Posts

Showing posts from December 3, 2017

#ദിനസരികള്‍ 241

ഗ്രേറ്റര്‍ നോയിഡയിലെ രാംവീര്‍ തന്‍വാറിന് 2016 ല്‍ വിവരാവകാശപ്രകരം ലഭിച്ച ഒരു കണക്കു പറയട്ടെ.  കഴിഞ്ഞ മൂന്നു വര്‍ഷമായി ശ്രീ നരേന്ദ്രമോഡി തന്റെ നാലാംകിട സര്‍ക്കാറിനെ ജനങ്ങളുടെ മനസ്സില്‍ ഒന്നാംകിടയാക്കി മാറ്റുന്നതിന് വേണ്ടി നല്കിയ പരസ്യത്തിനായി ചിലവഴിച്ചിരിക്കുന്നത് , 3755 കോടി രൂപയാണ്. മലിനീകരണ നിയന്ത്രണത്തിന് വേണ്ടി ഈ സര്‍ക്കാര്‍ അതേ കാലയളവില്‍ ചെലവഴിച്ചിരിക്കുന്ന തുക വെറും 56.8 കോടി രൂപമാത്രമാണെന്നു കൂടി മനസ്സിലാക്കിയാലേ ഇല്ലാത്ത നേട്ടങ്ങളുടെ പരസ്യത്തിനു വേണ്ടി  ചെലവാക്കിയ ഈ തുകയുടെ വലുപ്പം മനസ്സിലാകുകയുള്ളു. ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ , റേഡിയോ , എസ് എം എസ് , ഡിജിറ്റല്‍ സിനിമ മുതലായ ഇലക്ട്രോണിക് മീഡിയകളിലെ പ്രചാരണങ്ങള്‍ക്കുവേണ്ടി 1656 കോടി രൂപയാണ് മോഡിയുടെ സര്‍ക്കാര്‍ ചിലവഴിച്ചത്. എല്ലാ മാസവും മോദി നടത്തുന്ന മന്‍ കി ബാത്തിന്റെ പ്രചാരണത്തിനു വേണ്ടി ചെലവഴിച്ചത് 8.5 കോടി രൂപയാണ്. ഹിന്ദുവിലെ ഈ വാര്‍ത്തയുടെ പ്രതികരണമായി ഒരാള്‍ എഴുതിയത് , “ എന്തു ചെയ്യാം നാം അദ്ദേഹത്തെ തിരഞ്ഞെടുത്തുപോയി. ആഡംബരത്തോട് ഇത്രയധികം ഭ്രമം കാണിക്കുന്ന മറ്റൊരിന്ത്യന്‍ നേതാവ് ഇതുവരെ ഉണ്ടായിട്ടില്ല.എന്തെങ്കിലും ചെയ്യണ

#ദിനസരികള്‍ 240

സര്‍ ഡേവിഡ് അറ്റന്‍ബറോയെ കണ്ടില്ലായിരുന്നുവെങ്കില്‍ എന്റെ പ്രപഞ്ചം എത്രമാത്രം ചുരുങ്ങിപ്പോകുമായിരുന്നുവെന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. കേവലമായ ഭംഗിവാക്കുകള്‍ക്കപ്പുറം , പ്രകൃതിയെ , ഈ ജൈവപ്രപഞ്ചത്തിനെ , കീഴടക്കാനും അടക്കിഭരിക്കാനുമുള്ള ഒന്നായി കാണുന്നതിനുപകരം , മാനുഷികമായ ഉണര്‍വ്വുകളോടെ ദയാപൂര്‍വ്വം സമീപിക്കേണ്ടതാണെന്ന ബോധ്യം എന്നിലുണ്ടാക്കിയത് ഈ മഹാമനീഷിയാണ്. മനുഷ്യരൂപമുണ്ടെങ്കില്‍ മനുഷ്യനാകില്ലെന്നും , മനുഷ്യനാകുക എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് , ഒരു പീഢയെറുമ്പിനും വരുത്തരുതെന്നുള്ള ഗുണപരമായ ചിന്തകളുടെ വിന്യാസത്തിന് വിധേയമായിരിക്കുന്ന , നാം ജീവിക്കുന്ന പ്രപഞ്ചത്തോട് ആര്‍ദ്രതയും കാരുണ്യവുമുള്ള ഒരു മനസ്സുകൂടി ഉണ്ടായിരിക്കുക എന്നാണ്. സര്‍ അറ്റന്‍‌ബറോ ആ അര്‍ത്ഥത്തില്‍ നിങ്ങളെ മനുഷ്യനാകാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്.             ഇപ്പോള്‍ തൊണ്ണൂറ്റിയൊന്ന് വയസ്സുള്ള ഡേവിഡ് അറ്റന്‍ബറോ ജനിച്ചത് 1926 മെയ് എട്ടിന് ഇംഗ്ലണ്ടിലാണ്.ബി ബി സിയിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ട ഡോക്കുമെന്ററികളിലൂടെ അദ്ദേഹം ജൈവപ്രപഞ്ചത്തിന്റെ ആഴമുള്ള ജീവിതത്തെ അനുഭവിപ്പിച്ചുകൊണ്ടാണ് അനുവാചകരുടെ ശ്രദ്ധ പിടിച്ചു

