Posts

Showing posts from February 11, 2018

#ദിനസരികള്‍ 311

എനിക്ക് കവിത വായിച്ചാല്‍ മനസ്സിലാകില്ലെന്ന് ഞാനെപ്പോഴും പറയാറുള്ളതാണ്.പക്ഷേ എന്റെ സുഹൃത്തുക്കള്‍ അതു വിശ്വസിക്കാറില്ലെന്നത് വേറെ കാര്യം. ഞാന്‍ പറയുന്നത് തെളിയിക്കേണ്ട ബാധ്യത എനിക്കുണ്ടല്ലോ ? അതിനെന്താണ് വഴി എന്നാലോചിച്ച് വശംകെട്ടിരിക്കുമ്പോഴാണ് ഈ ആഴ്ചയിലെ മലയാളം വാരിക കൈയ്യില്‍ കിട്ടിയത്.ഒരു ശീലം വെച്ച് പിന്നില്‍ നിന്നും പേജുകള്‍ മറിച്ചു.അമ്പത്തിയാറാമത്തെ പേജിലെത്തിയപ്പോള്‍ ബിനു എം പള്ളിപ്പാടിന്റെ ചൂണ്ടക്കാരന്‍ എന്ന കവിത കണ്ടു.വായിച്ചു. ഒന്നും രണ്ടും മൂന്നും തവണ വായിച്ചു. ഒന്നും മനസ്സിലായില്ല.തേടിയ വള്ളി , മരണക്കിണറില്‍ വണ്ടിയോടിക്കുന്നവന്‍ വന്ന് നീട്ടിപ്പിടിച്ച കാശുവാങ്ങിപ്പോകുന്നത്ര വേഗത്തില്‍ എന്റെ കാലുകളില്‍ ചുറ്റി.എനിക്കു സന്തോഷമായി. ശ്രീ ബിനുവിന് നന്ദി. രണ്ടു പേജിലായി ഒരു വാളയുടെ ചിത്രം സഹിതം ( വാളയെന്നാണ് കവി പറയുന്നതെങ്കിലും കവിയുടെ വാള കൂരിയാണെന്നാണോ ചിത്രകാരന്‍ പറയുന്നതെന്ന് ഞാന്‍ സംശയിക്കുന്നു. സംശയമാണ്. ) നീണ്ടു നിവര്‍ന്നു കിടക്കുകയാണ് ചൂണ്ടക്കാരന്‍.ഏതോ ഒരു കോമഡി പരിപാടിയില്‍ കവിത എഴുതാന്‍ അറിയാമോ എന്നു ചോദിച്ചപ്പോള്‍ അറിയില്ല എന്നു പറഞ്ഞയാളോട് കീ ബോര്‍ഡിലെ എന്റര്‍ അടി

#ദിനസരികള്‍ 310

  “ ആനകളുടെ മതമെന്താണ് എന്നന്വേഷിച്ചത് പഴയ വൈക്കം മുഹമ്മദ് ബഷീറാണ്.മനുഷ്യന്‍ വളര്‍ത്തുമ്പോള്‍ അവരുടെ മൃഗങ്ങള്‍ക്കും ജാതിയും മതവും വ്യവസ്ഥയും പേരും ഉണ്ടായിത്തീരുന്നു. “ എന്നെഴുതുന്നത് എം എന്‍ വിജയനാണ്.ലേഖനത്തിന്റെ പേര് മനുഷ്യനും മൃഗങ്ങളും.വളര്‍ത്തു മൃഗങ്ങള്‍ക്കു പേരിട്ടുകൊണ്ട് അതിനെ ജാതിയുടെ വരുതിയിലേക്കാനയിക്കുന്ന ഒരു സമൂഹമായി നമ്മള്‍ മാറിയിരിക്കുന്നു എന്ന നിരീക്ഷണം അത്ര പുതുമയുള്ളതല്ല. ഇതര മതസ്ഥരെ സൂചിപ്പിക്കുന്ന പേരുകളിട്ടതുകൊണ്ട് ക്ഷേത്രത്തിലേക്ക് ആനയെ പ്രവേശിപ്പിക്കാത്ത  കഥകള്‍ പോലും നാം കേട്ടുകഴിഞ്ഞു.ജാതി മത ചിന്തകളുടെ അന്ധമായ ഇടപെടലുകള്‍ക്ക് ഉദാഹരണമായാണ് നമുക്കിത് സൂചിപ്പിക്കാനാകുക. അതല്ലെങ്കില്‍ അന്ധമല്ലാത്ത ജാതീയമായ ഏതിടപെടലുകളുണ്ട് എന്നത് മറ്റൊരു ചോദ്യം. പഴയ ഒരു മന്ത്രി , മതപരമായ കാരണങ്ങളാല്‍ തന്റെ താമസസ്ഥലത്തിന് നിലവിലുള്ള പേരുമാറ്റി മറ്റൊരു പേരു സ്വീകരിച്ചുകൊണ്ട് സഗൌരവം ന്യായീകരണം നടത്തുന്നതും നാം കണ്ടിട്ടുണ്ട്.             ഇതൊക്കെയും ഒരാധുനിക സമൂഹത്തിന് ചേര്‍ന്നതല്ല എന്നൊക്കെ നാം ഭംഗിവാക്കു പറയുമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ ഉള്ളിലെ ജാതി ചിന്ത - ആവര്‍ത്തിച്ചു പറയട്ടെ

