Posts

Showing posts from November 5, 2017

#ദിനസരികള്‍ 213

സുഗതകുമാരിയുടെ കൊല്ലേണ്ടതെങ്ങനെ എന്ന കവിത വായിച്ചിട്ടുണ്ടോ ? ഒരു തീഗോളം വിഴുങ്ങിയപോലെ ഉടലാകെ പൊള്ളിക്കുന്നതാണ് ആ കവിത.പ്രായത്തിനൊപ്പം ബുദ്ധി വളരാത്ത ഒരു മകളുടേയും ആ നോവില്‍ ജീവിതകാലം മുഴുവന്‍ വെന്തു ജീവിക്കുന്ന ഒരമ്മയുടേയും കഥയാണ് കവയത്രി പറയുന്നത്. തന്റെ കാലത്തിന് ശേഷം ഈ കുഞ്ഞ് എന്തു ചെയ്യും എന്ന ചിന്ത അമ്മയെ എത്രമാത്രം ആഴത്തില്‍ വേവവലാതിപ്പെടുത്തുന്നു എന്നറിയണമെങ്കില്‍ ഈ കവിതയിലൂടെ കടന്നുപോകുക തന്നെ വേണം.അക്കവിതക്ക് ഒരാസ്വാദനമെങ്കിലുമെഴുതാന്‍ ഞാന്‍ അശക്തനാണ്.ആയിരത്തിത്തൊള്ളാ യിരത്തിത്തൊണ്ണൂറുകളിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ആദ്യമായി ഞാന്‍ ആ കവിത വായിക്കുന്നത്. അതിനുശേഷം എത്ര തവണ ഞാനതു വീണ്ടും വീണ്ടും വായിച്ചിട്ടുണ്ടെന്ന് അറിയില്ല.പക്ഷേ ഓരോ തവണ വായിക്കുമ്പോഴും നമ്മെ പൊള്ളിക്കുവാനുള്ള ശേഷി അക്കവിതക്ക് കൂടിക്കൂടി വരുന്നുവെന്ന് നിസ്സംശയം പറയാം. കൊല്ലേണ്ടതെങ്ങനെ ? ചിരിച്ച മുഖത്തു നോക്കി യല്ലില്‍ത്തനിച്ചിവിടെയമ്മ തപിച്ചിടുന്നു. ഇല്ലാ ഭയം വിഷമമൊന്നുമിവള്‍ക്കു തിങ്കള്‍ ത്തെല്ലിനു തുല്യമൊരു പുഞ്ചിരിയുണ്ട് ചുണ്ടില്‍ - എന്നാണ് കവിത തുടങ്ങുന്നത്. മകള്‍ക്ക് മുപ്പത്തി

#ദിനസരികള്‍ 212

“ ചൂറ ” എറിയുക എന്നൊരു ആചാരമുണ്ട്. അടിയോരുടെ ഇടയിലാണ് ഇത്തരമൊരു ആചാരം നിലനില്ക്കുന്നത്.അടിയ സമുദായത്തില്‍‌പ്പെട്ട ആരെങ്കിലും മരിച്ചാല്‍ അയാള്‍ എന്തെങ്കിലും സമ്പത്ത് കരുതിവെച്ചിട്ടുണ്ടോയെന്ന് ഊരുമുപ്പന്‍ അന്വേഷിക്കും.ചിലപ്പോള്‍ വല്ല നാണയങ്ങളോ , വിലപിടിപ്പുള്ളത് എന്ന് മരിച്ചയാള്‍ക്ക് തോന്നിയ മറ്റു ചില വസ്തുക്കളോ ലഭിച്ചുവെന്നു വരാം.അങ്ങനെ വല്ലതും കിട്ടിയാല്‍ മൂപ്പന്‍ അത് കൈയ്യിലെടുക്കും.എന്നിട്ട് മരിച്ചയാളെ അടക്കുന്ന സമയത്ത് മുകളിലേക്ക് വലിച്ചെറിയും. കിട്ടുന്നവര്‍ക്ക് അതെടുക്കാം. മറ്റാര്‍ക്കും അതില്‍ യാതൊരു വിധ അവകാശങ്ങളുമുണ്ടായിരിക്കില്ല.ഒരു ജീവിതകാലം കൊണ്ട് സമ്പാദിച്ചുവെച്ചിരിക്കുന്ന ഇത്തിരി സ്വത്ത് മരണാനന്തരകര്‍മമായി ഇങ്ങനെ ഉപേക്ഷിക്കുന്ന രീതിക്കാണ് “ ചൂറ ഏറിന്റേ ” എന്ന് പറയുന്നത്.             ഇവിടെ , ഞങ്ങളുടെ വയനാട്ടില്‍ സ്വന്തം ജീവിതം തന്നെ ഒരു ചൂറയായി കണക്കാക്കി , സ്വസമുദായത്തിന്റേയും പൊതു സമൂഹത്തിന്റേയും ഇടയിലേക്ക് വലിച്ചെറിഞ്ഞ ഒരു മനുഷ്യനുണ്ടായിരുന്നു.അടിയോരുടെ പെരുമന്‍ എന്നറിയപ്പെട്ടിരുന്ന അയാളുടെ പേര് പി കെ കാളന്‍ എന്നായിരുന്നു.വെള്ളിക്കോലിന്റെ വെട്ടിത്തിളക്കത്തിന്റെ മുമ്പി

