Posts

Showing posts from March 3, 2019

#ദിനസരികള് 692

എന്തുകൊണ്ട് ഇടതുപക്ഷം ? മറ്റൊരു ലോകസഭ ഇലക്ഷനേയും കൂടി നാം അഭിമുഖീകരിക്കുകയാണ്.എന്നാല്‍ ഇന്ത്യ സ്വതന്ത്രയായതിനു ശേഷം നടന്ന മറ്റേതെങ്കിലും ഇലക്ഷനെപ്പോലെയല്ല 2019 ലെ ലോകസഭയിലേക്കുള്ള ഈ തെരഞ്ഞെടുപ്പ്.കാരണം രാജ്യത്തെ ഭരണഘടന അനുവദിക്കുന്ന ജനാധിപത്യമെന്ന ക്രമത്തിന്റെ കീഴില്‍ നടക്കുന്ന അവസാനത്തെ ഇലക്ഷനാകണമോ വേണ്ടയോ എന്ന ചോദ്യത്തിനുള്ള   ഉത്തരമാണ് ഭാരതത്തിലെ ജനത ഈ വോട്ടെടുപ്പിലൂടെ നല്കാന്‍ പോകുന്നത്. അവസാനത്തെ തിരഞ്ഞെടുപ്പ് ! ഇത് കേവലം അതിവൈകാരികമോ   തീര്‍ത്തും   രാഷ്ട്രീയമായതോ ആയ ഒരു പ്രസ്താവനയല്ല.രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ വിലയിരുത്തുമ്പോള്‍ ഒരു പൌരന്‍ ചിന്തിക്കുന്നത് സ്വാഭാവികമായും ഇത്തരത്തിലായിരിക്കുമെന്നതുതന്നെയാണ് വസ്തുത. നരേന്ദ്രമോഡിയുടെ കീഴില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഒരാധുനിക ജനാധിപത്യ സമൂഹത്തില്‍ നിലനില്ക്കേണ്ട എല്ലാത്തരത്തിലുമുള്ള മൂല്യങ്ങളും അട്ടിമറിക്കപ്പെട്ടു. ജനങ്ങള്‍ സാമുദായികമായി ഏറെ വിഭജിക്കപ്പെട്ടു.ഇതര മതവിശ്വാസങ്ങള്‍ക്കു മുകളില്‍ ആക്രമണോത്സുകമായ മേല്‍‌ക്കോയ്മ സ്ഥാപിച്ചുകൊണ്ട് ഹിന്ദുത്വ തീവ്രവാദം പത്തിവിടര്‍ത്തിയാടി.ലോകരാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യ പ്രാ

