Posts

Showing posts from August 12, 2018

#ദിനസരികള് 492 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തിനാലാം ദിവസം.‌

Image
|| പുലിജന്മം   – എന്‍ പ്രഭാകരന്‍ ||             പുലിജന്മത്തിന്റെ കഥ പറയട്ടെ – പുലിയൂരു കുന്നില്‍‌പ്പോയി പുലിവേഷം പൂണ്ട് ഒരു പുലിയെക്കൊന്ന് പുലിവാലും പുലിജടയും കൊണ്ടുവന്ന് നാടിന്റെ ആധിയും വാഴുന്നോരുടെ ഭ്രാന്തും അകറ്റാന്‍ ഒരുങ്ങിപ്പുറപ്പെട്ട കാരിഗുരിക്കളുടെ തീവ്രയത്നമാണ് ഈ നാടകത്തിന്റെ ഇതിവൃത്തം.നാടിന്റെ ആധിയും വാഴുന്നോരുടെ ഭ്രാന്തും അകറ്റിക്കഴിഞ്ഞാല്‍ തന്റെ ഭാര്യയായ വെള്ളച്ചി കരുതിവെച്ചിരിക്കുന്ന കരിക്കാടി മുഖത്തൊഴിച്ച് മാച്ചിലു കൊണ്ട് തല്ലി പുലീരൂപത്തില്‍ നിന്നും തിരിച്ചു തന്നെ മനുഷ്യരൂപത്തിലേക്ക് കൊണ്ടുവരുമെന്നും ഗുരിക്കള്‍ പ്രത്യാശിക്കുന്നു.എന്നാല്‍ വേഷം മാറിയ ഗുരിക്കളുടെ ഭയാനകമായ രൂപത്തെ കണ്ട് ഭയന്ന് കരിക്കാടിയും മാച്ചിലും നിലത്തിട്ട് വെള്ളച്ചി ഓടിയൊളിക്കുന്നു. സ്വന്തം രൂപത്തിലേക്ക് മടങ്ങാനാകാതെ കാരിഗുരിക്കള്‍ എക്കാലവും പുലിശരീരത്തില്‍ തന്നെ ശേഷിക്കുന്നു.             ഇക്കഥ എത്ര കണ്ടു ലളിതമാണെന്നു നിങ്ങള്‍ക്കു തോന്നുന്നുവോ അത്രകണ്ടു സങ്കീര്‍ണവുമാകുന്നുവെന്നതാണ് പുലിജന്മത്തിന്റെ സര്‍ഗ്ഗാത്മകമായ സവിശേഷത. ഒരു നാട്ടരചന്റേയോ നാടിന്റേയോ പിരാന്തു മാറ്റുക എന്ന കേവലക്രിയയിലല്ല

#ദിനസരികള് 491 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തിമൂന്നാം ദിവസം.‌

Image
||സാംസ്കാരിക സാമ്രാജ്യത്വവും വര്‍ഗീയതയും – ഡോ കെ എന്‍ പണിക്കര്‍|| “കേരളത്തിന്റെ നവോത്ഥാനമെന്നു പറയുമ്പോള്‍ ആ നവോത്ഥാനത്തിന്റെ പരിമിതിയെക്കുറിച്ച് മനസ്സിലാക്കണം.അത് ജാതിയിലധിഷ്ടിതമായ ഒരു നവോത്ഥാനമാണ്.ഇന്ത്യയില്‍ മറ്റു പല ഭാഗത്തുമുണ്ടായതുപോലെ മതത്തിലധിഷ്ടിതമായ ഒരു നവോത്ഥാനം പോലെയല്ല അത്.ഇതൊരു വലിയ പരിമിതിയാണ്.ജാതികളുടെ പരിമിതിക്ക് പുറത്ത് മനുഷ്യനെ കൊണ്ടുവരാനുള്ള സാധ്യത കേരളത്തിലുണ്ടായില്ല.ഈ നവോത്ഥാനം ജാതിനിര്‍മാര്‍ജ്ജനത്തെക്കാള്‍ ജാതി ദൃഢീകരണം സ്ഥാപിക്കുകയാണുണ്ടായത്.” സോഷ്യലിസ്റ്റ് പാതയുമായി ഡോ കെ എന്‍ പണിക്കര്‍ നടത്തിയ ഒരു സംഭാഷണത്തിലെ ഒരു ഭാഗമാണ് മേലുദ്ധരിച്ചത്.ജാതിയുടെ പിടിയില്‍ നിന്നും നാം എന്തുകൊണ്ടാണ് നാളിതുവരെയായിട്ടും മോചിപ്പിക്കപ്പെടാത്തത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പണിക്കര്‍ നമ്മുടെ മുന്നില്‍ നിവര്‍ത്തിവെച്ചത്. ആരാധിക്കുവാനും ക്ഷേത്രങ്ങളില്‍ പ്രവേശിക്കുവാനും നാം നടത്തിയ സമരങ്ങളുടെ ഓര്‍മകള്‍ തന്നെ നമ്മെ കോള്‍മയിര്‍‌കൊള്ളിക്കുന്നതാണ്. അത്രയേറെ ത്യാഗസുരഭിലമായ പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത സമരങ്ങള്‍ക്കു നേതൃത്വം കൊടുത്തവര്‍ നിര്‍വ്വഹിച്ചുപോന്നത്. തങ്ങ

