Posts

Showing posts from July 22, 2018

#ദിനസരികള്‍ 471 - നൂറു ദിവസം നൂറു പുസ്തകം – നാല്പത്തിമൂന്നാം ദിവസം.‌

Image
|| പുതിയ വര്‍ത്തമാനങ്ങള്‍ - എം എന്‍ വിജയന്‍ ||             എം എന്‍ വിജയന്റേതായി ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചില്‍ പ്രസിദ്ധീകരിച്ച പുതിയ വര്‍ത്തമാനങ്ങള്‍ എന്ന പുസ്തകത്തിലെ ഇന്ത്യന്‍ സംസ്കാരത്തിന്റെ രാഷ്ട്രീയ ഘടകങ്ങള്‍ എന്ന ലേഖനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു “ നാം ഉപയോഗിക്കുന്ന ഭാഷയേയും ഭക്ഷിക്കുന്ന ഭക്ഷണത്തേയും നാം തൊടുന്ന തൊടുകുറികളേയും നാം ധരിക്കുന്ന വസ്ത്രത്തേയും നാം ഉപയോഗിക്കുന്ന നിറങ്ങളേയും എല്ലാം തന്നെ രാഷ്ട്രീയ നാണയങ്ങളാക്കി പരിവര്‍ത്തനം ചെയ്യിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയിലെ ദേശീയ ഫാസിസ്റ്റു ശക്തികള്‍ നടത്തുന്നത്.ഇതു വളരെ   സൂക്ഷ്മമായി സര്‍വ്വങ്കഷമായി നടന്നുകൊണ്ടിരിക്കുന്ന ശ്രമമാണെന്ന് ഇന്നു നാം തിരിച്ചറിയുന്നു ; ഒരു പക്ഷേ വൈകിയാണെങ്കിലും.ഇങ്ങനെ സാംസ്കാരികമായ ആയുധങ്ങള്‍ രാഷ്ട്രീയമായ ആയുധങ്ങളാക്കി മാറ്റിത്തീര്‍ക്കുകയും രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനുള്ള ശക്തിയായി രൂപാന്തരപ്പെടുത്തുകയും ചെയ്യാം എന്ന ഈ പരീക്ഷണത്തെ നേരിടുക എന്നത് നമ്മുടെ ഒരു പ്രധാനപ്പെട്ട കടമയായിത്തീരുന്നുണ്ട്. ” പ്രവചനാത്മകമായ ചൂണ്ടിക്കാണിക്കലിനു നാം നന്ദി പറയുക. എന്നാല്‍ ആ ഭീഷണിയെ പിന്‍മടക്കു

#ദിനസരികള്‍ 470 - നൂറു ദിവസം നൂറു പുസ്തകം – നാല്പത്തിരണ്ടു ദിവസം.‌

Image
|| പ്രണയ കവിതകള്‍ - വിഷ്ണുനാരായണന്‍ നമ്പൂതിരി ||             “ കുറച്ചു സൌഭാഗ്യങ്ങളെയാണ് വിഷ്ണു നമ്മുടെ മുമ്പില്‍ നിരത്തിവെക്കുന്നത്. – ചില മങ്ങാത്ത മണങ്ങള്‍ , വില പിടിച്ച   ദുഖങ്ങള്‍ , ആനന്ദ സ്വപ്നങ്ങള്‍ , അപൂര്‍വ്വ നിമിഷങ്ങള്‍ .. ഇന്ന് സാഹിത്യത്തിന്റെ രാജപാതയിലൂടെ തിരക്കിട്ടു നടന്നുപോകുന്ന ഇക്കവി ഇത്തിരിനേരം തിരിഞ്ഞു നില്ക്കുകയാണ്.തന്റെ ഓര്‍മയുടെ താളുകള്‍ക്കിടയില്‍ നിന്ന് ഇളംകിനാവുകളെ തിരഞ്ഞെടുത്തു നോക്കിക്കൊണ്ട് ,ഒരു ധുഖം നിറഞ്ഞ ചിരിയോടെ അവയെ നമ്മുടെ നേര്‍ക്കു നീട്ടിക്കൊണ്ട്.നമുക്കും നോക്കുക ഈ കൊച്ചു കിനാക്കളില്‍ തുമ്പിച്ചറികുപോലെ നേര്‍ത്ത ഓര്‍മകളില്‍ ,പൊയ്‌പ്പോയ പുണ്യകൌമാരത്തിന്റെ പൂര്‍ണസംഗീതത്തില്‍ മണം മാറാത്ത പഴയ കൈതപ്പൂംപാളികളില്‍ ഒരു നിമിഷം മനസ്സു പതിക്കുക “ – എത്ര ആര്‍ദ്രമായാണ് ഈ പുസ്തകത്തിന്റെ അവതാരികയില്‍ സുഗതകുമാരി ഈ വരികള്‍ എഴുതിവെച്ചിരിക്കുന്നത് ? പ്രണയം എത്രത്തോളം മനോഹരമാണോ അത്രയും തന്നെ ഹൃദയാവര്‍ജ്ജകമായ വരികള്‍ ! അഭൌമികമായ മാസ്മരികതയെ വെച്ചുനീട്ടിക്കൊണ്ട് ഓരോ മനുഷ്യനേയും സ്വപ്നസദൃശ്യമായ ഒരു മായികലോകത്തേക്ക് ആനയിക്കാന്‍ പ്രണയിത്തിനുള്ള കരുത്തു മറ്റേതൊന്നി

