Posts

Showing posts from September 7, 2025
Image
  നമത് ഓര്‍മ്മയായി എന്ന് ഒരു സുഹൃത്താണ് അറിയിച്ചത്.               ഗുഗിള്‍ ബസാണ് അയാളെ എന്നിലേക്ക് , അഥവാ ഞാന്‍ അയാളിലേക്ക് എത്തിപ്പെടാന്‍ കാരണമായത്. അതിനുമുമ്പേ നമത് ബ്ലോഗെഴുത്തിലൂടെ ശ്രദ്ധേയനായിരുന്നുവെങ്കിലും ഞാനൊക്കെ ഓണ്‍‌ലൈന്‍ ജീവിയാകുന്നത് ബസ്സു വന്നതിനു ശേഷമാണ്. അതിനുമുമ്പേ ഫേസ് ബുക്ക് , ഓര്‍ക്കൂട്ട് പോലെയുള്ള അധോലോകങ്ങളുമായി ബന്ധങ്ങളുണ്ടായിരുന്നുവെങ്കിലും അത്രതന്നെ ആവേശമുണ്ടായിരുന്നില്ല. പോയാല്‍ പോയി എന്ന മട്ടായിരുന്നു. എന്നാല്‍ ബസ്സ് വന്നതോടെ അരങ്ങ് മാറി. അതൊരു സര്‍വ്വകലാശാല പോലെയായിരുന്നു. അടിയും പിടിയും കൂക്കിവിളിയും പാട്ടും കൂത്തും കത്തിക്കുത്തും അതിഗംഭീരമായ സൈദ്ധാന്തിക ചര്‍ച്ചകളും ഒക്കെയായി അതിവിശാലമായ ഒരു കാമ്പസുപോലെ ബസ്സ് ഒഴുകിക്കിടന്നു. രാവെന്നോ പകലെന്നോ ഇല്ലാതെ ഞങ്ങളെല്ലാം ആ കാമ്പസിന്റെ ഏതോതോ വിതാനങ്ങളിലേക്ക് പറന്നു ചെന്നു. ഉപനിഷത്തുമുതല്‍ ഊക്കുപാട്ടുവരെ കുലസ്ത്രീകള്‍ മുതല്‍ ചന്തപ്പെണ്ണുവരെ , ഉപ്പുതൊട്ടു കര്‍പ്പൂരം വരെ അവിടെ ചര്‍ച്ചയ്ക്കെടുക്കപ്പെട്ടു. ഓരോന്നും ഇഴകീറി പരിശോധിക്കപ്പെട്ടു ! തെറ്റുകള്‍ക്ക...
  ചോദ്യോത്തരങ്ങള്‍ : ചോദ്യം 1. കെ ടി ജലീല്‍ ഉന്നയിച്ച ആരോപണത്തില്‍ പി കെ ഫിറോസിന്റെ വാദങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം ? ഉത്തരം : പി കെ ഫിറോസിന്റെ ഉത്തരം കൃത്യമാണ്. തനിക്ക് ബിസിനസ്സ് ഉണ്ടെന്നും താന്‍ വിദേശത്തെ ഒരു കമ്പനിയിലെ ജീവനക്കാരനാണ് എന്നുമാണല്ലോ അദ്ദേഹത്തിന്റെ ഉത്തരം.   എന്നാല്‍ ആ ഉത്തരത്തിന്റെ ധാര്‍മ്മികതയാണ് മുസ്ലീംലീഗിലെ ചെറുപ്പക്കാരുടെ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ പ്രതിക്കൂട്ടില്‍ നിറുത്തുന്നത്. കച്ചവടം നടത്തുന്നതോ പണം സമ്പാദിക്കുന്നതോ ഒരു തെറ്റുമല്ല. എന്നാല്‍ സംശയത്തിന്റെ മുനകളുയരുമ്പോള്‍ പൊതുജനത്തിന്റെ മുന്നില്‍ വസ്തുത വെളിപ്പുടുത്തേണ്ട ധാര്‍മ്മികത ഒരു രാഷ്ട്രീയ പ്രവര്‍ത്തകനുണ്ട്. അതുകൊണ്ട് താന്‍ ചെയ്യുന്നത് എന്താണെന്നും എങ്ങനെയാണ് തനിക്ക് വരുമാനം വരുന്നതെന്നും ഫിറോസ് പൊതുമണ്ഡലത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ താനെന്തിന് ജലീലിന് മറുപടി കൊടുക്കണം എന്നൊരു ഉഴപ്പന്‍ ചോദ്യമെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് അദ്ദേഹം ചെയ്തത്. അത് ഫിറോസിനെ കൂടുതല്‍ സംശയിക്കാന്‍ കാരണമാകും. പിന്നെ ഈ കാര്യത്തില്‍ താന്‍ ജോലിക്കാരനാണ് എന്ന വാദം , അതിന് ശമ്പളം എത്രയോ ആകട്ട...
