Posts

Showing posts from September 6, 2020

#ദിനസരികള്‍ 1244 - വാള്‍‍കൊണ്ടവന്റെ വരവുണ്ട്

              നിങ്ങളിതൊന്ന് വായിക്കണം എന്ന് ഇന്നുവരെ ഞാനാരോടും അഭ്യര്‍ത്ഥിച്ചിട്ടില്ല. എന്നാല്‍   അതിനു വിപരീതമായി ഇന്നു ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ദയവായി ഇതൊന്ന് വായിച്ചു നോക്കണം. ഇതൊരു കവിതയാണ്.എം ഗോവിന്ദനാണ് കവി. വാള്‍‍കൊണ്ടവന്റെ വരവുണ്ട് എന്നാണ് കവിതയുടെ പേര്. വായിച്ചിട്ട് കഴിയുമെങ്കില്‍   നിങ്ങളൊരു അഭിപ്രായം കൂടി പറയണം എന്നും എനിക്ക് താല്പര്യമുണ്ട്.             വാളെടുത്തവന്‍ വാളാന്‍ നശിക്കും. ശരി             വാളെടുക്കാതെ ചിരംജീവിയേതൊരാള്‍             വാഴുന്നു വാനിലും ഭൂവിലും ചൊല്ലുക,             വാതുവെയ്ക്കുന്നു ഞാന്‍ കാണട്ടെയൊന്നിനെ !     എന്തിനല്ലെങ്കില്‍പ്പൂപ്പു പിടിച്ച വേ ദാന്തം ? തിരുത്തുക താളുകള്‍ വാളല്ല വാക്കാണ് ക്രൂശില്‍ത്തറച്ചത് യേശുവെ, ക്രൂശുചുമന്നവന്‍ ക്രൂശാല്‍ നശിച്ചു. നാം ക്രൂശൊടിച്ചപ്പോതു കുപ്പയില്‍‍പ്പൊത്തിയോ ? വേദവിചാരിപ്പുകാരോട് ചോദിപ്പൂ : വാദവൈരുദ്ധ്യമതിന്റേയും കാതലോ ? വാളിന്റെ തേവരവതാരമാവുന്ന വേളയായ് കല്‍ക്കിക്കലക്കിത്തെളിക്കുവാന്‍ ഉടവാളുറയില്‍ നിന്നൂരി ഉലകമെമ്പാടും കിടിലം കൂറി ഉറഞ്ഞെത്തും കറുത്ത മിശിഹയ്ക്ക് ഉടലുടഞ്

#ദിനസരികള് 1243 - സ്തീപക്ഷ സിലബസ്സുകളെക്കുറിച്ച്

           സ്ത്രീകള്‍ സംരക്ഷിക്കപ്പെടുന്ന ഇടം. നാം ഏറെ അഭിമാനത്തോടെ പലപ്പോഴും ഊറ്റംകൊള്ളുന്ന ഒരു പ്രയോഗമാണ് ഇത്. സ്ത്രീകളെ സംരക്ഷിക്കുന്ന ഒരു സമൂഹമാകണമെന്ന് പലരും പലപ്പോഴായി പ്രഘോഷിക്കുന്നതും നാം കേട്ടിട്ടുണ്ട്. എല്ലാത്തരത്തിലും സ്തീകള്‍ സംരക്ഷിക്കപ്പെടുന്ന ഒരു സമൂഹമാണ് പൊതുവേ നാം ലക്ഷ്യം വെയ്ക്കേണ്ടതെന്നും പലരും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.അങ്ങനെ പറയുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ സ്ത്രീപക്ഷത്തു നില്ക്കുന്നവരെന്നും സ്ത്രീപക്ഷ രാഷ്ട്രീയത്തെ മനസ്സിലാക്കുന്നവരെന്നുമൊക്കെ വിശേഷിപ്പിക്കുന്നതും കേള്‍ക്കാറുണ്ട്.  ഇക്കാലത്ത് മാത്രമല്ല , മനുഷ്യനുണ്ടായി ഈ ഭൂമുഖത്ത് പിച്ചവെയ്ക്കാന്‍ തുടങ്ങിയ കാലം മുതല്‍ സ്ത്രീകളെക്കുറിച്ച് സംരക്ഷിക്കപ്പെടേണ്ടവരാണ് എന്ന തരത്തിലൊരു ചിന്തയാണ് നാം പൊതുവേ പുലര്‍ത്തിപ്പോരാറുള്ളത്                                   പിതാ രക്ഷതി കൌമാരേ                           ഭര്‍ത്താ രക്ഷതി യൌവനേ                         പുത്രോ രക്ഷതി വാര്‍ദ്ധക്യേ                         ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി -   എന്ന മനുവാചകത്തില്‍ സ്ത്രീ സ്വാതന്ത്ര്യമര്‍ഹിക്കു

