Posts

Showing posts from September 30, 2018

#ദിനസരികള് 542

ശൂദ്രന് ‍ വിദ്യ അഭ്യസിക്കുകയോ? അതില് ‍ പരം മ്ലേച്ഛമായ കാര്യം വേറെയുണ്ടോ ? നാടു നശിക്കുകയാണ്. അതുകൊണ്ട് 1905 ല് ‍ വെങ്ങാനൂരില് ‍ അയ്യങ്കാളി സ്ഥാപിച്ച കുടിപ്പള്ളിക്കുടം സവര് ‍ ണര് ‍ കത്തിച്ചു കളഞ്ഞു. തങ്ങള് ‍ വിദ്യ അഭ്യസിക്കുന്നതു പാപമാണെന്നും ദൈവവിരോധമുണ്ടാകുമെന്നും വിശ്വസിച്ച ശൂദ്രരില് ‍ പെട്ടവര് ‍ ക്ക് ആശ്വാസമായെങ്കിലും അയ്യങ്കാളി പിന്തിരിഞ്ഞില്ല. അയാള് ‍ വീണ്ടും സ്കൂളുകെട്ടിപ്പൊക്കി ശൂദ്രരെ വിളിച്ചിരുത്തി അക്ഷരം പഠിപ്പിച്ചു.ആ സ്കൂള് ‍ ഇന്ന് അയ്യങ്കാളി സ്മാരക പുതുവിളാകം സ്കൂള് ‍ എന്നറിയപ്പെടുന്നു.ശൂദ്രരെ ദൈവം ശപിച്ചു പാപികളാക്കിയെന്ന് ഇന്നാരും പറയില്ല. വൈക്കം സത്യാഗ്രഹം. ക്ഷേത്രങ്ങളുടെ പരിസരത്തുകൂടി പോകുന്നതുപോലും പാപമാണെന്ന് വിശ്വസിച്ചു പോന്ന അധകൃതരെ ക്ഷേത്രത്തിനകത്തേക്കു വരെ കടത്തി വിട്ട ഈ സമരത്തിന്റെ പേരില് ‍ ദൈവകോപമുണ്ടായതായി ചരിത്രത്തില് ‍ ‌ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.സവര് ‍ ണര് ‍ നടക്കുന്ന വഴിയെ നടക്കുന്നതുപോലും പാപമാണെന്നു കരുതി സമരത്തില് ‍ നിന്നും വലിയൊരു പങ്കും വിട്ടുനിന്നു. താഴ്ന്ന ജാതിക്കാരുടെ പിന് ‍ തലമുറ ഇന്ന് ആ വഴിയേ അന്തസ്സോടെ നടക്കുന്നു.വ

#ദിനസരികള്‍ 541

             ചരിത്രത്തെ സ്വാധീനിച്ച നൂറു വ്യക്തികളെ അവതരിപ്പിക്കുന്ന മൈക്കേല്‍ എച്ച് ഹാര്‍ട്ടിന്റെ പുസ്തകത്തില്‍  ബുദ്ധനെ മുഹമ്മദ്, ഐസക് ന്യൂട്ടണ്‍, ക്രിസ്തു എന്നിവര്‍ക്കു ശേഷം നാലാമതായിട്ടാണ് സ്ഥാനപ്പെടുത്തിയിരിക്കുന്നത്.ശേഷമാണ് കാള്‍‌ മാര്‍ക്സും ഫ്രോയിഡും ഡാര്‍വിനുമൊക്കെയെന്നത് ബുദ്ധന്റെ ചരിത്രപരമായ പ്രധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. ബഹുമാനിതരെങ്കിലും ഉള്‍‌പ്പെടാത്തവരുടെ പട്ടികയിലാണ് ഗാന്ധിയുടേയും എബ്രഹാം ലിങ്കന്റേയും സ്ഥാനം എന്ന കാര്യത്തില്‍ എനിക്കും നിങ്ങളെപ്പോലെ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കാം. എന്നിരുന്നാല്‍‌പ്പോലും ലോകഗതിയെ മാറ്റിമറിച്ച നൂറു പേരെ നിങ്ങളോ ഞാനോ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആദ്യ പത്തിലെങ്കിലും ശ്രീബുദ്ധന്‍ ഉള്‍‌പ്പെടാതിരിക്കില്ല എന്ന കാര്യത്തില്‍ എനിക്കു സംശയമില്ല.ചരിത്രത്തെ സ്വാധീനിച്ചവരെയാണ് മാഹാത്മാക്കളെയല്ല താന്‍ തിരഞ്ഞെടുത്തതെന്ന് ഹര്‍ട്ട് പറയുന്നുണ്ട്.ആ അര്‍ത്ഥത്തില്‍ സ്റ്റാലിനെ ഉള്‍‌പ്പെടുത്തിയതിനേയും വിശുദ്ധ കാബ്രിനിയെ ഉള്‍‌പ്പെടുത്താത്തതിനേയും അദ്ദേഹം ന്യായീകരിക്കുന്നു. മഹത്വത്തെ അടിസ്ഥാനപ്പെടുത്തി ഒരു പട്ടിക സൃഷ്ടിക്കപ്പെട്ടാലും ബുദ്ധന്റെ സ്ഥാനം ഒരു കാരണ

