Posts

Showing posts from March 8, 2020

#ദിനസരികള്‍ 1063 എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ - 6 - ഭാരതീയ സാഹിത്യ ദര്‍ശനം – 6

            എന്താണ് സാഹിത്യത്തിന്റെ പ്രയോജനം എന്ന ചോദ്യം പ്രസക്തമാണല്ലോ.           ധര്‍മ്മാര്‍ത്ഥ കാമമോക്ഷേഷു           വൈചക്ഷണ്യം കലാസു ച           പ്രീതിംകരോതി കീര്‍ത്തിംച           സാധുകാവ്യനിബന്ധനം എന്നാണ് കാവ്യാലങ്കാരത്തില്‍ പറഞ്ഞിരിക്കുന്നത്. അതായത് , ധര്‍മ്മം അര്‍ത്ഥം കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളില്‍ വൈദഗ്ദ്യം കലാ നൈപുണ്യം കീര്‍ത്തി പ്രീതി അഥവാ ആനന്ദം എന്നിവയാണ് ഉത്തമസാഹിത്യത്തിന്റെ പ്രയോജനങ്ങളെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭാമഹന്റെ ഈ അഭിപ്രായം എതിരില്ലാതെ പൊതുവേ സ്വീകരിക്കപ്പെട്ടതായി കണക്കാക്കരുത്. നോക്കുക “ ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ചുള്ള അറിവ് ഇതിഹാസപുരാണാദികളുടെ മുഖ്യപ്രയോദജനമാണ്. നാട്യത്തിന്റെ മുഖ്യപ്രയോജനവും അതുതന്നെ എന്നു ധരിച്ചുവെച്ച അരസികന്മാരും അല്പബുദ്ധികളുമായ സാധുക്കളെ നമസ്കരിക്കണമെന്ന് ധനഞ്ജയന്‍ പരിഹസിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പക്ഷത്തില്‍ ആനന്ദമാണ് കാവ്യത്തിന്റെ മുഖ്യപ്രയോജനം ”             കവികള്‍ വഴികാട്ടികളാകുന്നുവെന്ന് ചിന്തിച്ചവരുമുണ്ട്. സമൂഹം ഏതേത് വഴികളിലൂടെയാണ് മുന്നോട്ടു പോകേണ്ടത് എന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.അതുകൊണ്ടുതന്നെ സമ

#ദിനസരികള്‍ 1062 എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ - 5 - ഭാരതീയ സാഹിത്യ ദര്‍ശനം - 5

സാഹിത്യപ്രഭവം എന്ന അധ്യായത്തില്‍ സാഹിത്യത്തിന്റെ ഉറവിടമെവിടെ എന്ന ചോദ്യമുന്നയിച്ചുകൊണ്ട് അച്യുതനുണ്ണി എഴുതുന്നു :- “ പ്രത്യഭിജ്ഞാന ദര്‍ശനം പ്രപഞ്ച നിര്‍മ്മിതിക്ക് കാരണഭൂതമായ പരമശിവന്റെ അനാദിയായ സര്‍ഗ്ഗശക്തിയെ പ്രതിഭയെന്ന് വ്യവച്ഛേദിച്ചതനുസരിച്ച് സാഹിത്യ മിമാംസകന്മാര്‍ കവിയുടെ സര്‍ഗ്ഗവൈഭവത്തെ പ്രതിഭയെന്നും ശക്തിയെന്നും വ്യവഹരിച്ചു.മനസ്സിന്റെ ഉപബോധതലത്തിനടിയില്‍ ഉണര്‍ന്നിരിക്കുന്ന സ്വപ്നാവസ്ഥയാണ് സാഹിത്യത്തിന്റെ പ്രഭവകേന്ദ്രമെന്ന് ആധുനിക മനശാസ്ത്രം നിരീക്ഷിച്ചിട്ടുണ്ട് ” നാളിതുവരെ സുനിശ്ചിതമായി പറയുവാന്‍ കഴിയാത്ത ഒരു ചോദ്യത്തിന് എന്തുത്തരമാണ് ഭാരതത്തിലെ പൌരാണിക ചിന്തകന്മാര്‍ നല്കിപ്പോന്നത് എന്ന അന്വേഷണമാണ് ഇവിടെ നാം കാണുന്നത്. ആ ചോദ്യമാകട്ടെ ഇവിടെ മാത്രമായി ഒതുങ്ങി നിന്നതുമാത്രമല്ല, ചരിത്രത്തിന്റെ ഏതേത് അടരുകളില്‍ സാഹിത്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടോ അവിടവിടങ്ങളിലെല്ലാം തന്നെ ഇത്തരത്തിലുള്ള ചോദ്യവുമുണ്ടായിട്ടുണ്ട്. എത്ര മനോഹരമായ ഭാഷ കൈവശമുണ്ടായാലും എത്ര ആഴത്തില്‍ വ്യാകരണങ്ങളില്‍ ആണ്ടുമുങ്ങുവാനുള്ള ശേഷിയുണ്ടെന്നാലും അതില്‍ നിന്നെല്ലാം വിഭിന്നമായി വിളങ്ങി നില്ക്കുന്നതാണ്

