Posts

Showing posts from April 7, 2019

#ദിനസരികള്‍ 727

നാഥുറാം വിനായക് ഗോഡ്സേയെ ഏറെ സ്വാധീനിച്ചതും പ്രചോദിപ്പിച്ചതും സവര്‍ക്കറുടെ  ഹിന്ദുത്വ എന്ന പുസ്തകമായിരുന്നു. അയാള്‍ അതെപ്പോഴും കൂടെ കൊണ്ടു നടന്നു.ഇടവേളകളില്‍ ആവര്‍ത്തിച്ച് വായിച്ചു.ഗാന്ധിയെ കൊല്ലുന്നതിനു വേണ്ടി ഗ്വാളിയോറിലെ ഹോമിയോ ഡോക്ടറുടെ സഹായത്താല്‍ സംഘടിപ്പിച്ച കൈത്തോക്കിന്റെ ശേഷി, ബിർളാ ക്ഷേത്രത്തിനു സമീപമുള്ള ഒരു മരത്തില്‍ വരച്ചിട്ട ഗാന്ധിയുടെ തലയും ഉടലും ലക്ഷ്യമാക്കി വെടിവെച്ചു പരിശോധിക്കുമ്പോഴും ആ പുസ്തകത്തിലായിരുന്നു ഗോഡ്സേയുടെ മനസ്സ്. “ ഗാന്ധി ഹിന്ദു വിരുദ്ധനാണ്, അയാള്‍ അവസാനിക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ്.അയാള്‍ ഹിന്ദുക്കളെക്കാള്‍ മുസ്ലീമുകളെ സ്നേഹിക്കുന്നു.അതുകൊണ്ട് ഗാന്ധി കൊല്ലപ്പെടണം. അതെ ഞാനതു ചെയ്യും , ഞാനതു ചെയ്യും “ ഗോഡ്സേ സ്വന്തം നിമന്ത്രിച്ചുകൊണ്ടേയിരുന്നു.       തന്റെ വെടിയുണ്ടകള്‍ മരത്തില്‍ അടയാളപ്പെടുത്തിയിരുന്ന സ്ഥലത്ത് കൃത്യമായി പതിഞ്ഞുവെന്ന് കൂട്ടുകാരന്‍ നാരായണന്‍ ആപ്തേ പറഞ്ഞു. തോക്കു വളരെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. കണിശമായും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാന്‍ അതിനു കഴിഞ്ഞിരിക്കുന്നു” ആപ്തേയുടെ വാക്കുകള്‍ ഗോഡ്സയുടെ ചുണ്ടുകളില്‍ ഒരു ചെറിയ ചിരി പരത്

#ദിനസരികള് 726

നിനക്കൊരു കാടുണ്ട്. ഞാനിതുവരെ കണ്ടിട്ടില്ലെങ്കിലും അതെത്ര സുന്ദരമായിരിക്കുമെന്ന് പലപ്പോഴും സങ്കല്പിച്ചു നോക്കാറുമുണ്ട്. പൂത്തും തളിര്‍ത്തും പരിമണം പരത്തിയും വിടര്‍ന്നു വിശാലമായി പരിലസിക്കുന്ന തരുലതാദികള്‍. ആകാശത്തിന്റെ അനന്തതയിലേക്ക് ശിരസ്സുയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന മഹാവൃക്ഷങ്ങള്‍. അവയിലൂടെ പടര്‍ന്നു കേറിയിരിക്കുന്ന വള്ളികളിലെ പൂവുകള്‍ മരത്തിനു ചുറ്റും പടര്‍ന്നിരിക്കുന്നതു കാണുമ്പോള്‍ അതിവിദഗ്ദനായ ഒരു ശില്പി തന്റെ ഭാവനാശേഷിയുടെ സമസ്തപ്രഭയേയും ആവാഹിച്ചു വരുത്തി പണിതെടുത്തിരിക്കുന്ന ആകാശഗോപുരങ്ങളാണോയെന്ന് നാം അതിശയിക്കും. എത്ര തരം വൃക്ഷങ്ങള്‍? ഫലസമൃദ്ധമായവ, ഇലകളാല്‍ വിതാനങ്ങള്‍ തീര്‍ത്ത് ആകാശം മറയ്ക്കുന്നവ, ഉള്ളിലെ ദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ ഇലക്കുപ്പായങ്ങളെ ഊരിമാറ്റി ബലിഷ്ഠതയെ പ്രദര്‍ശിപ്പിക്കുന്നവ, വളഞ്ഞവ, ആകാരഭേദങ്ങളാല്‍ ദൃഷ്ടികള്‍ക്ക് ആഘോഷമാകുന്നവ അങ്ങനെ എത്രയോ തരത്തില്‍? അവക്കിടയിലൂടെ കൊള്ളിയാന്‍ പോലെ ഇടക്കിടയ്ക്കു പാഞ്ഞു പോകുന്ന ചിറകികള്‍. നിത്യവ്യസനികളും സര്‍വ്വഥാ സന്തോഷികളും ആലാപന കുതുകികളുമായ ഖഗങ്ങളുടെ നിരയെഴുന്നള്ളിപ്പുകള്‍. നിറങ്ങളുടെ അസാമാന്യമായ ചേരുവകള്‍. ഏത

