Posts

Showing posts from July 19, 2020

#ദിനസരികള്‍ 1195 - ഹഗ്ഗിയ സോഫിയ - ഏറ്റെടുക്കലുകള്‍ക്കപ്പുറം

Image
            ഇസ്താംബൂളിലെ ഹഗ്ഗിയ സോഫിയ മുസ്ലിംമതവിശ്വാസികള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുത്തു. ഇന്നലെ നടന്ന പ്രാര്‍ത്ഥനയില്‍ ഏകദേശം മൂന്നു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുകയും തുര്‍ക്കിയുടെ പ്രസിഡന്റ് എര്‍‌ദോഗന്‍ നേരിട്ട് നേതൃത്വം നല്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.           ബൈസാന്റിയന്‍ കാലഘട്ടത്തോളം നീണ്ടു നില്ക്കുന്ന സുദീര്‍ഘമായ ഒരു ചരിത്രമാണ് ഈ ക്രൈസ്തവ ആരാധനാലയത്തിനുള്ളത്. പൌരസ്ത്യ റോമാസാമ്രാജ്യം അതിന്റെ പാരമ്യതയില്‍ എത്തി നിന്നിരുന്ന കാലത്താണ് ദേവാലയം പണികഴിപ്പിക്കപ്പെടുന്നത്. പിന്നീട് പലതവണ ദേവാലയത്തിനു നേരെ ആക്രമണങ്ങള്‍ നടന്നുവെങ്കിലും 550 ല്‍ കേടുപാടുകള്‍ തീര്‍ത്ത് പുതുക്കിപ്പണിത ദേവാലയമാണ് ഇന്നുള്ളത്. പില്ക്കാലത്ത് പ്രസ്തുത ക്രൈസ്തവ ദേവാലയം മുല്സിം പള്ളിയാക്കി മാറ്റപ്പെട്ടു. ദീര്‍ഘകാലം ആ സ്ഥിതിവിശേഷം തുടര്‍ന്നെങ്കിലും അത്താത്തുര്‍ക്ക് എന്നറിയപ്പെടുന്ന കമാല്‍ പാഷയുടെ ഭരണകാലത്ത് , കൃത്യമായി പറഞ്ഞാല്‍ 1935 ല്‍, ആ ദേവാലയം ഒരു മ്യൂസിയമാക്കി മാറ്റി. ചരിത്രത്തോട് നീതി പുലര്‍ത്തിയെന്ന് അഭിമാനിക്കാവുന്ന ഒരു തീരുമാനമായിരുന്നു അത്.മറ്റൊരു മതത്തിന്റെ

#ദിനസരികള്‍ 1194 ഒരാപ്പു വിശേഷങ്ങള്‍.

Image
            ഒരു ആന്‍‍ഡ്രോയിഡ് ആപ്പിനെക്കുറിച്ച് എഴുതട്ടെ. AnyBooks എന്നാണ് ആപ്പിന്റെ പേര്. പേരു സൂചിപ്പിക്കുന്നതുപോലെ പുസ്തകങ്ങള്‍ക്കു വേണ്ടിയുള്ള ഒരാപ്പാണിത്. പുസ്തകങ്ങളുടെ ഒരു വന്‍ ശേഖരം തന്നെ ഇവിടുണ്ട്. ഞാന്‍ അന്വേഷിച്ചവയില്‍ 99.99 ശതമാനം പുസ്തകങ്ങളും ഇവിടെ നിന്നും കിട്ടിയിട്ടുമുണ്ട്. ഇല്ലാത്തവ നമുക്ക് ആവശ്യപ്പെടുകയും ചെയ്യാമെന്ന പ്രത്യേകതയു മുണ്ട്. നാളിതുവരെ നിരവധി നിരവധിയായ ആപ്പുകളുമായി ഇടപെടേണ്ടി വന്നിട്ടുണ്ടെങ്കിലും എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് AnyBooks എന്ന് എടുത്തു പറയട്ടെ.           ആദ്യത്തെ മൂന്നാലുമാസം തികച്ചും സൌജന്യമായി ഉപയോഗിച്ചതിനുശേഷമാണ് ഞാനിതു വില കൊടുത്തു വാങ്ങുവാന്‍ തീരുമാനിക്കുന്നത്. നാലുമാസം മുമ്പ് 620 രൂപയായിരുന്നു വില.(920 ല്‍ നിന്ന് വില കുറച്ചു കൊണ്ട് ഒരോഫറുണ്ടായിരുന്നപ്പോഴാണ് വാങ്ങിയത്. ) കേവലം ഒരു പുസ്തകം വാങ്ങുന്ന വിലയ്ക്ക് ലഭ്യമാകുന്ന ഈ ആപ്പ് ഇന്നത്തെ നിലയില്‍ ജീവിതകാലം മുഴുവന്‍തന്നെ അറുനൂറ്റിയിരുപത് രൂപയ്ക്ക് ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നുവെന്നത് നല്ല കാര്യംതന്നെ. ഇക്കഴിഞ്ഞ മൂന്നാലു മാസംകൊണ്ട് കൊടുത്ത തുകയും അതിന്റെ പരമാവധിയും ഈടാക്കാന്‍ കഴിഞ്