#ദിനസരികള് 691

മാവോയിസം : കണ്ണുകെട്ടി കുരുവിയെപ്പിടിക്കുന്നവര്‍ മഹാനായ മാവോവിന്റെ പേരില്‍ ആവിഷ്കരിക്കപ്പെട്ട മാവോയിസത്തിന്റെ സൈദ്ധാന്തിക നിലപാടുകള്‍ യഥാര്‍ത്ഥത്തില്‍ ചൈനീസ് വിപ്ലവത്തിന്റെ അനുഭവങ്ങളിലൂടെ മാവോ വികസിപ്പിച്ചെടുത്ത ജനാധിപത്യ വിപ്ലവ കാഴ്ചപ്പാടുകളെയാകെ നിരസിക്കുന്നതാണ്.സവിശേഷമായ ഇന്ത്യന്‍ സാഹചര്യത്തില്‍ മാവോയിസ്റ്റുകളുടെ അതിവിപ്ലവവാദവും സാമ്ര്യാജ്യത്വപ്രോക്തമായ എന്‍ ജി ഒയിസവും സന്ധിക്കുന്ന പ്രത്യയശാസ്ത്ര മുന്നണികളെക്കൂടി മാര്‍ക്സിസ്റ്റുകള്‍ തിരിച്ചറിയേണ്ടതുണ്ട്. സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുക്കാതെ മറ്റൊരു രാജ്യത്തിന്റെ വിപ്ലവപാത യാന്ത്രികമായി അനുകരിക്കുന്നവരെ കണ്ണുകെട്ടി കുരുവിയെ പിടിക്കുന്നവര്‍ എന്നാണ് മാവോ പരിഹസിച്ചത് ( കെ. ടി കുഞ്ഞിക്കണ്ണന്‍ , മാവോയിസം മാര്‍ക്സിസസമോ ? ) കണ്ണുകെട്ടി കുരുവിയെപ്പിടിക്കുന്നവര്‍ . എത്ര അര്‍ത്ഥവത്തായ പ്രയോഗമാണ് ഒരു രാജ്യത്തിന്റെ തനതായ സ്ഥിതികളെ ശരിയായി വിലയിരുത്താതെ വിപ്ലവത്തിന്റെ പേരില്‍ അന്ധമായ അനുകരണത്വരയോടെ മുന്നിട്ടിറങ്ങുന്നവരെ വിശേഷിപ്പിക്കാന്‍ മാവോ ഉപയോഗിച്ചത് ? ഇന്ത്യയില്‍ മാവോയിസത്തിന്റെ പേരില്‍ സായുധകലാപം നടത്താന്‍ തുനിഞ്ഞിറങ്ങിയവര്‍ക്

#ദിനസരികള് 690

          സി പി ജലീല്‍.പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ്. വ്യാജമായി സൃഷ്ടിച്ച ഏറ്റുമുട്ടലിലൂടെ പോലീസ് അദ്ദേഹത്തെ നിഷ്ഠൂരമായി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ബന്ധുമിത്രാദികള്‍ ആരോപിക്കുന്നു. സായുധരായ മാവോസംഘം പോലീസിനു നേരെ വെടിവെയ്ക്കുകയും ഗത്യന്തരമില്ലാതെ പോലീസ് തിരിച്ചടിയ്ക്കുകയുമായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.എന്തായാലും തോക്കില്‍ കുഴലിലൂടെ ജനങ്ങളുടെ മോചനം സ്വപ്നം കണ്ട് നാളുകള്‍ പുലര്‍ത്തിയിരുന്ന ഒരാള്‍ കൂടി ദയനീയമായ കൊല്ലപ്പെട്ടിരിക്കുന്നു.നാളെ വരാനിരിക്കുന്ന വലിയ മുന്നേറ്റങ്ങള്‍ക്ക് ശക്തി പകരുന്ന ഒന്നായി ആ രക്തസാക്ഷിത്വത്തെ അടയാളപ്പെടുത്തി കോള്‍‌മയിര്‍‌കൊള്ളുന്നവരുണ്ടാകാം.വഴി പിഴച്ചുപോയ ഒരാശയത്തിന്റെ പ്രവാചകന്മാരായി വേഷം കെട്ടിയാടുന്ന ഇത്തരം അല്പായുസ്സുകളെയോര്‍ത്ത് എനിക്ക് വേദനയാണ് തോന്നുന്നത്.കൊന്നും കൊലയ്ക്കു നിന്നുകൊടുത്തും ഇവര്‍ നടപ്പിലാക്കിയെടുക്കാനുദ്ദേശിക്കുന്നതിലൊന്നും തന്നെ - അതെന്തു തന്നെയായാലും - അവിടങ്ങളിലൊന്നും മാനവികത എന്നൊരാശയം തൊട്ടു തീണ്ടിയിട്ടേയുണ്ടാകില്ലെന്ന് എനിക്കുറപ്പാണ്.യാന്ത്രികവും ആധുനിക കാലഘട്ടത്തിന്റെ സാമൂഹ്യ സങ്കല്

