Posts

Showing posts from January 21, 2018

#ദിനസരികള്‍ 290

    ||കഥ തുടരുന്നു||   ഒരു കാല്‍ നിലത്തുകുത്തി സൈക്കിള്‍ ബാലന്‍സ് ചെയ്തതിനുശേഷം പത്രം നാലായി മടക്കി വീടിന്റെ ഉമ്മറപ്പടി ലക്ഷ്യമാക്കി കറക്കിയെറിഞ്ഞുകഴിഞ്ഞപ്പോഴാണ് തലേദിവസത്തെ പത്രവും അതേ സ്ഥലത്തു കിടക്കുന്നത് അജേഷ് കണ്ടത്.എന്നു മാത്രവുമല്ല വീടിന്റെ അരമതിലില്‍ പാലു നിറച്ച മൂന്നു കുപ്പികളുമുണ്ടായിരുന്നു. എന്തുകൊണ്ടാണ് പാല്‍ക്കാരന്‍ അതു ശ്രദ്ധിക്കാതെ വീണ്ടും പാലുവെച്ചിട്ടു പോയതെന്ന് ആലോചിച്ചുകൊണ്ട് അജേഷ് മുറ്റത്തേക്ക് നടന്നു. കഴിഞ്ഞ രണ്ടുദിവസത്തെ പത്രവും മുറ്റത്ത് കിടക്കുന്നുണ്ടായിരുന്നു.”എന്നുവെച്ചാല്‍ മൂന്നു ദിവസമായി ഇവിടെ ആരുമില്ല എന്നാണര്‍ത്ഥം. സാധാരണയായി എവിടെയെങ്കിലും യാത്ര പോകുകയാണെങ്കില്‍ രഘുവേട്ടന്‍ പറയുന്നതാണ്. നാലഞ്ചുദിവസം മുന്നേ കണ്ടതുമാണ്. ഇത്തവണ , പക്ഷേ ഒന്നും പറഞ്ഞില്ലല്ലോ. വളരെ അത്യാവശ്യമായ എന്തെങ്കിലും കാര്യങ്ങളുണ്ടായിരിക്കണം. എന്നാലുമൊന്ന് വിളിക്കുകയെങ്കിലും ചെയ്തുകൂടേ” അവന്‍ തന്നോടുതന്നെ പിറുപിറുത്തുകൊണ്ട് പത്രങ്ങള്‍ അടുക്കി അരമതിലിനു പുറത്തുവെച്ചു.പിന്നെ കീശയില്‍ നിന്ന് തന്റെ മൊബൈല്‍ ഫോണെടുത്ത് അവന്‍ രഘുവേട്ടനെന്നു വിളിക്കുന്ന രഘുനന്ദനന്റെ ഫോണിലേക്ക്

#ദിനസരികള്‍ 289

മധ്യേന്ത്യയിലെ ആദിവാസികളുടെ ദുഷ്കരമായ ജീവിതത്തിന് താങ്ങും തണലുമായി മാറിയ ദയാബായി എന്ന മേഴ്സി മാത്യുവിന്റെ ആത്മകഥയാണ് “പച്ചവിരല്‍”. വിമോചനദൈവശാസ്ത്രത്തിന്റെ പ്രയോക്താവായ ദയാബായി ജനിച്ചത് 1941 ഫെബ്രുവരി 22 ന് കേരളത്തിലാണ്.സന്യാസജീവിതമാണ് തന്റെ ജീവിതവഴിയെന്ന് തിരിച്ചറിഞ്ഞ അവര്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കന്യാസ്ത്രീയാകുന്നതിനുവേണ്ടി ഒരു മഠത്തില്‍ ചേര്‍ന്നുവെങ്കിലും ആ തരത്തിലുള്ള സാമ്പ്രദായികസന്യാസം തന്റെ ആത്മാവിനെ തൃപ്തിപ്പെടുത്താനുതകില്ലെന്ന തിരിച്ചറിയുകയും സന്യാസം ഉപേക്ഷിക്കുകയും ചെയ്തു.ഈ ഘട്ടത്തെക്കുറിച്ച് അവര്‍ പറയുന്നു ”എന്റെ പ്രാര്‍ത്ഥനാവേളകളില്‍ കണ്ണീരിന്റെ നിമിഷങ്ങ‌ള്‍ക്ക് അറുതിയില്ലായിരുന്നു.സ്കൂള്‍ പഠനകാലത്ത് വായിച്ചുകൂട്ടിയി പുസ്തകങ്ങളില്‍ നിന്ന് കണ്ടെത്തിയ മിഷണറിമാരെയോ പ്രേഷിതവേല ചെയ്യുന്നവരെയോ കോണ്‍‌വെന്റുകളില്‍ കണ്ടെത്താനായില്ല.എന്റെ ചിന്തയിലുണ്ടായിരുന്ന മിഷണറിമാര്‍ കാറ്റും വെയിലും കൂസാതെ ജീവിതം ദുരിതമായവരുടെ കൂടെ അതുപങ്കിട്ട് ജീവിക്കുന്നവരായിരുന്നു” എന്നാല്‍ ആശ്രമജീവിതം ഉപേക്ഷിച്ചുവെങ്കിലും സഭക്കു കീഴില്‍ ബീഹാറില്‍ തന്നെയുള്ള ഒരു സ്കൂളിലേക്ക് പഠിപ്പിക്കുവാനായി അവ

