Posts

Showing posts from June 7, 2020

#ദിനസരികള്‍ 1153 ഛായാപടങ്ങള്‍ തേടി.

            പത്മരാജന്റെ ഒരു കഥയുണ്ട്. പേര് അവകാശങ്ങളുടെ പ്രശ്നം. മരിച്ചവരുടെ ഛായാപടങ്ങള്‍ മാത്രം വില്ക്കുന്ന തെരുവിലേക്ക് ഒരുച്ചയ്ക്ക് വിയര്‍ത്ത് കിതച്ചെത്തുന്ന ദിവാകരന്‍ കയറിച്ചെല്ലുന്നു. അയാള്‍ക്ക് വേണ്ടത് , തന്റെ അച്ഛന്റേയും അമ്മയുടേയും ചിത്രങ്ങളായിരുന്നു. അവരുടെ ചിത്രങ്ങള്‍ക്കുവേണ്ടി അയാള്‍ പലയിടത്തും തിരഞ്ഞു പോയിരുന്നെങ്കിലും അത് കണ്ടെത്താനായിട്ടില്ല. അവസാനമായി ഇവിടെ ഇങ്ങനെയൊരു തെരുവുണ്ടെന്ന് കേട്ടറിഞ്ഞ് വന്നു കയറിയതാണ്. അയാള്‍ കച്ചവടക്കാരുടെ സമ്മതിയോടെ മരിച്ചു പോയ തന്റെ അച്ഛന്റേയും അമ്മയുടേയും ചിത്രങ്ങള്‍ തിരയാന്‍ തുടങ്ങി.           “ ഇരുഭാഗത്തുമുള്ള കടകളില്‍ അസംഖ്യം ചിത്രങ്ങള്‍ തൂക്കിയിട്ടിരുന്നു. അവയുടെ സംഖ്യ ദിവാകരനെ ഭയപ്പെടുത്തി. ആദ്യത്തെ കടയില്‍ അയാള്‍ വിപുലമായ ഒരു തിരച്ചില്‍ തന്നെ നടത്തി.അനവധി മുഖങ്ങള്‍ അനവധി കണ്ണുകള്‍, അവയില്‍ പലതും താനറിയുന്നവയാണെന്ന് ദിവാകരനു തോന്നി.ഓരോ ചിത്രവും മുന്നിലെത്തുമ്പോള്‍ അയാള്‍ വിചാരിച്ചു.ഇതാ എന്റെ അച്ഛന്‍ , ഇതാ എന്റെ അമ്മ. പക്ഷേ അയാള്‍‍ക്കൊരിക്കലും ആവശ്യമുള്ള ചിത്രങ്ങള്‍ കിട്ടിയതേയില്ല. ” (കഥയില്‍ നിന്ന് ) മുഖങ്ങളുടെ ആവര്‍ത്തനങ്ങള്‍

#ദിനസരികള്‍ 1152 ഒരിരുപതു രൂപ നോട്ടും ചില ചിന്തകളും.

            പത്താംക്ലാസു കഴിയുമ്പോഴേക്കും വിവേകാനന്ദന്‍ തലയ്ക്കു പിടിച്ചിരുന്നു. സന്യാസം തന്നെയാണ് ജീവിതലക്ഷ്യം എന്നു ചിന്തിക്കുവാന്‍ തക്കവണ്ണം ആ ബന്ധം ദൃഢപ്പെട്ടിരുന്നുവെന്ന് പറഞ്ഞാല്‍ എല്ലാമായല്ലോ. ഭഗവദ്ഗീതയും ഉപനിഷത്തും മറ്റും മറ്റും കാണാതെ പഠിക്കുവാനും അര്‍ത്ഥം മനസ്സിലാക്കുവാനുമൊക്കെ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്ന അക്കാലത്ത് ഇന്ത്യയില്‍ ഫാസിസത്തിന്റെ തേര്‍വാഴ്ച തുടങ്ങിക്കഴിഞ്ഞിരുന്നു. ബാബറി മസ്ജിദ് ഹിന്ദുത്വവാദികള്‍ തകര്‍ത്തിട്ട് അപ്പോഴേക്കും മൂന്നോ നാലോ കൊല്ലമായിട്ടുണ്ടായിരുന്നു. ആ മുന്നേറ്റത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ എം എന്‍ വിജയനുപോലും കഴിഞ്ഞിരുന്നില്ല. ഇന്ത്യയില്‍ ഫാസിസ്റ്റുകള്‍ക്ക് പ്രസക്തിയില്ലെന്നും അക്കൂട്ടര്‍ ഒരിക്കലും അധികാരത്തില്‍ വരില്ലെന്നും ബാബറി പള്ളിയുടെ തകര്‍ക്കല്‍ നടന്ന് ഏറെക്കാലത്തിനു ശേഷവും അദ്ദേഹം ആണയിട്ടുകൊണ്ടിരുന്നു. എന്നാല്‍ ഫാസിസ്റ്റുകള്‍ വളര്‍ന്നു. അവര്‍ ഇന്ത്യയെ വിഴുങ്ങി. എം എന്‍ വിജയനാകട്ടെ തന്റെ ആദ്യനിലപാടുകളെ തിരുത്തേണ്ടിയും വന്നു.           അക്കാലങ്ങളില്‍ ഞാനാകട്ടെ സന്യാസം എന്ന ചിന്തയും പേറി ഊരുചുറ്റുകയായിരുന്നു. ആശ്രമങ്ങളിലൂടെയും ‘ പുണ്യകേന

