Posts

Showing posts from February 16, 2020

#ദിനസരികള്‍ 1042 ചിത്രകലയും കാവ്യകലയും

          എം പി പോള്‍ , ചിത്രകലയും കാവ്യകലയും എന്ന പേരില്‍ എഴുതിയ ഒരു ലേഖനം സൌന്ദര്യനിരീക്ഷണത്തിലുണ്ട്. ഏതാണ് കൂടുതല്‍ ഉത്കര്‍ഷമെന്ന അന്വേഷണമാണ് ഈ രണ്ടു ആവിഷ്കാരപദ്ധതികളേയും താരതമ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം നിര്‍വഹിക്കുന്നത്. കലകളേതാണെങ്കിലും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യമെന്താണെന്ന ചോദ്യത്തിനാണ് പ്രസക്തിയെങ്കിലും മേന്മ തങ്ങള്‍ക്കാണെന്ന് ഇരുകൂട്ടരും അവകാശപ്പെടുന്നുണ്ടെന്ന് ഭംഗ്യന്തരേണ കളിയാക്കിക്കൊണ്ടാണ് എംപി പോള്‍ ലേഖനം തുടങ്ങുന്നത്. ” മനുഷ്യവര്‍ഗ്ഗത്തിന്റെ സംസ്കാരത്തിന്റെ മുന്നോടിയുമാണ് കവി എന്ന് ഷെല്ലി പറയുന്നു.നേരെ മറിച്ച് ലിയനാര്‍‌ഡോ ഡാവിഞ്ചി പറയുന്നത് ഇപ്രകാരമാണ്. ” ചിത്രകലയെ അധിക്ഷേപിക്കുന്നവര്‍ പ്രപഞ്ചത്തെക്കുറിച്ച് മൌലികവും ഉത്കൃഷ്ടവുമായ ഒരു ആദര്‍ശത്തെയാണ് അധിക്ഷേപിക്കുന്നത്.   ചിത്രകല പ്രകൃതിയുടെ പുത്രി അഥവാ പൌത്രി ആണെന്നു പറയാം. ” ഈ തര്‍ക്കത്തെ ഒരു കുന്നിക്കുപോലും എം പി പോള്‍ കൂസുന്നതേയില്ല. അദ്ദേഹം ഇത്തരം വിതണ്ഡവാദങ്ങളെ നിഷ്കരുണം തള്ളിക്കളഞ്ഞുകൊണ്ട് “ ഉപകരണ വൈജാത്യത്താല്‍ ഓരോ കലയ്ക്കും സിദ്ധമാകുന്ന ഗുണവിശേഷമെന്താണെന്ന് “ അന്വേഷിക്കുവാനാണ് തയ്യാറാകുന്നത്.        

#ദിനസരികള്‍ 1041 മാരാരുടെ ഭാഷാപരിചയം.

          കുട്ടികൃഷ്ണമാരാര്‍ എഴുതിയ ഒരു പുസ്തകമുണ്ട്.ഭാഷാപരിചയം എന്നാണ് പേര്. തെറ്റില്ലാതെ എങ്ങനെ മലയാള ഭാഷ കൈകാര്യം ചെയ്യാം എന്നാണ് പുസ്തകത്തിലെ ആലോചന.           ഈ പുസ്തകം മലയാളികള്‍ക്ക് അത്ര അപരിചിതമാണെന്ന സങ്കല്പം എനിക്കില്ല. എന്നാല്‍‍പ്പോലും ഭാഷയുടെ അടിസ്ഥാന വ്യാകരണത്തെക്കുറിച്ച് പഠിക്കാന്‍ ഏതാണ് ഏറ്റവും പര്യാപ്തമായ പുസ്തകം എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നതായി കാണുന്നു. അത്തരക്കാര്‍ക്ക് മലയാള വ്യാകരണത്തില്‍ ലഭ്യമായ പ്രവേശികകളില്‍ നിര്‍ണായക സ്ഥാനത്ത് മാരാരുടെ ഭാഷാപരിചയവുമുണ്ടാകും എന്ന് ചൂണ്ടിക്കാണിക്കേണ്ടതുണ്ടല്ലോ.                 എത്ര ശ്രമിച്ചാലും ഭാഷയുടെ പ്രയോഗത്തില്‍ തെറ്റുകള്‍ വന്നുകൂടുക സ്വാഭാവികമാണ്.വിഖ്യാതരായ വൈയ്യാകരണന്മാര്‍ക്കുപോലും പിഴയ്ക്കുന്നു, പിന്നെയാണോ ശരാശരിക്കാരായ നമ്മള്‍ എന്നൊരു ചോദ്യം ഭാഷയേയും വ്യാകരണത്തേയും കുറിച്ചുള്ള ചര്‍ച്ചകളുടെ ആദ്യഘട്ടത്തില്‍ത്തന്നെ എല്ലായ്പ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ആ ചോദ്യത്തില്‍ കഴമ്പുമുണ്ട്. കാരണം ഭാഷയുടെ ആത്യന്തികമായ ഉപയോഗം ഏറ്റവും ലളിതമായി പറഞ്ഞാല്‍ കാര്യങ്ങള്‍ മനസ്സിലാകുന്ന വിധത്തില്‍ പറയുക എന്നതാണല്ലോ. അപ്പോള്

