Posts

Showing posts from September 13, 2020

#ദിനസരികള്‍ 1250 ആധുനികത – മുകുന്ദന്റെ വീണ്ടുവിചാരങ്ങള്‍

              ആധുനിക ഇന്നെവിടെ എന്നൊരു ലേഖനം എം മുകുന്ദന്‍   എഴുതിയിട്ടുണ്ട്.അതില്‍   നാം ഇങ്ങനെ വായിക്കുന്നു : “ ആധുനികതയുടെ ഉദ്ഭവത്തിന് ആവശ്യമായ ചരിത്രപരവും സാമൂഹ്യവുമായ അടിസ്ഥാന സൌകര്യങ്ങള്‍ ഭാഷയില്‍ ഇല്ലാതിരുന്നിട്ടും ആധുനികത രണ്ടു ദശാബ്ദം നമ്മുടെ ഇടയില്‍   നിറഞ്ഞു നിന്നിരുന്നു.ആധുനികതയെ അതിന്റെ സമഗ്രതയില്‍   നാം ഒരിക്കലും സ്വീകരിച്ചിരുന്നില്ല.നമ്മുടെ ഭാഷ അതിന് ആവശ്യമായ ഘടകങ്ങള്‍ മാത്രമേ ആധുനികതയില്‍   നിന്ന് സ്വീകരിച്ചിരുന്നുള്ളു .” ആധുനികതയുടെ വക്താവും പ്രയോക്താവുമായി മലയാളത്തില്‍   നിറഞ്ഞാടിയ എം മുകുന്ദന്‍ എന്താണ് ആധുനികത ? എന്ന പേരില്‍ ഒരു പുസ്തകവുമെഴുതിയിട്ടുണ്ട്. അതേ മുകുന്ദന്‍ തന്നെയാണ് ആധുനികതയെന്നത് മലയാളികളെ സംബന്ധിച്ച് കേവലം ഉപരിപ്ലവമായിരുന്ന ഒരാശയമായിരുന്നുവെന്ന് സ്ഥാപിക്കുവാന്‍   ഇപ്പോള്‍   ശ്രമിക്കുന്നത്. “ ആധുനികത നമ്മുടെ നാട്ടില്‍   കരുപ്പിടിച്ചു കഴിഞ്ഞു. അന്യത്ര പറഞ്ഞതുപോലെ ആധുനിക സാഹിത്യം നമ്മുടെ സമകാലീന സാഹിത്യമായി മാറിക്കഴിഞ്ഞിരിക്കുന്നു.ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ആധുനിക നോവലുകളും കഥകളുമെല്ലാമാണ്.ആധുനികതയ്ക്ക് ഇവിടെ വേരു മുളച്ചു കഴിഞ്ഞുവെ

#ദിനസരികള്‍ 1249 വിമോചന സമരം - നാം ഇനിയും വായിക്കാത്ത ഏടുകള്

എന്തിനായിരുന്നു വിമോചന സമരം ? കമ്യൂണിസ്റ്റ് ദുര്‍ഭരണത്തിനെതിരെ എന്ന് ഒരൊഴുക്കന്‍ മട്ടില്‍ മറുപടി പറയാമെങ്കിലും എന്തൊക്കെയായിരുന്നു ഇ എം എം എസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്ത ജനവിരുദ്ധ നയങ്ങള്‍ എന്ന് ഊന്നിച്ചോദിച്ചാല്‍ വിമോചന സമരത്തിന്റെ ഇക്കാലത്തേയും അക്കാലത്തേയും നേരവകാശികള്‍ ഒന്നു പരുങ്ങും. മനോരമയും ദീപികയുമൊക്കെ പ്രചരിപ്പിച്ച നുണകളുടെ പെരുമഴയല്ലാതെ മറ്റൊന്നും തന്നെ ഇന്നും അവര്‍ക്ക് മുന്നോട്ടു വെയ്ക്കാനില്ല. ആ നുണകളുടെ മുകളിലാണ് കേരളത്തിലെ സമുദായ സംഘടനകളും കോണ്‍ഗ്രസ് അടക്കമുള്ള വലതുപക്ഷ കക്ഷികളും വിമോചന സമരത്തിന്റെ മുദ്രാവാക്യങ്ങള്‍ കെട്ടിപ്പൊക്കിയത്. ജവഹര്‍ലാല്‍ നെഹ്രു , ഇന്ദിരാ ഗന്ധിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇ എം എസ് മന്ത്രിസഭയെ പിരിച്ചു വിട്ടതോടെ വിമോചന സമരം ലക്ഷ്യം കണ്ടുവെങ്കിലും ഉന്നയിച്ച ആക്ഷേപങ്ങളൊക്കെ എവിടെപ്പോയൊടുങ്ങിയെന്നതിന് ചരിത്രത്തില്‍ തെളിവുകളില്ല.               എന്തായിരുന്നു അടിസ്ഥാന കാരണം ? ചില സംഭാഷണങ്ങള്‍ നോക്കുക. വിമോചന സമരത്തിന്റെ അടിസ്ഥാന കാരണങ്ങളെന്താണെന്ന് അവ നമുക്ക് പറഞ്ഞു തരും   1. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ പാര്‍ട്ടി സംഘ