#ദിനസരികള്‍ 469 - നൂറു ദിവസം നൂറു പുസ്തകം – നാല്പത്തിരണ്ടു ദിവസം.‌

Image
||നാറാണത്തു ഭ്രാന്തന്‍ - വി മധുസൂദനന്‍ നായര്‍|| അറിവായ് സ്നേഹമുണ്ടെങ്കില്‍ അടയാളങ്ങള്‍ വേണമോ ? എന്ന ചോദ്യത്തിന് അപാരമായ തിളക്കമുണ്ട്. മുദ്രാംഗുലീയങ്ങളുടെ സഹായത്താല്‍ വീണ്ടെടുക്കേണ്ടതല്ല നിരുപാധികമായ സ്നേഹം എന്ന സങ്കല്പനത്തിന് തിളക്കമുണ്ടായില്ലെങ്കിലല്ലേ അത്ഭുതം? വി മധുസൂദനന്‍ നായരുടെ കവിതയില്‍ സ്നേഹത്തിന്റേതായ ഇത്തരമൊരു ചരട് ഉടനീളം കോര്‍ത്തു കിടക്കുന്നതുകാണാം.സ്നേഹരഹിതമായ കാര്‍ക്കശ്യങ്ങളല്ല, സ്നേഹഭരിതമായ ഇഴകോര്‍ക്കലുകളാണ് മനുഷ്യനെ മുന്നോട്ടു നയിക്കേണ്ടതെന്നാണ് ഈ കവി പ്രഖ്യാപിക്കുന്നത്.അതുകൊണ്ടാണ് കല്പതപമാര്‍ന്ന ചൂടില്‍ നിന്നുയിര്‍ക്കുന്ന മാനവന്‍ നിരങ്കുശമായ സ്നേഹത്തിന്റെ വക്താവും പ്രയോക്താവുമായിരിക്കും എന്ന പ്രതീക്ഷ ഈ കവി നിരന്തരം പങ്കുവെക്കുന്നത്.’അരികില്‍‌പ്പോന്നിരുന്നാലും താങ്കള്‍ ദൂരസ്ഥനാകൊലാ’ എന്ന് ആരേയും അരികിലേക്ക് അടുപ്പിക്കുന്ന അര്‍ത്ഥനയാണ് ഈ കവിതകളില്‍ മുഴങ്ങുന്നതും. ഒരല്പം വാചാലമായിപ്പോയ മേഘങ്ങളേ കീഴങ്ങുവിന്‍ എന്ന കവിതയിലെ പല വരികളേയും വെട്ടിക്കളഞ്ഞാലും അതുയര്‍ത്തിപ്പിടിക്കുന്ന ആശയപ്രപഞ്ചത്തിന് ഒരല്പം പോലും ഉലച്ചിലുണ്ടാകുന്നില്ലെന്നതു വസ്തു