Posts

Showing posts from 2019

#ദിനസരികള്‍ 988 ഇടങ്ങള്‍ ഒലിച്ചു പോകാതിരിക്കുന്നതിനു വേണ്ടി !

             ഇന്ന് പുതുവത്സര ദിനമാണ് ; പ്രതിജ്ഞകളുടെ സുദിനവും. ജീവിതത്തിന് ഒരു പുതിയ ലക്ഷ്യം പ്രഖ്യാപിച്ചു കൊണ്ടു കൂടുതല്‍ സന്തോഷകരമായ ഭാവിയെ ആനയിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജ്വസ്വലമാക്കാന്‍ തീരുമാനിക്കുക എന്നതാണ് പൊതുവേയുള്ള രീതി. എന്നാല്‍ സാമൂഹ്യജീവിതവും രാഷ്ട്രീയ ജീവിതവും ഏറെ സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് ഇന്ത്യാമഹാരാജ്യത്തെ ഒരു പൌരനെന്ന നിലയില്‍ അത്രത്തോളം സ്വേച്ഛാപരവും സങ്കുചിതവുമായ തീരുമാനത്തിലേക്കെത്തുകയെന്നത് അസംബന്ധമാണെന്ന് എന്റെ രാഷ്ട്രീയ ബോധ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇന്ത്യ എന്ന അസ്തിത്വത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ നീതിക്കുവേണ്ടി ഒച്ചയുയര്‍ത്തിയതിന്റെ പേരില്‍ കുരുതി കൊടുക്കപ്പെടുന്ന ബഹുസഹസ്രം ജനങ്ങളുടെ വിലാപങ്ങള്‍ നാലുപാടുനിന്നും ആര്‍ത്തലച്ചെത്തുമ്പോള്‍ എങ്ങനെയാണ് ഒരാള്‍ക്ക് അയാളെ പറ്റി മാത്രമായി ഇക്കാലത്തു ചിന്തിക്കാനാകുക ?             എന്നുമാത്രവുമല്ല, ഇന്നലെവരെ ഭരണഘടനാപരമായി എനിക്കും ഇടമുണ്ടായിരുന്ന ഒരു സമൂഹമായിരുന്നു ഇത്. കാരണം ഇവിടെ ജീവിക്കുന്നതിന് ഞാന്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസം എന്തു തന്നെയാണെങ്കിലും അടിസ്ഥാനമായിരുന്ന

#ദിനസരികള്‍ 987 ജാതിവിവരണം

            ഡോക്ടര്‍ നെല്ലിക്കല്‍ മുരളിധരന്‍ തയ്യാറാക്കിയ കേരള ജാതി വിവരണം എന്ന പുസ്തകം എന്റെ കൈയ്യിലിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. ഈ പുസ്തകം ഒരു ജാതി-മത- വര്‍ഗ്ഗ വിജ്ഞാനകോശമാണ്. അതുകൊണ്ടുതന്നെ സാധാരണ ഒരു പുസ്തകം തുടക്കം മുതല്‍ ഒടുക്കം വരെ തുടര്‍ച്ചയായി വായിച്ചു പോകുന്നതുപോലെ വായിക്കേണ്ടതില്ല. അറിയേണ്ട വിഷയങ്ങളില്‍ അന്വേഷണം നടത്തുക എന്നതേ ചെയ്യാനുള്ളു.എന്നാല്‍ കുറേ നേരമായി ഞാനിത് അടച്ചും തുറന്നും ഓരോന്നോരോന്നായി വായിച്ചു നോക്കുന്നു.പുസ്തകത്തിലെ ഓരോ ചെറുകുറിപ്പിലും ഉള്‍‌ച്ചേര്‍ന്നിരിക്കുന്ന കേരളത്തിന്റെ ജാതിജീവിതത്തെ അടയാളപ്പെടുത്തുന്നതായ വിവരങ്ങളുടെ വൈവിധ്യത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടുപോകുന്നു. ഏതൊക്കെ തരത്തിലും തലത്തിലുമുള്ള ഇരുട്ടുകളെ അതിജീവിച്ചുകൊണ്ടാണ് ഇന്ന് ഈ കാണുന്ന അവസ്ഥയിലേക്ക് നാം മുന്നേറിയെത്തിയിരിക്കുന്നതെന്ന് കേരള ജാതിവിവരണം നമ്മെ ബോധ്യപ്പെടുത്തുന്നത്.           കേരളത്തിന്റെ സാമൂഹ്യജീവിതത്തിന്റെ ഒരു പടവുകളിലും ജാതീയത ചെന്നു തൊട്ടുനില്ക്കാതിരുന്നിട്ടില്ല. ചില അപവാദങ്ങളെ ഊതിവീര്‍പ്പിച്ച് കാണിക്കുന്നവരുണ്ടാകാം.എന്നാല്‍ അതൊന്നും തന്നെ യഥാര്‍ത്ഥ ജീവിതത്തെ അടയാളപ്പെടു