#ദിനസരികള്‍ 540

            “ ഇന്നത്തെ മലയാളകവിതയെപ്പറ്റിപ്പറയുമ്പോള്‍ മറക്കരുതാത്തൊരു പേരാണ് ഇടശ്ശേരി ഗോവിന്ദന്‍ നായരുടേത്.അദ്ദേഹത്തിന്റെ കൃതികളര്‍ഹിക്കുന്ന പ്രചാരം അവയ്ക്ക് കിട്ടിയിട്ടുണ്ടോയെന്ന് സംശയമാകുന്നു.ഇതിനു കാരണമുണ്ട്.കൊഴുത്തുരുണ്ട നിരുപദ്രവങ്ങളും തലകുലുക്കിക്കുന്ന വൃത്ത സംഗീതവും ഹിസ്റ്റീരിയോയടടുത്തുനില്ക്കുന്ന അതിഭാവുകത്വവുമാകണം കവിതയുടെ പൊതുസ്വഭാവമെന്ന സാമാന്യധാരണക്കു അതീതനാണ് ഇടശ്ശേരി.പദങ്ങള്‍ കൊഴുപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല . താനുദ്ദേശിച്ച അര്‍ത്ഥം തന്നെ കബളിപ്പിക്കാന്‍ ചുറ്റും തറപ്പിച്ചു നിറുത്തുന്ന കുറ്റികള്‍ മാത്രമാണദ്ദേഹത്തിന് പദങ്ങള്‍ ” ഇടശ്ശേരിയെ വായിക്കുന്ന ഒരാള്‍ക്ക് എന്‍ വി കൃഷ്ണവാരിയരുടെ ഈ അഭിപ്രായം സ്വീകാര്യമായിത്തോന്നും.ഓരോ വാക്കുകളേയും ചെത്തിക്കൂര്‍പ്പിച്ച് മുനകളാക്കി മാറ്റിയാണ് കവിതയുടെ വേലിക്കെട്ടിനകത്തേക്ക് അദ്ദേഹം എടുത്തുവെക്കുന്നത്.അടിച്ചു പരത്തുക എന്നല്ല അടിച്ചു പഴുപ്പിക്കുക എന്നതാണ് ഇടശ്ശേരിയുടെ ഇഷ്ടകര്‍മ്മം.ആ പഴുപ്പിക്കലില്‍ കൊഴുപ്പുകള്‍ ഒഴുകിപ്പോകുന്നു.അപ്പോഴാണ് കലര്‍പ്പില്ലാത്ത, അധികാരം - അധികാരം കൊയ്യണമാദ്യം നാം  അതിനുമേലാകട്ടെ പൊന്നാര്യന്‍ - കൊയ്യാനു

#ദിനസരികള്‍ 539

             സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിന് എതിരായി കേരളം സുപ്രീംകോടതിയെ സമീപിക്കുകയില്ല എന്ന അസന്നിഗ്ദമായ തീരുമാനം നാം എടുത്തിരിക്കുന്നു. ഏകദേശം രണ്ടു നൂറ്റാണ്ടുകാലത്തോളം നിരന്തരം സമരം ചെയ്തുകൊണ്ടു നാം രൂപപ്പെടുത്തിയെടുത്ത മൂല്യബോധത്തിന്റെ അടിസ്ഥാനത്തില്‍ അത്തരത്തിലൊരു തീരുമാനമെടുക്കാനേ കഴിയൂ എന്നതൊരു വസ്തുതയായിരുന്നു.എന്നാല്‍ മനുഷ്യത്വപരവും പുരോഗമനാത്മകവുമായ ഈ തീരുമാനത്തിനെതിരെ ജാതിസംഘടനകള്‍ ഇളകിത്തുടങ്ങിയിരിക്കുന്നു.കേവലം വിശ്വാസങ്ങളേയും ആചാരങ്ങളെയും സംരക്ഷിക്കാനല്ല രാഷ്ട്രീയമായ മുതലെടുപ്പുനടത്തുന്നതിനാണ് ഈ  അമിതമായ വ്യഗ്രത എന്ന കാര്യം പൊതു സമൂഹം തിരിച്ചറിയണം.             മാനവികതക്ക് ഊന്നല്‍ നല്കിക്കൊണ്ട് സമൂഹത്തില്‍ ഏതൊരു വിധത്തിലുള്ള പരിഷ്കാരങ്ങള്‍ എപ്പോഴൊക്കെ നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഓരോരോ ന്യായങ്ങള്‍ നിരത്തി അതു തടയുവാനും ഒരു ന്യൂനപക്ഷം ശ്രമിച്ചിട്ടുണ്ട്.സതി നിയമം മൂലം നിരോധിച്ചപ്പോഴും ഈ അടുത്ത കാലത്ത് മൃഗബലിയടക്കമുള്ള അനാചാരങ്ങള്‍ നിരോധിക്കപ്പെട്ടപ്പോഴും നാം ഈ എതിര്‍പ്പിനെ കണ്ടതാണ്. ശിവനെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ച സാക്ഷാല്‍ ശ്രീനാരായണനെപ്പോലും എതിര്‍ക്കാ