#ദിനസരികള് 490 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തി രണ്ടാം ദിവസം.‌

Image
|| തച്ചന്റെ മകള്‍   – വിജയലക്ഷ്മി ||             “ വിജയലക്ഷ്മിയുടെ കവിതകള്‍ പഴയ മട്ടാണ്.വൃത്തബദ്ധം. സുഘടിതം. ജാഡകളില്ല, ബഹളമില്ല, നിശ്ശബ്ദമായ പ്രാര്‍ത്ഥന പോലെ അമര്‍ത്തിയ തേങ്ങല്‍ പോലെ ഇവ ഉയരുന്നു.കോര്‍‌ത്തെടുത്ത മാലയിലേതുപോലെയുള്ള നമ്മുടെ ഹൃദയത്തില്‍ വിരല്‍ത്തുമ്പിനാല്‍ പതുക്കെ തൊടുന്നു.ആ തൊടലില്‍ സമാന ഹൃദയങ്ങളില്‍ അനുരണനമുയരുന്നു.അതിലപ്പുറം ഒരു കവിക്ക് എന്താണ് വേണ്ടത് ? കുറ്റിയറ്റു പോകുന്നൊരു വംശത്തിന്റെ അവസാനത്തെ ചിറകടി കേള്‍ക്കുന്നതുപോലെ എനിക്കു തോന്നുന്നു.സിന്‍സിനാറ്റിയിലെ മാര്‍ത്തയുടെ ഛായയാണ് ഈ കവിതയ്ക്ക്.അപൂര്‍വ്വവും നിര്‍മലവുമായ ഒരു ഭാവം. ” ശ്രീ സുഗതകുമാരി, വിജയലക്ഷ്മിയുടെ തച്ചന്റെ മകള്‍ എന്ന കവിതാസമാഹാരത്തിന് എഴുതിയ അവതാരികയില്‍ നിന്നാണ് മേല്‍ ഭാഗം ഉദ്ധരിച്ചിട്ടുള്ളത്.             വിജയലക്ഷ്മിയുടെ കവിതകളുടെ പൊതുസ്വഭാവത്തെ ആറ്റിക്കുറുക്കിയെടുത്ത വാക്കുകളാണ് സുഗതകുമാരിയുടേത്. കാഴ്ചകളെ അതിവൈകാരികമായി ആവിഷ്കരിച്ച് കുടത്തിനു പുറത്തേക്കു തുളുമ്പിത്തെറിക്കുന്ന തരത്തില്‍ ഇതുവരെ അവര്‍ എഴുതിയിട്ടില്ല.ഒരു തണുത്ത നിലാവുപോലെ നിശാഗന്ധിയുടെ സുഗന്ധത്തെ ആവാഹിച്ചു കൊണ്ടുവരുന്ന അലസമ