#ദിനസരികള്‍ 1040 മര്യാദയില്ലാത്ത നിരത്തുകള്‍.

           അവിനാശിയില്‍ ഇന്നലെ നടന്ന കെ.ആര്‍.ടി.സി ബസ്സപകടത്തില്‍ പൊലിഞ്ഞത് പത്തൊമ്പത് ജീവനുകള്‍.എതിരെ വന്ന കണ്ടെയ്നര്‍ ലോറി ഓടിച്ച ഡ്രൈവര്‍ ഉറങ്ങിപ്പോയതാണത്രേ അപകടത്തിന് കാരണം.കോയമ്പത്തൂര്‍ സേലം    ആറുവരിപ്പാതയില്‍ എതിരെ വന്ന ലോറി നിയന്ത്രണം വിട്ട് ഏകദേശം നീറുമീറ്ററോളം ഓടിയിരുന്നു. അതിനുശേഷമാണ് റോഡിന്റെ മറുവശത്തേക്ക് കുതിച്ചെത്തുന്നതും സുരക്ഷിതമെന്ന് പേരുകേട്ട കെ എസ് ആര്‍ ടി സി വോള്‍‌വോ ബസ്സിനെ തകര്‍ത്തു കളയുന്നതും.           മരിച്ചവരില്‍ എല്ലാവരും തന്നെ ചെറുപ്പക്കാര്‍. അറുപതിലെത്തിയത് ഒരാള്‍ മാത്രം.ബാക്കിയെല്ലാവരും തന്നെ ഇരുപതുകളിലും മുപ്പതുകളിലും നാല്പതുകളിലുമുള്ളവര്‍. ഏറെ സ്വപ്നങ്ങളുമായി വിവിധ തുറകളില്‍ ജീവിച്ചു പോകുന്നവര്‍.മികച്ചവരെന്ന് നാട് ആദരിച്ച കെ എസ് ആര്‍ ടി സിയുടെ ജീവനക്കാര്‍. അങ്ങനെ എത്രപേരാണ് ഒരാളുടെ അലസതയില്‍ അവസാനിച്ചു പോയത് ? എത്ര കുടുംബങ്ങളെയാണ് കണ്ണീരിലാഴ്ത്തിയത് ? കാത്തിരിക്കുന്ന ഭാര്യമാര്‍‌, അച്ഛനമ്മമാര്‍, മക്കള്‍ ,മറ്റുള്ളവര്‍ അങ്ങനെ ആരെയെല്ലാമാണ് ഈ അപകടങ്ങള്‍ ഒരിക്കലും അടങ്ങാത്ത വേദനയിലേക്ക് തള്ളിവിട്ടത് ?             ലോറിയുടെ ഡ്രൈവര്‍ മനപ്പൂര്‍വ്വം ചെയ്

#ദിനസരികള്‍ 1039 യേശു നടന്ന വഴികള്‍ - 2

            “ അകത്തേക്കും പുറത്തേക്കും തുറന്നടയുന്ന അമ്പരിപ്പിക്കുന്ന സഞ്ചാരപഥങ്ങളായിരുന്നു യേശുവിന്റേത്.ഗര്‍ഭസ്ഥ ശിശുവായിരിക്കേ ആ യാത്ര തുടങ്ങി.ഗര്‍ഭിണിയായ മറിയം സ്നാപക യോഹന്നാന്റെ അമ്മ എലിശ്വയെ സന്ദര്‍ശിക്കാന്‍ നൂറുമൈല്‍ പിന്നിട്ട് എല്‍കരീമിലെത്തി.അവിടെ ആറുമാസം താമസിച്ച് നസ്രേത്തിലേക്ക് മടങ്ങിപ്പോയി.പൂര്‍ണഗര്‍ഭിണിയായി നസറേത്തില്‍ നിന്ന് ബെത്‌ലഹേമിലേക്കുള്ള ദീര്‍ഘവും ക്ലേശകരവുമായ യാത്ര ! പിറന്ന ഉടനെ ഈജിപ്തിലേക്കുള്ള പലായനം.ആയിരം മൈലുകള്‍ സീനായ് മരുഭൂമിയിലൂടെയായിരുന്നു ആ യാത്ര. നാലുവയസ്സുവരെ ഈജിപ്തിലെ നൈല്‍ നദീതീരങ്ങളിലും പഴയ കെയ്റോ പട്ടണത്തിലും ചില ഗ്രാമങ്ങളിലും രഹസ്യമായി പാര്‍ത്ത് തിരിച്ച് നസറേത്തിലേക്ക്.നസറേത്തില്‍ യൌവനം വരെയുള്ള ബാല്യകൌമാരകാലങ്ങളെക്കുറിച്ച് സുവിശേഷങ്ങള്‍ ഏറെയൊന്നും പറയുന്നില്ല.എന്നാല്‍ അലക്സാണ്ട്രിയയിലെ പുരാതനമായ ഗ്രന്ഥശാലയിലേക്ക് യേശു വിദ്യാഭ്യാസത്തിനായി യാത്ര ചെയ്തിട്ടുണ്ടാകാം എന്ന ഊഹങ്ങളുണ്ട്.ഭാരതത്തിലേക്കും യേശുവിനൊരു യാത്രയുണ്ടായിട്ടുണ്ട് എന്ന് അഭ്യൂഹങ്ങളുണ്ട്.പില്‍ക്കാലത്ത് യേശുവിന്റെ ജ്ഞാനസാന്ദ്രമായ ജീവിതത്തെ പണിതെടുത്തത് അത്തരം യാത്രകളാവാം.നസറേത്തില്‍

#ദിനസരികള്‍ 1038 യേശു നടന്ന വഴികള്‍

            യേശു നടന്ന വഴികളിലൂടെ നടക്കുകയെന്നത് എത്ര മനോഹരമായ അനുഭവമായിരിക്കും നമുക്ക് അനുവദിക്കുക ? ബെത്‌ലഹേമിലെ ജനനം മുതല്‍ ഗാഗുല്‍ത്തയിലെ കുരിശിലേറ്റപ്പെടല്‍ വരെയുള്ള തന്റെ ജീവിതകാലത്ത് യേശു , അപാരമായ സഹനവും ഏകാന്തതയും പേറി അദ്ദേഹം അലഞ്ഞു നടന്ന അതേ ഇടങ്ങളിലെ വഴികളിലൂടെ ഒരിക്കലൊന്ന് നടന്നുപോകുക എന്നത് എനിക്ക് എത്രയും പ്രിയപ്പെട്ട ഒരാഗ്രഹമാണ്. എന്നാല്‍ ആവതുള്ള ഏതെങ്കിലും കാലത്ത് ആലോചിക്കാമെന്ന ചിന്തയില്‍ മനസ്സില്‍ അടക്കം ചെയ്തു വെച്ചിരുന്ന ആ ആഗ്രഹം   വി.ജി തമ്പി എഴുതിയ യേശുവിന്റെ ജീവിത പഥങ്ങളിലൂടെ ഒരു യാത്ര എന്ന ലേഖനം കണ്ടതോടെ വീണ്ടും തലയുയര്‍ത്തി.തല്ക്കാലം ആ ലേഖനം സവിസ്തരമായി വായിച്ച് മനസ്സിനെ അടക്കുക എന്നതല്ലാതെ മറ്റെന്ത് പോംവഴി ?             ബെത്‌ലഹേം, നസ്സറേത്ത്, ജോര്‍ദ്ദാന്‍ , ഗലീല , ബെഥനി, മഗ്ദലന , ജെറുസലേം, കാന തുടങ്ങി യേശുവിന്റെ ജീവിതവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന പ്രദേശങ്ങളിലൂടെയുള്ള യാത്രാനുഭവത്തെയാണ് വളരെ മനോഹരമായി വി ജി തമ്പി അടയാളപ്പെടുത്തിയിരിക്കുന്നത്. ഞാന്‍‌ വഴിയാണ് എന്നു പ്രഖ്യാപിച്ച ഒരാളെയാണ് നാം ഇവിടെ പിന്തുടരുന്നതെന്നതുകൂടി ഓര്‍മ്മിക്കേണ്ടതാണ്.    

#ദിനസരികള്‍ 1037 ഇതാ ഒരു പുസ്തകം, രസകരമായ പുസ്തകം !.