#ദിനസരികള്‍ 1242 ഇ.എം എസും മലയാള സാഹിത്യവും - 2

              " ഒരു സാമൂഹിക പരിഷ്കര്‍ത്താവായി ജീവിതം ആരംഭിച്ച് സ്വാതന്ത്ര്യ സേനാനിയും രാഷ്ട്രീയ വിപ്ലവകാരിയുമായി വളര്‍ന്ന പ്രായോഗിക പ്രവര്‍ത്തന രംഗങ്ങളിലെന്ന പോലെ താത്വികരംഗങ്ങളിലും ഒരുപോലെ ശോഭിക്കുന്നു.മാര്‍ക്സിസം ലെനിനിസത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹം അവയെ   ഇടയ്ക്കിടയ്ക്ക് ഉരുക്കഴിക്കാനുള്ള മന്ത്രങ്ങളായിട്ടല്ല തന്റെ സ്വതന്ത്രമായ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വഴികാട്ടിയായ വെളിച്ചമായാണ് ഉപയോഗപ്പെടുത്തിയത്.കേരളത്തിന്റെ ചരിത്രപഠനത്തില്‍ അചുംബിതവും മൌലികവുമായ സംഭാവനകള്‍ അദ്ദേഹം നല്കിയിട്ടുണ്ട്.ഒളിവിലും തെളിവിലും തടവിലും സംഘാടകനും പോരാളിയുമായി വ്യക്തിത്വം തെളിയിച്ച ഈ എം എസ് പത്രാധിപരും നിയമസഭാ സമാജികനും ഭരണാധികാരി എന്ന നിലയിലും അപൂര്‍വ്വമായ ഔന്നത്യങ്ങള്‍ നേടി " എന്ന് ഏതുവിഷയത്തിലും നിഷ്ണാതരായിരുന്നു നവോത്ഥാന നായകരെന്ന് ഫ്രെഡറിക് ഏംഗല്‍സ്സ് പറയുന്നതിനെ മുന്‍നിര്‍ത്തി ഇ എം എസിനെക്കുറിച്ച് പി ജി എഴുതുന്നത് ഒരു തരത്തിലും അസ്ഥാനത്തിലല്ലെന്ന് അദ്ദേഹത്തിന്റെ ജീവിതം നേരിട്ടുകണ്ട മലയാളികള്‍ക്ക് ബോധ്യമുണ്ട്. 1927 കാലങ്ങളില്‍ ഉണ്ണിനമ്പൂതിരിയില്‍ ( മുപ്പതുകളിലെന്നാണ് പി ജി എ