#ദിനസരികള് 489 - നൂറു ദിവസം നൂറു പുസ്തകം – അറുപത്തൊന്നാം ദിവസം.‌

Image
||മനുഷ്യന്‍ എന്ന സഹജീവി – ബെന്യാമിന്‍|| ബെന്യാമിന്റെ എഴുത്തിനോട് ഒരു കാലത്തും മമത തോന്നാത്ത ആളാണു ഞാന്‍.നജീബീന്റെ ആടു ജീവിതത്തോടും എനിക്ക് അതേ നിലപാടുതന്നെയാണ് ഉള്ളത്.എന്നാല്‍ ലോട്ടറിയടിച്ചതുപോലെ സാഹചര്യങ്ങള്‍ ഒത്തുവരികയും ബെന്യാമിന്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്തതോടെ അദ്ദേഹം തിരക്കുപിടിച്ച എഴുത്തുകാരനാകുകയും സൂകരപ്രസവം പോലെ രചനകളുടെ പ്രവാഹമുണ്ടാകുകയും ചെയ്തു. കാമ്പും കഴമ്പും അന്വേഷിക്കുമ്പോള്‍ അയ്യോ കഷ്ടമെന്നു പറയിപ്പിക്കുന്നവയുടെ എണ്ണം കൂടി എന്നതല്ലാതെ മറ്റൊരു കാര്യവുമുണ്ടായിട്ടില്ല എന്നതാണ് വസ്തുത.സൂസ്മേഷ് ചന്ദ്രന്റെ ഡിയുടെയോ , സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ആമുഖത്തോളമോ ( ആമുഖത്തോട് എനിക്ക് ഏറെ വിപ്രതിപത്തിയുണ്ട്, എങ്കിലും ) കെ ആര്‍ മീരയുടെ ആരാച്ചാരോ പ്രസരിപ്പിക്കുന്ന ഔന്നത്യം ആടുജീവിതത്തില്‍ കണ്ടെത്തുക അസാധ്യമാണ്. മനുഷ്യന്‍ എന്ന സഹജീവി- എന്ന ആര്‍ദ്രമായ പേരിട്ടിട്ടുള്ള ഒരു ബെന്യാമിന്‍ ഉത്പന്നം എന്റെ കൈയ്യിലിരിക്കുന്നു. ബാബു ഭരദ്വാജിന്റെ കാരുണ്യം കുറച്ചു നല്ല വാക്കുകളെ സംഭാവന നല്കിയിട്ടുണ്ട് നോക്കുക “ ജീവിതം പിഴിഞ്ഞെടുത്താണ് ബെന്യാമിന്‍ ഓരോ വാക്കും എഴുതുന്

#ദിനസരികള് 488 - നൂറു ദിവസം നൂറു പുസ്തകം – അറുപതാം ദിവസം.‌

Image
||വിവാദകേരളം – അനൂപ് പരമേശ്വരന്‍|| കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ പിടിച്ചുലച്ച വിവാദങ്ങളെക്കുറിച്ചാ ണ് അനുപ് പരമേശ്വരന്‍ വിവാദ കേരളം എന്ന ഈ പുസ്തകത്തിലൂടെ പറയുന്നത്. ആമുഖത്തില്‍ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെട്ട വിവാദങ്ങളെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് – “ വിഷയങ്ങളുടെ തെരഞ്ഞെടുപ്പിന് രണ്ടു മാനദണ്ഡങ്ങളെയാണ് സ്വീകരിച്ചത്. ഒന്ന് രാഷ്ട്രീയ മാറ്റത്തിനു വഴിവെച്ചവ, രണ്ട് സമൂഹത്തിന്റെ ചിന്താഗതികള്‍ പരിഷ്കരിച്ചവ.അപകടങ്ങളും ദുരന്തങ്ങളും അതിന്റെ പിന്നിലുള്ള ദുരൂഹതകളും മറ്റൊരു വിഷയമായതിനാല്‍ ഈ പുസ്തകത്തില്‍ പരിഗണിച്ചിട്ടില്ല.” കേരളത്തിന് ഏറെ താല്പര്യമുള്ള ‘വിഷയങ്ങള്‍’ മാത്രം പരിഗണിക്കുകയാണ് അനൂപ് ചെയ്തിട്ടുള്ളത് എന്നതിനാല്‍ വിവാദകേരളം എന്ന പ്രയോഗത്തിലൂടെ ഉദ്ദേശിക്കുന്ന സമഗ്രത ഈ പുസ്തകത്തിന് അവകാശപ്പെടാനാകില്ല. 1957 ലെ അരി വിവാദം മുതല്‍ കോടിയേരി ബാലകൃഷ്ണന്‍ അടുത്ത കാലത്തു നടത്തിയ പാടത്തു പണിയും വരമ്പത്തൂകൂലിയും വരെയുള്ള കൊണ്ടു പിടിച്ച വിവാദങ്ങള്‍ ഇവിടെ ചര്‍ച്ചക്കു വരുന്നു.മൊയ്നീഹാന്‍പറയുന്ന വിമോചന ദ്രവ്യം, പീച്ചിയിലേക്ക് വണ്ടിയോടിച്ച ആ