#ദിനസരികള്‍ 1061 ക്ഷുദ്രരായ പ്രതിപക്ഷത്തിന് സമര്‍പ്പണം.

          കൊറോണയെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ലോകത്തെ മറ്റേതൊരു ഭരണകൂടത്തിനും മാതൃകയാകുന്ന രീതിയിലാണ് കേരള ഗവണ്‍‌മെന്റ് പ്രവര്‍ത്തിക്കുന്നത്.സര്‍ക്കാറിന്റേയും ആരോഗ്യവകുപ്പിന്റേയും പഴുതടച്ച പ്രവര്‍ത്തനങ്ങളിലൂടെ കൊറോണ വ്യാപകനം തടയുവാനും ജനതയില്‍ നാം അതിജീവിക്കുമെന്ന ആത്മവിശ്വാസം വളര്‍ത്താനും അധികാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തെ മാതൃകയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തന്നെ രാജ്യത്തെ ഇതര സംസ്ഥാനങ്ങളോട് നിര്‍‌ദ്ദേശിച്ചിരിക്കുന്നത്.ഇത്രയും സുശക്തവും സുഘടിതവുമായ പ്രവര്‍ത്തനങ്ങളുമായി കേരള സര്‍ക്കാറും ജനങ്ങളും മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ പ്രതിപക്ഷം ഇന്നലെ നിയമസഭയില്‍ നടത്തിയ പ്രകടനം കൂടി നാം കാണാതിരിക്കരുത്. നമ്മുടെ എല്ലാ നേട്ടങ്ങളേയും തമസ്കരിച്ചുകൊണ്ട് അക്കൂട്ടര്‍ നടത്തുന്ന പ്രകടനം കേവലം രാഷ്ട്രീയ മുതലെടുപ്പുമാത്രമാണെന്ന് നമുക്കറിയാം.എങ്കിലും ലോകത്ത് കൊറോണപ്രതിരോധത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ച കേരളത്തിന്റെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളെ അറിയണമെങ്കില്‍ ഫേസ് ബുക്കില്‍ അമേരിക്കയില്‍ ജീവിക്കുന്ന എന്റെ രണ്ടു സുഹൃത്തുക്കള്‍ എഴുതിയ ഈ കുറിപ്പുകളൊന്ന് വായിക്കുക. വികസിത രാജ്യമായ അമേരി

#ദിനസരികള്‍ 1060 കൊറോണ – ചില പാഠങ്ങള്‍ ഇനിയും ബാക്കിയുണ്ട്.