#ദിനസരികള്‍ 1241 - ഇരുട്ടില്‍ പൊതിഞ്ഞ തീനാളം

              അധ്വാനത്തിന്റെ വീര്യവും മൂല്യവുമാണ് പുനലൂര്‍   ബാലനില്‍ പ്രശോഭിക്കുന്നതെന്നാണ് എം കെ സാനു അദ്ദേഹത്തെക്കുറിച്ച്   രേഖപ്പെടുത്തിയിരിക്കുന്നത്. കലയെ സമരവും ജീവിതവുമാക്കിയ ഒരാളായിരുന്നു ബാലനെന്ന് പി ഗോവിന്ദപ്പിള്ളയും സാക്ഷ്യപ്പെടുത്തുന്നു. വളരെ കൃത്യവും കണിശവുമായ ഈ രണ്ടു നിലപാടുകളിലൂടെയും പുനലൂര്‍ ബാലന്‍ എന്ന കവി ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും നമുക്ക് അടയാളപ്പെട്ടു കിട്ടുന്നു.പോരാത്തതിന് എന്തു ദര്‍ശനമാണ് നയിക്കുന്നതെന്ന് അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്.             ചന്തയില്‍ക്കമ്മൂണിസ്റ്റു             പാര്‍ട്ടി തന്‍   പൊതുയോഗ                   മുണ്ടതില്‍   സംബന്ധിക്കാ             നാളുകളൊഴുകുന്നു             ദൂരെയാ മൈക്കില്‍ കൂടി             കേള്‍ക്കയായൊരു ഗാനം             ധൈര്യവും ആവേശവും             പകരും നവഗാനം             ഉയരുന്നെന്‍ നാടിന്റെ             കാഹളമാഗാനത്തി             ലുണരുന്നെന്‍   നാടിന്റെ             സിരയാ സന്ദേശത്തില്‍ - എന്ന പ്രഖ്യാപനം കവിയുടെ പക്ഷമേത് എന്ന ചോദ്യത്തിന് ഉത്തരമാകുന്നു.             1929 ലാണ് ബാലന്‍

#ദിനസരികള്‍ 1240 കേരളത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍

              ആരായിരിക്കും കേരളത്തില്‍   ഇപ്പോള്‍ ഏറ്റവും അധികം സന്തോഷിക്കുന്ന ആള്‍ ? ചോദ്യം കേട്ട് അങ്ങനെ കൃത്യമായി ഒരുത്തരം പറയാന്‍ കഴിയുമോ എന്ന ഭാവത്തില്‍   നിങ്ങളെന്നെ തുറിച്ചു നോക്കുന്നത് ഞാന്‍ കാണുന്നുണ്ട്. പക്ഷേ നിങ്ങളുടെ നോട്ടങ്ങളെ യാതൊരു കൂസലുമില്ലാതെ അവഗണിച്ചു കൊണ്ട് അതേ ചോദ്യം ഞാന്‍   ആവര്‍ത്തിക്കുക തന്നെ ചെയ്യും.ആരായിരിക്കും കേരളത്തില്‍ ഈ ദിവസങ്ങളില്‍ ഏറ്റവുമധികം സന്തോഷവാനായ മനുഷ്യന്‍ ?     സംശയലേശമില്ലാതെ ഞാന്‍   പറയും അത് നമ്മുടെ ഉമ്മന്‍ ചാണ്ടി സാറാണെന്ന്. അദ്ദേഹത്തെപ്പോലെ സന്തോഷവാനായ ഒരു മനുഷ്യനെ ഈ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് കാട്ടിത്തരാമോ ? അത്തരത്തിലുള്ള സന്തോഷ പ്രകടനത്തിന്റെ മാസ്മരിക രൂപമാണ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെങ്കിലും തീരുമാനം വരേണ്ടത് ഹൈകമാന്‍റില്‍ നിന്നാണെന്ന് ഒരു മാധ്യമത്തിന് നല്കിയ ഒളിയമ്പിലൂടെ ഒ.സി പുറത്തു പ്രകടിപ്പിക്കുന്നത്. എന്നു മാത്രവുമല്ല താന്‍ നിയമ സഭയിലേക്ക് മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയും ഒ സി നല്കുന്നതോടെ കോണ്‍ഗ്രസിലെ പടക്കളം ഒരുങ്ങിക്കഴിഞ്ഞുവെന്നു തന്നെയാണ് വ്യക്തമാകുന്നത്. എന്നാല്‍ ഒരോളത്തിന് പടക്കളമെന്നൊക്കെ പറഞ്ഞെങ്കില

#ദിനസരികള് 1239 'ഇ.എം.എസും മലയാള സാഹിത്യവും '

