Posts

Showing posts from August 26, 2018

#ദിനസരികള് 506- നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിയാറാം ദിവസം.‌

Image
|| കേരളീയ നവോത്ഥാനവും വാഗ്ഭടാനന്ദ ഗുരുവും – കാതിയാളം അബൂബക്കര്‍ ||             ശ്രീനാരായണനും വാഗ്ഭടാനന്ദനും തമ്മില്‍ 1914   മെയ് മാസം ആലുവയിലെ അദ്വൈതാശ്രമത്തില്‍ കൂടിക്കാഴ്ച നടന്നു. പ്രസ്തുത സമയത്ത് ഗുരുവും വാഗ്ഭടാനന്ദനുമായി താഴെ ചേര്‍ക്കുന്ന സംഭാഷണം നടന്നു. വാഗ്ഭടാനന്ദന്‍   സ്വാമി അദ്വൈതിയാണല്ലോ അതുകൊണ്ടാണ് അങ്ങയെ സന്ദര്‍ശിക്കണമെന്ന് കുറച്ചു കാലമായി ആഗ്രഹിക്കുന്നത്.അതിനുള്ള ഭാഗ്യം ഇപ്പോഴാണ് ഉണ്ടായത്. ഗുരു അതെ നാം അദ്വൈതി തന്നെ ഗുരുക്കളും അദ്വൈതിയല്ലേ ? അപ്പോള്‍ നാം ഒന്നാണ്. വാഗ്ഭടാനന്ദന്‍ - അങ്ങ് ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും പ്രതിഷ്ട നടത്തുകയും ചെയ്യുന്നുണ്ടല്ലോ.അദ്വൈതവും അതും തമ്മിലെങ്ങനെ പൊരുത്തപ്പെടും ? ഗുരു – ജനങ്ങള്‍ സ്വൈരം തരണ്ടേ ? അവര്‍ക്കു ക്ഷേത്രം വേണം.പിന്നെ കുറേ ശുചിത്വമെങ്കിലുമുണ്ടാകുമല്ലോ എന്ന് നാമും വിചാരിച്ചു. വാഗ്ഭടാനന്ദന്‍ - അങ്ങ് ഒരാചാര്യനാണ്.അങ്ങയുടെ സിദ്ധാന്തത്തിന്നു ജനങ്ങളെ വഴക്കിയെടുക്കേണ്ടതല്ലേ ? ഗുരു – നാം ആദ്യ കാലത്ത് അവരെ വിളിച്ചു.വിളി കേട്ട് ആരും വന്നില്ല. വാഗ്ഭടാനന്ദന്‍ - തത്വവും യോഗസിദ്ധാന്തവും ക്ഷേത്രവിശ്വാസവും തമ്മിലൊരു ബന്ധമ

#ദിനസരികള് 505- നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിയഞ്ചാം ദിവസം.‌