             കൊറോണ മുന്നറിയിപ്പുകളെത്തുടര്‍ന്ന് പരസ്പര സമ്പര്‍ക്കം കഴിയുന്നത്ര കുറയ്ക്കേണ്ടതാണെന്ന വിദഗ്ദ നിര്‍‌ദ്ദേശങ്ങളെ നാം എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് ചുറ്റുമൊന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. കൈകൊടുക്കാനും കെട്ടിപ്പിടിക്കാനുമൊക്കെ പൂര്‍വ്വാധികം ഉത്സാഹത്തോടെയാണ് ചിലര്‍ തുനിയുന്നത്. എന്താണ് നിങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ മുന്നറിയിപ്പുകളെ ഇത്രയും നിസ്സാരമായെടുക്കുന്നതെന്ന് അവരോട് ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി ,  വരാനുള്ളത് വഴിയില്‍ തങ്ങില്ല, മരിച്ചാല്‍ മരിക്കട്ടെ എന്നൊക്കെയാണ്. തങ്ങള്‍ വലിയ ധൈര്യശാലികളാണെന്ന തരത്തിലാണ് അവര്‍ ഇങ്ങനെ പ്രതികരിക്കുന്നത്.മുന്നറിയിപ്പുകള്‍ മാനിക്കേണ്ടതാണെന്നും അങ്ങനെയല്ലാതെ പെരുമാറരുതെന്നും നമ്മളാരെങ്കിലും പറഞ്ഞാല്‍ ഒരു തരം കളിയാക്കുന്ന ഭാവമാണ് അവര്‍ക്കുണ്ടാകുക. എന്നുമാത്രവുമല്ല ഇപ്പറയുന്ന നമ്മള്‍ ഭീരുവാണെന്നു കൂടി അവര്‍ പറഞ്ഞുകളയും.മരിക്കാന്‍ ഇത്രയും ഭയപ്പെടരുത് കേട്ടോ എന്ന് എന്നെ ഉപദേശിച്ചവരും അക്കൂട്ടത്തിലുണ്ടെന്ന് പറഞ്ഞാല്‍ എല്ലാമായല്ലോ.           നൂറ്റിയിരുപത്തൊന്നിലധികം രാജ്യങ്ങളിലെ ജനങ്ങളെ ബാധിച്ച , ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്

#ദിനസരികള്‍ 1059 കോണ്‍ഗ്രസിനായി ഒരു വെറും വിലാപം .

            ജ്യോതിരാദിത്യ സിന്ധ്യ ബി ജെ പി യിലേക്ക് ചേക്കേറിയതല്ല , മറിച്ച് ഇനിയും കോണ്‍ഗ്രസ് എന്താണ് നേരായ വഴിയേ ചിന്തിക്കാന്‍ ശീലിക്കാത്തത് എന്നതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത്. എത്ര അടികിട്ടിയാലും പഠിക്കാത്ത ഇക്കൂട്ടരില്‍ ഇനിയും എന്തെങ്കിലും പ്രതീക്ഷ ഇന്ത്യയിലെ ജനത കാത്തു വെയ്ക്കുന്നതില്‍ അര്‍ത്ഥമുണ്ടന്ന് തോന്നുന്നില്ല. രാജ്യത്തിന്റെ താല്പര്യങ്ങളെക്കുറിച്ച് ആര്‍ജ്ജവത്തോടെ ചിന്തിക്കാനും ആ വഴിയെ ജനങ്ങളെ ആനയിക്കാനും കഴിയുന്ന ഒരു കാലം കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇങ്ങിനി തിരിച്ചു വരാത്തവിധം അസ്തമിച്ചൊടുങ്ങിയിരിക്കുന്നു. ആ ഒടുക്കത്തെ ത്വരിതപ്പെടുത്തുകയാണ് സിന്ധ്യയുടെ കൂറുമാറ്റം.            മധ്യപ്രദേശിലെ കോണ്‍ഗ്രസ് രാഷ്ട്രീയം കമല്‍നാഥും സിന്ധ്യയുമായുള്ള പടലപ്പിണക്കങ്ങളില്‍ പെട്ട് കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. തന്നെ പരിഗണിക്കുന്നതേയില്ലെന്ന് ഗ്വാളിയോര്‍ രാജകുടുംബാംഗമായ സിന്ധ്യയുടെ പരാതിയില്‍ കഴമ്പുണ്ട്.ഏറെക്കാലം ബി ജെ പി ഭരിച്ച മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ചു വരാന്‍ സിന്ധ്യ ഏറെ വിയര്‍‌പ്പൊഴുക്കിയിട്ടുണ്ട് എന്ന കാര്യം സുവ്യക്തമാണ്. എന്നിട്ടും കോണ്‍ഗ്രസിന് ഭൂരിപക്

#ദിനസരികള്‍ 1058 രാജ്യമോ , അമിത് ഷായോ എന്നതാണ് ചോദ്യം.