#ദിനസരികള്‍ 239

ഈ ലക്കം ഭാഷാപോഷിണിയില്‍ ജയമോഹനുമായി സാലിറ്റ് തോമസ് നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും വലിയ നോവല്‍ എഴുതി പൂര്‍ത്തിയാക്കാനൊരുങ്ങുന്ന ഈ എഴുത്തുകാരന്റെ രചനാജീവിതത്തിന്റെ ഒരു നഖചിത്രം വരച്ചിടുന്നതില്‍ ഈ സംഭാഷണം വിജയിച്ചിട്ടുണ്ട് എന്ന കാര്യം നിസ്തര്‍ക്കമാണ്.വെണ്‍മുരശ് എന്ന ബൃഹത്തായ ആഖ്യാനത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടാണ് അഭിമുഖം ആരംഭിക്കുന്നത്.ഇപ്പോള്‍തന്നെ ഏകദേശം പതിനാറായിരം പേജോളം എഴുതിക്കഴിഞ്ഞ ഈ നോവല്‍ രണ്ടായിരത്തിപ്പതിനാലിലാണ് എഴുതിത്തുടങ്ങിയത്.ഈ നോവലിനെക്കുറിച്ച് ജയമോഹന്‍ പറയുന്നതു കേള്‍ക്കുക :- “ ഇതു തുടങ്ങുമ്പോള്‍ ഞാനൊരു പതിനഞ്ച് വായനക്കാരെ പ്രതീക്ഷിച്ചു.എന്റെ സുഹൃത്തുക്കള്‍ മാത്രം. അവരോടു ഞാന്‍ പറഞ്ഞു നിങ്ങള്‍ ഇത് അവസാനം വരെ വായിക്കണം.പതിനഞ്ചുപേര്‍ മതി എന്നൊരറിയിപ്പ് ഇട്ടിട്ടാണ് തുടങ്ങിയത്.പക്ഷേ ഇപ്പോള്‍ വായനക്കാരായി.പന്ത്രണ്ടുമണിക്ക് അപ്ലോഡ് ആകും.12.30 ആകുമ്പോഴേക്കും മുപ്പതിനായിരംപേര്‍ വായിച്ചിട്ടുണ്ടാകും ” എനിക്ക് തമിഴ് അറിയില്ല. അതുകൊണ്ട് ഞാന്‍ ഈ നോവല്‍ വായിച്ചിട്ടുമില്ല. പക്ഷേ നാളിതുവരെ ഞാന്‍ വായിച്ചിട്ടുള്ള ജയമോഹന്‍ എന്നെ നിരാശപ്പെടുത്തിയിട്ടില്ല

