രതയോടെ നടത്തിയ ഇടപെടലുകളുടെ ഫലമാണ്. അമേരിക്കയുടെ മുതലാളിത്തസമീപനങ്ങള്‍ക്ക് നിരന്തരം തലവേദനയുണ്ടാക്കിയാണ് ക്യൂബ നാളിതുവരെ നമ്മുടെ ശ്രദ്ധ നേടിയെടുത്തത്. അമേരിക്കയുടെ ഞെരുക്കലുകള്‍ എല്ലാ ദിശകളില്‍ നിന്നും അനുഭവിച്ചിട്ടും ( വിവരങ്ങള്‍ William Blum ന്റെ  Rogue State ല്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട് ) ആ രാജ്യം മനുഷ്യ വിഭവ വികസന ശേഷിയുടെ കാര്യത്തില്‍ എഴുപത്തിരണ്ടാം സ്ഥാനത്താണ്. ഇന്ത്യ 122 ആം സ്ഥാനത്താണ് എന്നതു കൂടി കൂട്ടിവായിക്കുക.           ക്യൂബ കൈവരിച്ച ഈ

#ദിനസരികള്‍ 1090 ഈ മണല്‍ക്കാട്ടിലീ മൂടല്‍ മഞ്ഞില്‍…….

ചങ്ങമ്പുഴയുടെ നിഴലുകള്‍ എന്ന സമാഹാരത്തില്‍ പത്തൊമ്പതു ലഘുഗീതങ്ങളാണുള്ളത്. പത്തൊമ്പതു ചെമ്പനീര്‍പ്പൂവുകളെന്നു വേണം പറയാന്‍. അവ മൊട്ടിട്ട് വിരിഞ്ഞത് 1945 ല്‍ ആണെങ്കിലും ഇപ്പോഴും അവ സൌരഭ്യം ചുരത്തിക്കൊണ്ടിരിക്കുന്നു, ഒട്ടും പുതുമ മാറാതെ.           കവിതകളിലേക്ക് കടക്കുന്നതിനു മുമ്പ് പുളിമാനയുടെ ഒരു അവതാരിക വായിക്കേണ്ടതുണ്ട്. അക്കാലത്ത് അവതാരികയെക്കുറിച്ചു “ അവശതയുടെ ഒരു പ്രകടന പത്രിക “ എന്ന ഒരു ആക്ഷേപം ഉയരുന്ന കാലമായിരുന്നു.ഈ ആക്ഷപത്തെ സമര്‍ത്ഥമായി നേരിട്ടുകൊണ്ടാണ് അദ്ദേഹം കൃതിയിലേക്ക് പ്രവേശിക്കുന്നത് :- ഏതു സാഹിത്യ സൃഷ്ടിക്കും ഒരവതാരിക അപരിത്യാജ്യമാണെന്നാണ് ഇതെഴുതുന്നയാളിന്റെ അഭിപ്രായം. ഇന്ന് ഒരാള്‍ ഒരു ചങ്ങമ്പുഴക്കൃതി അവതരിപ്പിക്കുകയാണെങ്കില്‍ അതു കേരളീയര്‍ക്ക് സുപരിചിതനായ ഗ്രന്ഥകര്‍ത്താവിനെ വീണ്ടും കേരളീയര്‍ക്ക് പരിചയപ്പെടുത്തുക എന്നുള്ള വൃഥാ സ്ഥൂലവും അനാവശ്യവുമായ സംരംഭത്തിനല്ല , ആ സാഹിത്യ കൃതിയ്ക്ക് അനുയോജ്യമായ പശ്ചാത്തലത്തിന്റെ സൃഷ്ടി സാധിച്ച് സഹൃദയ ലോകത്തിന്റെ ആസ്വാദനത്തിന് കൃതിയെ കൂടുതല്‍ വിധേയമാക്കുക എന്നുള്ള അനുപേക്ഷണീയമായ ചുമതല നിര്‍‌വ്വഹിക്കുന്നതിനായിരിക്കും ” അങ്ങനെ അ