#ദിനസരികള്‍ 288 || സരതുഷ്ട്ര സംസാരിക്കുന്നു||

             വനത്തിന് സമീപമുള്ള നഗരത്തിലേക്ക് സരതുഷ്ട്ര എത്തുമ്പോള്‍ ഒരുപാടു ജനങ്ങള്‍ അവിടെ കൂടി നില്ക്കുന്നതായി അദ്ദേഹം കണ്ടു.ഒരഭ്യാസി കയറിനുമുകളിലൂടെ നടക്കുന്നത് കാണുന്നതിനായിരുന്നു ജനങ്ങള്‍ തടിച്ചുകൂടിയത്.ആ ജനങ്ങളോട് സരതുഷ്ട്ര ഇങ്ങനെ പറഞ്ഞു. “ ഞാന്‍ നിങ്ങള്‍ക്ക് അതിമാനുഷനെപ്പറ്റി പറഞ്ഞുതരാം.മനുഷ്യന്‍ അതിജീവിക്കപ്പെടുന്നവനാണ്.അതിനുവേണ്ടി നിങ്ങള്‍ എന്താണ് ചെയ്തിട്ടുള്ളത് ?             എല്ലാ ജീവികളും അവക്കപ്പുറമുള്ള അടുത്ത ഒരു തലമുറയെ സൃഷ്ടിച്ചിട്ടുണ്ട്.ആ പ്രവാഹത്തിന് നിങ്ങള്‍ തടസ്സമാകുകയാണോ ? അതിമാനുഷനിലേക്ക് പുരോഗമിക്കേണ്ടതിനു പകരം മൃഗപ്രായത്തിലേക്ക് മടങ്ങിപ്പോകുകയാണോ ?             ആള്‍‌ക്കുരങ്ങ് മനുഷ്യനെ സംബന്ധിച്ച് എന്താണ് ? ചിരിക്കാനും പരിഹസിക്കാനുമുള്ള എന്തോ ഒന്ന്.അതുപോലെയായിരിക്കും അതിമാനുഷന് മനുഷ്യരും : ചിരിക്കാനും പരിഹസിക്കാനുമുള്ള എന്തോ ഒന്ന് .             നീ പാഴ് ജീവികളില്‍ നിന്ന് മനുഷ്യനായതാണ്.നിന്നില്‍ ഇപ്പോഴും അത്തരമൊരു ജീവിയുണ്ട്.നീയൊരു ആള്‍ക്കുരങ്ങായിരുന്നു.ഇപ്പോഴാകട്ടെ ഏതൊരു ആള്‍ക്കുരങ്ങിനെക്കാളും അതായിരിക്കുന്നത് നീയാണ്.             നിങ്ങളില്‍ ഏറ്റവും വിലമത