#ദിനസരികള്‍ 986 ജമായത്തുകാര്‍ വായിച്ചറിയുവാന്‍..

             ജമായത്തെ ഇസ്ലാമി എന്നാണ് പേര്. 1941 ആഗസ്റ്റ് ഇരുപത്തിയാറിനാണ് സ്ഥാപിക്കപ്പെട്ടത്.മൌലാനാ അബുല്‍ ആലാ മൌദൂദിയാണ് സ്ഥാപകന്‍. അന്ന് ജമായത്തെ ഇസ്ലാമിയ ഹിന്ദ് എന്നായിരുന്നു പേര്.ലക്ഷ്യമാകട്ടെ ഹുക്കുമത്തെ ഇലാഹി അഥവാ ദൈവരാജ്യം നടപ്പില്‍ വരുത്തുക എന്നതും. പിന്നീട് , 1947 ല്‍ വിഭജനത്തിനു ശേഷം . ഹുക്കുമത്തുകാര്‍  പാകിസ്താന്‍ ജമായത്തെ ഇസ്ലാമി എന്നും ഇന്ത്യക്കാര്‍ ഇന്ത്യന്‍ ജമായത്തെ ഇസ്ലാമി എന്നും പിന്നീട് ബംഗ്ലാദേശ് ഉണ്ടായപ്പോള്‍ ബംഗ്ലാദേശ് ജമായത്തെ ഇസ്ലാമി എന്നുമൊക്കെയായി പേരുമാറ്റം വരുത്തി. പേരേ മാറിയിരുന്നുള്ളു. ആശയം ഒരു ദൈവീക ഭരണം സ്ഥാപിക്കുക എന്നതുതന്നെയായിരുന്നു. ഇത്തിരി കഴിഞ്ഞപ്പോഴേക്കും ചില അപകടങ്ങള്‍ മനസ്സിലായി.മുക്കാലേ മുണ്ടാണിയും ഹിന്ദുക്കളുള്ള ഇന്ത്യയില്‍ ഹുക്കുമത്തെ ഇലാഹി കുറച്ചു ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞു.അപ്പോപ്പിന്നെ ആശയമൊന്ന് മാറ്റിപ്പിടിച്ചാലോ എന്നായി ആലോചന. ഇഖാമത്തുദ്ദീന്‍ എന്നതാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. എന്നു വെച്ചാല്‍ ദീനിന്റെ അഥവാ മതത്തിന്റെ സംസ്ഥാപനം. കേള്‍ക്കുമ്പോള്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് വെറുതെയാണ്. ഒരു വ

#ദിനസരികള്‍ 985 ഗവര്‍ണര്‍ കേരളത്തെ അറിയണം!

