Posts

Showing posts from April 29, 2018

# ദിനസരികൾ 388

             സുനില്‍ പി ഇളയിടം ഒരു പ്രഭാഷണത്തില്‍ ഗാന്ധിയും ഗോഡ്സേയും ഗീതയെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും അവര്‍ രണ്ടു പേരും പ്രസ്തുത ഗ്രന്ഥത്തെ രണ്ടുതലത്തില്‍ കണ്ടുകൊണ്ട് തങ്ങള്‍ക്ക് വേണ്ട രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്. ഒരേ ഗ്രന്ഥത്തെ അവര്‍ രണ്ടുതരത്തില്‍ വ്യാഖ്യാനിച്ചെടുക്കുമ്പോള്‍ നാം ആരുടെ കൂടെ നില്ക്കും എന്നൊരു ചോദ്യം തന്നെ പിന്‍പറ്റുന്നവരിലേക്ക് സുനില്‍ എറിഞ്ഞിടുന്നുണ്ട്.  ഗോഡ്സേയുടെ ആക്രമണോത്സുകമായ വ്യാഖ്യാനങ്ങളെയാണോ ഗാന്ധിയുടെ അഹിംസാമാത്രമായ നിലപാടുകളേയാണോ നാം ഭഗവത്ഗീതയില്‍ പിന്‍പറ്റുക ? സുനിലിയന്‍ ഭാഷാ ശൈലിയുടെ മനോഹാരിതയില്‍ നിന്നു കൊണ്ട് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചിരിയുടെ അകമ്പടിയോടെ ഈ ചോദ്യം നമ്മിലേക്ക് എത്തിച്ചേരുമ്പോള്‍ സ്വാഭാവികമായും ഗാന്ധിയുടെ ഗീതയെയാണ് നമുക്കു പഥ്യമായിരിക്കുന്നത് എന്ന പക്ഷത്തിനുവേണ്ടി കൈയ്യുയര്‍ത്തുവാനാണ് നാം ഇഷ്ടപ്പെടുക. തിരിച്ചും കൈകള്‍ ഉയര്‍ത്തപ്പെടാമെന്ന സാധ്യത തള്ളിക്കളയേണ്ടതുമില്ല.             എത്ര നിഷ്കളങ്കമായാണ് അതിവിപുലവും സങ്കീര്‍ണവുമായ ഒരു ധാരയെ ഒന്നുകില്‍ ഗാന്ധിയുടെ ഗീത അല്ലെങ്കില്‍ ഗോഡ്സേയുടെ

#ദിനസരികള്‍ 387

            ക്ഷുദ്രമനസ്സുകള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത് ജീവിച്ചുപോകുക എന്നതുതന്നെ വലിയ വെല്ലുവിളിയാണ്.അപ്പോള്‍ ആ ക്ഷുദ്രത നമ്മെ തീണ്ടാതെയിരിക്കണം എന്നൊരു ആഗ്രഹം കൂടിയുണ്ടെങ്കിലോ ? ജീവിതത്തില്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തിയാലും പോര എന്നതാണ് സത്യം.ചുറ്റും കൂടി നില്ക്കുന്നവരില്‍ ആരൊക്കെ ഏതൊക്കെ തലത്തിലും തരത്തിലുമുള്ള കൂടോത്രങ്ങളാണ് ചെയ്തുവെച്ചിരിക്കുന്നതെന്ന് നാമെങ്ങനെ തിരിച്ചറിയും ? നരിയായും പുലിയായും നാഗമായും ഖഗമായുമൊക്കെ ഏതുസമയത്തും നമ്മെ തീണ്ടാന്‍ അവരെത്തും. തീണ്ടിക്കഴിഞ്ഞാല്‍പ്പിന്നെ നമ്മില്‍ അവരുടെ ചിന്തകളും രീതികളും പതുക്കെപ്പതുക്കെ തിടം വെക്കുന്നു. രൂപാന്തരമായി. നമുക്ക് ദംഷ്ട്രകള്‍ മുളക്കുന്നു. ചെതുമ്പലുകള്‍ പൊടിക്കുന്നു. നഖങ്ങള്‍ വളരുന്നു.രോമങ്ങള്‍ക്ക് വാള്‍മുനയാകുന്നു.കണ്ണുകളില്‍ അമാനവികമായ തിളക്കം വന്നുവീഴുന്നു.അതിനെ പ്രതിരോധിക്കാന്‍ ജാഗ്രത എന്നല്ല നിതാന്ത ജാഗ്രത വേണം എന്നതാണ് മുന്നറിയിപ്പ്.                 ഈ മുന്നറിയിപ്പ് ഇവിടെ ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായിരിക്കുന്നുവെങ്കിലും നാം അത്രമാത്രം ചെവികൊടുത്തില്ല എന്നതാണ് സത്യം.കുറച്ചുകൂടി കടത്തിപ്പറയാന്‍ നിങ്ങളെന്നെ അനുവദിക്ക