#ദിനസരികള്‍ 538

മധുവിനെ തല്ലിക്കൊന്നതറിഞ്ഞപ്പോള് ‍ , അവന്റെ ജീവിതത്തെക്കുറിച്ച് കൂടുതല് ‍ അറിഞ്ഞപ്പോള് ‍ നിരാശയില് ‍ സ്തബ്ദനായിപ്പോയിരുന്നു ഞാന് ‍ .ഒരു ചെറിയ കുറിപ്പുപോലും എഴുതാനാകാത്ത മരവിപ്പ് മനസ്സിനെ കീഴടക്കി.നിഷ്കളങ്കത നിറഞ്ഞ അവന്റെ കണ്ണുകള് ‍ വിടാതെ പിന്തുടരുന്നതുപോലെ.വിശപ്പിന് ഒരല്പം ഭക്ഷണമെടുത്തവനെ അടിച്ചുകൊന്ന അധമത്വത്തെ ആവിഷ്കരിക്കാന് ‍ എന്റെ ഭാഷക്കോ ചിന്തക്കോ കഴിയുമായിരുന്നില്ല.കാരണം അവനുനേരെ ഉയര് ‍ ന്ന കൈകള് ‍ എന്റേതുകൂടിയായിരുന്നുവല്ലോ.അതുകൊണ്ട് അവനെക്കുറിച്ച് ഒരു വാക്കുപോലും എഴുതാതെ ആ ദിവസങ്ങള് ‍ ഞാന് ‍ തള്ളിനീക്കി.ഉറക്കമൊഴിച്ചിരുന്ന് ആ വേദനയുടെ കാഠിന്യങ്ങളെ ഞാന് ‍ ആവാഹിച്ചു. ക്രിസ്തുവിന്റെ പീഢാനുഭവങ്ങളുടെ പങ്കുപറ്റുന്നതിനു തുല്യമായിരുന്നു അത്.മുള് ‍ ക്കീരീടം ബലമായി ഉറപ്പിക്കുന്നതിന്റേയും പച്ചയിറച്ചിയില് ‍ ആണി തുളഞ്ഞു കയറുന്നതിന്റേയും ചാട്ടവാറിന്റെ മൂര് ‍ ‌ച്ചകളില് ‍ മാംസം അടര് ‍ ന്നുപൊള്ളിപ്പോകുന്നതിന്റേയും വേദന അറിഞ്ഞത് ആ നാളുകളിലായിരുന്നു.ഇന്നും മധു എന്നില് ‍ അവശേഷിപ്പിക്കുന്നത് അതേ വേദന തന്നെയാണ്. പിന്നീട് ഞാന് ‍ കലങ്ങിപ്പോയതിനു കാരണം ഒരമ്മയുടെ വി