#ദിനസരികള് 689

“ തെളിവെവിടെ മോഡീ “           അവസാനം , കൊല്ലപ്പെട്ട സൈനികരുടെ കുടുംബവും രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അവിശ്വസിച്ചിരിക്കുന്നു.നരേന്ദ്രമോഡിയും കൂട്ടരും ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ക്കപ്പുറം കാര്യങ്ങള്‍ വിശ്വസിക്കണമെങ്കില്‍ കൃത്യമായ   തെളിവുകള്‍ വേണമെന്നാണ് സൈനികരുടെ അമ്മമാര്‍ പറയുന്നത്. മാതൃഭൂമി റിപ്പോര്‍ട്ട് വായിക്കുക. “ പുൽവാമ ആക്രമണത്തിലേതുപോലെ ആരുടെയൊക്കെയോ കാലുകളും കൈകളുമൊക്കെ തിരിച്ചടി നടത്തിയതിന്റെ ദൃശ്യങ്ങളിൽ കണ്ടു. ആക്രമണമുണ്ടായ ഉടനെ ആരോ ഉത്തരവാദിത്വം ഏറ്റെടുത്തു. തിരിച്ചടി നടത്തിയെന്ന് ‌ ഞാൻ വിശ്വസിക്കുന്നു. എന്നാൽ , എവിടെയാണ് അവർ ഇതുചെയ്തത്. കൃത്യമായ തെളിവുകളില്ലാതെ എങ്ങനെയത് ‌ വിശ്വസിക്കാൻ കഴിയും. പാകിസ്താൻ പറയുന്നു അവർക്ക് പരിക്കേറ്റിട്ടില്ലെന്ന്. തെളിവുകൾ കാണിക്കൂ. എങ്കിൽമാത്രമേ ഞങ്ങൾക്ക് ‌ സമാധാനം ലഭിക്കൂ. എന്നാൽ മാത്രമേ , എന്റെ സഹോദരന്റെ മരണത്തിന് ‌ പകരംവീട്ടിയെന്ന് ‌ തോന്നൂ ” - രാം വകീലിന്റെ സഹോദരി രാം ലക്ഷ പറഞ്ഞു. “ ഞങ്ങൾക്ക് ‌ തൃപ്തിയില്ല. ഒട്ടേറെ ആൺമക്കൾ മരിച്ചു. പാകിസ്താന്റെ ഭാഗത്ത് ഒരു മൃതദേഹവും കാണാൻ കഴിഞ്ഞില്ല. ആൾനാശമുണ്

#ദിനസരികള് 688

എറിക് ഹോബ്സ്‌ബാം – ലോകത്തെ മാറ്റുന്ന വായനകള് ‍ – 2 പത്തൊമ്പതാം നൂറ്റാണ്ടിലെ മാര് ‍ ക്സ് , ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാര് ‍ ക്സിനെ നമ്മുടെ ഇടവഴികളെവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയെന്നിരിക്കട്ടെ. ഒരു കാരണവശാലും പരസ്പരം തിരിച്ചറിയില്ലെന്നു മാത്രവുമല്ല , പരിചയപ്പെടുത്തിയാല് ‍ പോലും പെട്ടെന്ന് മനസ്സിലാകണമെന്നുമില്ല. കാരണം എഴുതിയതില് ‍ ഏറെയും കാലഹരണപ്പെട്ടുപോയ ഒരാളെയാണ് നമുക്ക് പരിചയപ്പെടുത്തേണ്ടി വരിക. നിലവിലുള്ള മാര് ‍ ക്സാകട്ടെ മരിച്ചു പോയ മാര് ‍ ക്സ് നേരിട്ട കാലത്തില് ‍ നിന്നും അതിവിദൂരമായ പ്രഹേളികളെ അഭിമുഖീകരിക്കുന്ന തിരിക്കിലായിരിക്കും. ചില ജൈവദശകളിലെ സമാനതകളെ അവയെ മുന് ‍ നിറുത്തി ചൂണ്ടിക്കാണിച്ചാല് ‍ മാത്രം പരസ്പരം മനസ്സിലാക്കപ്പെടുന്ന , തികച്ചും അന്യരായ രണ്ടു വ്യക്തികള് ‍ മാത്രമായിരിക്കും അവര് ‍.             രൂപത്തിലും ഭാവത്തിലും വേറിട്ടു നില്ക്കുമ്പോള്‍ തന്നെ എന്തോ ചിലത് അവര്‍ക്ക് പൊതുവായുണ്ടെന്ന് നമുക്ക് മനസ്സിലാകും. രണ്ടു നൂറ്റാണ്ടുകളുടെ അകലത്തില്‍ അകന്നു നില്ക്കുന്നുവെങ്കിലും അദൃശ്യമായ ഒരു കണ്ണി അവരെ വിളക്കി നിറുത്തിയിരിക്കുന്നു. ഇന്നത്തെക്കാലത്തന്റെ വിഷയങ്ങളെ ഇന്നത്