#ദിനസരികള്‍ 287

രാത്രി.കിടക്കാന്‍ ഏറെ വൈകിയതിന്റെ ക്ഷീണത്തില്‍ നന്നായി ഉറങ്ങിപ്പോയി. എന്തോ ഒരു ശബ്ദം കേട്ടാണ് ഉണരുന്നത്. മൊബൈലില്‍ സമയം നോക്കി.വെളുപ്പിന് രണ്ടേ നാല്പത്.പുറത്തു കനത്ത മഞ്ഞ് പുകപോലെ തളം കെട്ടിനില്ക്കുന്നു.ഗാഢമായ നിശ്ശബ്ദത. പൊടുന്നനെ ഭയപ്പെട്ടിട്ടെന്ന പോലെ അടുത്തെവിടെയോ നിന്ന് ഒരു നായ വികൃതമായ എന്തോ ശബ്ദമുണ്ടാക്കി.വീണ്ടും നിശ്ശബ്ദത പരന്നു.പുതപ്പിന്റെ സുഖകരമായ ചൂടിലേക്ക് തല വലിക്കുവാന്‍ തുടങ്ങുമ്പോഴേക്കും എന്റെ ജനല്‍ച്ചില്ലുകളില്‍ സവിശേഷമായ ഒരു വെളിച്ചം വന്നു പതിച്ചതുപോലെ തോന്നി. പാതി മൂടിക്കഴിഞ്ഞിരുന്ന പുതപ്പിനെ ഒരല്പം മാറ്റിപ്പിടിച്ച് ഞാനൊന്നു കൂടി ശ്രദ്ധിച്ചു. അതെ . ജനല്‍ച്ചില്ലുകളില്‍ അസാധാരണമായ ഒരു വെളിച്ചം വീണുകിടക്കുന്നുണ്ട്.അവ മുറിക്കുള്ളിലേക്കും പടര്‍ന്നിരിക്കുന്നു.അവിടെ എങ്ങനെയാണ് ആ വെളിച്ചമുണ്ടായിരിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല. അങ്ങനെയൊന്ന് സംഭവിക്കാന്‍ ഒരു സാധ്യതയുമില്ല.പുറത്തെ ലൈറ്റ് ഞാനിട്ടിട്ടില്ല. വാഹനങ്ങളുടെ വെളിച്ചമല്ല.മറ്റൊരു തരത്തിലും ആ ജനലില്‍ അത്തരമൊരു പ്രകാശം പരക്കാന്‍ ഒരു വഴിയുമില്ല എന്താണ് സംഭവം എന്നറിയാതെ ഞാന്‍ കട്ടിലില്‍ എഴുന്നേറ്റിര

#ദിനസരികള്‍ 286

മാറുമറയ്ക്കാനായുള്ള അവകാശത്തിന് വേണ്ടി നടത്തിയ സമരങ്ങളെക്കുറിച്ച് ‘ചരിത്രത്തില്‍ വിലയം പ്രാപിച്ച വികാരങ്ങള്‍’ എന്ന പുസ്തകത്തില്‍ ആണ്ടലാട്ട് വിശദമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.എങ്ങനെയാണ് ഒരു ജനത തങ്ങളുടെ ഇരുണ്ടകാലങ്ങളെ അതിജീവിച്ചതെന്നും മനുഷ്യനായി ജീവിക്കുക എന്ന പ്രാഥമിക അവകാശം നേടിയെടുത്തതെന്നും അറിഞ്ഞു കഴിയുമ്പോള്‍ മാത്രമേ ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് കൂടുതല്‍ ആന്തരാര്‍ഥങ്ങള്‍ കണ്ടെത്തുവാനും സ്വാതന്ത്ര്യം എന്ന സവിശേഷത അനുവദിക്കുന്നതിന്റെ പരമാവധി അനുഭവിക്കാനും കഴിയൂ എന്ന കാര്യം വസ്തുതയാണ്.സാമൂഹികമുന്നേറ്റങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന ഒരു വര്‍ത്തമാനകാല തലമുറ , ഈ നേട്ടമുണ്ടായത് കഠിനമായ പോരാട്ടങ്ങളുടെ കനല്‍വഴികള്‍ താണ്ടിയാണെന്ന് തിരിച്ചറിയുന്നതും നല്ലതുതന്നെ.അതല്ലെങ്കില്‍ ജാത്യാചാരങ്ങളുടെ നെടുങ്കോട്ടകളെ തച്ചുതകര്‍ക്കാന്‍ തുനിഞ്ഞിറങ്ങി ജീവിതം ഹോമിച്ച നിരവധി സമരനായകന്മാരുടെ പട്ടടയുടെ മുകളില്‍ കയറി നിന്ന് നിങ്ങളെന്തു ചെയ്തു എന്ന് ചോദിച്ചുപോകും.നെറികെട്ട അത്തരം ചോദ്യങ്ങളുയരാതിരിക്കുവാനും നേടിയ സ്വാതന്ത്ര്യം ആരുടെയെങ്കിലും കാല്‍ക്കീഴില്‍ കൊണ്ടുവെച്ച് കീഴടങ്ങാതിരിക്കാനും ചരിത്