#ദിനസരികള്‍ 211

‘പൊട്ടക്കവിതയുണ്ടാക്കും ദുഷ്ടക്കൂട്ടം നശിക്കണേ’ എന്ന പ്രാര്‍ത്ഥനക്ക് കവിതയോളം തന്നെ പഴക്കവുമുണ്ടായിരിക്കണം. പക്ഷേ ആ പ്രാര്‍ത്ഥന ഫലം കണ്ട ലക്ഷണമില്ല.കവിയശപ്രാര്‍ത്ഥികളായ കിങ്കരന്മാരെക്കൊണ്ട് കളം നിറഞ്ഞിരിക്കുകയാണ്.ഇത്തരക്കാരെ കണ്ടു കണ്ടു മടുത്തുപോയതു കൊണ്ടായിരിക്കണം , ‘മുന്നം ഗര്‍ഭിണിയായ നാള്‍ മുദിതയായി മാതാവു നേര്‍ന്നിട്ടിതുണ്ടെന്നോ താന്‍ കവിയായ് ജനങ്ങളെ ഞെരുക്കീടേണമെന്നിങ്ങനെ‘ എന്ന് ഒരാള്‍ ചോദിച്ചുപോയത്.നൂതനപ്രപഞ്ചങ്ങളെ സൃഷ്ടിച്ചെടുക്കാനുള്ള സര്‍ഗ്ഗാത്മകശക്തിയുടെ അഭാവം എത്ര ബോധ്യപ്പെടുത്തിയാലും മനസ്സിലാകാത്ത ഈ കവിവര്‍ഗ്ഗം , കാലെടുത്തു കളരിയിലേക്ക് വെച്ചപാടെ നാലുപേരുടെ ഇടയില്‍ അറിയപ്പെടുന്നതിന് കവലയിലിറങ്ങി കസര്‍ത്തുകാണിക്കുന്നവനെപ്പോലെയാണ്. ചുവടുകള്‍ ഉറച്ചിട്ടുണ്ടാവില്ല, മെയ് വഴങ്ങിയിട്ടുണ്ടാവില്ല.എന്നാലും ചേകവനായി എന്ന് നാലുപേരറിയണം.പേരെടുക്കണം. അതുപോലെതന്നെയാണ് ഇക്കാലക്കവികളുടേയും ബദ്ധപ്പാട്.ഇക്കാലകവികളെന്ന് അടക്കിപ്പറച്ചില്‍ ശരിയോയെന്ന് സംശയിക്കുന്നവരോട് , മുക്കാലേ മുണ്ടാണിയും അങ്ങനെത്തന്നെ എന്നാണുത്തരം.ക്ഷമിക്കുക. അപ്പോള്‍പ്പിന്നെ എങ്ങനെയാണ് ഈ കെടുതിയില്‍ നിന്ന് രക്ഷപ്പെടുക?