#ദിനസരികള്‍ 1089 ഹരിതനിരൂപണം – ചില വായനകള്‍

          ഹരിത നിരൂപണത്തെക്കുറിച്ച് മലയാളികളോട് നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന ജി. മധുസൂദനന്‍ തന്റെ ചിന്തകളെ ഭാവനയുടെ ജലസ്ഥലികള്‍ , കഥയും പരിസ്ഥിതിയും, ഹരിത നിരൂപണം മലയാളത്തില്‍ , ഭാവുകത്വം മാറുന്നു എന്നിങ്ങനെ സമാഹരിച്ചിരിക്കുന്നു. താരതമ്യേന നാം വളരെ കുറവായി കേട്ട   ഹരിത നിരൂപണമെന്ന വിമര്‍ശന പദ്ധതിയുടെ പ്രായോഗികവും സൈദ്ധാന്തികവുമായ പുറങ്ങളെക്കുറിച്ച് സമഗ്രമായ ഒരു ധാരണയുണ്ടാക്കാന്‍ ഈ പുസ്തകങ്ങള്‍ നമ്മെ സഹായിക്കും.           എന്താണ് ഹരിത നിരൂപണം ? ‘ ഹരിതനിരൂപണം മലയാളത്തില്‍ ’ എന്ന ഗ്രന്ഥത്തിലെ ‘ വിമര്‍ശനത്തിലെ ഹരിത വൈവിധ്യം ’ എന്ന പ്രവേശകത്തില്‍ ഈ നവരീതിയെ ഇക്കോ ക്രിട്ടിസിസം എന്ന റീഡറിന്റെ ആമുഖ പഠനത്തി‍ല്‍ ഷെരില്‍ ഗ്ലോഫെല്‍റ്റി നിര്‍വചിക്കുന്നത് ഉദ്ധരിച്ചിട്ടുണ്ട് :- “ മനുഷ്യ സംസ്കാരം പ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുകയും അതിനെ സ്വാധീനിക്കുന്നതുപോലെതന്നെ അതിനാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇക്കോ ക്രിട്ടിസിസം പ്രകൃതിയും സംസ്കാരവുമായുള്ള ബന്ധത്തിന്റെ കെട്ടുപാടുകള്‍ അന്വേഷിക്കുന്നു.ഒരു വിമര്‍ശന സമീപനമെന്ന നിലയില്‍ അതിന്റെ ഒരു കാല് സാഹിത്യത്തിലും മറ്റൊന്ന്
# ദിനസരികള്‍ 10 88           പുനത്തില്‍ കുഞ്ഞബ്ദുളള , ഒരു ഡോക്ടറെന്ന തനിക്ക് നേരിടേണ്ടി വന്ന മറക്കാനാകാത്ത ചില ചികിത്സാ അനുഭവങ്ങള്‍ എഴുതിയിട്ടുണ്ട്. ’ മരുന്നിനു പോലും തികയാത്ത ജീവിതം ’ എന്നാണ് അദ്ദേഹം ആ ഓര്‍മ്മകളുടെ സമാഹാരത്തിന് പേരിട്ടിരിക്കുന്നത്. എത്രയൊക്കെ കൊട്ടിഘോഷിച്ചാലും ആടയാഭരണങ്ങളില്‍ അലങ്കരിച്ചു വെച്ചാലും ജീവിതം ഒരാളുടേയും ഇഷ്ടത്തിന് വഴങ്ങിക്കൊടുക്കുകയില്ലെന്നും തോന്നിയ വഴിയേ പാഞ്ഞ് തോന്നിയ പോലെ അവസാനിച്ചൊടുങ്ങിപ്പോകുകയേയുള്ളുവെന്നുമാണ് അദ്ദേഹം ഈ കുറിപ്പുകളില്‍ അടിവരയിടാന്‍‍ ശ്രമിക്കുന്നത്. അത്തരത്തിലുള്ള നൈമിഷകതയേയും അനിശ്ചിതത്വത്തേയും സൂചിപ്പിക്കുന്നതിനു വേണ്ടിയായിരിക്കണം മരുന്നിനു പോലും തികയാത്ത ജീവിതമെന്ന ഒരു പേര് അദ്ദേഹം തിരഞ്ഞെടുത്തത്.           അത്രത്തോളം , അഥവാ മരുന്നിനു പോലും തികയാത്തതാണോ ജീവിതം എന്ന ചോദ്യത്തെ തല്ക്കാലം വായനക്കാരനെന്ന നിലയില്‍ നമുക്കും മാറ്റിവെയ്ക്കാം. എന്നിട്ട് ജീവിതത്തെക്കുറിച്ചും അതൊഴുകുന്ന കൈവഴികളെക്കുറിച്ചും ഡോക്ടര്‍ പുനത്തിലിനുണ്ടായ അനുഭവങ്ങളെ പിന്‍പറ്റുക.അതോടൊപ്പം തന്നെ പുനത്തിലാണ് കഥാകാരനെന്ന ബോധവും നമ്മിലുണ്ടായിരിക്കേണ്ടതുണ്ട്.സ്വാഭ

#ദിനസരികള്‍ 1087 കേന്ദ്രമേ – ജനതയെ ജീവിക്കാന്‍ അനുവദിക്കുക

ദേശാഭിമാനിയുടെ ഇന്നത്തെ മുഖപ്രസംഗത്തെക്കുറിച്ച് ഓരോ കേരളീയനും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം ഈ ലേഖനം ചിന്തിക്കുന്നത് കേരളം എങ്ങനെ ജീവിക്കണമെന്നാണ്. കൊവിഡ് 19 ബാധയെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന വിധത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നയപരിപാടികള്‍ ആവിഷ്കരിക്കുന്നതെന്ന് ലേഖനം അടിവരയിടുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരായ ജനതയുടെ ജീവിതം പ്രതിസന്ധിയിലാകുന്നു. കൊവീഡ് ബാധയെത്തുടര്‍ന്ന് വലിയ ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍വ്വഹിക്കാനുള്ളത്. പ്രതിസന്ധി നേരിടാന്‍ സംസ്ഥാന സര്‍ക്കാറുകളില്‍ പലതും താല്പര്യമില്ലാതിരുന്നിട്ടുപോലും തങ്ങളുടെ ജീവനക്കാരുടെ ശമ്പളങ്ങള്‍ വെട്ടിക്കുറയ്ക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്തു.ആ തുകകൂടി ചേര്‍ത്തുകൊണ്ടാണ് ജനങ്ങളുടെ ജീവിതം വഴുതിപ്പോകാതെപിടിച്ചു നിറുത്തുവാന്‍ ശ്രമിക്കുന്നത്. അതായത് സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ലഭ്യമായ എല്ലാ സ്രോതസ്സുകളും സംസ്ഥാന സര്‍ക്കാറുകള്‍ അന്വേഷിക്കുകയാണ്. സാഹചര്യം ഇതായിരിക്കേ ഈ അതിജീവനസമരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാതെ സംസ്ഥാന സര്‍ക്കാറുകളെ കൂടുതല്‍