#ദിനസരികള്‍ 1193 ശൂദ്രര്‍ ആരായിരുന്നു ? - 6

Image
( ഡോക്ടര്‍ അംബേദ്കറിന്റെ Who were Shudras ? എന്ന കൃതിയിലൂടെ )             ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലെ എഴുപത്തിരണ്ടാം മന്ത്രത്തില്‍ വിവരിക്കുന്ന പ്രപഞ്ചഘടന ഇങ്ങനെയാണ് 1.                   തങ്ങളെക്കുറിച്ചുള്ള സ്തുതിഗീതങ്ങള്‍ പാടുമ്പോള്‍ ആരാധകരെ അനുകമ്പാപൂര്‍വ്വം അഭിവീക്ഷിക്കുന്ന ദേവതമാരുടെ പുതിയ തലമുറയെക്കുറിച്ച് നമുക്ക് വാഴ്ത്തിപ്പാടാം. 2.                   കൊല്ലന്‍ ഉലയൂതി വീര്‍പ്പിക്കുന്നതുപോലെ ബ്രാഹ്മണസ്പതി ദൈവങ്ങളുടെ തലമുറയെ പൂര്‍ത്തീകരിച്ചു. ഒന്നുമില്ലായ്മയില്‍ നിന്ന് എല്ലാം ഉണ്ടായി വന്നു. 3.                   അപ്രകാരം സത്തുണ്ടായതിനു ശേഷം മുകളിലേക്ക് വളരുന്ന വൃക്ഷങ്ങളുണ്ടായി. 4.                   വൃക്ഷങ്ങളില്‍ നിന്ന് ഭൂമിയും , ഭൂമിയില്‍ നിന്ന് ദിശകളുമുണ്ടായി.ദക്ഷനില്‍ നിന്നും അദിതിയും പിന്നീട് അദിതിയില്‍ നിന്നും ദക്ഷനുമുണ്ടായിവന്നു. 5.                   അങ്ങനെ ദക്ഷന്റെ പുത്രിയായി അദിതി ജനിച്ചു. അതിനു ശേഷം ദേവതമാരുണ്ടായി. അവര്‍ മരണരഹിതരായ ആരാധ്യരായിരുന്നു. 6.                   ദേവതമാരേ നിങ്ങള്‍ ഈ മനോഹരമായ ജലരാശിയില്‍ മേളിച്ചപ്പോള്‍ വിമോഹനമായ രേണുക്കള്‍ ഒരു

