Posts

Showing posts from July 16, 2017

#ദിനസരികള്‍ 101

എംടി രമേശിന്റെ വൈകാരികപ്രകടനത്തിന്റെ ഫലമായി അഴിമതി രഹിതനെന്ന വിശേഷണത്തോടെ അദ്ദേഹം ആരോപണത്തില്‍ നിന്ന് മുക്തനാക്കപ്പെട്ടിരിക്കുന്നു. എന്നുമാത്രവുമല്ല , ആര്‍ എസ് വിനോദിനെ ബലിയാടാക്കി കോഴ ആക്ഷേപം ഒതുക്കിത്തീര്‍ക്കാനാണ് ബി ജെ പിയുടെ തീരുമാനം എന്നത് ഇന്നലത്തെ സംസ്ഥാനകോര്‍ കമ്മറ്റിക്കു ശേഷം വ്യക്തവുമാകുന്നു. അഴിമതിക്കെതിരെ കര്‍ശന നിലപാടെടുക്കുമെന്നും , അത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നുമുള്ള ബി ജെപിയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി ആ പാര്‍ട്ടിയുടെ തനി സ്വഭാവം എന്തെന്ന്  വെളിപ്പെടുത്തുന്നതാണ് കോഴ ആക്ഷേപത്തെത്തു ടര്‍ന്നുണ്ടാകുന്ന നടപടികള്‍ . എന്നാല്‍ ഒന്നിനു പുറകേ ഒന്നായി നിരവധി ആരോപണങ്ങളെ നേരിടുന്ന ബി ജെ പിക്ക് ചതഞ്ഞുപോയ തങ്ങളുടെ മുഖം അത്ര പെട്ടെന്ന് രക്ഷിച്ചെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാനോ ചോദ്യങ്ങളെ നേരിടുവാനോ ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റായ കുമ്മനം രാജശേഖരന്‍ തയ്യാറായിട്ടില്ല എന്നത് ആ പാര്‍ട്ടിക്ക് ആ വിഷയങ്ങളില്‍ ഒളിച്ചു വെക്കുവാന്‍ ഒരുപാടു കാര്യങ്ങളുണ്ട് എന്നതിന്റെ തെളിവാണ്.             ദേശീയ കൌണ്‍സിലിന്റെ നടത്തിപ്പിനു വേണ്ടി

#ദിനസരികള്‍ 100

“ പെരുവഴിയെ നടന്നാല്‍ അടിച്ചോടിക്കുന്ന ഒരു കാലമുണ്ടായിരുന്നു.നീ വിശ്വസിക്കുമോ ? ഭരണകൂടത്തിന് ഭരണീയരോട് ഉത്തരവാദിത്തം വേണമെന്ന് പറഞ്ഞാല്‍ തുറുങ്കിലടക്കുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. നീ വിശ്വസിക്കുമോ ? മോഷണം തൊഴിലാക്കിയവര്‍ , പൊതുസ്വത്തു കൈയ്യടക്കുന്നവര്‍ , അഭിമാനം വിറ്റു കാശാക്കുന്നവര്‍ , സൌന്ദര്യം കമ്പോളവത്കരിക്കുന്നവര്‍ , അവര്‍ രാജ്യത്തെ കീഴടക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. നീ വിശ്വസിക്കുമോ ?”             സര്‍വ്വമതങ്ങളും ശ്രേഷ്ഠമവയില്‍ വച്ചെന്റെ മതമേറെ ശ്രേഷ്ഠമല്ലോ.ജാതിയൊന്നേയുള്ളതുകൊണ്ടു നിങ്ങളെന്‍ ജാതിയില്‍‌ച്ചേരാന്‍ ശ്രമിക്കവേണം.സത്യം ജയിക്കുമെന്നുള്ളോരസത്യം നിത്യം ജയിക്കുന്നതാണ് സത്യം. ഇന്നലെച്ചൊന്നതുമിന്നു ചൊല്ലുന്നതും ഒന്നുപോലാവാതെ നോക്കണം.ചൊന്നതുപോലൊന്നും ചെയ്യരുതല്ലോ ചെയ്യുന്നതൊന്നുമേ ചൊല്ലിക്കൂടല്ലോ.നിങ്ങള്‍ നന്നാകണമെന്നെന്റെയാശ , ഞാന്‍ നന്നായില്ലെങ്കിലും സാരമില്ല , നിങ്ങളെ നന്നാക്കിയേ ഞാനടങ്ങുള്ളു നിങ്ങള്‍ക്കു നന്നാകേണ്ടെന്നാകിലും             തലയറുത്തുകൊടുത്തു ഞാനൊരു തൊപ്പി വാങ്ങിച്ചു.ചെവി ചെത്തിക്കൊടുത്തു ഞാനൊരു റേഡിയോ വാങ്ങിച്ചു.കണ്ണൂ ചൂഴ്ന്നു കൊടുത്തു ഞാനൊരു വിള