#ദിനസരികള് 687

എറിക് ഹോബ്സ് ബോം – ലോകത്തെ മാറ്റുന്ന വായനകള്‍ - 1             വിപ്ലവങ്ങളുടെ ചരിത്രകാരന്‍ എന്ന് പി ഗോവിന്ദപ്പിള്ള വിശേഷിപ്പിച്ച എറിക് ഹോബ്സ്ബാം എന്ന വിഖ്യാതനായ മാര്‍ക്സിസ്റ്റ് ചിന്തകന്‍   അന്തരിക്കുമ്പോള്‍ തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. “1917 ൽ ഈജിപ്തിലെ അലക്സാൻഡ്രിയയിൽ ബ്രിട്ടീഷ് ജൂതകുടുംബത്തിലാണ് ജനിച്ചത്. പിതാവ് പോളിഷ് വംശജനായ ബ്രിട്ടീഷ് കൊളോണിയൽ ഉദ്യോഗസ്ഥൻ ലിയോപോൾഡ് പേഴ്സി ഒബ്സ്ത്ബോം. മാതാവ് ഓസ്ട്രിയക്കാരി നെല്ലി ഗ്രൂൺ. ഓസ്ട്രിയ , ജർമനി , ഇംഗ്ലണ്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 12- ാംവയസ്സിൽ പിതാവിനെയും 14- ാംവയസ്സിൽ മാതാവിനെയും നഷ്ടപ്പെട്ട് അനാഥനായ ഹോബ്സ്ബാമിനെയും സഹോദരിയെയും പിന്നീട് പിതൃസഹോദരനാണ് വളർത്തിയത്. ബന്ധുക്കൾക്കൊപ്പം ബർലിനിൽ കഴിയവേ , പതിന്നാലാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു . 1933 ൽ ജർമനിയിൽ അധികാരത്തിലെത്തിയ ഹിറ്റ്ലർ ജൂതവേട്ട ആരംഭിച്ചതിനെതുടർന്ന് കുടുംബം ബ്രിട്ടനിലേക്ക് രക്ഷപ്പെടുകയായിരുന്നു .” (അവലംബം വിക്കി )             പതിനാറാമത്തെ വയസ്സില്‍ ബ്രിട്ടനിലെത്തിയ ഹോബ്സ്ബാം 1936 മുതല്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി ചേരുകയ

