Posts

Showing posts from September 23, 2018

#ദിനസരികള് 535

കന്നഡ നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീരപ്പനെ കോടതി വെറുതെവിട്ടു.വിധി വന്നപ്പോഴേക്കും കേസിലെ കക്ഷികളായ രണ്ടുപേരും മരിച്ചിരുന്നു. അതുകൊണ്ടുതന്നെ നമ്മള്‍ കോടതി വിധിയുടെ മുകളില്‍ തമാശക്കോട്ടകള്‍ പണിതുകൊണ്ട് ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചു.പക്ഷേ ആ ചിരികള്‍ക്കുമുകളില്‍ വിഷാദാത്മകമായ ഒരസ്വസ്ഥത കനംതൂങ്ങി നിന്നു.നമ്മുടെ നീതിന്യായവ്യവസ്ഥയുടെ അര്‍ത്ഥശൂന്യമായ ചില സന്ദര്‍ഭങ്ങളെ ചിരിയില്‍ വിലയിപ്പിച്ചുകളയാനുള്ള ശ്രമങ്ങള്‍ക്കുമപ്പുറം അനന്തമായി നീളുന്ന നമ്മുടെ കോടതി വ്യവഹാരങ്ങളെക്കുറിച്ചുള്ള ഒരു വേവലാതിയായി അതു മാറി.             ഈ ജനാധിപത്യരാജ്യത്ത്, അസമയത്തു ലഭിക്കുന്ന നീതി അനീതിയാണെന്നു ചിന്തിക്കുന്ന നമ്മുടെ രാജ്യത്ത് കടലാസുകൂമ്പാരങ്ങളായി കോടതികളെന്ന രാവണന്‍ കോട്ടകളില്‍ നീതികാത്തിരിക്കുന്നത് കോടിക്കണക്കിനു ജീവിതങ്ങളാണ്.നിസ്സാരമായ പിണക്കങ്ങളുടെ പേരില്‍ നിരവധി വര്‍ഷങ്ങള്‍ നീളുന്ന നീതിന്യായ വ്യവഹാരങ്ങളിലേക്ക് വഴുതിവീണവര്‍ മുതല്‍ മനസ്സാക്ഷിയില്ലാത്തെ കുറ്റകൃത്യങ്ങളുമായി സമൂഹത്തെ വെല്ലുവിളിച്ചവര്‍ വരെ ആ കോടികളില്‍ പെടുന്നു. കെട്ടിക്കിടക്കുന്ന കേസുകളെക്കുറ

#ദിനസരികള് 534

             മലയാള പത്രങ്ങളുടെ പ്രത്യയശാസ്ത്രം എന്നൊരു ലേഖനം 1999 ല്‍ ചിന്ത രവീന്ദ്രന്‍‌ എഴുതിയിട്ടുണ്ട്.ഒരു കാലത്ത് വാര്‍ത്താവിനിമയ മാധ്യമങ്ങള്‍ പുലര്‍ത്തിപ്പോന്ന നിലപാടുകള്‍ കേരളത്തെ ഒരളവോളം സ്വതന്ത്രസമൂഹമായി മാറ്റുന്നതില്‍ എങ്ങനെയാണ് നിര്‍ണായകമായതെന്നും ഇന്നത്തെ കാലത്ത് അതേ മാധ്യമങ്ങള്‍തന്നെ മതപ്രബോധനപരമായും മറ്റു തരത്തിലുള്ള പ്രതിലോമകരമായ നിലപാടുകളുടെ  പ്രചരണോപാധികളായും മാറത്തക്കവണ്ണം അധപതിച്ചതെങ്ങനെയെന്നുമാണ് ലേഖനം ചര്‍ച്ച ചെയ്യുന്നത്. ” ഒരു പക്ഷേ മലയാള മനോരമ ഒഴികെ മറ്റെല്ലാ മലയാള പ്രസാധന സംരംഭങ്ങളും ആരംഭിച്ചതതന്നെ വിവിധ സാമൂഹികപ്രസ്ഥാനങ്ങളുടേയോ ഉണര്‍വ്വുകളുടേയോ ഭാഗമായാണ് ” എന്ന പ്രസ്താവന പത്രമാധ്യമങ്ങള്‍ സ്വീകരിച്ചുപോകേണ്ട നിലപാടുകളെക്കുറിച്ച് വ്യക്തമായിതന്നെ സൂചിപ്പിക്കുന്നുണ്ട്. ഒരു തരത്തിലുമുള്ള പ്രതിലോമകരമായ , സമൂഹത്തെ പിന്നോട്ടടിക്കുന്ന വാര്‍ത്തകളെ വിക്ഷേപിക്കാതിരിക്കാനും പ്രചരിപ്പിക്കാതിരിക്കാനും ഈ സ്ഥാപനങ്ങള്‍ കാണിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പ്രസ്തുത പ്രസ്താവന. എന്നാല്‍ സംഭവിക്കുന്നതാകട്ടെ നേര്‍വിപരീതവും.             ‘ മലയാള മനോര