#ദിനസരികള് 537

||ചോദ്യോത്തരങ്ങള് ‍ || ചോദ്യം :- ഗാന്ധിയോടുള്ള ബഹുമാനാര് ‍ ത്ഥം അദ്ദേഹത്തിന്റെ ജയന്തിദിനത്തില് ‍ സസ്യാഹാരം മാത്രമേ റയില് ‍ വേകളില് ‍ നല്കാന് ‍ പാടുള്ളുവെന്ന മന്ത്രായലയത്തിന്റെ നിര് ‍ ‌ദ്ദേശത്തെ എങ്ങനെ കാണുന്നു? ഉത്തരം :- ഗാന്ധിയുടെ അഹിംസയേയും സഹിഷ്ണുതയേയും അനുകരിക്കാത്തവര് ‍ അദ്ദേഹത്തിന്റെ സസ്യാഹാര ഭക്ഷണശീലങ്ങള് ‍ പിന്തുടരണമെന്ന് നിര് ‍ ബന്ധിക്കുന്നത് എന്തൊരു വലിയ വൈരുദ്ധ്യമാണ്? എന്നുമാത്രവുമല്ല ഏകീകൃതമായ ഭക്ഷണശീലത്തെ ഒരു ദിവസത്തേക്കാണെങ്കില് ‍ ക്കൂടി അനുവര് ‍ ത്തിക്കുന്നതിനു പിന്നില് ‍ ഒളിച്ചു വെച്ചിരിക്കുന്ന ഒരു രാഷ്ട്രീയ അജണ്ടയുണ്ട് എന്നതാണ് ഏറെ ഭയപ്പെടുത്തുന്നത്. ഭക്ഷണത്തെച്ചൊല്ലിയുള്ള കലാപങ്ങള് ‍ രാജ്യത്താകമാനം നടപ്പിലാക്കപ്പെടുന്ന ഇക്കാലങ്ങളില് ‍ പ്രത്യേകിച്ചും ഈ ആശങ്ക അത്ര ആഴമില്ലാത്തതല്ല. വര് ‍ ത്തമാനകാല ഭാരതത്തില് ‍ സ്വീകരിക്കപ്പെടേണ്ടതും നടപ്പിലാക്കപ്പെടേണ്ടതും ഇത്തരം ഉപരിപ്ലവമായ സങ്കല്പങ്ങളല്ല, മറിച്ച് അഹിംസയേയും സഹിഷ്ണുതയേയുമാണ്. ബാക്കിയെല്ലാം ഗാന്ധിസങ്കല്പങ്ങളെ തകിടം മറിക്കുന്നതായ അനാശാസ്യങ്ങള് ‍ മാത്രമാകുന്നു. ചോദ്യം :- നിങ്ങള് ‍

#ദിനസരികള് 536

             മാധ്യമം ആഴ്ചപ്പതിപ്പില്‍ മലപ്പുറത്തെ ഈ ഖബറുകള്‍ ചരിത്രത്തോട് എന്താണ് പറയുന്നത് ? എന്ന പേരില്‍ ഐ സമീല്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്.  വര്‍ഗ്ഗീയ കലാപമായും സ്വാതന്ത്ര്യസമരമായും തരാതരം പോലെ നമ്മുടെ ചരിത്രകാരന്മാര്‍ വ്യാഖ്യാനിച്ച് പൊലിപ്പിച്ചെടുത്ത മലബാറിലെ വിശിഷ്യാ ഏറനാട് – വള്ളുവനാട് പ്രദേശങ്ങളിലെ കര്‍ഷക ജനത 1921 ല്‍ നടത്തിയ പ്രക്ഷോഭത്തില്‍ ചരിത്രം ഇതുവരെ കണ്ടെടുക്കാത്തതോ അഥവാ ബോധപൂര്‍വ്വം അവഗണിച്ചതോ ആയ ‘ രേഖ ’ കളെ പൊതുസമക്ഷം അവതരിപ്പിക്കുകയാണ് സമീല്‍.             മലബാര്‍ കലാപത്തിലെ ഏറ്റവും വേദനാജനകമായ സംഭവമായി  നാം ഉയര്‍ത്തിക്കാണിക്കുന്നതും ചര്‍ച്ച ചെയ്തുപോരുന്നതും വാഗണ്‍ ട്രാജഡിയാണല്ലോ. 921 നവംബര്‍ പത്തിന് ഒരു റെയില്‍ വാഗണില്‍ കുത്തിനിറച്ച് കോയമ്പത്തൂരിലേക്ക് കൊണ്ടു പോയ തൊണ്ണൂറു കലപാകാരികളില്‍ അറുപതുപേരും വളരെ ദയനീയമായി ശ്വാസം മുട്ടി മരിച്ചതാണല്ലോ കുപ്രസിദ്ധമായ വാഗണ്‍ ട്രാജഡി.നിലമ്പൂര്‍ കോവിലകംകാര്‍ നല്കിയ ഒരു കള്ളക്കേസിനെത്തുടര്‍ന്ന് ഖിലാഫത്ത് കമ്മറ്റിയുടെ സെക്രട്ടറി വടക്കേവീട്ടില്‍ മുഹമ്മദിനെ പള്ളിയില്‍ കയറി അറസ്റ്റു ചെയ്യാനുള്ള ശ്രമമാണ് 921 ലെ വലിയ കലാപമായി മാറിയത്.