#ദിനസരികള്‍ 285

രണ്ടായിരത്തിയൊമ്പതില്‍ എം മുകുന്ദനെഴുതിയ “ എഴുത്തിന്റെ ധാരാളിത്തം ” എന്ന കുറിപ്പില്‍ ഞാനിങ്ങനെ വായിക്കുന്നു .” ഇന്ന് എല്ലാവര്‍ക്കും എഴുത്തുകാരാകണം.കവികളും കഥാകൃത്തുക്കളും നോവലിസ്റ്റുകളുമാകണം.അങ്ങനെ എല്ലാവരും മോഹിക്കുന്നു.അതില്‍ അവരെ കുറ്റം പറയരുത്.എഴുത്തുകാരാകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.ആ അവകാശം ആരുടേയും കുത്തകയല്ല.അതുകൊണ്ട് അവര്‍ എഴുതട്ടെ.എഴുതുവാന്‍ കഴിവില്ലെങ്കില്‍ കാശുകൊടുത്തു എഴുതിത്തരാന്‍ കൂലിയെഴുത്തുകാര്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്.അമേരിക്കയും ഓസ്ട്രേലിയയും പോലെയുള്ള സമ്പന്നരാജ്യങ്ങളിലെ പല മലയാളി എഴുത്തുകാരും അങ്ങനെ എഴുതിക്കുന്നവരാണ്.അവര്‍ കൂലികൊടുത്ത് എഴുതിക്കുകയും പ്രസിദ്ധീകരിക്കുകയും മാത്രമല്ല സ്വന്തം പണമുപയോഗിച്ച് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുകയും സ്വയം സമ്മാനിതരാകുകയും ചെയ്യുന്നു.ഇവിടേയും അത്തരം എഴുത്തുകാര്‍ ഉണ്ട് “ കൂലിക്ക് ആളെ വച്ചെഴുതിച്ച് എഴുത്തുകാരായി സ്വയം മേനി നടിക്കുന്നവരുടെ എണ്ണം വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്നു. പണം കൈയ്യിലുള്ളവര്‍ക്ക് പേരും പ്രശസ്തിയുമുണ്ടാക്കിയെടുക്കാനുള്ള എളുപ്പവഴിയാണ് ഇക്കാലത്ത് എഴുത്ത്. സമൂഹത്തില്‍ സാഹിത്യകൃതികള്‍ ചെലുത്തുന്ന നിസ്സീമമാ

#ദിനസരികള്‍ 284

                        വേദനവിങ്ങും സമൂഹത്തില്‍ നിന്നു ഞാന്‍                         വേരോടെ ചീന്തിപ്പറിച്ചതാണിക്കഥ – എന്ന ഈരടി സ്കൂള്‍ കാലങ്ങളിലെ കഥാപ്രസംഗവേദികളില്‍ നിന്നും സ്ഥിരം ഉയര്‍ന്നു കേള്‍ക്കാറുണ്ടായിരുന്നു സവിശേഷമായ വശീകരണശേഷിയുണ്ടായിരുന്ന ആ വരികള്‍ ആരെഴുതിയതാണെന്നോ ഏത് കവിതയിലേതാണെന്നോ അന്ന് അറിയില്ലായിരുന്നു. പിന്നീടെപ്പോഴോ ആയിഷ വായിച്ചപ്പോഴാണ് മലയാളത്തിലെ മികച്ച ഖണ്ഡകാവ്യങ്ങളിലൊന്നായ ആയിഷയെ അവതരിപ്പിക്കുന്നതിനുവേണ്ടി വയലാര്‍ എഴുതിയ വരികളാണ് ഇവയെന്നറിഞ്ഞത്. ആ വരികള്‍‌ക്കൊപ്പം ആദ്യവായനയില്‍ത്തന്നെ എന്റെ ഹൃദയത്തില്‍ തുളച്ചു കയറിയ മറ്റു ചില തുമുണ്ടായിരുന്നു.ആയിഷ വായിച്ചു തുടങ്ങുന്നതിനുമുമ്പുതന്നെ ആമുഖമായി എഴുതപ്പെട്ടിരുന്ന ഈ വരികള്‍ കാണാതെ പഠിക്കുവാനാണ് അന്നെനിക്ക് തോന്നിയത്.പിന്നീട് കുറേക്കാലത്തേക്ക്             ദാഹമടങ്ങാത്ത ദാഹ, മെന്‍‌ ചേതന             ദാഹിച്ചു ദാഹിച്ചു വാ പിളര്‍ത്തീടവേ             തന്നൂ ജലം നിങ്ങ, ളന്നതു നിങ്ങള്‍ തന്‍             കണ്ണൂനീരായിരുന്നെന്നറിഞ്ഞില്ല ഞാന്‍             പാടാന്‍ ശ്രമിച്ചു പലപ്പോഴും ഞാനെന്റെ             യോടക്കുഴലില്‍ ശ