Posts

Showing posts from July 14, 2019

#ദിനസരികള്‍ 824

ഓഷോ പറഞ്ഞ ഫലിതങ്ങള്‍             രണ്ടോ മൂന്നോ ദിവസമായി ഡോ. കെ എന്‍ ആനന്ദന്‍ എഴുതിയ ഭാഷാ ശാസ്ത്രത്തിലെ ചോംസ്കിയന്‍ വിപ്ലവം എന്ന പുസ്തകവുമായി മല്ലിടുകയാണ്.ചോംസ്കിയെപ്പറ്റി ഇത്ര വിപുലവും ആധികാരികവുമായ മറ്റൊരു പുസ്തകം മലയാളത്തില്‍ ഞാന്‍ കണ്ടിട്ടില്ല.എണ്ണൂറ്റി ഇരുപത്തഞ്ച് പേജോളം വരുന്ന ഈ പുസ്തകം ചോംസ്കിയന്‍ സൈദ്ധാന്തികതയെ സമഗ്രമായി വിലയിരുത്തുന്നു.അതുകൊണ്ടുതന്നെ സമയമെടുത്ത് മനസ്സിലാക്കി വായിച്ചുപോകുക എന്നൊരു സമീപനമാണ് ഞാന്‍ സ്വീകരിച്ചിരിക്കുന്നത്.മാത്രവുമല്ല എനിക്ക് അത്രയേറെ ബന്ധമില്ലാത്ത മേഖലയായതുകൊണ്ടുതന്നെ ഡോ.ആനന്ദന്‍   പറഞ്ഞുപോകുന്ന സാങ്കേതിക പദങ്ങളുടെ പിന്നാലെ പോയി അവയുടെ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാക്കി വീണ്ടും പുസ്തകത്തിലേക്ക് വന്ന് ഒന്നുകൂടി പ്രസ്തുത ഭാഗം വായിച്ച് കാര്യങ്ങള്‍ ഏകദേശമെങ്കിലും ഗ്രഹിച്ചുവെന്നുറപ്പാക്കിയൊക്കെയാണ് ഓരോ പേജിലൂടെയും കടന്നു പോകുന്നത്.ഇത്തരത്തിലുള്ള വിലപ്പെട്ട ഗ്രന്ഥങ്ങള്‍ വായിക്കുമ്പോഴാണ് വായന ശരിക്കുമൊരു അധ്വാനമാകുന്നത്.           അധ്വാനത്തിന് ഇടവേളകള്‍ വേണമല്ലോ ! അത്തരം ഇടവേളകള്‍ ആനന്ദപ്രദമാക്കുവാന്‍ ഞാന്‍ കൂടെ കൂട്ടിയിരിക്കുന്

#ദിനസരികള്‍ 823

  യാത്രകള്‍ക്കിടയില്‍ നല്ല ഭക്ഷണം ലഭിക്കുക എന്നതൊരു ഭാഗ്യമാണ്. എന്നാല്‍ പലപ്പോഴും നിര്‍ഭാഗ്യമാണ് കടാക്ഷിക്കാറുള്ളതെന്നതാണ് അനുഭവം. ഇന്നലേയും അത്തരത്തിലൊരു സംഭവമുണ്ടായി. ഒരു തിരക്കു പിടിച്ച ഓട്ടത്തിനിടയില്‍ നാടന്‍ ഉച്ച ഭക്ഷണം എന്ന് ചുവപ്പില്‍ വലിയ അക്ഷരത്തില്‍ എഴുതി വെച്ച ഒരു കടയിലേക്ക് ചെന്നു കയറുമ്പോള്‍ മനസ്സിലുണ്ടായിരുന്ന ഒരേയൊരു സമാധാനം നാടന്‍ എന്ന വിശേഷണമായിരുന്നു. എന്നാല്‍ പല പല തട്ടുകളിലായി കൊണ്ടു വന്ന് ഇലയുടെ വിവിധ ഭാഗങ്ങളില്‍ വിളമ്പിവെച്ച നാടന്‍ കറികളെന്ന് അവകാശപ്പെടുന്ന കൂട്ടുകളെ രുചിച്ചു നോക്കിയപ്പോള്‍ തന്നെ മനസ്സിലായി നാടന്‍ എന്നത് ബോര്‍ഡിലേ ഉള്ളുവെന്ന്. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കൊണ്ടു വന്ന കാരറ്റും ബീറ്റ്‌റൂട്ടും ഉരുളക്കിഴങ്ങുമൊക്കെ പല തരത്തില്‍ അരിഞ്ഞു കൂട്ടി വേവിച്ചെടുത്ത അവയ്ക്കാകട്ടെ സത്യത്തില്‍ ഒരു രുചിയുമില്ലായിരുന്നു. ചോറിനു മുകളിലൊഴിച്ച പച്ചക്കറിയും മീന്‍കറിയും മറ്റൊരു അബദ്ധമായിരുന്നു. എന്തായാലും വിശപ്പ് അനുവദിക്കാത്തതുകൊണ്ട് പാവയ്ക്കാത്തോരന്‍ കൂട്ടി കുറച്ച് ചോറു വാരിക്കഴിച്ച് എഴുന്നേറ്റു. നാടന്‍ എന്നുള്ളതു ആളുകളെ ആകര്‍ഷിക്കുന്ന ഒരു പ്രയോഗമാണെന്ന് ഹോട്

