Posts

Showing posts from February 9, 2020

#ദിനസരികള്‍ 1035 ച്ഛേദങ്ങള്‍ അധ്യായം രണ്ട് വഴികള്‍

അഥവാ സഖാവ് വര്‍ഗ്ഗീസ് പെരുമനായ കഥ ചിലപ്പോഴെങ്കിലും പരസ്പരം കൊരുത്തും പലപ്പോഴും അകന്നു മാറിയും   താഴ്‌‍വരകളിലൂടെയും കുന്നിന്‍ ചെരിവുകളിലൂടേയും പുഴയോരങ്ങളിലൂടെയും വയലിടങ്ങളിലൂടേയും വയനാട്ടിലെ വഴികള്‍ തലങ്ങും വിലങ്ങും   പതച്ചു കിടന്നു.ചിലത് ഒറ്റയടിപ്പാതകളായിരുന്നു.മറ്റു ചിലത് ചെമ്മണ്ണു നിറഞ്ഞതെങ്കിലും വീതിയേറിയവകളായിരുന്നു. ചിലത് കൊള്ളുകള്‍ക്കിടയിലൂടെ സമതലങ്ങളിലേക്ക് ഇഴഞ്ഞു നീങ്ങി. ചിലതാകട്ടെ മലയടിവാരങ്ങളെ ചുഴ്ന്നു തിളങ്ങി. ഇനിയും ചിലത് കിണറ്റു കരയിലേക്കോ കുളങ്ങളിലേക്കോ ദാഹിച്ചു കിടന്നു.മറ്റു ചിലത് കടകമ്പോളങ്ങളെത്തേടി കൊതിച്ചു പാഞ്ഞു. ചിലതാകട്ടെ ലാവണ്യങ്ങളെ ഉള്ളിലൊതുക്കിയ രസകേന്ദ്രങ്ങളെ സ്വപ്നം കണ്ട് രാത്രിവരെ ത്രസിച്ചു കിടന്നു. വഴികള്‍ വയനാട്ടില്‍ മാത്രം ചുറ്റിക്കിടന്നില്ല.അത് ചുരവടിവുകളിലൂടെ പുളഞ്ഞിറങ്ങി കോഴിക്കോടേക്കും പാലക്കാടേയ്ക്കും കടന്നു ചെന്നു. തൊട്ടില്‍പ്പാലവും കുറ്റ്യാടിയും തലശ്ശേരിയും കൂത്തുപറമ്പും തൊട്ടുനിന്നു.   ഊട്ടിയും ഗൂഡല്ലൂരും പാലക്കാടും പൊള്ളാച്ചിയും ആ വഴികളില്‍ കണ്ണികളായി. ബാംഗ്ലൂരേയ്ക്കും മൈസുരേക്കും കയറിച്ചെന്നു.അങ്ങനെ പടിഞ്ഞാറോട്ടും വടക്കോട്ടും കിഴക്കോട്ട

#ദിനസരികള്‍ 1034 ബാലസാഹിത്യകൃതികളോ ദൈവസാഹിത്യകൃതികളോ ?

            ഞാനേറ്റവും കുറവ് വായിച്ചിട്ടുള്ളത് ബാലസാഹിത്യമായിരിക്കണം.നമ്മുടെ കുട്ടിമാസികകള്‍ വായിച്ചിട്ടില്ലെന്നല്ല, ഒരു പക്ഷേ അതേ വായിച്ചിട്ടുള്ളു എന്നതാണ് പോരായ്മ.കൂട്ടത്തില്‍ കുട്ടിക്കാലത്ത് വായിച്ചതായി ഓര്‍‌മ്മിക്കുന്ന ഒരു പുസ്തകം സുമോദ് പി മാത്യു എന്ന പതിനാലുവയസുകാരന്‍ എഴുതിയ കുട്ടികളുടെ രാമായണമാണ്. ഒരു കുട്ടി, രാമായണം തന്റെ സ്വന്തം വാക്കുകളിലേക്ക് മാറ്റിയെഴുതി എന്നതായിരുന്നു ആ വായനയ്ക്കു പ്രേരിപ്പിച്ച ഘടകം. പക്ഷേ വായനയുടെ വഴികളിലൊരിക്കലും ആ പേരു പിന്നീട് ഞാന്‍ കേള്‍ക്കുകയുണ്ടായിട്ടില്ല എന്നുകൂടി സൂചിപ്പിക്കട്ടെ. അന്ന് ഞാന്‍ കൊണ്ടു നടന്ന് വായിച്ച പ്രസ്തുത പുസ്തകം എന്റെ ശേഖരത്തിലുണ്ടെന്നും തോന്നുന്നില്ല. എന്‍ ബി എസ് പ്രസിദ്ധീകരിച്ച ആ പുസ്തകം പിന്നിലെവിടെയോ ഞാന്‍ കൈവിട്ടുപോയി എന്നു തോന്നുന്നു.           ചെറുപ്പത്തിലേ മുതിര്‍ന്നവരുടെ പുസ്തകവുമായിട്ടായിരുന്നു കൂട്ട് എന്നത് ഇന്നൊരു നഷ്ടബോധമുണ്ടാക്കുന്നുണ്ടെന്ന് പറയാതെ വയ്യ. അങ്ങനെ സംഭവിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. അന്ന് എന്റെ അമ്മാവന് കനപ്പെട്ട ഒരു പുസ്തക ശേഖരം തന്നെയുണ്ടായിരുന്നു. അദ്ദേഹം തന്റെ ശമ്പളത്തില്‍ നിന്നും ഒരു പ്രധാന