#ദിനസരികള്‍‍ 386

|| സ്വാതന്ത്ര്യങ്ങള്‍ || മിണ്ടാതിരിക്കുക എന്നതുമൊരു സ്വതന്ത്ര്യമാണ്. വലിച്ചെറിഞ്ഞുകിട്ടിയ ഒരെല്ലിന്‍ക്കഷണത്തിനു ചുറ്റും നാക്കുഴറ്റി പല്ലുകൊരുത്ത് തലകുനിച്ച് രുചി പിടിച്ച് മിണ്ടാതിരിക്കുക എന്നതും ഒരു സ്വാതന്ത്ര്യമാണ്. അരുമകളുടെ മൃദുലതകളില്‍ ദണ്ഡകളുടെ കഠിനത തുളച്ചുയരുമ്പോള്‍ ദേശീയതയില്‍‌പ്പൊതിഞ്ഞ് കാല്‍ച്ചുവട്ടിലേക്കെറിഞ്ഞു കിട്ടിയ മിട്ടായിപ്പൊതിയുടെ മിനുസ്സമാര്‍ന്ന കടലാസു ഭംഗിയില്‍ മനസ്സു നട്ടു മിണ്ടാതിരിക്കുക എന്നതും ഒരു സ്വാതന്ത്ര്യമാണ്. റാം റാം ജപിച്ച് അഹിംസ ഭൂജിച്ച് നാടുതെണ്ടിയ ഒരു ക്ഷീണിതനിലൂടെ കടന്നുപോയ തീയുണ്ടയേയും ഒരു ഡിസംബര്‍ ആറിന് നാടിന്റെ വേരു കുലുക്കി പറിച്ചെടുത്ത ഒരു ദേവാലയത്തേയും കണ്ടില്ലെന്നു നടിച്ചു മിണ്ടാതിരിക്കുക എന്നതും ഒരു സ്വാതന്ത്ര്യമാണ്. അപ്പോള്‍പ്പിന്നെ സുഹൃത്തേ ഇപ്പോള്‍ നിന്റെ കഴുത്ത് പിളര്‍ന്ന് കടന്നുപോയ ആ മൂര്‍ച്ചയെ ഞാന്‍ കാണുന്നതെങ്ങനെയാണ് ? കാണാതിരിക്കുക എന്നതും ഒരു സ്വാതന്ത്ര്യമാണ്.

#ദിനസരികള്‍ 385

            ചില തുരുത്തുകള്‍ ബാക്കിയാണെന്നറിയുന്നത് സന്തോഷകരമല്ലേ ? ഇന്ത്യാ ടുഡേക്ക് ദ്വാരക പീഠത്തിലെ ആധ്യാത്മികാചാര്യന്‍ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി അനുവദിച്ച അഭിമുഖം അത്തരം ചില തുരുത്തുകള്‍ ഇവിടെ ഇപ്പോഴും അവശേഷിക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. നിങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും എത്ര നിശിതമായാണ് ചില വിഷയങ്ങളോട് സ്വാമി പ്രതികരിക്കുന്നതെന്ന് നോക്കുക.ഹിന്ദു മതത്തിനെ വികലമായി വ്യാഖ്യാനിച്ചു കൊണ്ട് രാഷ്ട്രീയ ലാഭത്തിന് വേണ്ടി   ബി ജെ പി നടത്തുന്ന ആഭാസത്തരങ്ങള്‍ ആ മതത്തിനെത്തന്നെ നശിപ്പിക്കുകയേയുള്ളു എന്ന് സ്വാമി സന്ദേഹപ്പെടുന്നു.ആസാറാം ബാപ്പുവിനെ ലഭിച്ച ശിക്ഷയെക്കുറിച്ചുകൂടി സ്വാമി പറയുന്നത് കേള്‍ക്കുക "Asaram got the punishment under the law, but he still has to face the punishment according to the religion. Not only Asaram, but his son Narain Swami should also be given the strictest punishment. There was no place for such self-styled godmen in Hinduism and such people will continue to proliferate till the public continued to be fooled by