#ദിനസരികള്‍ 822

കാണുക, കനലൊരു തരി മതി !             എന്‍ ഐ എ ഭേദഗതി ബില്ല് ലോകസഭ പാസ്സാക്കിയിരിക്കുന്നു. സ്വന്തമായി കോടതികള്‍ സ്ഥാപിക്കുവാനും രാജ്യത്തിനു പുറത്തു വെച്ചു നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുവാനും എന്‍ ഐ എയെ അനുവദിക്കുന്ന ഈ ഭേദഗതിയെക്കുറിച്ച് പ്രതിപക്ഷം നിരവധി ആശങ്കകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ബില്ലിനെ എതിര്‍ത്തു വോട്ടുചെയ്യാതെ പരോക്ഷമായി അനുകൂലിക്കുകയാണുണ്ടായത്.പ്രതിപക്ഷനിരയിലെ ആറ് എംപി മാര്‍ മാത്രമാണ് കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഭേദഗതികള്‍‌‍ക്കെതിരെ വോട്ടു രേഖപ്പെടുത്തിയത്.മതവര്‍ഗ്ഗീയതയെ സമര്‍ത്ഥമായുപയോഗിച്ച് അധികാരത്തിലെത്തിയ കക്ഷികള്‍ രാജ്യ ഭരിക്കുന്ന സവിശേഷമായ സാഹചര്യത്തില്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പലരും ആക്ഷേപിച്ച എന്‍ ഐ എയെപ്പോലെയുള്ള ഒരു ഏജന്‍സിക്ക് ഇത്തരം അധികാരങ്ങള്‍ ലഭ്യമാക്കുന്നത് ദുരുപയോഗം ചെയ്യപ്പെടുമെന്നും പ്രത്യേകിച്ചും മുസ്ലിംമതത്തില്‍ പെട്ടവര്‍‌ക്കെതിരെയുള്ള നീക്കങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുമെന്നുമുള്ള ആശങ്കകളെ മുന്‍നിറുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ   “ The Modi government has no such intention. Its only goal is to finish off terro