          ഇര്‍ഫാന്‍ ഹബീബിനെപ്പോലെയുള്ള ഒരു ചരിത്രകാരന്‍ ഇരിക്കുന്ന വേദിയില്‍ പൌരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു കൊണ്ട് സംസാരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏതു മൂഢസ്വര്‍ഗ്ഗത്തിലാണ് ജീവിച്ചു പോകുന്നതെന്നാണ് കണ്ണൂരില്‍ നടക്കുന്ന ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയിലെ സംഭവങ്ങള്‍ കണ്ടപ്പോള്‍ എനിക്കു തോന്നിയത്.കാരണം അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തപ്പെട്ട ഒരു വേദിയില്‍ യാതൊരു പ്രതികരണവുമില്ലാതെ കേട്ടിരിക്കുകയാണ് പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ് ചെയ്തിരുന്നതെങ്കില്‍ ഒരു ജീവിതകാലംകൊണ്ട് അദ്ദേഹം പടുത്തുയര്‍ത്തിയ ബോധ്യങ്ങളെല്ലാംതന്നെ ഒറ്റയടിക്ക് റദ്ദു ചെയ്യപ്പെടുമായിരുന്നു.ഇത് ഗവര്‍ണക്കറിയില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ ധാരണക്കുറവിന്റെ പ്രശ്നം മാത്രമാണ്, അല്ലാതെ പ്രതികരിച്ച ഹബീബിന്റെയോ മറ്റുള്ളവരുടേയോ പ്രശ്നമല്ല.           ഒരു നിയമവും പാര്‍ലമെന്റു പാസാക്കി എന്നുള്ളതു കൊണ്ട് രാജ്യത്തെ ജനങ്ങള്‍ അംഗീകരിക്കണമെന്നില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളെന്തൊക്കെയാണ് ആ മൂല്യങ്ങളെ ഒരു തരത്തിലും ലംഘിക്കാതിരുന്നാല്‍   മാത്രമേ പാര്‍ലമെന്റ് പാസ്സാക്കുന്ന ഏതൊരു നിയമത്തേയും ജനത മാനിക്ക

#ദിനസരികള്‍ 984 ബിപിന്‍ റാവത്ത് അഥവാ ഒരു കുന്തക്കാരന്റെ ആത്മഗതങ്ങള്‍

           പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുന്ന യുവാക്കളേയും അവരെ നയിക്കുന്ന നേതൃത്വങ്ങളേയും കുറിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത് നടത്തിയ പ്രസ്താവന, ഉടനടി നിലവില്‍ വരാന്‍ പോകുന്ന ചീഫ് ഓഫ് ഡിഫന്‍സ് എന്ന പോസ്റ്റിലേക്ക് നിയമിക്കപ്പെടുവാന്‍ ആവശ്യമായ വിധേയത്വം താന്‍ നേടിയെടുത്തു കഴിഞ്ഞു എന്ന പ്രഖ്യാപനമാണ്. അതോടൊപ്പംതന്നെ സൈന്യം കേന്ദ്രസര്‍ക്കാറിന്റെ നയപരിപാടികളോട് പൂര്‍ണമായും യോജിക്കുകയാണെന്നും എതിര്‍ശബ്ദങ്ങളെ അവസാനിപ്പിച്ചെടുക്കുക എന്ന ഹിന്ദുത്വ അജണ്ടയോട് തങ്ങളും   ഐക്യപ്പെടുകയാണ് എന്നും റാവത്തിന്റെ പ്രസ്താവന സൂചിപ്പിക്കുന്നു.വേഷംകൊണ്ട് അക്രമകാരികളെ തിരിച്ചറിനാകും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞതുകൂടി ചേര്‍ത്തു വെച്ചു വായിക്കുമ്പോള്‍ ആരാണോ തെറ്റായ മാര്‍ഗ്ഗങ്ങളിലൂടെ നയിക്കപ്പെട്ട് രാജ്യത്തിന്റെ നയപരിപാടികളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് അവരെയാണ് സൈന്യം നേരിടാന്‍ പോകുന്നത് എന്നു കൂടിയാണ് റാവത്ത് പറയാതെ പറഞ്ഞു വെയ്ക്കുന്നത്. ഫലത്തില്‍ നിലവിലിരിക്കുന്ന അക്രമോത്സുകമായ ദേശീയതയെ സംരക്ഷിച്ചു പിടിച്ചു കൊണ്ട് തികച്ചും രാഷ്ട്രീയമായ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് കരസേനാ മേധാവി അനുചിതമ