                   നമ്മുടെ സാഹിത്യത്തില്‍ യുഗപ്രഭാവനായ  ഇ എം എസ് ഇടപെട്ടതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമാണ് പി ഗോവിന്ദപ്പിള്ള എഴുതിയ ' ഇ.എം.എസും മലയാള സാഹിത്യവും ' എന്ന പുസ്തകം. പ്രതിഭയുടെ പ്രഭാവം , പ്രസ്ഥാനവും പ്രത്യയശാസ്ത്രവും , പ്രതിഭാ സംഗമം, സാഹിത്യ പ്രപഞ്ചം എന്നിങ്ങനെ അഞ്ചു ഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് ഓരോ ഇ എം സിന്റെ സാഹിത്യ സംബന്ധിയായ സംഭാവനകളെ പി ജി വിലയിരുത്തുന്നത്. ഇ എം എസിന്റെ ചിന്തകളെ മുന്‍നിറുത്തി അദ്ദേഹത്തിന്റെ മരണ ശേഷം പുറത്തിറങ്ങിയ ഏറ്റവും ഈടുറ്റതും സമഗ്രവുമായ ഒരു പുസ്തകമാണിതെന്ന കാര്യത്തില്‍ സംശയമില്ല. ഏകദേശം നാല്പതിനായിരിത്തില്‍പ്പരം പേജുകളിലായി നൂറിലധികം വാല്യങ്ങളില്‍ പരന്നു കിടക്കുന്ന ഇ എം എസിന്റെ രചനകളില്‍ നിന്നും പ്രസക്തമായവ തിരഞ്ഞെടുക്കുകയും അവ നമ്മുടെ ഭാവുകത്വപരിണാമങ്ങളില്‍ നിര്‍വഹിച്ച പങ്കിനെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഈ പുസ്തകം അതുകൊണ്ടുതന്നെ മലയാള സാഹിത്യത്തിന്റെ ചരിത്രവഴികളെക്കുറിച്ച് പഠിക്കുവാന്‍ അനുപേക്ഷണീയമാണ് എന്ന കാര്യത്തില്‍ സംശയമില്ല.             ഇ. എം. എസ് ജീവിച്ചിരിക്കുമ്പോഴാണ് ഈ പുസ്തകം എഴുതിത്തുടങ്ങിയതെന്ന് പി ജ

#ദിനസരികള് 1237 കേശവാനന്ദ ഭാരതി - നാം മറക്കരുതാത്ത ചില കാര്യങ്ങള്‍ .

        കേശവാനന്ദ ഭാരതിയുടെ മരണത്തെത്തുടര്‍ന്ന് നമ്മുടെ മാധ്യമങ്ങളില്‍ ചിലത് എഴുതിപ്പിടിപ്പിച്ച കഥകള്‍ രസമുള്ളവയാണ്. ഭരണഘടനയുടെ സംരക്ഷകന്‍ എന്നൊക്കെയാണ് പലരുടേയും വിശേഷണം. " മൗലികാവകാശത്തിന്റെ അടിസ്ഥാനമൂല്യത്തില്‍ കൈകടത്താന്‍ ഭരണകൂടം നടത്തിയ ശ്രമം പരമോന്നത കോടതിയില്‍ ചെറുത്തുതോല്‍പ്പിച്ചത് സ്വാമിജിയാണ്. " എന്നൊക്കെയാണ് നമ്മുടെ മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചത്. മരിച്ചാല്‍ നല്ലതു പറയുക എന്നതൊരു ആചാരമായിരിക്കുന്ന കാലത്ത് ഇത്തരം ചരമക്കുറിപ്പുകളൊക്കെ സ്വാഭാവികമെന്നു തന്നെ കരുതാം. എന്നാല്‍ കേശവാനന്ദഭാരതി ആരായിരുന്നുവെന്ന ചോദ്യത്തിന് വസ്തുനിഷ്ഠമായ ഒരുത്തരം നാം അന്വേഷിക്കേണ്ടതുണ്ട്.               1959 ജൂണ്‍ പത്താം തീയതി ചരിത്രപ്രസിദ്ധമായ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതോടെ കേരളത്തിലെ ഭൂവിതരണക്രമത്തില്‍ സുപ്രധാനമായ മാറ്റമാണ് ഇ എം എസിന്റെ നേതൃത്വത്തിലൂള്ള ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയത്. അര്‍ഹതപ്പെട്ടവരിലേക്ക് ഭൂമിയെത്താതെ അവര്‍ വെറും കുടിയാന്മാരായി ജീവിത കാലം മുഴുവന്‍ ജന്മിയുടെ പറമ്പില്‍ അരിച്ചു ജീവിച്ചു കൊള്ളണം എന്ന ഉപരിവര്‍ഗ്ഗതാല്പര്യങ്ങള്‍ക്ക് അവസാനമായി. ഭൂപരിഷ്