#ദിനസരികള്‍ 1033 മതിലുകള്‍പ്പുറത്ത്

            അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍   നമ്മുടെ ചേരികള്‍ കാണാതിരിക്കുന്നതിനുവേണ്ടി വഴികളിലുടനീളം മതിലുകള്‍ കെട്ടി മറയ്ക്കുന്നുവത്രേ ! റോഡുകള്‍ ചെത്തി മുഖം മിനുക്കിയും വശങ്ങളില്‍ പനകളും മറ്റും വെച്ചു പിടിപ്പിച്ചും മതിലുകള്‍ കെട്ടി ചേരികള്‍ മറച്ചുമാണ് അഹമ്മദാബാദ് ട്രംബിനെ സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.അതായത് ട്രംമ്പ് മധുരമനോജ്ഞഭാരതമേ കാണൂ, രാജ്യത്തിന്റെ യഥാര്‍ത്ഥമുഖം കാണില്ല.           ഇതുതന്നെയാണ് മോഡി 2014 മുതല്‍ ചെയ്തുകൊണ്ടിരിക്കുന്നത്.നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുക എന്ന്.യഥാര്‍ത്ഥ്യങ്ങളെ മറച്ചു വെച്ചു കൊണ്ട് അവയ്ക്കുമുകളില്‍ തിളക്കമുള്ള പടുതകള്‍ വിരിച്ച് മറ്റൊരു ഇന്ത്യയെ അവതരിപ്പിക്കാനാണ് മോഡിയും കൂട്ടരും ഇക്കാലമത്രയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് മോഡിയുടെ കാലത്തുമാത്രമായിട്ടുള്ളതല്ല, അടല്‍ ബിഹാരി വാജ്പേയിയും ഇന്ത്യ തിളങ്ങുന്നു എന്ന പേരില്‍ സമാനമായ പ്രചാരണ പ്രവര്‍ത്തനം നടത്തിക്കൊണ്ടാണ് 2004 ല്‍ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടതെന്നതും നാം മറന്നുകൂടാ.മോഡിയിലേക്ക് എത്തുമ്