#ദിനസരികള്‍ 983 ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ - 9

          മറ്റൊരു പ്രശ്നം മധ്യവര്‍ഗ്ഗത്തിന്റെ അഭാവമായിരുന്നു.പുതിയതായി രൂപീകരിക്കപ്പെട്ട ഒരു രാജ്യത്തിലേക്ക് , പാകിസ്താനിലേക്ക്, സിവില്‍ ഉദ്യോഗസ്ഥന്മാരും ഡോക്ടര്‍മാരും വക്കീലന്മാരും മറ്റു ബുദ്ധിജീവികളുമൊക്കെ കുടിയേറി. അവര്‍‌ക്കൊന്നും ഹിന്ദുക്കളായവരോട് ഒരു മത്സരിക്കാതെ തന്നെ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ള സാധ്യതയുമുണ്ടായി.അവശേഷിച്ചവരാകട്ടെ കര്‍ഷകരോ കൂലിപ്പണിക്കാരോ തൊഴിലാളികളോ ഒക്കെ ആയിരുന്നു. അവര്‍ക്ക് കൊള്ളാവുന്ന ഒരു നേതൃത്വം തന്നെ ഇല്ലായിരുന്നുവെന്ന് പറയാം.ഇക്കാര്യത്തെ മുന്‍നിറുത്തി ഒരു ബ്രിട്ടീഷുദ്യോഗസ്ഥന്‍ എഴുതി :- “ വിഭജനത്തെത്തുടര്‍ന്ന് എല്ലാ മുസ്ലീംഉദ്യോഗസ്ഥന്മാരും പാകിസ്താനിനിലേക്ക് ചേക്കേറി എന്നത് വലിയ ശാപമായിരിക്കുന്നു.അക്കാരണംകൊണ്ടുതന്നെ വെസ്റ്റ് ബംഗാളിലെ മുസ്ലിം ജനത തങ്ങള്‍ക്ക് അവകാശപ്പെട്ടവയും മറ്റു സുരക്ഷിതത്വങ്ങളും ഒന്നും ലഭിക്കാതെ പ്രാതിനിധ്യമില്ലാത്തവരായിത്തീര്‍ന്നിരിക്കുന്നു. ” അതിനൊരു അപവാദമായത് ഷേയ്ക്ക് അബ്ദുള്ള നയിക്കുന്ന കാശ്മീരായിരുന്നു. 1947 -1953 കാലഘട്ടങ്ങളില്‍ കാശ്മീരില്‍ സ്വന്തം ഭൂമി തേടാനും മറ്റു മേഖലകള്‍ തിരഞ്ഞെടുക്കാനും വിദ്യാഭ്യാസം നേടാനും അദ്ദ

#ദിനസരികള്‍ 982 ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ - 8

             മുസ്ലിങ്ങള്‍ വെറും മാനവിക വിഷയങ്ങള്‍ പഠിച്ച് ബിരുദമൊക്കെ നേടി തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ജീവിച്ചു പോകുന്നതിനെക്കാള്‍ അഭികാമ്യമായിട്ടുള്ളത്, സാങ്കേതിക – സാമ്പത്തിക രംഗങ്ങളില്‍ വിജയിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള പഠനപദ്ധതി സ്വീകരിക്കുക എന്നതാണ്.സ്വന്തം മതത്തിന്റെ ആശയങ്ങളെ കണ്ണാടിക്കൂടിലിട്ട് എക്കാലത്തേക്കുമായി സംരക്ഷിച്ചു പിടിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു. ഉര്‍ദു അധികമായി ഉപയോഗിക്കപ്പെടാത്ത സാഹചര്യങ്ങളെക്കുറിച്ച് വിലപിക്കുന്നതിനു പകരം ദേവനാഗരി ലിപിയിലുള്ള ഹിന്ദി ഇനി പ്രാമുഖ്യം നേടുമെന്ന് നാം മനസ്സിലാക്കണം.ഉര്‍ദു സാഹിത്യത്തെ ഹിന്ദിയിലേക്ക് മൊഴിമാറ്റിയും പുതിയ പുതിയ ആശയങ്ങളും വാക്കുകയും നിര്‍‌ദ്ദേശിച്ചും ഉര്‍ദുവിനെ വര്‍ത്തമാനകാലത്തിനു ചേര്‍ന്ന ഭാഷയാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം.           മൌലാനാ അബുള്‍ കലാം ആസാദും സെയിഫ് ത്യാബിജിയും മുസ്ലിംങ്ങള്‍  കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു കൊണ്ട് എംപിമാരാകാനുള്ള സാധ്യത അന്വേഷിക്കണമെന്ന നിര്‍‌ദ്ദശം മുന്നോട്ടു വെച്ചപ്പോഴാകട്ടെ , മറ്റു ചിലര്‍ ഉയര്‍ത്തിപ്പിടിച്ച ആശയമെന്നു പറയുന്നത് മുസ്ലിംങ്ങള്‍ക്ക് അവരുടേതായ ഒരു സംഘടന