Image
|| സിനിമയുടെ സാമൂഹിക വെളിപാടുകള്‍ – എതിരന്‍ കതിരവന്‍ ||              പ്രാഞ്ചിയേട്ടന്‍ വിജയിക്കുന്ന ഇടം എന്ന ലേഖനത്തില്‍ എതിരന്‍ കതിരവന്‍ എഴുതുന്നു : - സിനിമകള്‍ നേര്‍സന്ദേശവാഹികള്‍ ആയി ക്കൊള്ളണമെന്നില്ല.പലപ്പോളും സമൂഹത്തിനു ചമയ്ക്കുന്ന ഭാഷ്യമോ വ്യാഖ്യാനങ്ങളോ വെറും അഭിപ്രായങ്ങളോ ആയി സന്ദേശങ്ങള്‍ ഒളിച്ചു വെയ്ക്കപ്പെടുകയാണ് പതിവ്. അന്തര്‍ലീനമോ ഗുപ്തമോ ആയ കഥാഭാഗങ്ങളായി.നായകന്റേയോ നായികയുടേയോ സ്വഭാവചെയ്തി വിശേഷങ്ങള്‍ സമുഹരൂപകങ്ങളായി അവതരിപ്പിക്കപ്പെടാറുമുണ്ട്.പ്രകടവും നിര്‍ലജ്ജവുമായ രാഷ്ട്രീയ നിലപാടുകളോ സമൂഹസമസ്യാനിരൂപണങ്ങളോ സിനിമകളില്‍ പ്രമേയമായി വന്നുകൂടെന്നുമില്ല . ഒരു കുടുംബത്തെ മൊത്തം രാഷ്ട്രത്തിന്റെ പ്രതീകമായി ചുരുക്കിയെടുത്ത് കുടുംബവ്യവഹാരങ്ങള്‍ക്ക് വിശാലമാനം വിരിച്ചെടുത്ത് കൌശലരൂപകം ചമയ്ക്കാറുമുണ്ട്.ഇതിനു വിപരീതമായി നായകനോ നായികയോ സമൂഹത്തെയോ രാഷ്ട്രീയനിലപാടിനേയോ പ്രതിനിധീകരിക്കുന്നതായി വരാനുള്ള സാധ്യത അറിഞ്ഞോ അറിയാതെയോ ഉടലെടുക്കുകയും ചെയ്യും.ഇങ്ങനെ സമൂഹം വ്യക്തിയിലേക്ക് ചുരുങ്ങുമെങ്കില്‍   വ്യക്തിയില്‍ നിന്നും സമൂഹത്തിലേക്ക് വ്യാപിക്കുകയും ചെയ്യുമെന്നതാണ് സിനിമയുടെ ആ

#ദിനസരികള് 504- നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിനാലാം ദിവസം.‌

Image
||സംഗീത രാജാങ്കണത്തില്‍ – ദക്ഷിണാമൂര്‍ത്തിയുടെ ഓര്‍മകള്‍|| വിഖ്യാത സംഗീതജ്ഞനായ ദക്ഷിണാമൂര്‍ത്തിയുടെ ജീവിതസ്മരണകളാണ് സംഗീത രാജാങ്കണത്തില്‍ എന്ന പേരില്‍ മാതൃഭുമിയിലെ ടെപ്യൂട്ടി എഡിറ്ററായിരുന്ന ടി ബാലകൃഷ്ണന്‍ എഴുതി സമാഹരിച്ചിരിക്കുന്നത്.രാഘവന്‍ മാസ്റ്ററുടെ മധുരജീവിതം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന സമയത്ത് ദക്ഷിണാമൂര്‍ത്തിയെക്കൂടി ഇത്തരത്തില്‍ രേഖപ്പെടുത്തുന്നതു നന്നായിരിക്കുമെന്ന് അക്കിത്തം അഭിപ്രായപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയൊരു പുസ്തകം തയ്യാറാക്കിയതെന്ന് സ്വാമിയുടെ അനുഭവങ്ങള്‍ കേട്ട് രേഖപ്പെടുത്തിയ ശ്രീ ബാലകൃഷ്ണന്‍ ആമുഖത്തില്‍ പറയുന്നു. എന്തായാലും നമുക്കു നഷ്ടപ്പെട്ടു പോയ ഒരുപാട് മഹദ് ജീവിതങ്ങളെ രേഖപ്പെടുത്താന്‍ കഴിയാത്തതില്‍ ഖേദിക്കുന്നതിനോടൊപ്പം ബാലകൃഷ്ണനും അങ്ങനെയൊരു നിര്‍‌ദ്ദേശം മുന്നോട്ടു വെയ്ക്കാന്‍ തോന്നിയ അക്കിത്തത്തിനും മലയാളം നന്ദി പറയുക. ഏകദേശം ഒരു നൂറ്റാണ്ടുകാലത്തോളം – കൃത്യമായി പറഞ്ഞാല്‍ 1919 മുതല്‍ 2013 വരെ തൊണ്ണൂറ്റിനാലു വര്‍ഷം - ദൈര്‍ഘ്യമാര്‍ന്ന സ്വാമിയുടെ ജീവിതത്തില്‍ നൂറ്റിയിരുപത്തിയഞ്ചോളം സിനിമകള്‍ക്ക് സംഗീത സംവിധാനം ചെയ്തിട്ടുണ്ട