            ഭുതവും വര്‍ത്തമാനവും എന്ന പംക്തിയില്‍ ശ്രീ രാമചന്ദ്ര ഗുഹ എഴുതിയ “ ഒരു ഇന്ത്യന്‍ ആഭ്യന്തരമന്ത്രിയുടെ ജീവിതവും ഭാവിയും “ എന്ന ലേഖനം പതിവിലുമേറെ പരുഷമാണ്.എന്തൊക്കെ കലാപങ്ങളെ നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും നമ്മുടെ ജനത ഇത്രത്തോളം വിഭജിക്കപ്പെട്ടിരുന്നില്ല. ബഹുസ്വരതകള്‍ ഇത്രത്തോളം ആക്രമിക്കപ്പെട്ടിരുന്നില്ല. ലോകരാജ്യങ്ങളുടെ മുമ്പില്‍ നാം ഇത്രത്തോളം അപഹാസ്യരാക്കപ്പെട്ടിട്ടില്ല.എന്നാല്‍ ഇന്ന് ഈ രാജ്യം അമിത് ഷാ എന്ന പിടിവാശിക്കാരനായ ആഭ്യന്തരമന്ത്രിയുടെ തെറ്റായ നടപടികള്‍ കാരണം കെടുതിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു.ഷായെക്കുറിച്ച് ഗുഹ എഴുതുന്നു :- “ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി പദത്തിലേറിയിട്ട് ഒരു വര്‍ഷം പോലുമായിട്ടില്ല. ഈ ചുരുങ്ങിയ കാലയളവില്‍ത്തന്നെ അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും കൊണ്ട് നമ്മുടെ സാമൂഹിക ഘടനയ്ക്ക് ഉണ്ടായ പരിക്ക് ചില്ലറയല്ല.അതുകൊണ്ടാണ് ആഭ്യന്തരമന്ത്രിയെ മാറ്റണമെന്ന് നമ്മുടെ സാമൂഹികമാധ്യമങ്ങളില്‍ നിരന്തരം ആവശ്യമുയരുന്നത്. ”   എന്നാല്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഈ ആവശ്യത്തെ കേള്‍ക്കാത്തത് എന്ന് ചോദിക്കുന്നുണ്ട്, ഗുഹ. അദ്ദേഹം കണ്ടെത്തുന്ന ഉത്ത

#ദിനസരികള്‍ 1057 എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ - 4 - ഭാരതീയ സാഹിത്യ ദര്‍ശനം -4

            മുണ്ടശ്ശേരി കാവ്യപീഠികയില്‍ സാഹിത്യകലയെക്കുറിച്ച് പറയുന്നു :- “ തന്റെ അന്തര്‍ഗതങ്ങള്‍ അപ്പപ്പോള്‍ ആവിഷ്കരിച്ചു രസിക്കുന്നൊരു പ്രകൃതക്കാരനാണ് മനുഷ്യന്‍.ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അതു ചെയ്തേ അവന്‍ അടങ്ങുകയുള്ളു. മനശാസ്ത്രജ്ഞര്‍ ഈ ആത്മാവിഷ്കാര ത്വരയെ Vital Urge എന്നു വിളിക്കുന്നു.കുട്ടികളുടെ ലീലാകലവികള്‍ തൊട്ട് ഖലകേസരികളുടെ പരദ്രോഹ ഉത്സാഹംവരെ അത്തരത്തിലുള്ള ആവിഷ്കാരമാണെ " ന്നും മുണ്ടശേരി സൂചിപ്പിക്കുന്നു എന്നാല്‍ " മറ്റാരുടേതിലും മഹത്തരമായിരിക്കും കലാകാരന്മാരുടെ അന്തര്‍ഭാവങ്ങളും തദാവിഷ്കാരങ്ങളുമെ " ന്നിടത്താണ് കലയുടെ പ്രസക്തിയും പ്രയോജനവും എന്നുകൂടി അദ്ദേഹം എടുത്തെഴുതുന്നുണ്ട്. അപ്പോള്‍ മറ്റു തരത്തിലുള്ള ആവിഷ്കാരങ്ങള്‍‌പോലെയല്ല കലാകാരന്റേത് എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. അവിടെയാണ് കലാകാരന്‍ കാവ്യസംസാരത്തിലെ പ്രജാപതിയാകുന്നതെന്ന് ആനന്ദവർ ദ്ധനന്റെ ധ്വന്യാലോകത്തിലെ , അപാരേ കാവ്യസംസാരേ കവിരേവ പ്രജാപതി എന്ന സൂക്തമുദ്ധരിച്ചു കൊണ്ട് സ്ഥാപിക്കുന്നത്.             സാഹിത്യമെന്നാല്‍ എന്താണ് എന്ന ചോദ്യമുന്നയിച്ചുകൊണ്ട് കാവ്യപീഠികകാരന്‍ നിര്‍വഹിക്