#ദിനസരികള്‍ 1032 വൈലോപ്പിള്ളിയെ അറിയാന്‍

          വൈലോപ്പിള്ളിക്കവിതയിലേക്കുള്ള നല്ലൊരു വാതായനമാണ് ഡോ എസ് രാജശേഖരന്‍ എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച വൈലോപ്പിള്ളിക്കവിതാ സമീക്ഷ എന്ന പുസ്തകം. മലയാളത്തിലെ ലബ്ദപ്രതിഷ്ഠരായ നിരൂപകര്‍ വൈലോപ്പിള്ളിയെ കണ്ടെത്തുന്ന വഴികളിലൂടെ സഞ്ചരിക്കാനും ബഹുമുഖമുള്ള അക്കവിതകളുടെ ബാഹ്യവും ആന്തരികവുമായ ബലാബലങ്ങളെ തിരിച്ചറിയാനും നമ്മെ ഈ പുസ്തകം പ്രാപ്തരാക്കുന്നു. “ വൈലോപ്പിള്ളിക്കവിതാ പഠനത്തില്‍ ഒരു പുതിയ ചക്രവാളം കുറിക്കാന്‍ കഴിയുന്ന കൃതിയാണ് വൈലോപ്പിള്ളിക്കവിതാ സമീക്ഷ . എന്നാല്‍ വൈലോപ്പിള്ളിക്കവിതകളുടെ ചരിത്രവും സ്വാധീനവും അദ്ദേഹത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ലെന്നതുകൊണ്ട് ഇത് ആധുനിക മലയാള കവിതയുടെ തന്നെ ആധികാരികമായ ഒരന്വേഷണമായി മാറുന്നു.മലയാള കവിത എങ്ങനെ വൈലോപ്പിള്ളിയിലെത്തി എന്നും അതിന് പഴയതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മുഖം എങ്ങനെ വൈലോപ്പിള്ളിക്കവിത എന്നും കണ്ടെത്താന്‍ ഈ പഠന സമാഹാരം ഉതകുന്നതാണ് ” എന്ന് എഡിറ്റര്‍ സാക്ഷ്യപ്പെടുത്തുന്നു.           പോക ഭൌതിക തൃപ്തിതന്‍ മധ്യ           മേഖലയില്‍  മയങ്ങി മേവാതെ           പോരുമിത്തിരി മെയ്യിന് സര്‍വ്വം           പോര മാനുഷ സത്ത

#ദിനസരികള്‍ 1031 ആപ്പ് ഈ കാലത്തിന്റെ പ്രതീക്ഷയല്ല.

          ഡല്‍ഹിയിലെ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിയെ നാം അഭിനന്ദിക്കേണ്ടതുണ്ട്.നരേന്ദ്രമോഡിയും അമിത് ഷായും അടങ്ങുന്ന ഒരു വലിയ നിരയുടെ നീചമായ ആക്രമണത്തെയാണ് അരവിന്ദ് കെജ്രിവാളും കൂട്ടരും തറപറ്റിച്ചത്. വര്‍ഗ്ഗീയതയുടെ കുടില രാഷ്ട്രീയത്തിനു മുകളില്‍ ആപ്പ് നേടിയ വിജയം അതുകൊണ്ടുതന്നെ വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല.രാജ്യത്തുടനീളമുള്ള മതേതര വിശ്വാസികള്‍ക്ക് ഉണര്‍വ്വു പകരാനും പതറി നില്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ദിശ തുറക്കാനും ആപ്പിന്റെ വിജയം ഒരു പക്ഷേ സഹായിച്ചേക്കാം.രാജ്യത്താകമാനമുണ്ടെന്ന് നാം കരുതുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് പക്ഷേ തീര്‍ച്ചയായും ചില പാഠങ്ങള്‍ കെജ്രിവാള്‍ പഠിപ്പിക്കുന്നുമുണ്ട്. അതുകൊണ്ട് മതവര്‍ഗ്ഗീയത അപ്രതിരോധ്യമായ ഒന്നായി പലരും കണക്കാക്കിപ്പോരുന്ന ഇക്കാലത്ത് കാര്യങ്ങള്‍ അങ്ങനെയല്ല എന്ന് തെളിയിക്കാന്‍ കഴിഞ്ഞ ആം ആദ് മിപാര്‍ട്ടിയെ ഒരിക്കല്‍ കൂടി അഭിനന്ദിക്കട്ടെ.           എന്നാല്‍ ആപ്പിന്റെ വിജയം ജനാധിപത്യത്തിന്റെ നിഷ്കളങ്കമായ വിജയമായി ആരെങ്കിലും എണ്ണിപ്പോയാല്‍ അത് അബദ്ധമായിരിക്കുമെന്നുകൂടി പറയാതെ വയ

#ദിനസരികള്‍ 1030 മരിച്ചാലെന്ത് ? എങ്ങനെ ജീവിച്ചു എന്നാണ് ചോദ്യം.