#ദിനസരികൾ 384

വിശപ്പിന്നു വിഭവങ്ങൾ വെറുപ്പോളമശിച്ചാലും വിശിഷ്ട ഭോജ്യങ്ങൾ കാൺകിൽ കൊതിയാമാർക്കും -  ഈ കൊതി ശരിയല്ല എന്നാണ് വാസവദത്തയെ മുന്നിൽ നിറുത്തി കരുണയിലൂടെ കുമാരനാശാൻ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്. ആർത്തി എന്നും ആസക്തിയെന്നുമാക്കെ പരിഹാസദ്യോതകമായി ഈ കൊതിയെ വിശേഷിപ്പിച്ചു കൊണ്ട് നാം ആശാ നോട് അരികുപറ്റുന്നു. ഉപഗുപ്പനോടൊപ്പം  ചേർന്ന് നാം അവളോട് താൻ വീണു കിടക്കുന്ന ചെളിക്കുളത്തിൻ നിന്ന് പുറത്തു കടക്കാൻ ഉപദേശിക്കുന്നു. സമൂഹത്തിന്റെ ഉപരിഘടന സ്വഷിച്ചു വെച്ചിരിക്കുന്ന മൂല്യബോധങ്ങളെ പാഠ പുസ്തകമാക്കിക്കൊണ്ട് നാം വാസവദത്തക്ക് നിർലോഭം ഉപദേശങ്ങൾ നല്കുന്നു. എനിക്കു തോന്നുന്നത്  വാസവദത്ത പ്രകടിപ്പിക്കുന്ന  ഈ തൃഷ്ണയാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്ന നിർണായകമായ ചാലക ശക്തി എന്നാണ്. പണ്ടൊരു മഹാഗുരു - നാം അയാളെ യേശു എന്ന് വിളിക്കുക - വാസവദത്തയെപ്പോലെയുള്ള ഒരുവളെ കല്ലെറിഞ്ഞ്  ശിക്ഷക്കാൻ ജനം തീരുമാനിച്ചപ്പോൾ തടഞ്ഞത് നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നു പറഞ്ഞു കൊണ്ടായിരുന്നു. സത്യത്തിൽ ആ ഗുരുവിന്റെ  സ്ഥാനത്ത് ഉപഗുപ്തനായി രുന്നുവെങ്കിലെന്ന് സങ്കല്ലിക്കുക .എങ്കിൽ അദ്ദേഹം കല്ലേറുകൊണ്ട് പാതി മരിച്ചു

# ദിനസരികൾ 383

വീണ്ടും സി രവിചന്ദ്രനെക്കുറിച്ച് എഴുതേണ്ടിവരുന്നു. ഇന്നലെ വയനാട്ടിലെ കല്പറ്റയില്‍ സംഘടിപ്പിച്ച ‘നിന്റെ സ്വതന്ത്ര്യം എന്റെ മൂക്ക്’ എന്ന വിഷയത്തെ പുരസ്കരിച്ച് അദ്ദേഹത്തിന്റെ ഒരു പ്രഭാഷണമുണ്ടായിരുന്നു.സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് പതിവുപോലെ അദ്ദേഹത്തിന്റെ നിലപാടുകള്‍ പ്രഖ്യാപിക്കപ്പെട്ടു.അന്യന്റെ മൂക്കിന്‍ തുമ്പുവരെ നീളുന്ന നമ്മുടെ സ്വാതന്ത്ര്യങ്ങളെ മാനവികമായ ധാരണകളോടുകൂടി ഉപയോഗിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു.വ്യവസ്ഥാപിതവും എന്നാല്‍ സങ്കുചിതവുമായ , സമൂഹത്തെ പിന്നോട്ടടിക്കുന്ന നിരവധി പ്രതിലോമകരങ്ങളായ തിന്മകളെ എതിര്‍‌ക്കേണ്ടത് മനുഷ്യനന്മക്ക് അത്യന്താപേക്ഷിതമായ കാര്യമാണെന്ന് പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന്റെ പിന്നാലെ പോകുന്നത് രാഷ്ട്രീയതയും അല്ലെങ്കില്‍ അരാഷ്ട്രീയതയുമാണെന്നുമുള്ള കാഴ്ചപ്പാടിനെക്കുറിച്ചു പറഞ്ഞു.സര്‍‌വ്വോപരി സമസ്ത രാഷ്ട്രീയ കക്ഷികളും നടത്തുന്ന , നമ്മുടെ സ്വാതന്ത്ര്യങ്ങളെ നിഹനിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഇടപെടലുകളെക്കുറിച്ച് പറഞ്ഞു.സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ പൊതുസമൂഹം എത്തിച്ചേരേണ്ട നിലപാടുകളെ തന്റേതായ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍

# ദിനസരികൾ 382

             കേരളത്തിലെ സാംസ്കാരിക രംഗത്ത് ശക്തമായ മാഫിയയായി പുസ്തക പ്രസാധന-വിപണനക്കാര്‍ മാറിയിരിക്കുന്നുവെന്ന് പറയുന്നത് അത്ര സന്തോഷമുണ്ടാക്കുന്ന കാര്യമൊന്നുമല്ല. പണ്ടു മുതലേ ഈ രംഗത്ത് പല തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്നു. പ്രതിഫലം കൃത്യമായി കൊടുക്കാതെയും അച്ചടിക്കുന്ന പുസ്തകങ്ങളുടെ എണ്ണം എഴുത്തുകാരനില്‍ നിന്നും മറച്ചു വെച്ചുമൊക്കെ പ്രസധാകര്‍ വിളയാടിയിരുന്നതിന്റെ എത്രയോ കഥകള്‍ കേട്ടിട്ടുണ്ട്.പുസ്തകം പ്രസിദ്ധീകരിക്കുവാനും വിപണനം ചെയ്യുവാനും മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത അക്കാലത്ത് , പക്ഷേ അവര്‍‌ക്കെതിരെ അധികമാരും തന്നെ രംഗത്തു വരാന്‍ ധൈര്യപ്പെട്ടില്ല.ആ സാധ്യതയെ മുതലെടുത്തുകൊണ്ട് എഴുത്തുകാരുടെ ചോരയെ തങ്ങളുടെ ബാങ്കു ബാലന്‍സ് പെരുപ്പിക്കാനുള്ള ഉപാധിയാക്കി മാറ്റിയവരുമുണ്ട്.അത്തരത്തിലുള്ള കഥകളുടെ ഒരു കൂമ്പാരം തന്നെ നമ്മുടെ സാഹിത്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അറിയാം.             ഈ കുറിപ്പ് ഊന്നുന്നത് രണ്ടു കാര്യങ്ങളിലാണ്. ഒന്ന് പുസ്തകത്തിന് ഈടാക്കുന്ന അമിതമായ വില, രണ്ട് സ്വന്തമായി ഒരു പുസ്തകം അച്ചടിച്ചുകാണാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരനെ ചൂഷണം ചെയ്യുന്ന രീ

# ദിനസരികൾ 381

ഗുജറാത്തില്‍ നിന്നും മടങ്ങുമ്പോള്‍ കൊച്ചിയില്‍ കച്ചവടത്തിനു പോകുന്ന ഗുജറാത്തിയുമായി ട്രെയിനില്‍ വെച്ച് ഞാന്‍ പരിചയപ്പെട്ടു ‘താങ്കളുടെ ശുഭനാമമെന്താകുന്നു?’ അയാള്‍ ചോദിച്ചു രാമകൃഷ്ണന്‍ ഞാന്‍ പറഞ്ഞു “റാം കിശന്‍! റാം കിശന്‍! റാം റാം” എന്നഭിനന്ദിച്ചു കൊണ്ട് അയാള്‍ എന്നിലേക്ക് ഏറെ അടുത്തിരുന്നു “താങ്കള്‍ മാംസഭുക്കാണോ?” അയാള്‍ ചോദിച്ചു “അങ്ങിനെയൊന്നുമില്ല” ഞാന്‍ പറഞ്ഞു “താങ്കളോ?” ഞാന്‍ ചോദിച്ചു “ഞങ്ങള്‍ വൈഷ്ണവ ജനത ശുദ്ധ സസ്യഭുക്കുകളാണ്”- തെല്ലഭിമാനത്തോടെ അയാള്‍ പറഞ്ഞു “നിങ്ങളില്‍ ചില പുല്ലുതീനികള്‍ പൂര്‍ണ്ണഗര്‍ഭിണിയുടെ വയറു കീറി കുട്ടിയെ വെളിയിലെടുത്തു തിന്നതോ? തള്ളയേയും?”- ഞാന്‍ പെട്ടെന്ന് ചോദിച്ചു പോയി ഒരു വികൃത ജന്തുവായി രൂപം മാറിയ അയാള്‍ കോമ്പല്ലുകള്‍ കാട്ടി പുരികത്തില്‍ വില്ലു കുലച്ചുകൊണ്ട് എന്റെ നേരെ മുരണ്ടു “ക്യാ?” കവി കടമ്മനിട്ട രാമകൃഷ്ണനാണ്.ക്യാ എന്നാണ് കവിതയുടെ പേര്. ഇതിനപ്പുറം എങ്ങനെയാണ് ഫാസിസത്തിലേക്കുള്ള രൂപാന്തരങ്ങളെ ഒരു കവി വരച്ചിടുക? നമ്മെ ചകിതരാക്കിക്കൊണ്ട് , സൌമ്യമെന്ന് കരുതി നാം അടുത്തുവെ