#ദിനസരികള്‍ 210

# ദിനസരികള്‍ 210 അവന്‍ എനിക്ക് പ്രിയപ്പെട്ടവനായിരുന്നു.പ്രിയപ്പെട്ടവന്‍ എന്നു പറയുമ്പോള്‍ ആ വാക്കുല്പാദിപ്പിക്കുന്ന സ്വാഭാവിക അര്‍ത്ഥപരിസരങ്ങളില്‍ നിന്നൊക്കെ മാറി അതിനു ലഭിക്കാവുന്ന ഏറ്റവും ആഴമുള്ള ഭാവത്തെ സ്വീകരിക്കണം. എന്നു വെച്ചാല്‍ എന്റെ ആത്മാവില്‍ ഇരിപ്പിടം ഉറപ്പിച്ചവന്‍ എന്നുതന്നെ പറയാം.ഞങ്ങള്‍ എത്രയോ വര്‍ഷങ്ങള്‍ ഒന്നിച്ചു നടന്നവര്‍. സുഖവും ദുഖവും സമാസമം പങ്കിട്ടവര്‍.ഒരു പാത്രത്തില്‍ നിന്നുണ്ട് , ഒരു കിടക്കയില്‍ കിടന്നുറങ്ങിയവര്‍.ഞങ്ങളുടെ ഇടയില്‍ രഹസ്യങ്ങളുണ്ടായിരുന്നില്ല എന്നു കൂടി പറഞ്ഞുകൊണ്ടു ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശേഷണങ്ങള്‍ അവസാനിപ്പിക്കട്ടെ.അങ്ങനെയിരിക്കേ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഞങ്ങള്‍ രണ്ടാളും പിരിഞ്ഞു എങ്കിലും തമ്മിലുള്ള ബന്ധത്തിന് ഒരു കുറവും വന്നിരുന്നില്ല.എന്നും പല പ്രാവശ്യം വിളിക്കും, കാര്യങ്ങളൊക്കെ സംസാരിക്കും.             ഒരു ദിവസം കുറച്ച് കാശിന് എന്റെയൊരു സുഹൃത്തിന് അത്യാവശ്യം വന്നു. വളരെ അത്യാവശ്യമാണ്. കാര്യം എനിക്കും നേരിട്ടറിയാവുന്നതുമാണ്. സാധാരണ കിട്ടുന്നിടത്തൊക്കെ നോക്കി. രക്ഷയില്ല. കിട്ടിയേ പറ്റൂ. ഒരിടത്തുനിന്നും കിട്ടുന്നില്ല

#ദിനസരികള്‍ 209

“ ഉന്നം പിഴക്കരുത് ”,  തന്റെ നെഞ്ചിനു നേരെ തോക്കുയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന സൈനികന്റെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് ചെഗുവേര പറഞ്ഞു.   “ നിങ്ങള്‍   ഒരു മനുഷ്യനെയാണ് വെടി വെക്കുന്നത്   “ ചെഗുവേരയുടെ അവസാനത്തെ വാക്കുകള്‍. വിപ്ലവത്തിന്റെ മാര്‍ഗ്ഗത്തില്‍ നിതാന്തജാഗ്രതയോടെ സഞ്ചരിച്ച ആ യഥാര്‍ത്ഥ പോരാളി മരണ ം മുന്നില്‍ വന്നു നില്ക്കുമ്പോഴും ഭയന്നില്ല. കണ്ണുകളില്‍ കത്തിനിന്നിരുന്ന തീജ്ജ്വാലകള്‍ ഒട്ടും മങ്ങിയില്ല.താന്‍ വിശ്വസിച്ചു പോന്ന പ്രത്യയശാസ്ത്രത്തിന് ചേരുന്ന വിധത്തില്‍ , സ്വന്തം നെഞ്ചിലേക്ക് തീയുണ്ട ഏറ്റുവാങ്ങി ലോകത്താകമാനമുള്ള വിപ്ലവകാരികള്‍ക്ക് അദ്ദേഹം ത്രസിപ്പിക്കുന്ന മാതൃകയായി. “ ലോകത്തിൽ എവിടെയും , ആർക്കെതിരേയും അനീതി കണ്ടാൽ അതിനെ ശക്തമായി എതിർക്കുക. ഇതാണ് ഒരു വിപ്ലവകാരിയുടെ എറ്റവും മനോഹരമായ ഗുണം ” എന്നുറച്ചു വിശ്വസിച്ചിരുന്ന സഖാവ് ചെ , ഇന്നത്തേയും എന്നത്തേയും വിപ്ലവമനസ്സുകള്‍ക്ക് പ്രചോദനമാകുന്നു.             സഖാവ് ചെ 1965 ല്‍ എഴുതിയ സ്വന്തം മക്കള്‍ക്ക് എഴുതിയ കത്ത് വായിക്കുക :- എന്റെ കുഞ്ഞുങ്ങള്‍ക്ക് , പ്രിയമുള്ള ഹില്‍ഡീറ്റ , അലൈഡീറ്റ , ക്യാമിലോ , സീലിയ , ഏണെസ്റ്റോ എന്