#ദിനസരികള് 487 - നൂറു ദിവസം നൂറു പുസ്തകം – അമ്പത്തിയൊമ്പതാം ദിവസം.‌

Image
|| സൂഫിക്കഥകള്‍ – എന്‍ പി മുഹമ്മദ് ||             കള്ളന്‍ ഗ്രാമത്തിന്റെ അധിപതിയായ കഥയില്‍ തുടങ്ങുക. അതിങ്ങനെയാണ്.             ഒരിക്കല്‍ ഒരു കള്ളനെ ഗ്രാമീണനെ പിടികൂടി.അയാളെ അവര്‍ ഒരു മരത്തില്‍ കെട്ടിയിട്ടു.അയാള്‍ക്കു നല്കേണ്ട ശിക്ഷയെക്കുറിച്ച് അവര്‍ ചിന്തിക്കുകയും ചെയ്തു.എന്നിട്ട് അവര്‍ പല വഴിക്കു പിരിഞ്ഞു പോയി.വൈകീട്ട് അന്നത്തെ ജോലി കഴിഞ്ഞു വന്നതിനു ശേഷം കള്ളനെ കടലിലെറിയാനായിരുന്നു അവര്‍ തീരുമാനിച്ചിരുന്നത്.             എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ബുദ്ധി കുറഞ്ഞ ഒരാട്ടിടന് ആ വഴിയേ വന്നു.എന്താണ് അയാളെ മരത്തില്‍ കെട്ടിയിടാന്‍ കാരണമെന്ന് ആട്ടിടന്‍ ആരാഞ്ഞു. ” അവരുടെ പണം ഞാന്‍ സ്വീകരിക്കാതിരുന്നതുകൊണ്ടാണ് എന്നെ അവര്‍ കെട്ടിയിട്ടിരിക്കുന്നത് ” – കള്ളന്‍ പറഞ്ഞു. ” എന്തുകൊണ്ടവര്‍ നിങ്ങള്‍ക്കു പണം നല്കാന്‍ അഗ്രഹിച്ചു ? എന്തുകൊണ്ട് നിങ്ങളതു സ്വീകരിച്ചില്ല ?” ഇടയന്‍ ചോദിച്ചു. “ ഞാന്‍ ചിന്താശീലനാണ്.എന്നെ അഴിമതിക്കാരനാക്കാന്‍ അവര്‍ മിനക്കെട്ടു.അവര്‍ ദൈവവിശ്വാസമില്ലാത്തവരാണ് ” കള്ളന്‍ പറഞ്ഞു.             “ ഞാന്‍ നിങ്ങളുടെ സ്ഥാനത്തു നില്ക്കാം.ചിന്തകന്‍ പോയി ദൈവവിശ്വാസികളല്ലാത്തവരെ ക

#ദിനസരികള് 486 - നൂറു ദിവസം നൂറു പുസ്തകം – അമ്പത്തിയെട്ടാം ദിവസം.‌

Image
|| ഗാലപ്പഗോസ് ദ്വീപുകളിലെ മായികക്കാഴ്ചകള്‍ – കെ രമ ||             ഡാര്‍വിന്റെ പഠനങ്ങളുമായി ബന്ധപ്പെട്ട് പേരുകേട്ട ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളെക്കുറിച്ച് കെ രമ എഴുതിയ ഈ പുസ്തകത്തില്‍ ഇക്വഡോറിന്റെ ഭാഗമായ പ്രസ്തുത ദ്വീപുകളെക്കുറിച്ചും അതിലെ അപൂര്‍വ്വമായ ജീവിസമുഹങ്ങളെക്കുറിച്ചും മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു.പ്രസ്തുത ദ്വീപുകളിലേക്ക് യാത്രപോകുന്ന അസ്മ എന്ന ടീച്ചര്‍ അവിടുത്തെ വിശേഷങ്ങള്‍ കത്തിലൂടെ കുട്ടികളെ അറിയിക്കുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ബീഗിള്‍ യാത്രക്കിടയില്‍1835 ലാണ് ചാള്‍സ് ഡാര്‍വിന്‍ ഗാലപ്പഗോസ് സന്ദര്‍ശിക്കുന്നത്.ചരിത്രത്തെ രണ്ടായി പകുത്ത ഒറിജിന്‍ ഓഫ് സ്പീഷിസ് എന്ന ഗ്രന്ഥത്തിലെ പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹം തെളിവുകള്‍ കണ്ടെത്തിയത് ഇവിടെ നിന്നുമാണ്.കുട്ടികളിലും മുതിര്‍ന്നവരിലും കൌതുകം ജനിപ്പിക്കുന്ന തരത്തിലാണ് വിവിധതരം ജീവികളെക്കുറിച്ച് എഴുതിയിരിക്കുന്നത്.             പരിണാമം ഒരു സിദ്ധാന്തമായി അവതരിപ്പിക്കപ്പെട്ട അന്നുമുതലിന്നു വരെ വിശ്വാസികളില്‍ നിന്നും നിരന്തരം ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്.സൃഷ്ടികര്‍ത്താവായ സാക്ഷാല്‍ ദൈവത്തിന്റെ അസ്തിത്വത്തെ