#ദിനസരികള്‍ 821

  യൂണിവേഴ്സിറ്റി കോളേജില്‍ അഖില്‍ ചന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിക്കുനേരെയുണ്ടായ ആക്രമണത്തിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിച്ചത് നാം കണ്ടതാണ്. ഒരു തരത്തിലും പ്രതികള്‍ സംരക്ഷിക്കപ്പെടരുതെന്നും ഇനി അത്തരം ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കാനുമുള്ള കരുതലുകള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരിയും എസ്.എഫ്.ഐയും വ്യക്തമാക്കിയിട്ടുമുണ്ട്. ആ നിലപാടുകളെ സാധൂകരിക്കുന്ന വിധത്തിലാണ് അന്വേഷണങ്ങള്‍ മുന്നോട്ടു പോകുന്നത്. പ്രധാന പ്രതികളെന്ന് സംശയിക്കുന്ന നസീമിനേയും ശിവരഞ്ജിത്തിനേയും പോലീസ് അറസ്റ്റു ചെയ്തു. യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. യൂണിയന്‍ ഓഫീസ് ഒഴിപ്പിച്ചെടുക്കാനുള്ള തീരുമാനം അധികൃതരെടുത്തു. അനധ്യാപക ജീവനക്കാര്‍‌ക്കെതിരെ നടപടിയെടുത്തു. ഗവര്‍ണര്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എസ്.എഫ്.ഐയാകട്ടെ കോളേജ് യൂണിറ്റു തന്നെ പിരിച്ചു വിട്ട് അഡ്ഹോക്ക് കമ്മറ്റിയെ ചുമതലപ്പെടുത്തുകയും കേസില്‍ ഉള്‍‌പ്പെട്ട ആറു വിദ്യാര്‍ത്ഥ

#ദിനസരികള്‍ 820

കാടുകളിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക !             കാടിനോട് അത്രമേല്‍ ഇഷ്ടമുള്ളതുകൊണ്ടായിരിക്കണം ഞാന്‍ ഇടക്കിടയ്ക്ക് എന്‍ എ നസീറിന്റെ എഴുത്തുകളിലേക്ക് ചെന്നു കയറുന്നത്. നസീര്‍ വന്യതയുടെ മഹാപ്രവാഹങ്ങളെ സൃഷ്ടിച്ചുവെച്ചിരിക്കുന്നു, ഞാനാകട്ടെ ആ പ്രവാഹത്തിലേക്ക് ചെന്നു വീണ് സ്വയം മറന്നു ഒഴുകിത്തൊടുങ്ങുന്നു , എവിടേക്കെന്നില്ലാതെ. കാടിന്റെ ഓരോ തരികളുടേയും സ്പന്ദനങ്ങളെ അറിഞ്ഞ്, എന്നാല്‍ അവയെ ഒട്ടുംതന്നെ അലോസരപ്പെടുത്താതെയുള്ള ഈ ഒഴുക്കിനെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു.           കാടിലേക്ക് ചെന്നു കയറുന്നവന്‍ തന്റെ അഹങ്കാരങ്ങളെ അഴിച്ചു വെക്കേണ്ടതാകുന്നു.നേര്‍‌രേഖയില്‍ സഞ്ചരിക്കുന്ന വനനിയമങ്ങള്‍ക്കു മുന്നില്‍ നിങ്ങളുടെ കൊമ്പുകള്‍ക്ക് വേണ്ടത്ര മൂര്‍ച്ച ഉണ്ടായിക്കൊള്ളണമെന്നില്ല.അതുകൊണ്ട് ശാന്തനായി, തഴുകിത്തലോടിക്കടന്നു പോകുന്ന ഒരു ഇളംകാറ്റിനെപ്പോലെ ഒന്നിനോടും ഒട്ടിപ്പിടിക്കാതെ എന്നാല്‍ എല്ലാത്തിനേയും തന്റെ ആത്മാവിനോളം സ്വീകരിച്ചുകൊണ്ട് കടന്നു പോകുക.കാട് ഒരു വിസ്മയമാകുന്നത് നമുക്ക് അനുഭവിച്ചറിയാം.           എന്നാല്‍ ഇക്കാലങ്ങളില്‍ നാം കാടിനെ വേണ്ടത്ര അറിയുന്നില്ല. ഒരു നഗരത്തേയും കെട്ടിവലിച്ചുകൊ