#ദിനസരികള്‍ 238

മോഹിനി. പേരുപോലെതന്നെ രൂപവും മോഹനം. സോമശേഖരനാണ് അവളെ സ്വന്തമാക്കുന്നത്. പക്ഷേ , ആ അപ്സരസുന്ദരിയോടൊപ്പം ജീവിച്ചുകൊണ്ട് തന്റെ ശിഷ്ടകാലം ആസ്വദിക്കുന്നതിനല്ല സോമന്‍ തീരുമാനിച്ചത്. മറിച്ച് , അവള്‍ തന്റേതായ മുഴുവന്‍ സൌന്ദര്യത്തികവോടെയും പരിലസിക്കുമ്പോള്‍ത്തന്നെ ആ ജീവിതത്തെ അവസാനിപ്പിക്കുവാനാണ്.അങ്ങനെ തീരുമാനിക്കുന്നതിന് സോമന്‍ തന്റേതായ ഒരു വ്യാഖ്യാനമവതരിപ്പിക്കുന്നു. അവളുടെ ഇന്നത്തെ ഈ സൌന്ദര്യപ്രകര്‍ഷങ്ങളൊക്കെ നാളെ നഷ്ടപ്പെട്ടുപോകും. ഇന്ന് കത്തിജ്വലിച്ചു നില്ക്കുന് ന ഈ രൂപത്തികവ് നാളെ വാര്‍ദ്ധക്യത്തിന്റെ നിശിതഹസ്തങ്ങളാല്‍ തച്ചുടക്കപ്പെടും. അങ്ങനെ വരുമ്പോള്‍ ഇന്നത്തെ മോഹിനി വൃദ്ധയായി ജരാനരകള്‍ ബാധിച്ച് ക്ഷീണിതയായി അവസാനിക്കും.അതിന് അവസരം കൊടുക്കരുത്. ജീവിതത്തിന്റെ മുഴുവന്‍ സാധ്യതകളും ആസ്വദിക്കപ്പെടുന്ന ഈ ഘട്ടത്തില്‍തന്നെ അവള്‍ മരിക്കണം. അങ്ങനെയെങ്കില്‍ ആ രൂപം എന്നേന്നേക്കു സൌന്ദര്യത്തിന്റെ പര്യായമായി തന്നില്‍ അവശേഷിക്കും.അതുകൊണ്ട് അവളെ കൊന്നുകളയണം എന്ന തീരുമാനത്തിലേക്ക് സോമന്‍ എത്തിച്ചേരുന്നു.’അങ്ങനെ സ്വയം ന്യായീകരിച്ചുകൊണ്ട് വിവാഹത്തിന്റെ ആദ്യദിനംതന്നെ അവളുടെ നെഞ്ചിലേക്ക് സോമന്‍ ഒരു കഠാര കുത

#ദിനസരികള്‍ 237

നമ്മുടെ ജനാധിപത്യബോധത്തിന്റെ വാതിലുകളില്‍ നീതിക്കായി ബാബറി മസ്ജിദ് മുട്ടിവിളിക്കാന്‍ തുടങ്ങിയിട്ട് കാലമൊരുപാടായിരിക്കുന്നു.ഇന്ത്യുയുടെ മതേതരമനസ്സിലിന് 1992 ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നിതിനും മുമ്പ് മുറിവുകളേറ്റിട്ടുണ്ട് എങ്കിലും , അത് കൃത്യം രണ്ടായി മുറിച്ചുമാറ്റപ്പെടുന്നത് മുസ്ലിം ജനവിഭാഗത്തിന്റെ ആരാധനാകേന്ദ്രമായിരുന്ന പള്ളിയെ തച്ചുതകര്‍ത്ത അന്നുമുതലാണ് എന്ന വസ്തുത നാം കാണാതിരുന്നുകൂട.ഈ വിഷയത്തില്‍ വിട്ടുവീഴ്ചകളല്ല, മറിച്ച് നിയമവാഴ്ചയാണ് നടക്കേണ്ടത് എന്ന കാര്യത്തില്‍ സംശയമുണ്ടാകുന്ന ഒരു സാഹചര്യവും രൂപപ്പെട്ടു വരാന്‍ മതേതര വിശ്വാസികളടക്കമുള്ള പൊതുസമൂഹം അനുവദിക്കരുത്.             ബാബറി മസ്ജിദിന്റെ പുനസ്ഥാപനമെന്നത് കേവലമായ ഏതെങ്കിലും മതത്തിന്റെയോ വിശ്വാസികളുടേയോ പ്രശ്നമല്ല , ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരമൂല്യങ്ങളുടെ ആവശ്യമാണ് എന്നു തിരിച്ചറിയുമ്പോഴാണ് ഈ വിഷയത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കുക.ഹിന്ദുവിന്റെ പേരില്‍ , ഒരു സംഘം ഹിന്ദുത്വവാദികള്‍ രാഷ്ട്രീയമായ മുതലെടുപ്പിനു വേണ്ടി നടത്തിയ ആ നീക്കം  ഹിന്ദുവിന്റെ പൊതുവായ ആവശ്യമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള  ശ്രമം സമൂഹത്തിന്റെ എല്ല