#ദിനസരികള് 686

ചങ്ങമ്പുഴ സ്മരണകള്‍             ഞാനുമെന്‍ പ്രേമവും മണ്ണടിയും             ഗാനമേ നീയും പിരിഞ്ഞുപോകും             അന്നു നാം മൂവരുമൊന്നു പോലീ മന്നിനൊരോമന സ്വപ്നമാകും – ചങ്ങമ്പുഴ. മലയാളികള്‍ തങ്ങളുടെ ജീവിതത്തിന്റെ ഏതേതൊക്കെയോ പടവുകളില്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുന്ന , കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്ന പ്രിയപ്പെട്ട കവി . കാവ്യഗന്ധര്‍വ്വനായ നായകനായും പാടുന്ന പിശാചായ പ്രതിനായകനായും അദ്ദേഹം അരങ്ങത്താടിത്തീര്‍ത്ത വേഷങ്ങള്‍ ഒരു കാലത്തും മലയാളികള്‍ക്ക് മറക്കുക വയ്യ.             പാടും പിശാചിനെ പൂമാല ചാര്‍ത്തുന്നു             മൂഢപ്രപഞ്ചമേ സാദരം നീ             ഗന്ധര്‍വ്വന്‍ , ഗന്ധര്‍വ്വന്‍ കീര്‍ത്തിക്കയാണു – നി ന്നന്ധതയ്ക്കിന്നുമറുതിയില്ലേ ?   എന്നു നിശിതമായി സ്വയം നിഷേധിച്ച മറ്റൊരു കവി നമുക്കില്ല.കിന്നരനായി ജനിച്ചവനാണു ഞാനെന്നെ പിശാചാക്കി മാറ്റി ലോകം - കവി പിഴച്ച് പിശാചായതിന്റെ കാരണം ഈ ലോകമാണെന്ന് അദ്ദേഹം ആരോപിക്കുന്നുണ്ടെങ്കിലും നാം പരിഭവപ്പെട്ടില്ല. കാരണം അവാച്യമായ ഒരനുഭുതിയെ നമുക്ക് അനുഭവിപ്പിച്ചു തന്ന ഇക്കവി അന്നും ഇന്നും എന്നും നമുക്ക് പ്രിയപ്പെട്ടവനായിരുന്നു.എന്നു മാത്രവുമല

#ദിനസരികള് 685

ബി.ജെ.പിയെക്കുറിച്ച് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. ഹിന്ദു ജനതയുടെ സംസ്കാരത്തേയും പാരമ്പര്യത്തേയും മറ്റും മറ്റും സംരക്ഷിക്കാനെന്ന പേരില്‍ പ്രവര്‍ത്തിച്ചു പോരുന്ന അക്കൂട്ടര്‍ അവകാശപ്പെടുന്നതുപോലെ ഹിന്ദുക്കള്‍ക്കു വേണ്ടി സത്യത്തില്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്ന് ആ ആലോചനകളില്‍ കടന്നു വരാറുമുണ്ട്. ബാക്കി നില്ക്കുന്ന മതവിഭാഗങ്ങളെയൊക്കെ താല്കാലികമായി മാറ്റി നിറുത്തുക. ബി.ജെ.പിയേയും അവരുടെ കൊടിക്കീഴില്‍ നില്ക്കുന്നവരേയും മാത്രം പരിഗണിക്കുക. അങ്ങനെയൊരു പരിശോധന നടത്തിയാല്‍ ഹിന്ദുക്കളുടെ പേരില്‍ അധികാരത്തിലെത്തിയവര്‍ ഹിന്ദുക്കള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നതു വ്യക്തമാകും. എന്നു മാത്രവുമല്ല, ലോക ജനതയുടെ മുന്നില്‍ പ്രാകൃതമായ ജീവിത രീതികളും വിശ്വാസസംഹിതകളും പിന്‍പറ്റുന്ന, ഇതര മതവിഭാഗങ്ങളോട് അസഹിഷ്ണുതയോടെ പെരുമാറുന്ന ഒരു കൂട്ടമാണ് ഹിന്ദുക്കള്‍ എന്ന ധാരണയുണ്ടാക്കാനാണ് ബി.ജെ.പിയ്ക്കും അവരെ നയിക്കുന്ന സംഘത്തിനും ആകെ കഴിഞ്ഞത്. ആധുനിക ജനതയ്ക്ക് ഒരിക്കലും സ്വീകരിക്കാന്‍ കഴിയാത്ത എന്തൊക്കെ അല്പത്തരങ്ങളാണ് സംസ്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും വിശ്വാസത്തിന്റേയും പേരില്‍ ബി.ജെ.പി, ഹിന്ദു മ