#ദിനസരികള്‍ 819

മാര്‍ക്സിസവും കേവല യുക്തിവാദവും – ചില ചിന്തകള്‍             ചിന്തയിലെ ചോദ്യോത്തര പംക്തിക്കിടയില്‍ മാര്‍ക്സിസവും യുക്തിവാദവും എന്ന വിഷയത്തെക്കുറിച്ച് ഇ എം എസ് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ തവണ വായനക്കാര്‍ ചര്‍ച്ച ചെയ്യാനെടുത്ത ഈ വിഷയത്തെ ഇ എം എസ് സമ്പൂര്‍ണ കൃതികളില്‍ നാല്പത്തിരണ്ടാം സഞ്ചികയില്‍ സമാഹരിച്ചിരിക്കുന്നു. യുക്തിവാദവും മാര്‍ക്സിസവും തമ്മില്‍ എങ്ങനെയെല്ലാമാണ് ഇണങ്ങിയും പിണങ്ങിയും പുലര്‍ന്നു പോകുന്നതെന്ന് അദ്ദേഹം നല്കിയ ഉത്തരങ്ങള്‍ വളരെ വ്യക്തവും ലളിതവുമായി വിശദീകരിക്കുന്നു.           ബൂര്‍ഷ്വാ യുക്തിവാദത്തിന്റെ പരിമിതികള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു “ മറ്റെല്ലാത്തിനും മേല്‍ ആധിപത്യം ചുമത്തുന്നുവെന്ന് പറയപ്പെടുന്ന യുക്തിതന്നെ ഭൌതിക പ്രപഞ്ചത്തില്‍ സദാ നടന്നു കൊണ്ടിരിക്കുന്ന   - മനുഷ്യന്റെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനം മൂലം ത്വരിതമാകുകയും രൂപപ്പെടുകയും ചെയ്യുന്ന – മാറ്റങ്ങള്‍ക്ക് വിധേയമാണ്.ഈ മാറ്റങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത് ‘ സര്‍വ്വതന്ത്ര സ്വതന്ത്രമായ പരാശക്തി , യായി നമുക്ക് ‘ യ

#ദിനസരികള്‍ 818

നെറികേടുകളുടെ ബി ജെ പി.           ഒരു തരത്തിലുള്ള ജനാധിപത്യപരമായ മൂല്യബോധവും തൊട്ടുതെറിച്ചിട്ടില്ലാത്ത അധാര്‍മ്മികരാണ് ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരില്‍ സംഘടിച്ചിരിക്കുന്നതെന്നാണ് അക്കൂട്ടര്‍ മുന്നിട്ടിറങ്ങി നടത്തുന്ന ഓരോ നീക്കങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നത്. അധികാരം എന്ന ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി സൌഹൃദപരമായി പുലര്‍ന്നു പോന്ന മതാന്തരീക്ഷങ്ങളെ അട്ടിമറിക്കുകയും വിശ്വാസത്തിന്റെ പേരില്‍ ജനതയെ തമ്മിലടിപ്പിക്കുകയും ചെയ്തുകൊണ്ട് രാഷ്ട്രീയകമ്പോളത്തില്‍ വലവീശാനിറങ്ങിയ അവരില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള മൂല്യങ്ങളെ പ്രതീക്ഷിച്ചു കൂടാ എന്നതാണ് ശരി. ബ്രിട്ടീഷുകാരോട് മാപ്പിരക്കുന്ന കാര്യത്തിലായാലും ബാബറി മസ്ജിദിന്റെ കാര്യത്തിലാണെങ്കിലും പശുസംരക്ഷണത്തിന്റെ കാര്യത്തിലാണെങ്കിലും ദളിതു പീഢനത്തിന്റെ കാര്യത്തിലാണെങ്കിലും സത്യസന്ധമായി നടക്കേണ്ടുന്ന തിരഞ്ഞെടുപ്പുകളെ അധികാരമുപയോഗിച്ചു കൊണ്ട് അട്ടിമറിക്കുന്ന കാര്യത്തിലായാലും ലോകത്തിനു മുന്നില്‍ നമ്മുടെ രാജ്യത്തെ   നാണം കെടുത്തുന്ന നിലപാടുകളാണ് എന്നും അവര്‍ സ്വീകരിച്ചിട്ടുള്ളത്.അവസാനമായി ജനാധിപത്യപരമായി നിലവില്‍ വന്ന സംസ്ഥാന സര്‍ക്കാറുകളെ കുതിരക്ക