  നേപ്പാള്‍ നമ്മെ ഒരേ സമയം ഭയപ്പെടുത്തുകയും ജാഗ്രതപ്പെടുത്തുകയും വേണം. ഒരു   ഭരണകൂടത്തിനെതിരെ ജനതയുടെ പ്രതിഷേധമുണ്ടാകുകയും അധികാരസ്ഥാനങ്ങളിലുള്ളവര്‍ ഭ്രഷ്ടരാക്കപ്പെടുകയും ചെയ്യുന്ന ഒരു കേവല സമ്പ്രദായമായി നേപ്പാളിലെ സംഭവവികാസങ്ങളെ കണ്ടാല്‍ നമുക്ക് തെറ്റു പറ്റും ! അത്ര നിസ്സാര( ?) മല്ല കാര്യങ്ങള്‍. അതീവ ഗൌരവത്തോടെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ നേപ്പാളിലെ സംഭവവികാസങ്ങളെ പഠനത്തിനെടുക്കും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.             എന്താണ് നേപ്പാളില്‍ സംഭവിച്ചത് ? ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു രാജ്യത്തെ നിയമവ്യവസ്ഥ അംഗീകരിക്കാന്‍ നവമാധ്യമ രംഗത്തെ വമ്പന്‍ കോര്‍‌പ്പറേറ്റുകള്‍ തയ്യാറാകാതിരിക്കുകയും യുവജനങ്ങളില്‍ തങ്ങള്‍ക്കുള്ള സ്വാധീനം ദുരുപയോഗിക്കുകയും ചെയ്തതിന്റെ ഫലമാണ് നേപ്പാള്‍ ഇന്നു നേരിടുന്ന പ്രതിസന്ധി എന്നു പറയാം. അത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടതുതന്നെ കോര്‍പ്പറേറ്റുകളുടെ തെമ്മാടിത്തരം കൊണ്ടാണ്. ഒരു രാജ്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആ രാജ്യത്തിന്റെ അധികാരികളില്‍ നിര്‍‌ദ്ദേശങ്ങള്‍ പാലിക്കണം എന്ന കാര്യ...
  സംഘപരിവാര്‍ കൂട്ടങ്ങള്‍ പൊതുവേ വിഷജീവികള്‍ തന്നെയെങ്കിലും ഹിന്ദു ഐക്യവേദിയുടെ നേതാവ് ശശികലയാണ് എന്റെ അറിവില്‍ കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മാരകമായ വിഷനാവിന്റെ ഉടമ. അതുകൊണ്ടുതന്നെ ശശികല പറഞ്ഞു എന്ന് കേട്ടാല്‍ എന്തു പറഞ്ഞു എന്ന് അന്വേഷിക്കാനുള്ള ഒരു ത്വര എന്നിലുണ്ടാകാറില്ല. മൂര്‍ ഖന്‍ കൊത്തി എന്നു കേട്ടാല്‍ വിഷം കേറിയോ എന്നാരെങ്കിലും ചോദിക്കുമോ ?   അത്ര മാത്രവും അധമവും മനുഷ്യത്വ വിരുദ്ധവുമായിരിക്കും ആ നാവില്‍ നിന്നും ഉയരുന്ന വാഗ്ദോരണി എന്ന കാര്യത്തില്‍ സംശയത്തിന് അവകാശമെന്ത് ?   എന്നാല്‍ ഇപ്പോള്‍ ശശികലയുടെ ബോധവും നാവുമായി പൊതുരംഗത്തേക്ക് ഇറങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. അവര്‍ വമിപ്പിക്കുന്ന വിഷം നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ ഓരോ ദിവസവും മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ ഗണത്തില്‍ ഇതാ ഒരാള്‍ കൂടി അവതരിച്ചിരിക്കുന്നു. പേര് ഡോ ബഹാഉദ്ദീന്‍ നദ്വി. മുസ്ലിം സമുദായ സംഘടനയായ സമസ്തയുടെ മുശാവറ കമ്മറ്റി അംഗമായ തല്പരനെ ശശികലയോട് താരതമ്യപ്പെടുത്താവുന്ന വിഷനാവിന്റെ ഉടമ എന്ന് നിസ്സംശയം പറയാം.       ...