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

Image
            മകനെ , നീ നാട്ടുപൌരനാകാതൊരു           മനുഷ്യനായ്ത്തന്നെ വളരൂ           മകനെ , നീ വെറും മാന്യനാകാതിന്നു           മനുഷ്യന്റെ പച്ചയായ്ത്തീരൂ - എന്ന് മകനോട് എന്ന കവിതയില്‍ കടമ്മനിട്ട ഉപദേശിക്കുന്നുണ്ട്. പച്ചമനുഷ്യനായി , മണ്ണില്‍ കാല്‍കുത്തി നില്ക്കുക എന്നാണ് കവി പറയുന്നത്. നാട്യങ്ങളുടെ പുറംപൂച്ചുകളില്‍ നിന്നും പുറത്തു കടക്കുവാനും അലങ്കാര സമൃദ്ധമായ പൊള്ളവാക്കുകള്‍കൊണ്ടല്ല,   മനുഷ്യനോട് മനുഷ്യന്‍ ഹൃദയം കൊണ്ട് സംവദിക്കുന്ന നിമിഷങ്ങളെ പരുവപ്പെടുത്തിയെടുക്കാനാണ് കവി ആവശ്യപ്പെടുന്നത്. എന്നാല്‍ സ്വാഭാവികവും സത്യസന്ധവുമായ രീതികള്‍ അട്ടിമറിയ്ക്കപ്പെടുകയും പുഞ്ചിരി കുലീനമാം കള്ളമായി മാറുകയും ചെയ്യുന്ന ഒരു വ്യവസ്ഥ അവസാനമില്ലാതെ തുടരുന്നതില്‍ കലികൊണ്ട കവിതന്നെ മറ്റൊരു കാലത്ത് ഉഗ്രരൂപിയായി പ്രത്യക്ഷപ്പെട്ട് ഉലകിന്റെ മുഖമാകെ താറടിക്കാന്‍ മുതിരുന്ന ഒരു സാഹചര്യത്തേയും നാം കാണുന്നു :-           ഓടയിലോടുമഴുക്കിന്റെ ചാലില്‍ നി           ന്നീമണിമേട ഞാന്‍ താറടിക്കും           നഗ്നചിത്രങ്ങള്‍ കരിയിലെഴുതിയീ           മുഗ്ദഭാവങ്ങളെ മായ്ച്ചു വെയ്ക്കും           വര്‍ണപ്പകിട്ടുകള്‍

#ദിനസരികള്‍ 1191 - രാമരാജ്യമെന്ന അസംബന്ധം

1990 ല്‍ ആനന്ദ് രാമരാജ്യം എന്ന പേരില്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്. പ്രസ്തുത ലേഖനത്തില്‍ ആരേയും ആകര്‍ഷിക്കുന്ന ഒരു പരാമര്‍ശമുണ്ട്. “സാഹചര്യങ്ങളും അവയില്‍ നിന്ന് ഉടലെടുത്ത പകയും വിദ്വേഷവും രൂപപ്പെടുത്തിയ ഒരു വലിയ സിനിക്കല്‍ വിഷമ കഥാപാത്രമാണ് പില്‍ക്കാലത്ത് പല ആവശ്യങ്ങള്‍ക്കുവേണ്ടി മര്യാദാപുരുഷോത്തമനും ആദര്‍ശപുരുഷനുമായി വിശേഷിപ്പിക്കാനിടയായ വാല്‍മീകിയുടെ യഥാര്‍ത്ഥ രാമന്‍. നാം രാമരാജ്യം എന്നു പുകഴ്ത്തുന്നതോ മുരടിച്ച ശാസ്ത്രങ്ങളോടും അധികാരത്തിന്റെ തത്വശാസ്ത്രത്തിനോടും അന്ധമായ വിധേയത്വം പുലര്‍ത്തിക്കൊണ്ട് ഈ കഥാനായകന്‍ സ്ഥാപിച്ച ദാക്ഷിണ്യവും മനുഷ്യത്വവുമില്ലാത്ത ഭരണത്തേയും” രാമരാജ്യത്തെക്കുറിച്ച് പകിട്ടുള്ള നിറംകാച്ചലുകള്‍ നാം ധാരാളമായി കണ്ടിട്ടുണ്ട്.ഗാന്ധി അത്തരം ശ്രമങ്ങളെ കൂടുതല്‍ ജനകീയമാക്കുവാനായി യത്നിച്ച ഒരാളാണ്. ഒരു പക്ഷേ അദ്ദേഹം സൃഷ്ടിച്ചു വെച്ച ആ കളത്തില്‍ നിന്നായിരിക്കണം ഹിമാലയം തൊട്ടു കന്യാകുമാരിവരെയുള്ള ഭൂഭാഗങ്ങളെ സംരക്ഷിക്കാനും സംഹരിക്കാനും ശേഷിയുള്ള കുലദൈവമായി മാറിയ രാമന്റെ രാഷ്ട്രീയ സഞ്ചാരം തുടങ്ങുന്നതുതന്നെ.പിന്നീട് അദ്വാനി രഥമുരുട്ടാന്‍ തുടങ്ങിയതോടെ രാമന് ഏഴല്ല എഴുപതായി വര്‍