#ദിനസരികള് 533

“ എവിടെയായിരുന്നു ? “ വെറുതെയിങ്ങനെ ഓരോരോ പരിപാടികള്‍ ” “ കുറേയായി കാണാതെയായപ്പോള്‍ ഞാന്‍ വിചാരിച്ചു നിങ്ങള്‍ ഈ വഴിയൊക്കെ മറന്നേപോയിയെന്ന്... ?“ “ അങ്ങനെ എളുപ്പത്തില്‍ മറക്കാനാവുമോ നിങ്ങളെയൊക്കെ.. ?” “ മറവിയുടേയും വേര്‍പിരിയലുകളുടേയും നിതാന്തമായ ആവര്‍ത്തനമാണല്ലോ ജീവിതം. ” “ അത്ര തന്നെ കൂടിച്ചേരലുകളുമുണ്ട് എന്നാണ് എന്റെ കാഴ്ചപ്പാട് ” “ നല്ലത്.ഒന്നൊന്നിന് പൂരകമായിരിക്കുന്നുവെന്ന ചിന്ത നിര്‍മാണാത്മകം തന്നെ. “ വേദനകളെ നാം ആഴത്തില്‍ ഓര്‍ത്തുവെക്കുന്നതുകൊണ്ടായിരിക്കണം ജീവിതത്തിന് ഇരുള്‍ വശങ്ങളാണ് കൂടുതലെന്നു ചിന്തിച്ചുപോകുന്നത്. ” “ ആവട്ടെ … സംതൃപ്തിയുടെ മാനദണ്ഡങ്ങള്‍ ആപേക്ഷികമാണെങ്കിലും ചോദിക്കട്ടെ, തൃപ്തന്‍ തന്നെയോ ?” ചോദ്യത്തിന്റെ ശലാകകള്‍ തൊട്ടപ്പോള്‍ ഒന്നു പിടഞ്ഞു. ചില മുനകളുണ്ട്,വേദനിപ്പിച്ചവ. ചില മൂര്‍ച്ചകളുണ്ട്, മുറിപ്പെടുത്തിയവ.എങ്കിലും സംശയലേശമെന്യേ പറയാം, തൃപ്തന്‍ തന്നെയാണ്. എനിക്കു രസമീ നിമ്നോന്നതമാം വഴിക്കു തേരുരുള്‍ പായിക്കല്‍ ഇതേതിരുള്‍ക്കുഴി മേലുരുളട്ടെ വിടില്ല ഞാനീ രശ്മികളെ - എന്ന ദര്‍ശനത്തോട് എനിക്ക് അതിപ്രിയമുണ്ട്. ഇരുള്‍ക്കുഴികള്‍ക്കുമുകളില്‍ സ്

#ദിനസരികള് 532- നൂറു ദിവസം നൂറു പുസ്തകം – നൂറാം ദിവസം.‌

Image
|| മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രം – പി ഗോവിന്ദപ്പിള്ള ||             കാര്യങ്ങളെ വളച്ചു കെട്ടാതെ വളരെ ലളിതമായി അവതരിപ്പിക്കുന്നുവെന്നതാണ് പിജി യുടെ മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രം എന്ന പുസ്തകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.മുന്‍കുറിപ്പില്‍ അദ്ദേഹം തന്നെ ഇക്കാര്യം വളരെ വ്യക്തമായി പറയുന്നുമുണ്ട് -“ ഇതൊരു ഗവേഷണ പ്രബന്ധമോ മൌലിക കൃതിയോ അല്ല. കൂടുതല്‍ വായിക്കാനും പഠിക്കാനും ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു പഠന സഹായി മാത്രമാണ്.ചില അധ്യായങ്ങളുടെ അവസാനം ഉപയോഗപ്പെടുത്തിയ പുസ്തകങ്ങളുടെ പേരുകള്‍ ചേര്‍ത്തിട്ടുള്ളത് അധികവായനക്കുള്ള സഹായമെന്ന നിലയ്ക്കുമാത്രമാണ്.അല്ലാതെ ഗവേഷണ പ്രബന്ധങ്ങളില്‍ ചെയ്യാറുള്ളതുപോലെ കടപ്പാടുള്ള ഓരോ ആശയത്തിനും ഉത്തമര്‍ണകൃതിയുടെ പേരും പുറവും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ” അനാവശ്യമായ ഒരു സങ്കീര്‍ണതയും സൃഷ്ടിക്കാതെ ആശയങ്ങളെ വളരെ ഋജുവായി അദ്ദേഹം വായനക്കാരനു മുന്നില്‍ തുറന്നുവെക്കുന്നു.ഏറ്റവും ശരിയായതിനെ കൂടുതല്‍ ഊന്നല്‍ കൊടുത്തുകൊണ്ട് ശ്രദ്ധയില്‍ പെടുത്തുന്നു.വായനക്കാരനെ കൂടുതല്‍ കൂടുതലായി ജിജ്ഞാസുവാക്കുന്ന അവതരണരീതി ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു           