            “ ഒരു കളിപ്പാട്ടം ഉപയോഗിച്ച് ഒരു കുട്ടിക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അതു പൊട്ടിക്കുക എന്നതാണ്. അടുത്ത നല്ല കാര്യം അതു നിര്‍മ്മിക്കുകയും.സ്വതന്ത്രമായി കുട്ടികള്‍ക്ക് നിര്‍മ്മിക്കുകയും പൊട്ടിക്കുകയും ചെയ്യാവുന്ന കളിപ്പാട്ടങ്ങളാണ് ഈ പുസ്തകത്തിന്റെ വിഷയം.നമ്മുടെ കാലത്തും കടന്നുപോയ തലമുറയിലുമുള്ള കുട്ടികള്‍  ഉപയോഗിക്കുന്ന ഉപയോഗിച്ചിരുന്ന സാധാരണ കളിപ്പാട്ടങ്ങള്‍ തന്നെയാണ് ചെലവു കുറഞ്ഞ അല്ലെങ്കില്‍ ചെലവേയില്ലാത്ത ഇത്തരം കളിപ്പാട്ടങ്ങള്‍ ” മേലുദ്ധരിച്ചത് സുദര്‍ശന്‍ ഖന്നയുടെ ഉണ്ടാക്കി രസിക്കാന്‍ ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ എന്ന അതീവ രസകരമായ പുസ്തകത്തില്‍ നിന്നാണ്.           ശാസ്ത്ര സാഹിത്യ പരിഷത്ത് മാനന്തവാടിയില്‍ നടത്തിയ പുസ്തകോത്സവത്തില്‍ നിന്നാണ് ഞാനിതു കണ്ടെടുത്തത്. സാധാരണ ഏതൊരു പുസ്തകം വാങ്ങിക്കുമ്പോഴും അതെനിക്ക് ആവശ്യമുള്ളതുതന്നെയാണോ എന്ന് രണ്ടു തവണയെങ്കിലും ആലോചിച്ചുറപ്പിച്ചിട്ടാണ് കൈയ്യിലെടുക്കാറുള്ളത്. ഈ പുസ്തകം കണ്ടപാടെ മറ്റൊന്നുമാലോചിച്ചില്ല. കൂടെക്കൂട്ടി.നാഷണല്‍ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് എഴുപത്തിയഞ്ചുരൂപയാണ് വില.നൂറ്റിയിരുപത്തിയഞ്ച

#ദിനസരികള്‍ 1036 ചോദ്യം വേവാത്ത തലച്ചോറുകള്‍

            ഗോവിന്ദനെക്കുറിച്ച് എഴുതുന്ന ഒരു ലേഖനം എം കെ സാനു തുടങ്ങുന്നത് ഇങ്ങനെയാണ് :- പ്രബുദ്ധമനസ്സുകളാണ് എം ഗോവിന്ദന്‍ എന്ന എഴുത്തുകാരനെ ആദ്യമായി ഗൌരവപൂര്‍വ്വം ശ്രദ്ധിക്കുന്നത്.അതിന് നിദാനമായതോ അന്വേഷണത്തിന്റെ ആരംഭം എന്ന ഗ്രന്ഥവുമാണ്.അതെഴുതുന്നതിനുമുമ്പുതന്നെ അദ്ദേഹം കവിതകളും കഥകളും ഉപന്യാസങ്ങളും പ്രകാശിപ്പിച്ചിരുന്നു.അവ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.എന്നാല്‍ പരമ്പരാഗതമായി നില നിന്നു പോന്ന ചിന്താരീതികളേയും അവയ്ക്കാധാരമായ മൂല്യസങ്കല്പങ്ങളേയും വെല്ലുവിളിക്കുന്ന ഒരു ധിഷണയുടെ ധീരശബ്ദം അന്വേഷണത്തിന്റെ ആരംഭത്തില്‍ മുഴങ്ങുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ സാധ്യമാകുമായിരുന്നില്ല.അത്രയ്ക്കു വ്യത്യസ്തവും സമാവര്‍ജ്ജകവുമായിരുന്നു അതിലെ സ്വരവിശേഷം ” ഗോവിന്ദനെ ഏറെക്കുറെ കൃത്യമായിത്തന്നെ സാനുമാഷിന്റെ ഈവാക്കുകള്‍ അടയാളപ്പെടുത്തുന്നുണ്ട്.           ഈശ്വരന്‍ തന്റെ വലതുകൈയ്യില്‍ പരിപൂര്‍ണ്ണ സത്യവും ഇടതുകൈയ്യില്‍ സത്യാന്വേഷണ തൃഷ്ണയും ഒതുക്കിപ്പിടിച്ച് എന്റെ മുമ്പില്‍ പ്രത്യക്ഷനായി ഇഷ്ടമുള്ളത് തിരഞ്ഞെടുത്തുകൊള്ളുക എന്ന് ആജ്ഞാപിക്കുയാണെങ്കില്‍ താന്‍ സത്യാന്വേഷണതൃഷ്ണയെ സ്വീകരിക്കും എന്ന കാര്യത്തില്‍ ഗോവി