  പോലീസിന്റെ അടി കിട്ടിയിട്ടുണ്ടോ ? നല്ല രസമാണ്. കാലിനും കൈയ്ക്കും തലയ്ക്കും മുതുകിനുമൊക്കെയാണ് അവര്‍ സാധാരണയായി തല്ലുക. എന്നാല്‍ തിരക്കു പിടിച്ച ചില അടിക്കിടെ ചിലപ്പോള്‍ രണ്ടു ചന്തിയും കൂട്ടി ഒരടി വന്നുവീഴും. പൊതുവേ ഓ ചന്തിക്കല്ലേ അടിച്ചത് , മുതുകിനും തലയ്ക്കുമൊന്നുമല്ലല്ലോ എന്ന് നമ്മള്‍ അതിനെ ലളിതവത്കരിക്കും. പക്ഷേ രണ്ടു ചന്തിയും കൂട്ടി നല്ലൊരടി കിട്ടിയാല്‍ മറ്റെവിടെ കിട്ടുന്നതിനെക്കാളും മാരകമായിരിക്കുമെന്നതാണ് വസ്തുത. ലാത്തി കൊണ്ടയിടത്ത് ചതയും. പഴുക്കും. പിന്നെ ഇരിക്കാനും കിടക്കാനും പറ്റാത്ത അവസ്ഥയാകും. വീട്ടില്‍ യൂറോപ്യന്‍ ക്ലോസറ്റില്ലാത്തവന് ചന്തിക്കടി കിട്ടിയാല്‍ ഗംഭീരമായി എന്നേ പറയാനാകൂ. ശരിക്കും ഒന്നിരിക്കാനോ ഒന്നമര്‍ത്തി മുക്കാനോ കഴിയാതെ അവന്റെ കുറേ ദിവസങ്ങള്‍ കട്ടപ്പൊകയാകുമെന്നര്‍ത്ഥം. അതുകൊണ്ട് ചന്തിക്കടി കിട്ടുക എന്നുവെച്ചാല്‍ അതിമാരകമായ ഒന്നായി കാണക്കാക്കി മറ്റു സ്ഥലങ്ങള്‍ കാണിച്ചു കൊടുക്കണം എന്നതാണ് എനിക്ക് ആദ്യമായി പറയാനുള്ളത്               രണ്ടാമത്തേത് , ഇന്ന് പോലീസിനെക്കുറിച്ച് വ്യാപകമായി ഉയര്‍ന്നു വരു...
|| ചതയദിന ചിന്തകള്‍ ||     വെള്ളാപ്പള്ളിയപ്പനൊഴികെ കേരളത്തിലെ തൊണ്ണൂറ്റൊമ്പതു ശതമാനം ജനതയ്ക്കും ശ്രീനാരായണ ഗുരു എന്താണ് പറഞ്ഞതെന്നും പഠിപ്പിച്ചതെന്നും അറിയാം. മുഴുവനായിട്ടുമില്ലെങ്കിലും ഏകദേശം ഒരു ധാരണയെങ്കിലുമുണ്ട്. എന്നാല്‍ ഗുരു ദര്‍ശനം എങ്ങനെയൊക്കെ സഖാവ് പിണറായി വിജയന്‍ പഠിപ്പിക്കാന്‍ ശ്രമിച്ചാലും വെള്ളാപ്പള്ളിയ്ക്ക് അതെന്താണെന്ന് ഇനി മനസ്സിലാകുമെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് വെള്ളാപ്പള്ളിയെ നാരായണദര്‍ശനം പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് , കാസരോഗിയെ എവറസ്റ്റ് കയറാന്‍ വിടുന്നതുപോലെയാണെന്നേ ഞാന്‍ പറയൂ. ശരി, അതവിടെയിരിക്കട്ടെ. ഞാന്‍ പറയാന്‍ വന്നത് മറ്റൊരു കാര്യമാണ്. കേരളത്തിലെ ഏകദേശം ആളുകള്‍ക്കും ഗുരു പഠിപ്പിക്കാന്‍ ശ്രമിച്ച സമത്വദര്‍ശനത്തെക്കുറിച്ച് അറിയാമെന്ന് പറഞ്ഞല്ലോ ! ഈ ചതയ ദിവസത്തില്‍ അതുതന്നെ വീണ്ടും വീണ്ടും എഴുതുന്നത് ആളുകള്‍ക്ക് അത്രയ്ക്കങ്ങ് രസിക്കില്ല എന്നതുകൊണ്ട് ഈ കുറിപ്പില്‍ ഞാന്‍ ഗുരുവിന്റെ വിവാഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാം എന്നാണ് കരുതുന്നത്.             ശ്രീനാരായണഗുരു വിവാഹം കഴിക്കുന്നത് 1882 ലാണ...