#ദിനസരികള്‍ 1151 സംസ്കാരപഠനത്തിലേക്ക് ഒരു പ്രവേശിക

            സംസ്കാരപഠനം – ചരിത്രം , സിദ്ധാന്തം , പ്രയോഗം എന്ന പേരില്‍ മലയാള പഠനസംഘം ഒരു ബൃഹത്സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്കാരപഠനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ വ്യക്തമാക്കുന്ന പ്രസ്തുത ഗ്രന്ഥം , ഈ മേഖലയില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നവര്‍ത്തക്ക് മലയാളത്തില്‍ ലഭിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.           ഇരുപത്തിയേഴോളം എഴുത്തുകാരുടെ ലേഖനങ്ങളാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്.ലേഖകരില്‍ പലരും ആഴത്തിലും ഏറ്റവും കൃത്യമായും വിഷയത്തെ സമീപിച്ചിരിക്കുന്നുവെന്ന് പറയാതെ വയ്യ.എന്നാല്‍ ചിലര്‍ , താരതമ്യേന ജനപ്രിയത കുറഞ്ഞ മേഖലകളിലെ   സാംസ്കാരിക ഇടപെടലുകളെക്കുറിച്ച് എഴുതിയവര്‍ ഒട്ടൊരു ലാഘവബുദ്ധി പ്രകടിപ്പിച്ചിരിക്കുന്നുവെന്നത് ചൂണ്ടിക്കാണിക്കാതെ വയ്യ.എങ്കില്‍‌പ്പോലും സാംസ്കാരിക പഠനങ്ങള്‍ക്ക് വഴികാട്ടിയായി മാറുവാന്‍ സമാഹരിച്ചിരിക്കുന്ന ലേഖനങ്ങള്‍ക്ക് കഴിയുന്നുണ്ട്.           1921 ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച റെയ്മണ്ട് വില്യംസാണ് സാംസ്കാരിക പഠനത്തിന് ( Cultural Studies ) തുടക്കം കുറിച്ചത് എന്നു പറയാം.മാര്‍ക്സിസ്റ്റ് സൈദ്ധാന്തികതയെ അടിസ്ഥാനപ്പെടുത്തി സാഹിത്യാദികലകളില്‍ സംസ്കാരം ഇടപെ

#ദിനസരികള്‍ 1150 രമണനെക്കുറിച്ചൊരു ചിന്ത.

            രമണന്റെ ജനപ്രീതിയ്ക്ക് എന്താണ് കാരണം ? ലോകധര്‍മ്മിയായ ഒരാശയമാണ് ചങ്ങമ്പുഴ കാവ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ നമുക്ക് സംശയമില്ല. എത്രയോ പ്രണയങ്ങള്‍ പാതിയില്‍ വെച്ച് വഴി പിരിഞ്ഞു പോയതിനെക്കുറിച്ച് , പോകുന്നതിനെക്കുറിച്ച് നാം കേട്ടിരിക്കുന്നു. അതില്‍ ചിലതെല്ലാം ആത്മഹത്യയില്‍ അവസാനിച്ചതിന്റെ കഥയും നാം കേട്ടിട്ടുണ്ട്. പല കുബേരപുത്രിമാരും - തിരിച്ചും – വഞ്ചിച്ചതിന്റെ കഥയും നമുക്ക് പറയാനുണ്ട്. അപ്പോഴൊന്നുമുണ്ടാകാത്ത സഹതാപത്തിന്റെ വേലിയേറ്റങ്ങള്‍  ഒരു കയര്‍ത്തുമ്പില്‍ ജീവനൊടുക്കിയ ആട്ടിടയനോട് എന്തുകൊണ്ട് കേരളം പ്രകടിപ്പിച്ചു ?           കരുതിയില്ല കിനാവിലും കൂടി ഞാന്‍           കരിപുരട്ടുവാന്‍ നിന്‍ശുദ്ധചര്യയില്‍           കരഗതമായെനിക്കതിനായിര           മിരുള്‍പുരണ്ട നിമിഷങ്ങളെങ്കിലും           ചില പൊഴുതെന്റെ മാനവമാനസം           നിലയുറയ്ക്കാതഴിഞ്ഞു പോയെങ്കിലും           അവയില്‍ നിന്നൊക്കെ മുക്തനായി നിന്നു ഞാന്‍           അടിയുറച്ചൊരെന്നാദര്‍ശനിഷ്ഠയാല്‍ - എന്ന് ഒരിടത്ത് രമണന്‍ പറയുന്നുണ്ട്. ഒരു പക്ഷേ ഈ ആദര്‍ശനിഷ്ഠത തന്നെയാകുമോ ചന്ദ്രികയെ അകറ്റി