#ദിനസരികള്‍ 309

            ജീവിതം എന്തൊക്കെ ഇക്കിളികളിലൂടെ പിന്നാലെ പാഞ്ഞു രസിച്ചു പുളച്ചാലും ഒന്നിളവേല്ക്കവേ ശോകത്തിന്റെ ഒരു നേര്‍ത്ത പടലം നമ്മെ വന്നു മൂടാറില്ലേ ? ബഹളങ്ങളുടെ കുത്തൊഴുക്കില്‍ നിന്ന് മാറി നാം നമ്മുടെ ആത്മാവിനോട് സല്ലപിക്കുന്ന അത്തരം അപൂര്‍വനിമിഷങ്ങളില്‍ , വ്യര്‍ത്ഥമായ  കര്‍മ്മങ്ങളുടെ ആകെത്തുകയെ അളന്നെടുക്കവേ അതൃപ്തിയുടെ ഒരു ശിഖരം പ്രത്യക്ഷപ്പെടാറില്ലേ ? വാരിക്കൂട്ടിയ ധനാഢ്യതകളുടെ ഉപരിശൃംഗങ്ങളിലിരുന്ന് ചുറ്റും കണ്ണോടിക്കുമ്പോഴാണ് തനിക്കു പ്രിയപ്പെട്ടതെല്ലാം തന്നില്‍ നിന്നും ഏറെ അകലെയാണല്ലോയെന്ന് നാം മനസ്സിലാക്കുകയും ഒന്നു നടുങ്ങുകയും ചെയ്യുക.ആ നടുക്കത്തില്‍ ഒരു ജീവിതകാലംകൊണ്ട് നേടിയെടുത്തവയെല്ലാം അസാധുവായിത്തീരുന്നു.അപ്പോഴാണ്             അര്‍ത്ഥഭാണ്ഡങ്ങള്‍ തന്‍ കനം കുറഞ്ഞുപോകുന്നു , തോഴീ             യിത്തനുകാന്തിതന്‍ വിലയിടിഞ്ഞിടുന്നു – എന്ന തിരിച്ചറിവ് നമ്മുടെ ജാലകച്ചില്ലില്‍ മുട്ടി വിളിക്കുന്നത്. ലോലഭാവങ്ങളാല്‍ നിര്‍മിക്കപ്പെട്ട കണ്ണാടിമാളികയാണ് മനുഷ്യജന്മമെന്ന് കവികളും കല്പിച്ചിരിക്കുന്നു. ഒരേറു കിട്ടിയാല്‍ മതി ആകെപൊളിഞ്ഞടിഞ്ഞ് നിലംപതിക്കാന്‍. പക്ഷേ എല്ലുറപ്പിന്റെ ധിക്ക

#ദിനസരികള്‍ 308

  # ദിനസരികള് ‍ 308 || വയനാട്ടിലെ പോരാളികള്‍ || വേലപ്പന് ‍ മാസ്റ്റര്‍. തേറ്റമല കൃഷ്ണന് ‍ കുട്ടിയുടെ അനുജന്‍. കുറ്റ്യാടി പോലീസ് സ്റ്റേഷന് ‍‌ ആക്രമണക്കേസില് ‍ ഒന്നാം പ്രതി.ഇടതുപക്ഷ സാംസ്കാരിക വേദികളിലെ സാന്നിധ്യമായ വേലപ്പന് ‍ മാസ്റ്റര് ‍ കടന്നുവന്ന വഴികളിലെ കനല് ‍ ച്ചൂട് ഇനിയും കെട്ടടങ്ങിയിട്ടില്ല. ആര് ‍ ജ്ജവമുള്ള ഒരു കമ്യൂണിസ്റ്റുകാരന്റെ കൃത്യമായ നിലപാടുകളെ , തന്റെ സൌമ്യമായ പ്രതികരണങ്ങളിലൂടെ മാസ്റ്റര് ‍ ഇപ്പോഴും അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അസ്തമിച്ചു കൊണ്ടിരിക്കുന്ന , നട്ടെല്ലുള്ള ഒരു പാരമ്പരയിലെ അവസാനകണ്ണികളും ചങ്ങലയില് ‍ നിന്നും അടര് ‍ ന്നുമാറിപ്പോകുന്നതിന് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.ഉള്ളുറപ്പുള്ള ഇത്തരം കണ്ണികളുടെ സാന്നിധ്യമാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ ചാലകശക്തിയായി വര് ‍ ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവ് , പക്ഷേ നമുക്കിനിയും ഉണ്ടായിട്ടില്ലെന്നു മാത്രം. പുല്പള്ളി സ്റ്റഷന് ‍ ആക്രമണം നടത്തി ഒരു വര് ‍ ഷമാകുമ്പോഴേക്കുമാണ് കുറ്റ്യാടി പോലീസ് സ്റ്റേഷന് ‍ ആക്രമിക്കാന് ‍ കുന്നിക്കല് ‍ നാരായണ

