Posts

Showing posts from January 26, 2020

#ദിനസരികള്‍ 1020 കൊറോണ : പ്രാര്‍ത്ഥനകളല്ല, പ്രവര്‍ത്തനങ്ങളാണ് വേണ്ടത് !

            മുന്നൂറ്റിയിരുപത്തിനാലു പേരില്‍ നാല്പത്തിരണ്ടു മലയാളികളുമായി വുഹാനില്‍ നിന്നുമുള്ള വിമാനം ഇന്ന് പുലര്‍‌ച്ചേ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നു.രോഗം ബാധിച്ചിട്ടില്ലെന്ന് ചൈനീസ് അധികൃതര്‍ ഉറപ്പാക്കിയിട്ടുള്ളവരെയാണ് ഇന്ത്യയിലേക്ക് പോകാന്‍ അനുവദിച്ചത്. ബാധിതരായവരാകട്ടെ ചൈനയില്‍ തന്നെ തുടരുകയാണ്.ഇന്ത്യയിലേക്ക് എത്തിയവരെ പ്രത്യേകമായി തയ്യാറാക്കിയ കേന്ദ്രങ്ങളില്‍ രണ്ടാഴ്ചക്കാലം താമസിപ്പിച്ച് നിരീക്ഷിച്ചതിനുശേഷമാണ് അനന്തര നടപടികള്‍ നിശ്ചയിക്കുക. ചൈനയിലെപ്പോലെ നിയന്ത്രണാതീതമാകാത്തതുകൊണ്ടുതന്നെ കൂടുതല്‍ കരുതലും ശ്രദ്ധയും നിരീക്ഷണത്തിലുള്ളവര്‍ക്ക് ലഭിക്കുമെന്നതിനാല്‍ അവരൊക്കെ ജീവിതത്തിലേക്ക് മടങ്ങി വരികതന്നെ ചെയ്യും.           എന്നാല്‍ ചൈനയില്‍ അവശേഷിക്കുന്നവരെക്കുറിച്ച് ഏറെ ആശങ്കകളുണ്ട്. വഴിവക്കില്‍ മരിച്ചു വീണുകിടന്നിട്ടും ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നാം വായിച്ചു.കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനിലേയും സമീപനഗരങ്ങളിലേയും മറ്റു ജനപദങ്ങളിലേയും സാഹചര്യങ്ങളെന്താണെന്ന് നമുക്ക് വ്യക്തമായി അറിയില്ല. ഒരു കാര്യം ഉറപ്പാണ്. ചൈനയില്‍ കൊറോണ ബാധ

#ദിനസരികള്‍ 1019 ഫാ. ജോസഫ് പുത്തന്‍ പുരയ്ക്കല്‍ - ഹിന്ദുത്വവാദികളുടെ ഏജന്റ് ?

            നമ്മുടെ കൃസ്ത്യന്‍ സമൂഹം തങ്ങളിലെ നാഗവല്ലിയെ ഉള്ളില്‍ ഒളിപ്പിച്ചു വെച്ചുകൊണ്ട് പുറമേ ഗംഗയായി ജീവിക്കുന്ന ഇരട്ടവ്യക്തിത്വമുള്ള ഒരു ജനതയാണോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ഇക്കഴിഞ്ഞ ദിവസം പുരോഹിതനായ ജോസഫ് പുത്തന്‍ പുരയ്ക്കല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളാണ് അത്തരത്തിലുള്ള ഒരു ചോദ്യത്തെ പ്രസക്തമാക്കുന്നത്.മുസ്ലിംജനതയോട് ഉള്ളിലടക്കിപ്പിടിച്ച വെറുപ്പോടെയാണ് കൃസ്ത്യാനികള്‍ ജീവിച്ചു പോകുന്നതെന്നും അതുകൊണ്ടുതന്നെ ഹിന്ദുത്വവാദികളുടെ മുസ്ലിംവിരുദ്ധ നീക്കങ്ങളെ ഒരളവുവരെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആകെത്തുക. തികച്ചും വ്യക്തിപരമാണ് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ അഭിപ്രായമെന്ന് കണക്കാക്കി തള്ളിക്കളയേണ്ടതാണ് പ്രസംഗത്തില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെന്ന അഭിപ്രായം എനിക്കില്ല. മറിച്ച് കൃസ്ത്യന്‍ പൊതുമനസ്സില്‍ അടിഞ്ഞു കൂടിക്കിടക്കുന്ന സവര്‍ണതയുടെ പക്ഷപാതപരമായ ബഹിര്‍സ്ഫുരണങ്ങളാണ് അവ എന്ന ചിന്തയായിരിക്കും വസ്തുതകളോട് കൂടുതലായി അടുത്തു നില്ക്കുന്നത്.           മുസ്ലിംങ്ങളെ പൊതുശത്രുവാക്കി മാറ്റി നിറുത്തുവാനുള്ള ശ്രമങ്