#ദിനസരികള്‍ 99

ഇന്ത്യയുടെ പതിന്നാലാമത്തെ പ്രഥമപൌരനായി എത്തുന്ന രാംനാഥ് കോവിന്ദിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യേണ്ടത് ഏതൊരു പൌരന്റേയും കടമയാണ് എന്ന കാര്യത്തില്‍ സംശയത്തിന് സ്ഥാനമില്ല. 1952 മുതല്‍ നാളിതുവരെ ഇന്ത്യയുടെ പ്രസിഡന്റുപദം അലങ്കരിച്ചവരെ സ്നേഹാദരങ്ങളോടെ മാത്രമേ ഇന്ത്യന്‍ മനസ്സ് അഭിവാദ്യം ചെയ്തിട്ടുള്ളു. ഭരണഘടനാ വിചക്ഷണന്മാരും തത്വചിന്തകന്മാരും ശാസ്ത്രജ്ഞരും കടുത്ത രാഷ്ട്രീയവിശ്വാസികളുമടക്കം നിരവധി പ്രമുഖര്‍ ഈ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.ഇന്ത്യയില്‍ അടിയന്തിരാവസ്ഥ എന്ന ഇരുണ്ട കാലത്തെ തുല്യം ചാര്‍ത്തി നടപ്പിലാക്കിയ , ഇന്ത്യന്‍ ഭരണഘടനയെത്തന്നെ അസാധുവാക്കിയ ഫക്രൂദ്ദീന്‍ അലി അഹമ്മദും ഇക്കൂട്ടത്തില്‍‌പ്പെടുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. വ്യത്യസ്ഥങ്ങളായ താല്പര്യങ്ങളും വ്യത്യസ്ഥങ്ങളായ രാഷ്ട്രീയവിശ്വാസങ്ങളു മുണ്ടായിരുന്ന ഇവരുടെയൊക്കെ പിന്‍ഗാമിയായി രാം നാഥ് കോവിന്ദ് എന്ന സംഘപരിവാറുകാരന്‍ രാഷ്ട്രപതിപദത്തിലേക്ക് ചുവടുവെച്ചു കയറുമ്പോള്‍ , പക്ഷേ കാര്യങ്ങള്‍ നാം ഇതുവരെ പരിചയിച്ചു പോന്നിരുന്ന പോലെയല്ല ഇനി സംഭവിക്കാന്‍ പോകുന്നത് എന്ന ആശങ്ക അസ്ഥാനത്തല്ലതന്നെ. കാരണം , രാംനാഥ് കോവിന്ദിന് പിന്നില്‍ ജാതിയുടേയും