#ദിനസരികള്‍ 725

ആയിരം ദിനങ്ങളുടെ അര്‍ത്ഥ പൂര്‍ണിമ – കേരളത്തിന്റെ അമ്മ            കേരളം നടുങ്ങി നിന്ന നിപകാലം. രോഗം പരത്തുന്ന വൈറസിനെ കണ്ടെത്താനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൃത്യമായ സമയത്ത് നടപ്പിലാക്കാനും കഴിഞ്ഞുവെങ്കിലും ബാധിക്കപ്പെട്ടാല്‍ മരണം സുനിശ്ചിതമാണെന്ന ഭീതിയില്‍ ജനജീവിതം മുള്‍മുനയിലൂടെ കടന്നുപോകുന്നു. ആ സമയത്താണ് ആ സമയത്താണ് നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അജന്യയും ഉബീഷും രോഗത്തെ കീഴടക്കി ജീവിതത്തിലേക്ക് തിരിച്ചു വരുന്നുവെന്ന വാര്‍ത്ത വന്നത്. എന്നാല്‍ ജനങ്ങള്‍ ആ വാര്‍ത്തയെ അവിശ്വാസത്തോടെയാണ് സ്വീകരിച്ചത്.നിപയില്‍ നിന്നും മോചിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചിട്ടും ജനങ്ങളില്‍ അവിശ്വാസം നിറഞ്ഞു നിന്നു. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിലേക്ക് മടങ്ങിപ്പോകുകയെന്നത് അജന്യയേയും ഉബീഷിനേയും സംബന്ധിച്ച് വലിയ വെല്ലുവിളിയായി.           ആ സാഹചര്യത്തിലാണ് ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും നിപയെ നാം അതിജീവിച്ചുവെന്ന് പ്രഖ്യാപിക്കുന്നതിനുമായി ആരോഗ്യമന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ ഐസോലേഷന്‍ വാര്‍ഡ് സന്ദര്‍ശിക്കുവാന്‍ തീരുമാനമ

#ദിനസരികള്‍ 724

          അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികളേയും വിദ്യാഭ്യാസ മേഖലയേയും ഒരുപോലെ നശിപ്പിക്കുമെന്ന് വിലയിരുത്തിക്കൊണ്ട് ഒരു സ്ഥാപനത്തിന്റെ  അപേക്ഷയെ നിരസിച്ച ഹൈക്കോടതി വിധി ശ്രദ്ധിക്കേണ്ടതാണ്. സി ബി എസ് സിയുടെ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചുവന്ന ഒരു സ്കൂളിലെ കുട്ടികളെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റാനുള്ള അനുമതിയോ താല്കാലിക അഫിലിയേഷന്‍ നല്കാനുള്ള നിര്‍‌ദ്ദേശമോ ഉണ്ടാകണം എന്നായിരുന്നു അപേക്ഷകന്റെ ആവശ്യം. എന്നാല്‍ കൂണുപോലെ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടു കാര്യമില്ല,അധികാര കേന്ദ്രങ്ങള്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും നിലവാരം സംരക്ഷിച്ചുകൊണ്ടും മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കാന്‍ കഴിയുവെന്നാണ് ഹൈക്കോടതി തുടര്‍ന്ന് പറഞ്ഞത്.                     പാമ്പാടി നെഹ്റു മെമോറിയല്‍ കോളേജിലെ ജിഷ്ണു എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെത്തുടര്‍ന്നാണ് ഇടിമുറികളുള്ള വിദ്യാലയങ്ങളെക്കുറിച്ച് ഞെട്ടലോടെ നാം കേട്ടത്. ഓരോ മാനേജുമെന്റു സ്ഥാപനങ്ങളും കുട്ടികളെ പീഢിപ്പിക്കുന്നതിന് സവിശേഷമായ രീതികള്‍ അവലംബിച്ചു പോരുന്നതായി വെളിപ്പെടുത്തുന്ന സംഭവങ്ങളുടെ കുത്തൊഴുക്കുതന്നെ പിന