#ദിനസരികള്‍ 1248 ചില നോവലുകളുടെ അവസാനങ്ങള്‍

  എനിക്കൊരു ദുസ്വഭാവമുണ്ട്. ചില നോവലുകളുടെ അവസാനം മാത്രം ആവര്‍ത്തിച്ചു വായിക്കുക എന്നതാണ് ആ ദുസ്വഭാവം. ഇഷ്ടപ്പെട്ട എല്ലാ നോവലുകളും ഞാന്‍ അത്തരത്തില്‍ വായിക്കുന്നില്ല, മറിച്ച് ചില നോവലുകള്‍ എഴുത്തുകാരന്‍ അവസാനിപ്പിക്കുന്നത് അപാരമായ കൈയ്യടക്കത്തോടെയായിരിക്കും. നോവലിന്റെ മുഴുവന്‍ സത്തയും ആറ്റിക്കുറുക്കിയെടുത്ത് മര്‍മ്മസ്പര്‍ശിയായ വാക്കുകളില്‍ അസാമാന്യമായ ഉള്‍ക്കാഴ്ചയോടെ വായനക്കാരന്റ ആത്മാവിലേക്ക് ഒരു ചുട്ടുപൊള്ളുന്ന സൂചി കുത്തിയിറക്കുന്നതുപോലെയാണ് അത്തരം നോവലുകള്‍ അവസാനിക്കുക. അതോടെ എഴുത്തുകാരനും അവന്റെ കൃതിയും അസാധാരണമായ മറ്റൊരു വിതാനത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു. ആ ഒരു നിമിഷം കലയില്‍ സത്യത്തിന്റെ കൈയ്യൊപ്പു പതിയുന്നു.അഭൌമികമായ ഏതോ ഒരു നിമിഷത്തില്‍ സിദ്ധാര്‍ത്ഥന്‍ ബുദ്ധനായതുപോലെ വായനക്കാരും ബുദ്ധനാകുന്നു.അങ്ങനെ എന്നെ അനുഭൂതിയുടെ അസാധാരണമായ ഉള്‍ക്കടലുകളിലേക്ക് എറ്റിവീഴ്ത്തുന്ന ചില നോവലുകളുണ്ട്. ഉദാഹരണത്തിന് ഹെമിംഗ് വേയുടെ The Old Man and the Sea എന്ന നോവല്‍.എണ്‍പത്തി നാലു ദിവസവും ഒന്നും കിട്ടാതെ കടലില്‍ കാത്തിരിക്കേണ്ടി വന്ന സാന്തിയാഗോയ്ക്ക് അവസാനം ഒരു പെരും മീനിനെ ലഭിക്കുന്നു. അത്തരമ

#ദിനസരികള്‍ 1247 ഒ വി വിജയന്റെ ഇ എം എസ് സ്മരണകള്‍

                ഇ എം എസ് മരിച്ചപ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പുകള്‍   ധാരാളമായി പുറത്തു വന്നിരുന്നുവല്ലോ. അടുത്തും അകലെയും നിന്ന് അദ്ദേഹത്തെ അറിഞ്ഞവരെല്ലാം തന്നെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ആ മരണത്തില്‍   വാങ്മയങ്ങളിലൂടെ അനുശോചനം തീര്‍ത്തു. അക്കൂട്ടത്തില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായി എനിക്ക് അന്നും ഇന്നും അനുഭവപ്പെടുന്നത്   ‘ അങ്ങില്ലായിരുന്നെങ്കില്‍ ’   എന്ന പേരില്‍   ഒ വി വിജയന്‍   എഴുതിയ കുറിപ്പാണ്. “ അഭിവന്ദ്യ സഖാവേ തുച്ഛമായ തര്‍ക്കങ്ങള്‍   കേരളം മറക്കും.പക്ഷേ അങ്ങില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇന്നത്തെക്കാള്‍   എത്രയോ ചെറിയ മനുഷ്യരായിരുന്നിരിക്കും. ലാല്‍   സലാം “ എന്ന് അവസാനിക്കുന്ന ആ കുറിപ്പില്‍ വിജയന്‍ , വിജയനുമാത്രം കഴിയുന്ന വിധത്തില്‍   ചരിത്രത്തേയും വര്‍ത്തമാനത്തേയും ഒന്നുപോലെ വിളക്കി വെച്ചിരിക്കുന്നു.               വിജയന് മാര്‍ക്സിസ്റ്റുകളുമായുണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍ക്ക് ഈ കുറിപ്പൊരു മറുപടിയല്ല എന്നെനിക്കറിയാം. പക്ഷേ ആ അഭിപ്രായ വ്യത്യാസങ്ങള്‍ വിജയന്‍   നീട്ടിപ്പിടിച്ചത് , ചരിത്രപരമായ ചില ആദര്‍ശങ്ങള്‍ നഷ്ടപ്പെടുന്നുവല്ലോ എന്ന ഖേദത്തില്‍   നിന്നുകൊ