#ദിനസരികള്‍ 98

മെഡിക്കല്‍ കോളേജിന് അനുമതി വാങ്ങി നല്കാമെന്ന ഉറപ്പിന്മേല്‍ ബി ജെ പി നേതാക്കന്മാര്‍ കോടികള്‍ തട്ടിയെടുത്തു എന്ന ആക്ഷേപം വിശദമായി അന്വേഷിക്കേണ്ടതാണ്. ആരോപണം അന്വേഷിക്കുവാന്‍ ബി ജെ പി തന്നെ നിയോഗിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്‍ സംസ്ഥാന സെക്രട്ടറി എം കെ നസീര്‍ എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് എം ടി രമേശ് അടക്കമുള്ളവരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ട റിപ്പോര്‍ട്ട് ബി ജെ പി യുടെ സംസ്ഥാന നേതൃത്വത്തിന് നല്കിയത്. ആ റിപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. ബി ജെ പി തന്നെ നടത്തിയ അന്വേഷണത്തില്‍ കോഴ ആരോപണം തെളിഞ്ഞ സ്ഥിതിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രസ്തുത അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാര്‍‌ക്കെതിരെ നടപടി എടുക്കണമെന്നുമുള്ള ആവശ്യം ന്യായമാണ്.             വര്‍ക്കലയിലെ എസ് ആര്‍ കോളേജ് ഉടമയായ ആര്‍ ഷാജി , ബി ജെ പിയുടെ സഹകരണസെല്ലിന്റെ കണ്‍വീനറായ വിനോദിലൂടെ 5.06 കോടിരൂപ വിവിധ നേതാക്കന്മാര്‍ക്ക് നല്കി. പ്രസ്തുത പണം കൈപ്പറ്റിയതായി വിനോദ് സമ്മതിച്ചിട്ടുണ്ട്.ഇതിനുമുമ്പും കേരളത്തില്‍ കോളേജുകള്‍ക്ക് തങ്ങള്‍ വഴി അംഗീകാരം ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ചാണ് ബി ജെ പി നേതാക്

#ദിനസരികള്‍ 97

ലെനിനിസത്തിന്റെ ചരിത്രപരമായ അടിസ്ഥാനം എന്ന ലേഖനത്തില്‍ സ്റ്റാലിന്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുടെ ഒരു നഖചിത്രമാണ് നാം കണ്ടത്.എങ്ങനെയാണ് ലെനിനിസത്തിന്റെ പ്രായോഗികരീതി (Method) എന്നതാണ് ഇനി ചര്‍ച്ച ചെയ്യുന്നത്.രണ്ടാം ഇന്‍റര്‍നാഷലിന്റെ വിപ്ലവമുന്നേറ്റങ്ങളെ പിന്നോട്ടടിക്കുന്ന അവസരവാദപരമായ നിലപാടുകളോടുള്ള ലെനിന്റെ സമീപനം നാം കണ്ടതാണല്ലോ.സമഗ്രമായ , കമ്യൂണിസ്റ്റ് ചിന്താപദ്ധതിക്ക് ഇണങ്ങുന്ന തരത്തിലുള്ള ഒരു വിപ്ലരീതിക്കുപകരം പരസ്പരം ഘടിക്കാത്ത ചില ആശയങ്ങളെ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിച്ചെടുത്ത രണ്ടാം ഇന്‍റര്‍ നാഷണല്‍ , ഫലത്തില്‍ ജനങ്ങളുടെ മനസ്സിലുള്ള വിപ്ലവആശയങ്ങളെപ്പോലും പിന്നോട്ടടിപ്പിക്കാനേ സഹായിച്ചുള്ളു.അതായത് ജനങ്ങളുടെ മനസ്സില്‍ ഉള്ളത്ര കമ്യൂണിസ്റ്റ് ധാരണ പോലും നേതൃത്വത്തിന് ഇല്ലായിരുന്നു എന്നതാണ് വസ്തുത. For the sake of appearances, Marx's theory was mentioned, of course, but only to rob it of its living, revolutionary spirit എന്നാണ് സ്റ്റാലിന്‍ ഇത്തരം നിലപാടുകളപ്പറ്റി വിലയിരുത്തുന്നത്.തെറ്റുകളെ കുലങ്കഷമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്തുകൊണ്ട് ശരിയായ ഒരു വിപ്ലവരീതി കണ്ടെത്തു