#ദിനസരികള് 503 - നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിമൂന്നാം ദിവസം.‌

Image
|| ദളിതുസൌന്ദര്യശാസ്ത്രം – പ്രദീപ് പാമ്പിരിക്കുന്ന് ||             ജാതിയില്‍ അധിഷ്ടിതമായ സാമൂഹികധാരണകളെ വെല്ലുവിളിക്കുകയും മനുഷ്യനെന്ന നിലയില്‍ പൊതുവായ ഒരു മൂല്യബോധത്തിലുറച്ച മാനവികതയെ പ്രഖ്യാപിക്കുകയും ചെയ്യുന്ന ഏതൊരു നീക്കത്തേയും നമുക്ക് ദളിതു മുന്നേറ്റമെന്ന് അഭിവാദ്യം ചെയ്യാവുന്നതാണ്.ചാതുര്‍വര്‍ണ്യം മയാസൃഷ്ടം എന്ന് അഭിമാനപുരസ്സരം പ്രഖ്യാപിക്കുന്ന ആചാര്യന്മാര്‍ ഭാരതത്തിന്റെ പൊതുവായ പൈതൃകം വര്‍ണബോധത്തിന്റെ അടിത്തട്ടില്‍ പടുത്തുകയറ്റിയിരിക്കുന്ന ജാതിശ്രേണിയാണ് എന്നാണ് അവകാശപ്പെടുന്നത്.സ്വാഭാവികമായും ആ ശ്രേണിയുടെ ഒരറ്റം ശൂദ്രരിലേക്കും അതിശൂദ്രരിലേക്കും മറ്റേയറ്റം വര്‍ണശൃംഖലയിലെ മേല്‍ത്തട്ടുകാരായ ബ്രാഹ്മണ – ക്ഷത്രിയാദികളിലേക്കും ചെന്നു ചേരുന്നു.അവകാശങ്ങളൊന്നുമില്ലാതെ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്ന വര്‍ഗ്ഗത്തിനു മുകളില്‍ ഉപരിവര്‍ഗ്ഗത്തിന്റെ സമസ്ത പ്രഹരശേഷിയും പ്രയോഗിക്കപ്പടുന്നതോടെ മനുഷ്യനെന്ന അര്‍ത്ഥത്തിലുള്ള ഒരവകാശവുമില്ലാത്തവരായി ദളിതുകള്‍ മാറുന്നു.എന്നാല്‍ തങ്ങളും മനുഷ്യരാണെന്നും മനുഷ്യര്‍ക്കുള്ള മുഴുവന്‍ അവകാശങ്ങളും ജാതിശ്രേണിക്കപ്പുറമുള്ള പൊതുവായ ധാരണയായി അംഗീകരിക്കപ്പെ

#ദിനസരികള് 502 - നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിരണ്ടാം ദിവസം.‌