#ദിനസരികള്‍ 1190 ചാനല്‍ ചര്‍ച്ച : വിട്ടുനില്ക്കലിന്റെ നനാര്‍ത്ഥങ്ങള്‍

Image
          ഏഷ്യാനെറ്റ് ചാനല്‍ നടത്തുന്ന ചര്‍ച്ചകളില്‍ ഇനി പങ്കെടുക്കേണ്ടതില്ലെന്ന സി പി ഐ എമ്മിന്റെ തീരുമാനത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളേണ്ടി വന്നതെന്ന ചോദ്യത്തിനുള്ള മറുപടി സി പി ഐ എം പുറത്തിറക്കിയ പത്രക്കുറിപ്പിലുണ്ട് – “ ചാനൽ ചർച്ചകൾ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ തങ്ങളുടെ നിലപാട്‌ അവതിരിപ്പിക്കുന്ന വേദിയാണ്‌. എന്നാൽ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ന്യൂസ്‌ അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക്‌ വസ്‌തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം അനുവദിക്കാത്ത രീതിയിയിലേക്ക്‌ മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ്‌ ഈ ചാനലിലെ ചർച്ചകളിൽ സിപിഐ എം പങ്കെടുക്കേണ്ടെന്ന്‌ തീരുമാനിച്ചത്‌. ” തികച്ചും വസ്തുതാപരമാണ് ഈ നിലപാടെന്ന് ആ ചാനലിലെ ചര്‍ച്ചകള്‍ കണ്ടു ശീലിച്ച മലയാളികള്‍ക്ക് അറിയാം. സി പി ഐ എമ്മിന്റേതായി ഒരു പ്രതിനിധിയാണ് ചര്‍ച്ചകളില്‍ പങ്കെടുക്കാറുള്ളത്. ഇപ്പുറത്താകട്ടെ വാര്‍ത്താ അവതാരകനടക്കം പങ്കെടുക്കുന്ന മുഴുവന്‍ ആളുകളും സി പി ഐ എം വിരുദ്ധ ചേരിയിലാണ്. അതായത് നാലുപേരാണ് ചര്‍ച്ചയില്

#ദിനസരികള്‍ 1189 - ചില വാവുബലിച്ചിന്തകള്‍

            രാവിലെ മഴ കുറവുള്ളതുകൊണ്ട് നടക്കാനിറങ്ങിയതാണ്. അപ്പോഴാണ് കബനിയുടെ തീരത്തെ ആള്‍ക്കൂട്ടം ശ്രദ്ധയില്‍ പെട്ടത്. എന്തെങ്കിലും അപകടം സംഭവിച്ചോ എന്നാണ് ആദ്യം ചിന്തിച്ചുപോയത്. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. ബലിയിടാന്‍ എത്തിയവരാണ്. തോര്‍ത്തുമുണ്ടുടുത്ത് പാതിയും നഗ്നരായ പുരുഷന്മാര്‍.അക്കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. സാധാരണ തിരുനെല്ലിയില്‍‌ നടക്കേണ്ട പരിപാടിയാണ്. എന്നാല്‍ അവിടെ ബലിതര്‍പ്പണം അനുവദിക്കാത്തതുകൊണ്ട് ഇവിടം തിരഞ്ഞെടുത്തതാകാം. ഒഴുകുന്ന നീരില്‍ വേണം തര്‍പ്പണം എന്ന വിശ്വാസമായിരിക്കണം കബനിയായാലും മതി എന്ന തീരുമാനത്തിലേക്ക് അവരെ എത്തിച്ചത്. ഒരുപാടാളുകളുണ്ട്. ചിലര്‍ വെള്ളത്തില്‍ മുങ്ങുന്നുണ്ട്, മറ്റു ചിലര്‍ കൈകള്‍ കൂപ്പി നില്ക്കുന്നുണ്ട്, ഇനിയും ചിലര്‍ കരക്കിരുന്നു ബലികര്‍മ്മങ്ങള്‍ ചെയ്യുന്നു.ഒരു കുടുംബത്തിലെ ആളുകളാണ് എന്നൊന്നും തോന്നുന്നില്ല. മാസ്കൊന്നും ധരിച്ചതായും കാണുന്നുമില്ല.ഞാന്‍ കുറച്ചു നേരം അവരെത്തന്നെ നോക്കി നിന്നു.സത്യത്തില്‍ സങ്കടം തോന്നി. എന്തെങ്കിലും വിശ്വാസത്തിന്റെ പടുതയിലേക്ക് കയറി നിന്നാല്‍പ്പിന്നെ അതില്‍ നിന്നും രക്ഷപ