#ദിനസരികള്‍ 96

മൂന്നാമത്തെ വൈരുധ്യം , പരിഷ്കൃതരെന്ന് കരുതുന്ന അധീശരാഷ്ട്രങ്ങളും ശതകോടികള്‍ വരുന്ന കോളനി രാജ്യങ്ങളിലെ ജനങ്ങളും തമ്മിലുള്ള സംഘര്‍ഷാത്മകവൈരുധ്യമാണ്. ആശ്രിതരാജ്യങ്ങളിലെ ജനതതികളേയും പ്രകൃതിവിഭവങ്ങളേയും പരമാവധി ചൂഷണം ചെയ്യുക എന്ന നയമാണ് എക്കാലത്തും സാമ്രാജ്യത്വം സ്വീകരിച്ചു പോന്നിട്ടുള്ളത്. ആ ചൂഷണത്തിന് സഹായകമായ വിധത്തിലും സൌകര്യത്തിലും ആശ്രിതരാജ്യങ്ങളെ അവര്‍ പുതുക്കിപ്പണിയുന്നു. ചരക്കു നീക്കങ്ങളും അധ്വാനശേഷിയെ എളുപ്പത്തില്‍ വിന്യസിക്കുന്നതിനും വേണ്ടി റെയിലുകളും പാളങ്ങളും മറ്റു വാണിജ്യ കേന്ദ്രങ്ങളും അവര്‍ സൃഷ്ടിക്കുന്നു.എന്നാല്‍ ഒരു ഘട്ടമെത്തുമ്പോള്‍ തൊഴിലാളികളിലുണ്ടാകുന്ന ഉണര്‍വ്വ് , ദേശീയ ബോധത്തിന്റെ ഉദയം , സ്വാതന്ത്ര്യഭിവാഞ്ഛ എന്നിവ സാമ്രാജ്യത്വമുന്നേറ്റത്തിന് നേര്‍ക്കുനേര്‍ എതിരാളിയാകുന്നു.സാമ്രാജ്യത്വം അതിന്റെ നിലനില്പിന് ഉപയോഗിച്ചവയൊക്കെ , അവര്‍‌ക്കെതിരെയുള്ള മുന്നേറ്റത്തിന് സഹായകമാകുന്നു.അങ്ങനെ അനഭിലഷണീയമായ ചൂഷണരീതികള്‍ സാമ്രാജ്യത്വത്തിന്റെ തന്റെ വിനാശത്തിന് കാരണമാകുന്നു.             സാമ്രാജ്യത്വവും അതിലെ വൈരുധ്യങ്ങളും ഏറ്റവും ഉച്ചസ്ഥായിയില്‍ നിന്നിരുന്നത് സാറിസം നടമാടിയിരുന്ന റഷ

#ദിനസരികള്‍ 95

സാമ്രാജ്യത്വത്തെ ജീര്‍ണിച്ച മുതലാളിത്തം എന്ന് ലെനിന്‍ വിശേഷിപ്പിക്കുന്ന സാഹചര്യത്തിന് കാരണമായിത്തീര്‍ന്നത് , സാമ്രാജ്യത്വത്തിനകത്ത് മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങള്‍ പരമാവധിയിലേക്ക് അതായത് അടുത്ത ഘട്ടം വിപ്ലവമാണ് എന്ന തലത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു എന്നുള്ളതുകൊണ്ടാണ്. സാമ്രാജ്യത്വത്തിനകത്തു നടക്കുന്ന മുതലാളിത്തത്തിലെ വൈരുദ്ധ്യങ്ങളുടെ പ്രവര്‍ത്തനഫലമായിട്ടാണ് ഈ ജീര്‍ണത ഉടലെടുക്കുന്നത്. സാമ്രാജ്യത്വത്തിന്റെ പരമാവധിയില്‍ ഈ ജീര്‍ണത ഉടലെടുക്കാതെ തരമില്ല. മൂന്നു പ്രധാന വൈരുധ്യങ്ങളിലൂടെയാണ് ഇത് ഉണ്ടാകുന്നതെന്ന് ലെനിന്‍ പറയുന്നു.പ്രസ്തുത വൈരുധ്യങ്ങളില്‍ ഒന്നാമത്തേത് , തൊഴിലും മൂലധനവും (Labour and Capital ) തമ്മിലുളള സംഘര്‍ഷത്തില്‍ നിന്നുടലെടുക്കുന്നു. ഈ സംഘര്‍ഷത്തിലേക്ക് എത്തുന്നത് , ചൂഷണത്തിന്റെ പരമാവധിയിലേക്ക് സാമ്രാജ്യത്വം ചെന്നെത്തുകയും തൊഴിലാളികളുടേതായ ശക്തികള്‍ക്ക് , അതായത് ട്രേഡ് യൂണിയനുകള്‍ , കോ ഓപ്പറേറ്റീവുകള്‍ എന്നിവക്ക് , ഒന്നും ചെയ്യാനില്ലാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നതോടെ മുതലാളിത്ത മൂലധന ശക്തികള്‍‌ക്കെതിരെ ആയുധമെടുക്കുവാനും സമൂലമായ ഒരു പരിവര്‍ത്തനത്തിലൂടെ അവര