#ദിനസരികള്‍ 307

            ചാരിറ്റിയെ അഥവാ അപരസേവയെ മാനവികതയിലോ മനുഷ്യത്വത്തിലോ ഊന്നി നില്ക്കുന്ന ഒരു സവിശേഷതയായിട്ടല്ല , മതാത്മകമായ വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് നമ്മള്‍ മലയാളികളില്‍ ഏറെപ്പേരും വിലയിരുത്തിപ്പോരുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ദൈവത്തിന്റെ കരുണ അപരനിലേക്ക് പെയ്തിറങ്ങുന്നത് ചാരിറ്റിയിലൂടെയാണെന്നും അതിന് നമ്മള്‍ കൈവഴികളാകുന്നു , അഥവാ ഉപകരണമാകുന്നുവെന്നും അങ്ങനെ ദൈവേച്ഛ നമ്മിലൂടെ നടപ്പാക്കപ്പെടുന്നതിന് കാരണം അദ്ദേഹത്തിന് നമ്മോടുള്ള സ്നേഹവും വാത്സല്യവും കൊണ്ടാണെന്നുമുള്ള ചിന്തക്കാണ് പ്രാമുഖ്യം.അല്ലാതെ മനുഷ്യനെന്ന നിലയില്‍ , ഒരു സമൂഹജീവി എന്ന നിലയില്‍ സാമൂഹ്യമായ കാരണങ്ങളാണ് ചാരിറ്റിക്കുപിന്നിലുള്ളതെന്ന ചിന്ത ഭൂരിപക്ഷത്തിനും സ്വീകാര്യമല്ല.             വിശ്വാസവുമായി ബന്ധപ്പെടുത്തി ചാരിറ്റി ആചരിക്കുമ്പോള്‍ ആ പ്രവര്‍ത്തനത്തിന് അന്യനെ സഹായിക്കുക എന്നതിനെക്കാള്‍ തന്നെത്തന്നെ ഉയര്‍ത്തി ദൈവത്തിങ്കലേത്തെക്കിക്കുക എന്നതാണ് അര്‍ത്ഥം. ദൈവത്തിന്റെ കണ്ണില്‍ തന്റെ ഭാഗം സുരക്ഷിതമാക്കുകയും സ്വര്‍ഗത്തിലേക്കുള്ള പ്രവേശനം കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യുകയെന്നതിനാണ് പ്രാധാന്യം. അങ്ങനെയല്ലെന്ന് എത്രമ

#ദിനസരികള്‍ 306

മോണ്‍ട്രിയാന്‍ എന്റെ പ്രിയപ്പെട്ട മോണ്‍ട്രിയാന്‍ എന്തിനാണ് നിങ്ങളെന്റെ കണ്ണുകളെ ചതുരങ്ങളായി പരത്തി വെച്ചിരിക്കുന്നത് ? ചതുരങ്ങളില്‍ നീല  ജനനം മഞ്ഞ ജീവിതം ചുവപ്പു മരണം കറുപ്പിലും വെളുപ്പിലും അതിരുകളില്‍ അലുക്കുകള്‍ അല്ലെങ്കില്‍ അകലെയൊരു നീലമല മഞ്ഞത്തടാകം ചുവപ്പസ്തമയം കറുപ്പിലൊരു നദി വെളുപ്പിലൊരു വഴി മോണ്‍ട്രിയാന്‍ , എന്റെ കാഴ്ചകളുടെ വിശാലവൈവിധ്യങ്ങളെ നിറങ്ങളുടെ തിരയടിച്ചാര്‍ക്കലുകളെ നിങ്ങളുടെ ചതുരങ്ങള്‍ ഭംഗിയായി വിഴുങ്ങുന്നു അവസാനമൊരു ചതുരപ്പെട്ടിയിലേക്ക് ഞാനൊതുങ്ങിത്തീരുന്നു ചതുരത്തില്‍ നിന്ന് ചതുരമെടുത്താല്‍ ചതുരം മാത്രം അവശേഷിക്കുന്നു ( പീത് മോണ്‍ട്രിയാന് )