#ദിനസരികള്‍ 1149 ഫാമുകള് എങ്ങനെ തുടങ്ങാം ?

‍ ഡോ പി വി മോഹനന് ‍ എഴുതിയ ‘ഫാമുകള് ‍ എങ്ങനെ തുടങ്ങാം?’ എന്ന പുസ്തകം ഈ രംഗത്തു മുതല് ‍ മുടക്കുവാന് ‍ ആഗ്രഹിക്കുന്നവര് ‍ ക്ക് ഒരു വഴികാട്ടിയാണ്. സര് ‍ ക്കാറിന്റെ മൃഗസംരക്ഷണ വകുപ്പില് ‍ ദീര് ‍ ഘകാലമായി ജോലി ചെയ്യുന്ന ഇദ്ദേഹം , ഇത്തരത്തിലുള്ള ഒട്ടധികം പുസ്തകങ്ങള് ‍ രചിച്ചിട്ടുമുണ്ട്. ഗ്രന്ഥകര് ‍ ത്താവിന്റെ അനുഭവപരിചയം കേവലം ഫാമുകള് ‍ തുടങ്ങുന്ന കാര്യത്തില് ‍ മാത്രമല്ല മറിച്ച് , നബാര് ‍ ഡ് പോലെയുള്ള സ്ഥാപനങ്ങളില് ‍ നിന്നും ആനുകൂല്യങ്ങള് ‍ നേടിയെടുക്കുന്നതിനെക്കുറിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടക്കമുള്ള സര് ‍ ക്കാര് ‍ സംവിധാനങ്ങളില് ‍ നിന്നും ലഭിക്കേണ്ടുന്ന അനുമതികളെക്കുറിച്ചും വിവിധ പദ്ധതികളെ മുന് ‍ നിറുത്തി നമ്മുടെ ധനകാര്യസ്ഥാപനങ്ങള് ‍ അനുവദിക്കുന്ന വായ്പകളെക്കുറിച്ചുമൊക്കെ ചര് ‍ ച്ച ചെയ്യുന്നുവെന്നത് ഈ പുസ്തകത്തെ കൂടുതല് ‍ ശ്രദ്ധേയമാക്കുന്നു.കൊറോണ ബാധയെ മുന് ‍ നിറുത്തി നാം ഏറെക്കുറെ ലോക്ഡൌണുകളില് ‍ കഴിഞ്ഞു കൂടുന്നതുകൊണ്ട് പലരും കൃഷിയിലേക്കും ഫാമിംഗിലേക്കും തിരിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ മേഖലകളെക്കുറിച്ച് പലയിടങ്ങളില് ‍ നിന്നുമായി ധാരാളം സംശയങ്ങളും ചര്

#ദിനസരികള്‍ 1148 കൊറോണക്കാലത്തെ ആത്മാഭിമാനങ്ങള്‍ .