Image
|| ആശാനെക്കുറിച്ച് എഴുതിയതെല്ലാം – ഗുരു നിത്യ ചൈതന്യയതി ||             നിത്യ ചൈതന്യ യതി കുമാരനാശാനെക്കുറിച്ച് എഴുതിയതെല്ലാം തന്നെ ഒരൊറ്റ കൃതിയിലേക്ക് സമാഹരിച്ചിരിക്കുന്ന വളരെ മനോഹരമായ ഒരു പുസ്തകത്തെക്കുറിച്ച് എഴുതാന്‍ എനിക്ക് അത്യധികം ആഹ്ലാദമുണ്ട്.   മലയാള പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രയത്നഫലമായാണ് ഈ പുസ്തകം പുറത്തു വന്നിട്ടുള്ളത്. ” രണ്ടു മഹാപ്രതിഭകളുടെ സംഗമത്തിന്റെ ബാക്കിപത്രമാണ് ഈ ഗ്രന്ഥം ” എന്ന് ആമുഖത്തില്‍ പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ശരിയാണ്.അതോടൊപ്പം “ മനസ്സുകൊണ്ട് യതി ആശാന്‍ പക്ഷക്കാരനായിരുന്നു എന്നുവേണം അദ്ദേഹത്തിന്റെ രചനകളില്‍ നിന്നും ഊഹിച്ചെടുക്കാന്‍ .എന്നാലിതു പൂര്‍ണ്ണമായും തെളിവായി സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ യതിമര്യാദ അനുവദിക്കുന്നുമില്ല.അതുകൊണ്ടുണ്ടായ ചില പ്രമാദങ്ങള്‍ ആശാന്‍ പഠനങ്ങള്‍ക്ക് വന്നുപോയിട്ടുണ്ടെന്ന് പറയാതെ വയ്യ.ആവശ്യത്തിനും അനാവശ്യത്തിനും ദിവാകരനേയും ഉപഗുപ്തനേയും ആനന്ദനേയും മറ്റും ഉദാത്തരാക്കാന്‍ നടത്തുന്ന വ്യായാമമൊഴിച്ചാല്‍ കഥാപാത്രങ്ങളുടെ മനസ്സിന്റെ ആഴങ്ങള്‍ തിരിച്ചറിയാന്‍ നിത്യയുടെ വിലയിരുത്തലുകള്‍ക്ക് ശേഷിയുണ്ട് ” എന്ന തുറന്നു പറ

#ദിനസരികള് 501 - നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിയൊന്നാം ദിവസം.‌

Image
|| മനുഷ്യവൈവിധ്യം – കുഞ്ഞുണ്ണിവര്‍മ്മ ||             മനുഷ്യന് രണ്ടു തരത്തിലുള്ള പൈതൃകങ്ങളുണ്ട്.ഒന്ന് ജീവശാസ്ത്രപരം, രണ്ട് സാംസ്കാരികം.വെള്ളയും കറുത്തതുമായ തൊലിയുണ്ടാകുന്നതും ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നതും കഷണ്ടിത്തലയുണ്ടാകുന്നതുമൊക്കെ നമ്മുടെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറം മാതാപിതാക്കളില്‍ നിന്നും നമുക്കു ലഭിക്കുന്ന ജീവശാസ്ത്രപരമായ പൈതൃകങ്ങളാണ്. അതില്‍ ഇടപെടുന്നതിനോ മാറ്റങ്ങളുണ്ടാക്കുന്നതിനോ സാധാരണ നമുക്കു കഴിയാറില്ല. ഭാഷ, വേഷം, ജാതി, മതം എന്നിവയൊക്കെ സാംസ്കാരികമായ പാരമ്പര്യങ്ങളില്‍ പെടുന്നതാണ്.അത് നിര്‍ണായകമോ മാറ്റാനാകാത്തതോ അല്ല.എന്നാല്‍ ജൈവശാസ്ത്രപരമായ പാരമ്പര്യങ്ങളെക്കാള്‍ പ്രാധാന്യവും പ്രസക്തിയും സാംസ്കാരികമായ പാരമ്പര്യങ്ങള്‍ക്കു ലഭിക്കുകയും അതു നമ്മുടെ ഭാവിഭാഗധേയങ്ങളെ നിര്‍ണയിക്കുന്ന തലത്തിലേക്ക് വളരുകയും ചെയ്തുവെന്നതാണ് ഇക്കാലങ്ങളില്‍ നാം നേരിടുന്ന വലിയ ദുര്യോഗമെന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. ജൈവശാസ്ത്രപരമായ പാരമ്പര്യങ്ങളെക്കുറിച്ചാണ് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നത്.             വൈവിധ്യങ്ങള്‍ക്കു ആധാരമായിരിക്കുന്ന ജീനുകള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെ