Posts

Showing posts from July 2, 2017

#ദിനസരികള്‍ 87

ഹാ പുഷ്പമേ അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ ശ്രീ ഭുവിലസ്ഥിര , മസംശയമിന്നു നിന്റെ യാ ഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍ - മലയാളികളുടെ ഭാവുകത്വസങ്കല്പങ്ങളെ പുത്തന്‍മൂശയിലിട്ട് ഉരുക്കിപ്പണിത കുമാരനാശാന്റെ വീണപൂവ് 1907 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.ക്ഷണികമായ ജീവിതത്തിന്റെ സമസ്തവൈവശ്യങ്ങളേയും ആവിഷ്കരിക്കുന്ന ഇക്കൃതി ആശാന്‍ പറയുന്ന പോലെതന്നെ വൈരാഗ്യമേറിയ വൈദികനേയും ഭയന്നോടുന്ന ഭീരുവിനേയും ഒരേപോലെ ആകര്‍ഷിക്കത്തക്കതാണ്.   മലയാള കാവ്യലോകത്തെ അത്ഭുതമായി മാറിയ ആ കൃതിയെക്കുറിച്ചുള്ള പഠനങ്ങളുടെ ശേഖരമാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വീണപൂവ് വീഴാത്ത പൂവിന്റെ സമരോത്സുക സഞ്ചാരം എന്ന കൃതി.നാളിതുവരെ മലയാളത്തിലിറങ്ങിയിട്ടുള്ള വീണപൂവ് പഠനങ്ങളെല്ലാംതന്നെ ശേഖരിച്ചത് എന്‍ ജയകൃഷ്ണനാണ്.             ഏകദേശം അമ്പതോളം നിരുപകരുടെ ഒരു നിരതന്നെ ഈ പുസ്തകത്തില്‍ അണിനിരക്കുന്നു. എം കെ സാനു , എം ലീലാവതി ,ആഷാ മേനോന്‍ , സുനില്‍ പി ഇളയിടം തുടങ്ങി മലയാളത്തിലെ തലയെടുപ്പുള്ളവരെല്ലാംതന്നെ വീണപൂവ് എന്ന ഖണ്ഡകാവ്യം തങ്ങള്‍‍ക്കെന്താണ് എന്ന് വിശദീകരിക്കുന്നുണ്ട്.വീണപൂവിന് ആശാന്റെ

#ദിനസരികള്‍ 86

ഇംഗ്ലീഷ് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ലോകഭാഷയാണ്.ഭൂലോകമാകെ വ്യാപിച്ചു കിടക്കുന്ന ആ ഭാഷാശൃംഖല എന്തെന്ത് ആശയങ്ങളെ വിളംബരം ചെയ്യുന്നില്ല ? “ ഇന്തോ-യൂറോപ്യൻ‍ ഭാഷാകുടുംബത്തിൽ പെടുന്ന   ജർമാനിക് ഭാഷയുടെ   ഉപശാഖയായ പശ്ചിമ ജർമ്മാനിക് ഭാഷയിൽ നിന്നു രൂപപ്പെട്ട ഭാഷയായ   ഇംഗ്ലിഷ്   ( ആംഗലേയഭാഷ) ആദ്യമായി ഇംഗ്ലന്റിലാണ് സംസാരിക്കപ്പെട്ടത്. ഇന്ന് ലോകത്തിലേറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭാഷയാണിത്.   ഓസ്ട്രേലിയ ,   കാനഡ ,   ന്യൂസീലൻഡ് ,   അയര്‌ലന്റ് ,   യുണൈറ്റഡ് കിംഗ്‌ഡം ,   അമേരിക്കൻ ഐക്യനാടുകൾ   എന്നീ രാജ്യങ്ങളിലെ ജനങ്ങളുടെ മാതൃഭാഷയാണ്.   മന്റാരിൻ ചൈനീസ് ,   സ്പാനിഷ് എന്നീ   ഭാഷകൾ കഴിഞ്ഞ് ലോകത്തിലേറ്റവും കൂടുതലാളുകളുടെ രാഷ്ട്രഭാഷയാണ്. ഇത് രണ്ടാം ഭാഷയായി വ്യാപകമായി അഭ്യസിക്കപ്പെടുന്നുണ്ട്. യൂറോപ്യൻ യൂണിയന്റെയും പല കോമൺവെൽത് രാജ്യങ്ങളുടെയും യുനൈറ്റഡ് നേഷൻസിന്റെയും പല ലോക സംഘടനകളുടെയും ഔദ്യോഗിക ഭാഷയുമാണ് “ – എന്ന് മലയാളം വിക്കിപ്പീഡിയ പറയുന്നു. ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് നമ്മെ വിജ്ഞാനത്തിന്റെ പുത്തന്‍ ചക്രവാളങ്ങള്‍ തേടാന്‍ പ്രാപ്തരാക്കും എന്ന കാര്യത്തില്‍ സംശയമില്ല.ആ അര്‍ത്ഥത്തില്‍ ഇംഗ്ലീഷ് ഭാഷയോള

#ദിനസരികള്‍ 85

ആദിവാസികളുടെ പേരില്‍ എത്രയോ സമരകോലാഹലങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചു ? എത്രയോ കോടി രൂപ വകയിരുത്തി ? എത്രയോ വികസന പദ്ധതികള്‍ നടപ്പിലാക്കി ? എത്രയോ കുടിലുകള്‍ വാര്‍‌ത്തെടുത്തു ? എത്രയോ സ്കൂളുകള്‍ പണിതു തീര്‍ത്തു ? എത്രയോ ആതുരാലയങ്ങള്‍ , സാംസ്കാരിക കേന്ദ്രങ്ങള്‍ , അംഗനവാടികള്‍ ? കണക്കുകള്‍ കോടികളും കവിഞ്ഞേറും എന്നാണ് കണക്ക്. എന്നിട്ടും ആദിവാസി ഇന്നും ചോര്‍‍ന്നൊലിക്കുന്ന അവന്റെ കൂരയില്‍ , പൊട്ടപ്പിഞ്ഞാണത്തിന്റെ ഇത്തിരി വട്ടത്തില്‍‍പ്പോലും നിറച്ചൊഴിച്ച് കഴിക്കാനില്ലാത്ത ദാരിദ്ര്യത്തെ പുണര്‍ന്ന് , തുള വീണ പുതപ്പുകള്‍ക്കടിയില്‍ നിര്‍വികാരനായി , ആരോടും പരിഭവപ്പെടാതെ ജീവിച്ചു മരിക്കുന്നു. എവിടെയാണ് അവനുവേണ്ടി അനുവദിച്ച കോടികള്‍ പോയ്മറഞ്ഞത് എന്ന് ചോദിക്കുന്നതാണ് സാമാന്യബുദ്ധിയുടെ രീതിയെങ്കിലും , ആര്‍ക്കാണ് ആദിവാസി എന്നും ആദിവാസിയായിത്തന്നെ കഴിയണം എന്ന നിര്‍ബന്ധമുള്ളത് എന്നു ചോദിക്കുന്നതാണ് എനിക്ക് കൂടുതല്‍ ഉചിതമായി തോന്നുന്നത്.             ആദിവാസി പ്രേമം പറയാത്ത ഒരു വ്യക്തിയെയെങ്കിലും കണ്ടെത്താന്‍ കഴിയുമോ ? ഇല്ല എന്നാണ് ഈയുള്ളവന്റെ അനുഭവം പറയുന്നത്. നമ്മുടെ ചുറ്റും ഈ പ്രേമത്തെ ഫാഷനായി കൊണ്ടു

#ദിനസരികള്‍ 84

ജി എസ് ടി നടപ്പിലായതോടെ വ്യാപാരമേഖലയെ ആകെ ബാധിച്ചിരിക്കുന്ന ആശയക്കുഴപ്പം ഇന്നേക്ക് ആറുദിവസമായിട്ടും വിട്ടകലുന്നില്ല എന്നു തന്നെയാണ് സൂചനകള്‍.നിരീക്ഷണത്തിനും നിര്‍‌ദ്ദേശങ്ങള്‍ക്കും രാജ്യമാകെ സംവിധാനം ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികാരികള്‍ അവകാശപ്പെടുമ്പോഴും ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വില വ്യാപാരികള്‍ തങ്ങള്‍ക്കു തോന്നിയപോലെ നിശ്ചയിക്കുകയും വിറ്റഴിക്കുകയും ചെയ്യുന്നു. ജി എസ് ടി നടപ്പിലാക്കിയതിനെത്തുടര്‍ന്ന് ഉടലെടുത്ത അമിതലാഭ പ്രവണത ചെറുക്കുന്നതിന് വേണ്ടി അടിയന്തിരനടപടി സ്വീകരിക്കണമെന്ന് കേരള ധനവകുപ്പു മന്ത്രിക്ക് ആവശ്യപ്പെടേണ്ടി വന്നത് വിലനിലവാരത്തിലെ അരാജകത്വം ശ്രദ്ധയില്‍ പെട്ടതുകൊണ്ടാവണം.             ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഇടപാടുകളില്‍ സഹായമാകുന്ന നാടന്‍ ഭക്ഷ്യോല്പന്നങ്ങള്‍ക്ക് പതിനെട്ടു ശതമാനം വരെ നികുതി ഈടാക്കേണ്ടുന്ന അവസ്ഥയാണ് . കേന്ദ്രം നിശ്ചയിച്ചു നല്കിയ ഉത്പന്നങ്ങള്‍‌ക്കൊക്കെ കൃത്യമായ നികുതി ചുമത്തുന്നുണ്ടെങ്കിലും കേരളത്തിലെ നാടന്‍ പലഹാരങ്ങള്‍ക്ക് നികുതി നിശ്ചയിക്കാത്തതുമൂലം ഉയര്‍ന്ന നികുതിയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. ഇത് ഈ മേഖലയെ പ്രതികൂലമായി ബാധിക്കുകയ

#ദിനസരികള്‍ 83

നികുതി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് വില്ലേജ് ഓഫീസിന്റെ ഗ്രില്ലില്‍ തൂങ്ങിമരിച്ച ജോയി എന്ന തോമസിനെ കേരളം മറന്നിട്ടില്ല.തനിക്ക് നിയമപരമായി അര്‍ഹതപ്പെട്ട അവകാശം ലഭിക്കാത്തതില്‍ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.നികുതി മുറിക്കാതെ വില്ലേജ് ഉദ്യോഗസ്ഥന്മാര്‍ നടത്തിയ തടസ്സവാദങ്ങള്‍ അസ്ഥാനത്തായിരുന്നുവെന്ന് അദ്ദേഹം മരിച്ച ഉടനെ നികുതി സ്വീകരിച്ചതിലൂടെ അധികാരികള്‍ സമ്മതിക്കുകയുമുണ്ടായി.വില്ലേജ് ഓഫീസര്‍ സസ്പെന്‍ഷനിലാകുകയും വില്ലേജ് അസിസ്റ്റന്റ് സലീഷ് തോമസ് റിമാന്റിലാകുകയും ചെയ്ത പ്രസ്തുതകേസ് , കേരളത്തിലെ ഉദ്യോഗസ്ഥന്മാരുടെ അസാന്മാര്‍ഗികസ്വഭാവം വെളിപ്പെടുത്തുന്ന ഒന്നായി പരിഗണിക്കപ്പെട്ടു. ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റരീതികളെക്കുറിച്ചും അന്യായമായി അപേക്ഷരെ വലക്കുന്നതിനെക്കുറിച്ചുമൊക്കെ ജനങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രസ്തുത വിഷയത്തിലിടപെടുകയും അന്യായമായ അവകാശനിരാകരണം അനുവദിക്കില്ലെന്നും അതിന് ഇടയാക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും മുന്നറിയിപ്പ് നല്കുകയുണ്ടായി. നിലവിലുള്ള ജനകീയസര്‍ക്കാറിന്റെ മുഖം വികൃതമാക്കുന്ന തരത്തിലുള്ള സമീപനമാണ് ചില ഉദ്യോഗസ്ഥരുടെ പക്ഷത്തുനിന്ന