#ദിനസരികള് 531- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിയൊമ്പതാം ദിവസം.‌

Image
|| തത്വമസി – സുകുമാര്‍ അഴീക്കോട് ||                                     വേദങ്ങളുടെ രചനാകാലഘട്ടമായി കണക്കാക്കപ്പെടുന്നത് ബി സി 1500 നും  500 നും ഇടക്കാണ്. അന്നുമുതല്‍ ഇന്നുവരെ വൈദിക ചിന്തയെ പിന്‍പറ്റുന്ന ഒരു പക്ഷവും ഇപ്പുറത്ത് നില്പുറപ്പിക്കേണ്ടിവന്ന മറുപക്ഷവും തമ്മില്‍ പലപ്പോഴും സംഘട്ടനങ്ങളുണ്ടായിട്ടുണ്ട്. വേദചിന്തയോടൊപ്പംതന്നെ അവൈദികമായ ഒരു സരണിയും ഇന്ത്യയില്‍ സമാന്തരങ്ങളായി സഞ്ചരിച്ചുകൊണ്ടിരുന്നു. പക്ഷേ ഒരു കാലത്തും വേദവാദികള്‍ സമൂഹത്തില്‍ നേടിയെടുത്ത മേല്‍‌‌ക്കോയ്മയെ എതിര്‍ത്തു തോല്പിക്കുവാനോ തങ്ങള്‍ക്ക് ആധിപത്യമുറപ്പിച്ചെടുക്കുവാനോ അവൈദികര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് ഇന്നും വസ്തുത.ഒരല്പം ഇടിച്ചിലുണ്ടായിട്ടുള്ളത് ആറാം ശതകത്തില്‍ മഹാവീരന്റേയും ബുദ്ധന്റേയും വരവോടുകൂടിയാണ്.എങ്കില്‍‌‍പ്പോലും എ ഡി 788 ശങ്കരാചാര്യരുടെ കാലമാകുമ്പോഴേക്കും നഷ്ടപ്രതാപത്തെ തിരിച്ചു പിടിക്കുവാന്‍ ആരംഭിച്ചിരുന്നു. ശങ്കരന്‍ വേദചിന്തകളെ അപ്രമാദിത്ത പ്രമാണമായും അപൌരുഷേയമായും സ്ഥാപിച്ചെടുക്കുകയും അദ്വൈത തത്വചിന്തയെ യുക്തിയുക്തമായി പുനസ്ഥാപനം ചെയ്യുകയും ചെയ്തുകൊണ്ട് ബ്രാഹ്മണികവും വരേണ്യവുമായ മേല്‍‌ക്കോയ്മ

#ദിനസരികള് 530- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിയെട്ടാം ദിവസം.‌