#ദിനസരികള്‍ 236

പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ , മഹാത്മ ഗാന്ധിയുമായി നടത്തിയ സംഭാഷണം ഗാന്ധി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ” ബ്രാഹ്മണരെ സംബന്ധിച്ച് താങ്കളുടെ മനസ്സില്‍ തെറ്റായ ധാരണകളാണ് രൂപപ്പെടുത്തിയിരിക്കുന്നത്.താങ്കളുടെ ചിന്തകളില്‍ അതാണു മുന്നിട്ടു നില്ക്കുന്നത്.നമ്മള്‍ ഇത്രയും ചര്‍ച്ച ചെയ്തതില്‍ എന്തെങ്കിലും സംഗതിയില്‍ എന്തെങ്കിലും യോജിപ്പില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതായി എനിക്കു തോന്നുന്നില്ല.എങ്കിലും നമുക്ക് രണ്ടോ മൂന്നോ വട്ടം കൂടി സംഭാഷണം നടത്താം.നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് അതുകഴിഞ്ഞ് തീരുമാനിക്കാം. ”1879 ല്‍ ജനിച്ച് 1973 ല്‍ മരിച്ച പെരിയാര്‍, മാനവികവാദിയായ യുക്തിവാദിയും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു.അദ്ദേഹം മുന്‍‌കൈ എടുത്ത് സ്ഥാപിച്ച ദ്രാവിഡ കഴകവും സ്വയം മരിയാദൈ പ്രസ്ഥാനങ്ങളുമൊക്കെ അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യം വെച്ച് രൂപീകരിക്കപ്പെട്ട ആദ്യകാല മുന്നേറ്റങ്ങളില്‍ പ്രഥമ സ്ഥാനത്തു നില്‍ക്കുന്നു.             പെരിയാറുടെ തീ പാറുന്ന , പുരോഗമനോന്മുഖമായ ധിഷണയുടെ പ്രഹരശേഷി പ്രസരിക്കുന്ന ആ സംഭാഷണങ്ങള്‍ കൈനകരി വിക്രമന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത

#ദിനസരികള്‍ 235

“ ഒരു പ്രവാചകനും തന്റെ നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല.ഒരു വൈദ്യനും അവനെ അറിയാവുന്നവരെ സുഖപ്പെടുത്തുന്നുമില്ല. ” തോമസിന്റെ സുവിശേഷമാണ്.1945 ലാണ് ഈ സുവിശേഷം മറ്റു ഗ്രന്ഥശേഖങ്ങള്‍‌ക്കൊപ്പം ഈജിപ്റ്റില്‍ നിന്ന് കണ്ടെടുക്കപ്പെടുന്നത്.ഈ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിരിക്കുന്നത് മള്‍ബറി പബ്ലിക്കേഷന്‍സാണ്.വിവര്‍ത്തകന്‍ , നിത്യ ചൈതന്യ യതിയുടെ ശിഷ്യനായ സ്വാമി വിനയചൈതന്യ.             “ തോമാശ്ലീഹയുടെ സുവിശേഷം എന്നു വിശ്വസിക്കപ്പെടുന്ന ഈ കൃതി . സിനോപ്റ്റിക്ക് സുവിശേഷങ്ങളെന്ന് അറിയപ്പെടുന്ന മത്തായി മാര്‍ക്കോസ് ലൂക്കോസ് എന്നിവരുടെ കൃതികളെ അനുസ്മരിപ്പിക്കുന്നതാണ്.യേശുക്രിസ്തുവിന്റെ തിരുവചനങ്ങളായി മുമ്പു കേള്‍ക്കാന്‍ ഇടവന്നിട്ടില്ലാത്ത അതീവ ശ്രദ്ധേയവും ഗുപ്തവുമായ ഒട്ടേറെ മനോഹരവാക്യങ്ങള്‍ ഈ ലഘുകൃതിയില്‍ ഉള്‍‌പ്പെട്ടിരിക്കുന്നു “ എന്ന് ഈ പുസ്തകത്തിന്റെ അവതാരികയില്‍ യതി എഴുതുന്നു.ക്രിസ്തുവിന്റെ വചനങ്ങള്‍ അടിസ്ഥാനമാക്കി രചിച്ചിരിക്കുന്ന ഈ സുവിശേഷത്തില്‍ 114 വചനങ്ങളാണ് ഉള്‍‌ക്കൊള്ളിച്ചിരിക്കുന്നത്.അത്ഭുതപ്രവര്‍ത്തികളെ ഒഴിവാക്കിക്കൊണ്ട് അവതരിപ്പിച്ചിരിക്കുന്ന ഈ സുവിശേഷം ജാ