#ദിനസരികള്‍ 208

        ലേബർ റൂമിന് പുറത്ത് പുതിയ അതിഥിയെ കാത്തിരിക്കുകയെന്നത് പറഞ്ഞറിയിക്കാൻ  കഴിയാത്ത ഒരനുഭവമാണ്. എല്ലാ അലങ്കാരങ്ങളും ഊരിമാറ്റപ്പെട്ട് ഒരു പച്ച മനുഷ്യനായി നാം പരിണാമം കൊള്ളുന്നു. വെപ്രാളപ്പെടുന്ന മനസ്സ് നല്ലതും ചീത്തയുമായ ഒരു പാട് കാര്യങ്ങളുടെ  പിന്നാലെ പരക്കം പായുന്നു. ഇതു വരെ കേട്ട ഓരോ അനുഭവങ്ങളുടേയും നായകസ്ഥാനത്ത് സ്വയം പ്രതിഷ്ടിച്ചുകൊണ്ട് വീണ്ടും അനുഭവിക്കുന്നു. മനമോടാത്ത കുമാർഗ്ഗമില്ലെടോയെന്ന് ആശാന്റെ സീത പറയുന്നതുപോലെ , മനസ്സ് കൂടുതലും കുമാർഗ്ഗങ്ങളിലാണ് ഓടുന്നത്. ഒന്നും ചെയ്യാനില്ലാത്ത ഈ കാത്തിരിപ്പ് നമ്മെ എത്രമാത്രം ദുർബലപ്പെടുത്തുന്നതാണെന്ന് അനുഭവിച്ച് അറിയുക തന്നെ വേണം.  ഈ തിരിച്ചറിവ്  അഹങ്കാരത്തിന്റെ എല്ലാ കൊമ്പുകളും  ഒടിക്കുന്നതാണ്.  ജീവിതത്തിൽ  നാം നേരിടുന്ന ഇത്തരം  ദൗർബല്യങ്ങളെ മുതലെടുത്തു കൊണ്ടാണ് അഭൌതികശക്തികൾ ദൈവത്തിന്റേയും പിശാചിന്റേയും രൂപത്തില്‍ നമ്മുടെ മനസ്സുകളിലേക്ക് തിരുകി കയറുന്നത് എന്നതൊരു വസ്തുതയാണ്.           സമാനമായ മറ്റൊരു അനുഭവം ഉണ്ടായത് അബോര്‍ഷന് ഒപ്പിട്ടുകൊടുത്തതിനുശേഷം മുറിക്കു പുറത്ത് ഇതുപോലെ പണ്ടൊരിക്കല്‍ കാത്തിരുന്നപ്പോഴാണ്. അന്ന് ഒരു ജീവന് മരണ

#ദിനസരികള്‍ 207

ഇതിഹാസങ്ങള്‍ രചിക്കപ്പെട്ടത് പലപ്പോഴും ചോരകൊണ്ടാണ്. നേരിട്ടുള്ള പോരാട്ടങ്ങള്‍ പടക്കളങ്ങളില്‍ തീര്‍ത്ത രുദിരപ്രവാഹത്തിന്റെ അനസ്യൂതമായ ധാരക്കൊപ്പം ഒളിയുദ്ധങ്ങളുടേയും  ചതിയുടേയും വഞ്ചനയുടേയും കഥ കൂടിയാണ് ഓരോ ഇതിഹാസങ്ങളും എന്നത് നാം വിസ്മരിക്കരുത്. കൊട്ടാരത്തില്‍ നിന്ന് എറിഞ്ഞു കിട്ടുന്ന നാണയത്തിന് വേണ്ടി വീരേതിഹാസങ്ങള്‍ കെട്ടിയുണ്ടാക്കിയ പാണരുടെ ഗണത്തില്‍ നായകനെ വാഴ്ത്തിപ്പാടുന്നവരാണ് അധികവും എന്നുള്ളതു കൊണ്ടാണ് പലരും ഇന്നും വീരപരിവേഷം പേറുന്ന പാത്രങ്ങളായി വിരാജിക്കുന്നത് എന്ന കാര്യം വിസ്മരിച്ചുകൂട. ഉദാഹരണത്തിന് രാമായണം എടുക്കുക. രാക്ഷസരാജാവായ രാവണനെ വധിക്കുക എന്ന ഗൂഡോദ്ദേശത്തോടുകൂടി മാഹാവിഷ്ണു , രാമനായി അവതരിച്ചു എന്ന് വാല്കമീകി പറയുന്നു. ആ രാമനാല്‍ കൊല്ലപ്പെട്ട രാവണനാകട്ടെ , തന്റെ വംശത്തിന്റേയും വര്‍ഗ്ഗത്തിന്റേയും ഉന്നമനത്തിനുവേണ്ടി സ്വജീവിതമാണ് ഉഴിഞ്ഞുവെച്ചത്.ശ്രീകണ്ഠന്‍ നായര്‍ പറയുന്നതുപോലെ പാതാളത്തിലേക്കാണ്ടു പോയിരുന്ന ഒരു വംശത്തെ ചന്ദ്രഹാസത്തിന്റെ സഹായത്തോടെ വിശ്വത്തെ വെല്ലുന്ന ഒരു ശക്തിയാക്കി മാറ്റുവാന്‍ രാവണനു കഴിഞ്ഞു.ദേവന്മാരെ എതിര്‍ക്കുന്നു എന്ന പേരില്‍ രാവണനിഗ്രഹത്തിനുവേണ്ടി അ