#ദിനസരികള്‍ 723

           ചിത്രകാരനായ നന്ദകുമാര്‍ ഫേസ്ബുക്കില്‍ ഉയര്‍ത്തിയ വെല്ലുവിളി നൂറു ദിവസംകൊണ്ട് നൂറു ചിത്രം   തുടര്‍ച്ചയായി വരയ്ക്കുക എന്നതായിരുന്നു. നിരവധി പേര്‍ അദ്ദേഹത്തിന് ഒപ്പം ചേര്‍ന്ന് വരതുടങ്ങി. കൂട്ടത്തില്‍ ഞാനും ചേര്‍ന്നു. നൂറുദിവസം കൊണ്ട് നൂറുമുഖങ്ങളെയാണ് ഞാന്‍ വരയ്ക്കുക എന്നും തീരുമാനിച്ചു. അങ്ങനെ ആ ശ്രമം എണ്‍പത്തേഴു ദിവസം പിന്നിട്ടപ്പോഴാണ് ഗൌരി ലങ്കേഷിനെ വരയ്ക്കുക എന്ന ആഗ്രഹം മനസ്സിലേക്ക് കടന്നു വന്നത്.ഗൌരിയുടെ ഒരു ചിത്രത്തിനു വേണ്ടി ഞാനെന്റെ പഴയ മാസികകളെ പരതാന്‍ തുടങ്ങി. ഏറ്റവും പ്രിയപ്പട്ട മാസികകളുടേയും ആഴ്ചപ്പതിപ്പുകളുടേയും ശേഖരത്തില്‍ അവര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇറങ്ങിയ മാതൃഭൂമിയുടെ പ്രത്യേക പതിപ്പുണ്ടായിരുന്നു, ഒരു പേജ് വലുപ്പത്തില്‍ അവരുടെ ചിത്രവും.           വെടിയേറ്റു കിടക്കുന്ന ഗൌരിയായിരുന്നു മുഖചിത്രം. അവരുടെ വലതുകൈകള്‍ ചുരുട്ടിപ്പിടിച്ചിരുന്നു. കണ്ണുകള്‍ പാതി തുറന്നിരുന്നു.നെഞ്ചില്‍ നിന്നും പുറത്തേക്ക് ഒഴുകിയ ചോര വസ്ത്രത്തില്‍ പടര്‍ന്ന് തറയിലേക്ക് കിനിഞ്ഞിറങ്ങിയിരുന്നു. അവരുടെ ശരീരത്തെ നിശ്ചലമാക്കുവാന്‍ അക്രമികള്‍ക്ക് കഴിഞ്ഞുവെങ്കിലും , മലയാളികളുടെ പ്രിയപ്പെട്ട കവി സ

#ദിനസരികള് 722

            നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല ആയതുകേട്ടുകലമ്പിച്ചുടനവനായുധമുടനെ കാട്ടിലെറിഞ്ഞു. കെട്ടിയ പെണ്ണിനെ മടികൂടാതെ , കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു , ഉരുളികൾ കിണ്ടികളൊക്കെയുടച്ചു , ഉരലുവലിച്ചു കിണറ്റിൽ മറിച്ചു , ചിരവയെടുത്തതാ തീയിലെരിച്ചു , അരകല്ലങ്ങു കുളത്തിലെറിഞ്ഞു , ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു , അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടി നടന്നു – എന്നു കേട്ടിട്ടില്ലേ ? അതുപോലെയാണ് മലയാളക്കരയിലെ സംഘപരിവാരത്തിന്റെ അവസ്ഥ ചട്ടം ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില് ‍ കളക്ടര് ‍ അനുപമ തൃശൂര് ‍ ലോകസഭാ സ്ഥാനാര് ‍ ത്ഥികൂടിയായ നടന് ‍ സുരേഷ് ഗോപിക്ക് വിശദീകരണ നോട്ടീസ് നല്കി . ശബരിമലയെ പെരുമാറ്റച്ചട്ടം മാനിക്കാതെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തുവെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നാണ് വരണാധികാരി കൂടിയായ കളക്ടര് ‍ പറയുന്നത് . സുരേഷ് ഗോപിക്ക് നോട്ടീസ് നല്കിയതോടെ അനുപമ സംഘികളുടെ കണ്ണിലെ കരടായി . ഫേസ്ബുക്കിലെ അവരുടെ പേജിലെത്തി തെറി വിളിയഭിഷേകം നടത്തിക