#ദിനസരികള്‍ 82

ഒരു പാട്ടുകെട്ടണമെന്ന് നിങ്ങള്‍ പറയുന്നു. ആനന്ദത്തിന്റെ ആഘോഷത്തിന്റെ  ഉടലുകളോടൊപ്പമുടലുകളുയര്‍ത്തുന്ന സീല്‍ക്കാരത്തിന്റെ രസനിഷ്യന്ദിയായ ഒരു പാട്ടുകെട്ടണമെന്ന് നിങ്ങള്‍ പറയുന്നു. നിങ്ങള്‍ എനിക്കു ചുറ്റും ചുവടുവെച്ചു കാണിക്കുന്നു ഉത്കടമായ ആനന്ദത്തിന്റെ ലക്ഷണങ്ങളെന്തെന്ന് . പാട്ടില്‍ ചേരേണ്ട വര്‍ണങ്ങളെ ചാലിച്ചെടുക്കുന്നു. നിങ്ങള്‍ പറയുന്നു ഇത് പച്ച ഇതുകൊണ്ട് കാടുംമേടും ചമക്കുക ഇത് നീല ഇതുകൊണ്ട് ആകാശവിതാനങ്ങളേറ്റുക ഇത മഞ്ഞ ഇതുകൊണ്ട് പൈങ്കിളികള്‍ക്ക് മധു നുകരാന്‍ പൂമേടുകളൊരുക്കുക. ഇത് ചുവപ്പ് ഇതുകൊണ്ട് ഉദയാസ്തമയങ്ങളാരചിക്കുക ഇതു കറുപ്പ് ഇതുകൊണ്ട് ഒളിവിടങ്ങള്‍ പണിയുക ഇതു വെളുപ്പ് ഇതുകൊണ്ട് ഒളിവിടങ്ങളിലെ താരുണ്യങ്ങള്‍ക്ക് നിറം പകരുക വര്‍ണങ്ങള്‍ വര്‍ണങ്ങള്‍ വര്‍ണങ്ങള്‍ നിങ്ങളുടെ വര്‍ണങ്ങള്‍ എന്നെ അന്ധനാക്കുകയാണല്ലോ എനിക്ക് നിങ്ങളുടെ മുഖങ്ങളെ വേര്‍തിരിച്ചറിയാനാകുന്നില്ലല്ലോ കറുപ്പില്‍ കറുപ്പിഴയുന്ന രൂപങ്ങള്‍ . ഇവിടെ എവിടെയാണ് നിറങ്ങള്‍ ? ഇവിടെ എവിടെയാണ് നിറങ്ങള്‍ ? എല്ലാ നിറങ്ങളുമൊന്നിച്ച് ഒരു നിറത്തിലേക്ക് എല്ലാ താളങ്ങളും ഒരേ താളത്

#ദിനസരികള്‍ 81

മാവോയിസം എന്ന അതിവിപ്ലവം കൌമാരകാലത്തെ  മറ്റേതു കുതൂഹലങ്ങള്‍ പോലെയും നമ്മുടെ യുവാക്കളെ ആവേശിക്കുന്ന ബാധയാണ്.ഒരു പ്രായത്തിന്റെ ചാപല്യം.ഒന്നിനും പൂര്‍ത്തിയില്ലെന്ന ബോധ്യത്തില്‍ നിന്നാണ് എല്ലാം പുതിയതായി തുടങ്ങണമെന്ന ചിന്ത യുവാക്കളിലേക്ക് എത്തുന്നത്. എല്ലാത്തിനേയും തളളിക്കളയാനും ഉടച്ചുവാര്‍ക്കുവാനും ത്രസിക്കുന്ന യൌവനകാലത്തിന്റെ തീക്ഷ്ണശലാകകളേല്‍ക്കുന്നവരില്‍ ചിലര്‍ ആത്മീയതയുടെ പാതയിലേക്ക് തിരിയുന്നു. ചിലരാകട്ടെ മയക്കുമരുന്നുകളുടെ ലോകത്തിലേക്ക് നിപതിക്കുന്നു. മറ്റു ചിലരാകട്ടെ കുറ്റവാളികളായി കാരാഗൃഹങ്ങളിലേക്കും സമൂഹത്തിന്റെ ഇരുളടഞ്ഞ ഏകാന്ത സ്ഥലികളിലേക്കും ചെന്നെത്തുന്നു. ഇനിയും ചിലര്‍ പുതിയൊരു വസന്തത്തിന്റെ ധ്വജവാഹകരായി ആയുധമേന്തുകയും അതിവിപ്ലവത്തെ വാരിപ്പുണരുകയും ചെയ്യുന്നു.             “ വരാനിരിക്കുന്ന വസന്തത്തിന്റെ ധ്വജവാഹകര്‍ ” . എന്തൊരു മനോഹരമായ ആശയസന്നിവേശമാണ് ഈ പ്രയോഗത്തിലൂടെ യുവാക്കളിലേക്ക് എത്തിച്ചേരുന്നതെന്നറിയാമോ ? നാം ജീവിക്കുന്ന കെട്ടകാലത്തില്‍ നിന്ന് , കെട്ട സിദ്ധാന്തങ്ങളില്‍ നിന്ന്  കരിന്തിരിക്കത്തി പൊലിഞ്ഞുപോയ ജീവിതസ്വപ്നങ്ങളില്‍ നിന്ന് മാനവസമൂഹത്തെ സ്ഥിരമായി മോചിപ്പിക്കു