#ദിനസരികള്‍ 1246 വാര്‍ത്തയും സാഹിത്യവും

               എം പി നാരായണപിള്ളയുടെ നിലപാടുകളോട് എനിക്ക് വലിയ പ്രതിപത്തിയൊന്നുമില്ലെങ്കിലും 1986 ഫെബ്രുവരിയിലെ ട്രയലില്‍ അദ്ദേഹം ‘ പത്രം വായിക്കുമ്പോള്‍ ‘ എന്ന ലേഖനത്തില്‍   പറയുന്ന ചില കാര്യങ്ങളോട് എനിക്കും യോജിപ്പുണ്ട്. ‘ ആര്‍ക്കാണ് ഭ്രാന്ത് ’ എന്ന പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ള പ്രസ്തുത  ലേഖനത്തില്‍ അദ്ദേഹം പറയുന്നു : “ നമ്മളൊക്കെ പത്രം വായിക്കുന്നവരല്ലേ ? ഒരു പത്രം കൈയ്യില്‍ കിട്ടിയാല്‍ നമ്മള്‍   വായിക്കാന്‍   ആഗ്രഹിക്കുന്ന വാര്ത്തകളും നാലാലൊരു നിവൃത്തിയുണ്ടെങ്കില്‍  വായിക്കാതിരിക്കുന്ന വാര്‍ത്തകളുമുണ്ട്.നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍   മാറ്റിവെച്ചാല്‍   നമ്മള്‍   വായിക്കാന്‍   ആഗ്രഹിക്കാത്ത വാര്‍ത്തകള്‍   എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ ? വാര്‍ത്ത എന്ന വ്യാജേന യാതൊരു വാര്‍ത്താ പ്രാധാന്യവുമില്ലാത്തെ സാധനങ്ങള്‍ നമ്മുടെ തലയില്‍   കെട്ടി വെയ്ക്കുന്ന ശ്രമമാണ് നമുക്ക് എപ്പോഴും അലര്‍ജിയുണ്ടാക്കുന്നത് “ നാരായണ പിള്ള ഇവിടെ ഉന്നയിക്കാന്‍ ശ്രമിക്കുന്നത് , എന്താണ് വാര്‍ത്ത ? വാര്‍ത്ത എന്ന വിശേഷണത്തോടെ ഇന്ന് നമുക്കു മുന്നിലേക്ക് എത്തിച്ചേരുന്നവയില്‍   എത്ര ശതമാനം യഥാര്‍ത്ഥത്തില്‍ വാര്‍ത്ത എന്ന

#ദിനസരികള്‍ 1245 - മതേതര ശക്തികള്‍ക്കുമുള്ള മുന്നറിയിപ്പ്

            " പൗരത്വനിയമഭേദഗതിക്കെതിരായി നടന്ന പ്രക്ഷോഭത്തെ വർഗീയകലാപവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണ്‌ പൊലീസ്‌. ഞാൻ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്‌. അത്‌ ഭരണഘടനാപരമായ അവകാശവും കടമയുമാണ്‌‌ ' എന്നാണ് ഡെല്‍ഹിയില്‍   ഫെബ്രുവരി മാസത്തില്‍   നടന്ന വര്‍ഗ്ഗീയ കലാപത്തില്‍   പ്രതി ചേര്‍ക്കപ്പെട്ട യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്. അദ്ദേഹത്തോടൊപ്പം ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകൻ അപൂർവാനന്ദ്‌ ,   അധ്യാപിക ജയതി ഘോഷ്‌ , സാമൂഹ്യപ്രവർത്തകൻ യോഗേന്ദ്ര യാദവ്‌ , പ്രശസ്ത സിനിമാ താരം രാഹുൽറോയ്‌ എന്നിവരേയും പ്രതിപട്ടികയില്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നു. ഡല്‍ഹി പോലീസിന്റെ ജനാധിപത്യ വിരുദ്ധമായ ഈ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്താകമാനം ഉയര്‍ന്നു വരുന്നത്. സി എ എയ്ക്കെതിരെ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ഈ നേതാക്കന്മാര്‍   ചുക്കാന്‍   പിടിച്ചിരുന്നു. ഷഹീന്‍ ബാഗിലും ജഫ്രാബാദിലും സി എ എ ( Citizenship Amendment Act ) വിരുദ്ധ പ്രക്ഷോഭകര്‍   തികച്ചും സമാധാനപരമായിട്ടാണ് സമരം നടത്തി വന്നത്. എന്നാല്‍   രാജ്യ തലസ്ഥാനത്തു നടക്കുന്ന ആ പ്രക്ഷോഭം സംഘപരിവാറുകാരെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്