Image
|| കര്‍ണാടക സംഗീത മാലിക – എ ഡി മാധവന്‍ || ‘ ഹൃദയാവര്‍ജ്ജകങ്ങളായ ധ്വനികളെ അടിസ്ഥാനമാക്കിയുള്ള ലളിതകലയാണ് സംഗീതം.സുശ്രാവ്യങ്ങളായ ശബ്ദസമൂഹങ്ങളെക്കൊണ്ട് ഹൃദയത്തില്‍ ഉത്കൃഷ്ടവികാരങ്ങളുളവാക്കി ആനന്ദം ജനിപ്പിക്കുയെന്നതാണ് ഈ കലയുടെ ഉദ്ദേശ്യം ’ എന്ന് സംഗീത ശാസ്ത്ര പ്രവേശികയില്‍ ഡോ എസ് വെങ്കിടസുബ്രഹ്മണ്യ അയ്യര്‍ പറയുന്നു.സംഗീതമുല്പാദിപ്പിക്കുന്ന ആനന്ദം അനിര്‍വചനീയമാണ്. പശുര്‍‌വേത്തി ശിശുര്‍‌വേത്തി വേത്തി ഗാനരസം ഫണീ എന്നാണല്ലോ സംഗീതത്തെപ്പറ്റിയുള്ള പ്രശസ്തി. ആപാതമധുരമാണ് എന്നാണ് സംഗീതത്തിന്റെ അപാരമായ കാന്തികവലയത്തില്‍ അകപ്പെട്ടു പോയവര്‍ സാക്ഷ്യപ്പെടുത്തുന്നതുതന്നെ (സംഗീതമപി സാഹിത്യം സരസ്വത്യാഃ സ്തനദ്വയം ഏകമാപതമധുരമന്യദാലോചനാമൃതം എന്ന കവിവചനത്തെ നാം മറക്കാതിരിക്കുക.) ഈ പ്രാധാന്യത്തെ മനസ്സിലാക്കിയാണ് സംഗീതശാസ്ത്രത്തെ ഗാന്ധര്‍വ്വം എന്ന പേരില്‍ ഒരുപവേദത്തിന്റെ സ്ഥാനം നല്കി ഭാരതീയര്‍ ബഹുമാനിച്ചത്.             സംഗീതത്തില്‍ സാഹിത്യത്തിന്റെ സ്ഥാനം ആലോചനാമൃതത്വമാണ്. ആലോചിക്കുംതോറും മധുരമേറുന്ന ഭംഗി അത് സംഗീതത്തിനു നല്കുന്നു. എന്നാല്‍ കേവലം സ്വരങ്ങളെക്കൊണ്ടുതന്നെ സംഗീതത്തിന്റെ വഴികളെ പിന്തുടരാവുന

#ദിനസരികള് 529- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിയേഴാം ദിവസം.‌

Image
|| തോട – രമേഷ് എം ആര്‍ ||             തോട. കാട്ടുനായ്ക്കര്‍ , കുറിച്യര്‍, മുള്ളുക്കുറുമര്‍, പണിയര്‍ എന്നീ ആദിവാസി വിഭാഗങ്ങളുടെ ജീവിതത്തേയും വിശ്വാസത്തേയും അടയാളപ്പെടുത്തുന്ന ഈ പുസ്തകം എഴുത്തുകൊണ്ടും ഗ്രന്ഥകാരന്‍തന്നെ വരച്ച അതിമനോഹരമായ ചിത്രങ്ങള്‍ കൊണ്ടും ആരുടേയും സവിശേഷമായ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. വയനാടു ജില്ലയില്‍ മുള്ളുക്കുറുമ വിഭാഗത്തില്‍ ജനിച്ചുവളര്‍ന്ന രമേഷ് എം ആറിന് ആദിവാസിജീവിതത്തിന്റെ നാഡിമിടിപ്പുകള്‍ നല്ല ഉള്‍ക്കാഴ്ചയോടെ മനസ്സിലാക്കാനും അത് വായനക്കാരനിലേക്ക് പകരുവാനും കഴിഞ്ഞിട്ടുണ്ട്.കേരള സാഹിത്യ അക്കാദമിയുടേയും കിര്‍ത്താര്‍ട്സിന്റെയൊക്കെ സഹകരണത്തോടുകൂടി ഇദ്ദേഹം ചിത്രപ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.പുസ്തകത്തില്‍ അദ്ദേഹം കറുപ്പിലും വെളുപ്പിലുമായി വരച്ചു ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ ആദിവാസി ജീവിതങ്ങളുടെ ഇരുണ്ട ജീവിതത്തിന്റെ നേര്‍പകര്‍പ്പാകുന്നു.കാടും കാട്ടിലെ ജീവിതവും പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഉന്മാദമാണ് തനിക്കു നല്കുന്നതെന്ന് രമേഷ് പറയുന്നുണ്ട് – “ ഞാന്‍ നഗരത്തെക്കാള്‍ കാടിനെ വളരെയധികം സ്നേഹിക്കുന്നു.ഇപ്പോഴും അച്ഛന്റെ വീടായ മുത്തങ്ങയില്‍ പോകുമ്പോള്‍ കഴിയുന്നത്ര