            കൊറോണയ്ക്ക് ശേഷമെന്ത് എന്ന് ചിന്തിക്കാത്ത ആരുംതന്നെ ഇക്കാലത്തുണ്ടാകുമെന്ന് തോന്നുന്നില്ല. വിഖ്യാതരായ പലരും കൊറോണയ്ക്കു മുമ്പും പിമ്പുമെന്ന നിലയില്‍ ലോകത്തെ വിഭജിച്ച് വിശകലനം ചെയ്യുന്നതും നാം കണ്ടു കഴിഞ്ഞു. അവരില്‍ ചിലരെല്ലാം കൊറോണയെ നാം അതിജീവിക്കുക തന്നെ ചെയ്യുമെന്ന് ആണയിടുന്നു.   എന്നാല്‍ കൊറോണ മുക്തമായ ഒരു ലോകം എന്നത് തികച്ചും അസംഭവ്യമായ ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത്. ഇനി മനുഷ്യര്‍ ഈ വൈറസിനൊപ്പം ജീവിച്ചു പോകുന്നത് ഒരു ശീലമാക്കണ്ടിവരും.അതായത് വൈറസിനൊടൊപ്പം ജീവിച്ചുകൊണ്ടുതന്നെ അതിനെ പ്രതിരോധിക്കേണ്ട വഴികളെക്കുറിച്ച് നാം കഠിനമായി ജാഗ്രതപ്പെട്ടുകൊണ്ടേയിരിക്കണമെന്നര്‍‌ത്ഥം. ഇവിടെയാണ് ഹരാരി പറയുന്ന ഭരണകൂടത്തിന്റെ സമഗ്രാധിപത്യം അല്ലെങ്കില്‍ വ്യക്തിനിഷ്ഠമായ അതിജാഗ്രത എന്ന ആശയം സാധ്യമാകുന്നത്.           ഭരണകൂടത്തിന്റെ ആധിപത്യം ഏതൊരു ജനസമൂഹത്തിലും അത്യാപത്താണ്. ഒരു സാഹചര്യത്തിലും അനുവദിച്ചു കൂടാത്തതുമാണ്. മനുഷ്യ സമൂഹം നാളിതുവരെ നടത്തിയ മുന്നേറ്റങ്ങളുടെ , ജീവത്യാഗങ്ങളുടെ ആകെത്തുകയാണ് ഇന്ന് ലോകത്തെവിടേയുമുള്ള മനുഷ്യര്‍ അനുഭവിക്കുന്ന മാനവികമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമൊ

#ദിനസരികള്‍ 1147 ഫ്രിറ്റ്സ് പേള്സിന്റെ ഗസ്റ്റാള്‍ട്ട് മനശാസ്ത്രം

Image
          നാം എങ്ങനെയാണ് ഒരു ആനയെ കാണുക ? കാലുകളെ ഒരു തൂണായിട്ടോ വാലിനെ ഒരു ചൂലായിട്ടോ ചെവികളെ മുറമായിട്ടോ തുമ്പിയെ ഒരു കുഴലായിട്ടോ ഒന്നുമല്ലല്ലോ. അങ്ങനെ വേര്‍തിരിച്ചു കണ്ടാല്‍ നാം ആനയെ കാണുന്നില്ല എന്നതാണല്ലോ കാര്യം . അവിടെ   ആന മരിക്കുന്നു, പകരം തൂണും ചൂലും മുറവും അവശേഷിക്കുന്നു. ഇങ്ങനെ മുറിച്ചു മുറിച്ചു കാണാതെ ആനയെ അതിന്റെ സമഗ്രാകൃതിയില്‍ കണ്ടാലേ ‘ ആനയെ ’ കാണാനൊക്കൂ. അതുപോലെ ഒരു വസ്തുവിനെ അതിന്റെ സമഗ്രതയില്‍ കാണുന്നതിനെയാണ് ഗസ്റ്റാള്‍‌ട്ട് എന്നു പറയുന്നത്. അതുപോലെ ശരീരത്തേയും മനസ്സിനേയും പരസ്പരം വേര്‍‌പെടുത്തിയല്ല ഒന്നായിട്ടാണ് കാണേണ്ടത് എന്നാണ് ഗസ്റ്റാള്‍ട്ട് മനശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്. “ വിഘടിച്ചു പോയ മനസ്സിനെ അതിന്റെ പുര്‍വ്വ സ്ഥിതിയിലുള്ള സമഗ്രാകൃതിയിലേക്ക് നയിക്കുകയാണ് ഗസ്റ്റാള്‍ട്ട് തെറാപ്പിയുടെ ലക്ഷ്യം. ” എന്നാണ് ഡോക്ടര്‍ ജോസഫ് തോമസ് ഏറെ ചുരുക്കി വിശദമാക്കിയിരിക്കുന്നത്. അതായത് ഫ്രിറ്റ്സ് പേളിന്റെ ഈ ഗസ്റ്റാള്‍ട്ട് തെറാപ്പി , ഇങ്ങനെ കൂടിച്ചേരലുകളേയും സമഗ്രതയേയുമാണ് മുന്‍നിറുത്തുന്നത് , അല്ലാതെ വിഘടിപ്പിക്കുകയല്ല എന്ന് സാരം.           ഫ്രോയിഡ് പറയുന്നതുപോലെ അ