          പറഞ്ഞു പഴകിയ ഒന്ന് ആവര്‍ത്തിക്കട്ടെ, മരണം ആരെയും മഹത്വപ്പെടുത്തുന്നില്ല. താന്‍ ജീവിച്ചിരുന്നപ്പോള്‍ മനുഷ്യനു വേണ്ടി എന്താണ് ചെയ്തത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ ജീവിതങ്ങളേയും നാം വിലമതിക്കുന്നത്.അതുകൊണ്ടുതന്നെ ജീവിച്ചിരിക്കുമ്പോള്‍ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പരമതധ്വംസനത്തിന്റേയും വൈതാളിക ന്മാരായിരുന്നവര്‍ മരിച്ചൊടുങ്ങുമ്പോള്‍ ആചാരത്തിനു വേണ്ടിയെങ്കിലും വാഴ്ത്തുകള്‍ പാടുക എന്നത് തികച്ചും അസംബന്ധമാകുന്നു. അത്തരത്തിലുള്ളവരെ അനുമോദിക്കുകയെന്നുള്ളത് അവനവനെത്തന്നെ റദ്ദു ചെയ്തുകൊണ്ട് താല്ക്കാലികമായെങ്കിലും വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടലാകുന്നു. അത് മനുഷ്യത്വത്തിന്റെ പരാജയവും നൃശംസതയുടെ വിജയവുമാകുന്നു.           അതുകൊണ്ടാണ് ഒരു കാലത്ത് രാജ്യം ഭരിച്ച ഹിറ്റ്ലര്‍ ജീവിതം വെച്ചൊഴിഞ്ഞതിനു ശേഷം നാളിതുവരെ മനുഷ്യനെ സ്നേഹിക്കുന്നവന് അയാളെ അംഗീകരിക്കാനും പുകഴ്ത്തിപ്പറയാനും കഴിയാതെ പോകുന്നത്.അതുകൊണ്ടുതന്നെയാണ് കോമ തടാകത്തിന്റെ കരയില്‍ വെച്ച് മുസ്സോളിനിയുടെ തല വെടിയുണ്ടകളാല്‍ ചിതറപ്പെട്ടപ്പോഴും നാം ഖേദിക്കാതിരുന്നത്. പിന്നീട് ജര്‍മ്മനിയുടെ ചാന്‍സലറായ ജോസഫ് ഗീബല്‍

#ദിനസരികള്‍ 1029 പോലീസ് പഠിക്കേണ്ട പാഠങ്ങള്‍.

            ആറെസ്സെസ്സ് ഗാന്ധിഘാതകരാണ് എന്ന് ബോര്‍ഡ് വെച്ചതിനെത്തുടര്‍ന്ന് കേരള പോലീസ് കേസെടുത്തുവെന്ന് വാര്‍ത്ത. ഇക്കാര്യം ചില ഓണ്‍‌ലൈന്‍‌ മാധ്യമങ്ങളില്‍ വായിച്ചപ്പോള്‍ ശരിക്കും അമ്പരന്നു പോയിരുന്നു. കേരളത്തില്‍    ഒരു ചരിത്ര സത്യം വിളിച്ചു പറഞ്ഞതിന് കേസെടുക്കുക എന്ന അവസ്ഥയിലേക്ക് എത്തിയെങ്കില്‍   അതില്‍പ്പരം ദയനീയമായി മറ്റെന്താണുള്ളത്  ?  കേട്ടത് ശരിയാണോയെന്ന് ഒന്നുകൂടി അന്വേഷിച്ചു. മലപ്പുറത്ത് കുന്നുമ്മല്‍   ബ്ലോക്കിലാണ് സംഭവം. ” കുന്നുമ്മല്‍ സര്‍ക്കിളില്‍ ഗാന്ധിയെ കൊന്നത് ആറെസ്സെസ്സ് എന്നെഴുതി ബാനര്‍   തൂക്കിയതിന് മലപ്പുറം പോലീസ് കേസെടുത്തു.ആര്‍   എസ് എസ് യൂണിഫോം ധരിച്ചവരുടെ കോലവും കെട്ടിത്തൂക്കിയിരുന്നു.നഗരത്തിന്റെ മധ്യഭാഗത്തു തൂക്കിയ ബാനറില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശമുണ്ടെന്നും ഒരു വിഭാഗം ആളുകളെ ഒരു വിഭാഗം ആളുകളെ ആക്ഷേപിക്കുന്ന തരത്തില്‍   ചിത്രീകരിക്കുന്നുവെന്നും ആരോപിച്ചാണ് സ്വമേധയാ പോലീസ് കേസ്സെടുത്ത് ”  എന്നാണ് സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്തത്.           അങ്ങനെയാണ് കാര്യങ്ങളെങ്കില്‍   കേസെടുത്തു എന്നതിനെക്കാള്‍  അപകട കരം മതസ്പര്‍ദ്ധയുണ്ടാക്കുന്നു എന്ന ആര