#ദിനസരികള്‍ 1018 ഗാന്ധി എന്ന ആയുധം

            ഇന്ന് ജനുവരി മുപ്പത്. ഈ ദിനം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ചോരകൊണ്ടാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്.1948 ജനുവരി മുപ്പതിന്റെ സായാഹ്നത്തിലാണ് മഹാത്മാ ഗാന്ധിയുടെ നെറ്റിത്തടത്തെ തുളച്ചു കൊണ്ടു ഒരു വെടിയുണ്ട കടന്നു പോയത്. ആ മുറിവില്‍ നിന്നുമുള്ള ചോരയുടെ ഒഴുക്ക് ഇന്നും നിലച്ചിട്ടില്ല.അതുകൊണ്ടുതന്നെ ജനുവരി മുപ്പത് ഇന്ത്യക്ക് എക്കാലത്തും മറക്കാനാകാത്ത നഷ്ടത്തിന്റെ ദിനമാണ്, സ്വന്തം രക്തം കൊണ്ട് സാക്ഷ്യം പറഞ്ഞ ദിനമാണ്.           ജനുവരി മുപ്പതിന് ഗാന്ധി മാത്രമല്ല അനുസ്മരിക്കപ്പെടുന്നത്. മഹാത്മാവിനെ നിഷ്കരുണം കൊന്നു കളഞ്ഞ ഒരു ആശയസംഹിതയുടെ വക്താക്കളേയും നാം ഓര്‍മ്മിക്കാതിരിക്കുന്നില്ല.ഗാന്ധിയിലേക്ക് ബറാറ്റ തോക്കിന്റെ കാഞ്ചി വലിക്കാന്‍ നാഥുറാം വിനയായക് ഗോഡ്സേ എന്ന ഹിന്ദുത്വവാദിക്ക് പ്രേരകമായ ആശയം പ്രദാനം ചെയ്തത് ആറെസ്സെസ്സായിരുന്നു.ആറെസ്സെസ്സ് ചിന്തിച്ചു , ഗോഡ്‌സേ അതു നടപ്പാക്കി. അതുകൊണ്ട് ജനുവരി മുപ്പതിന് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം നാം ആചരിക്കുന്നതിനോടൊപ്പം അദ്ദേഹത്തെ വധിച്ചു കളഞ്ഞവരേയും സ്മരിക്കുന്നു.           അതായത് ഗാന്ധി ഉള്ളിടത്തോളം കാലം ഗോഡ്സേയും ഓര്‍മ്മിക്ക

#ദിനസരികള്‍ 1017 പ്രതിഷേധങ്ങളുടെ കാലത്തെ ഇടതുപക്ഷം

            നയപ്രഖ്യാപന പ്രസംഗം വായിച്ചാലും ഇല്ലെങ്കിലും കേരള ജനത ഗവര്‍ണര്‍ക്ക് നന്ദി പറയുക.കാരണം മനുഷ്യത്വ രഹിതമായ പൌരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഇത്രയും സജീവമായ ഒരു ചര്‍ച്ച പൊതു സമൂഹത്തിനിടിയ്ല്‍ നിലനിറുത്തുവാനും കൂടുതല്‍ ആര്‍ജ്ജവത്തോടെ ആളുകള്‍ക്ക്‌ തങ്ങള്‍ ഈ കാട്ടു നിയമം അംഗീകരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുവാനും ഗവര്‍ണറുടെ ജനാധിപത്യവിരുദ്ധമായ നിലപാടുകള്‍ സഹായിച്ചിട്ടുണ്ട്.കേരളത്തെ ഗവര്‍ണറിലൂടെ നിയന്ത്രിച്ച് തങ്ങളുടെ ചൊല്പടിക്കു നിറുത്തുക എന്ന ഉദ്ദേശത്തോടെ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്ക് അയച്ചവര്‍ക്ക് അഭിമാനിക്കാവുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചുകൊണ്ടിരിക്കുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല എന്നാല്‍ മറ്റൊരു കാര്യം ഗവര്‍ണറുടെ നിലപാട് ശക്തമാകുന്തോറും അത് ഇടതുപക്ഷ സര്‍ക്കാറിന് ഗുണകരമായി മാറുവാനുള്ള സാധ്യതയാണ് അവശേഷിപ്പിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ഗവര്‍ണര്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ കര്‍ശശനമായ നിലപാടുകളും കേന്ദ്രം ഭരിക്കുന്ന ആറെസ്സെസ്സ് നേതാക്കന്മാര്‍ക്കുള്ള മുന്നറിയിപ്പുകളാണെന്ന് നാം, കേരളത്തിലെ ജനത, ചിന്തിക്കുന്നു. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാറ

#ദിനസരികള്‍ 1016 അല്പത്തരങ്ങളില്‍ അഭിരമിക്കുന്ന മോഹന്‍ലാന്‍

ഇന്ന് മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിന്റെ പകുതിയും അപഹരിച്ചിരിക്കുന്നത് നടനവിസ്മയമായ മോഹന്‍ലാല്‍ എഴുതിയ “ ലോകപൌരന്മാര്‍ നിങ്ങള്‍ ”  എന്ന ലേഖനമാണ്. സ്വന്തം മക്കളെ മുന്‍നിറുത്തി വര്‍ത്തമാനകാലത്തെ യുവതയുടെ ജീവിതത്തെയാണ് അദ്ദേഹം ഈ ലേഖനത്തിലൂടെ അടയാളപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് പൊതുവായി പറയാം.           ഊട്ടിയിലെ പ്രശസ്തമായ ഹെബ്രോണ്‍ സ്കൂളില്‍ പഠിച്ച തന്റെ മക്കളായ പ്രണവിനെക്കുറിച്ചും വിസ്മയയെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് അദ്ദേഹം ലേഖനം ആരംഭിക്കുന്നത്. “ പ്രണവ് പഠനം കഴിഞ്ഞ് തത്വചിന്ത പഠിക്കാനായി ഓസ്ട്രേലിയയിലേക്ക് പോയി. വിസ്മയ തീയ്യേറ്റര്‍ പഠിക്കാനായി പ്രാഗ് , ലണ്ടന്‍ യു എസ് എന്നിവിടങ്ങളിലേക്കും.മക്കള്‍ എന്നതിലുപരി അവരിപ്പോള്‍ എന്റെ നല്ല സുഹൃത്തുക്കളാണ്.പലപ്പോഴും അവരെന്നെ പലതും പഠിപ്പിക്കുന്നു ” മക്കളെക്കുറിച്ച് അഭിമാനിക്കുന്ന രക്ഷിതാക്കളില്‍ നിന്നും മോഹന്‍ലാലും വ്യത്യസ്തനാകുന്നില്ല. അവരുടെ ജീവിതം കടന്നു പോകുന്ന വഴികളെ അദ്ദേഹം ജാഗ്രതയോടെ അഭിവീക്ഷിക്കുന്നുണ്ട്.മക്കളുടെ കുട്ടിക്കാലം ആസ്വദിക്കാന്‍ കഴിയാതെ പോയ ഒരച്ഛന്റെ വേദനകളെ അനുഭവപ്പെടുത്തുമ്പോള്‍ തന്നെ അവര്‍ ഇന്നെത്തി

#ദിനസരികള്‍ 1015 യൂറോപ്യന്‍ യൂണിയന്‍ പ്രമേയം – ആഗോള പ്രതിഷേധങ്ങളുടെ തുടക്കം .

            കാശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഇരുപതു എംപിമാരെ കൊണ്ടുവന്ന് വിരുന്നുകൊടുത്തു കാശ്മീരിലൂടെ നടത്തിച്ചുകൊണ്ടാണല്ലോ അവിടം ശാന്തമാണെന്ന് തെളിയിക്കാന്‍ നരേന്ദ്രമോഡിയും കൂട്ടരും ശ്രമിച്ചത്.ഇന്ത്യയിലെ പ്രതിപക്ഷഎംപിമാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും അഥവാ പ്രവേശിക്കുവാന്‍ ശ്രമിച്ചാല്‍ അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശ എംപിമാരെ വിശ്വാസത്തിലെടുത്തുകൊണ്ടു രാജ്യം ഭരിക്കുന്നവര്‍ അത്തരമൊരു നീക്കം നടത്തിയത്. ഇന്ത്യയിലെ എംപിമാര്‍ നുണപറയുമെന്നും അതുകൊണ്ടുതന്നെ അവരുടെ വാക്കു വിശ്വസനീയമല്ലെന്നും എന്നാല്‍ പ്രത്യേകിച്ച് രാഷ്ട്രീയ താല്പര്യങ്ങളൊന്നുമില്ലാത്തതില്‍ ഇ.യു എംപിമാര്‍ക്ക് ഒരു പക്ഷവും പറയേണ്ടിവരില്ലെന്നുമായിരുന്നു അന്ന് ബി ജെ പി വിശദീകരിച്ചത്.( അതിലൊരാള്‍, ബെര്‍ണാര്‍ഡ് സിംനിയോക്ക്,     കാശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥം വഹിക്കാമെന്ന് പരസ്യമായി പ്രസ്താവിച്ചതും നാം ഓര്‍മ്മിക്കണം. ഒരു മധ്യസ്ഥന്റെ സഹായം ഈ വിഷയത്തില്‍ നമുക്ക് ആവശ്യമില്ലെന്ന എക്കാലത്തേയും നിലപാടുള്ളപ്പോഴാണ് അദ്ദേഹം ഇത്തരത്തിലൊരു ഔദാര്യം കാ