#ദിനസരികള്‍ 981 ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ - 7

          മൌലാന അബുള്‍ കലാം ആസാദ് ഇന്ത്യ വിട്ടു പോയില്ല. ഇന്ത്യയില്‍ അമുസ്ലിമുകള്‍ക്കും ശാന്തമായും സമാധാനപരമായും കഴിയാന്‍ സാധിക്കുമെന്നാണ് ആസാദ് ചിന്തിച്ചത്. മുസ്ലിംലീഗ് നേതാവ് മുഹമ്മദലി ജിന്നയുടെ നിലപാടിന് കടകവിരുദ്ധമായിരുന്നു ഇത്. ഒരു സംയുക്ത സംസ്കാരത്തിന്റെ സാര്‍ത്ഥകമായ പ്രതിനിധിയായിട്ടാണ് നെഹ്രു ആസാദിനെ വിലയിരുത്തിയത്.അത്തരമൊരു സംസ്കാരമാണ് ഇന്ത്യയില്‍ വളര്‍ന്നു തുടങ്ങിയിരിക്കുന്നത്.സമുദ്രത്തിലേക്ക് ഒഴുകിച്ചേര്‍ന്ന നിരവധി നദികളുടെ ഇടമുറിയാത്ത ധാര എന്ന പോലെ ഭാരതത്തിലേക്ക് ഒന്നിനുപുറകേ ഒന്നായി വന്നെത്തിയ നിരവധി സംസ്കാരങ്ങളുടെ ആകെത്തുകയാണ് ഇന്ത്യന്‍ ജീവിതമെന്നാണ് നെഹ്രു ചിന്തിച്ചത്.           രാഷ്ട്ര വിഭജനം ആസാദിനെ മുറിപ്പെടുത്തിയിരുന്നു.താനതുവരെ അനുവര്‍ത്തിച്ചു പോന്നിരുന്ന ആശയങ്ങളുടെ പരാജയമായിട്ടാണ് അത് അദ്ദേഹത്തിന് അനുഭവപ്പെട്ടത്.കക്ഷിരാഷ്ട്രീയത്തിന്റെ നൂലാമാലകള്‍ അദ്ദേഹം അവസാനിപ്പിക്കാന്‍ നിശ്ചയിച്ചു.( ഒരു പൊതുജനനേതാവ് എന്ന നിലയെക്കാള്‍ അല്ലെങ്കിലും അദ്ദേഹമൊരു ജ്ഞാനിയായിരുന്നു ) അദ്ദേഹം നെഹ്രുവിന്റെ യൂണിയന്‍ കാബിനറ്റില്‍ വിദ്യാഭ്യാസ മന്ത്രിയായി ചേര്‍ന്നു. ഇന്ത്യന്‍ സാഹിത്യത്തേ

#ദിനസരികള്‍ 980 ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ - 6

             രാജ്യത്തോടു കൂറുപുലര്‍ത്തിക്കൊണ്ട് ചില പ്രത്യേക ജീവനക്കാരില്‍ നിന്നും ലഭിച്ച പ്രസ്താവനകളെ പ്രധാനമന്ത്രി അംഗീകരിച്ചിരുന്നോ എന്ന കാര്യം നമുക്കറിഞ്ഞു കൂടാ.എന്നാല്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന പട്ടേലിനുള്ള തികച്ചും വ്യത്യസ്തമായ ഒരു കത്തില്‍ നെഹ്രു തന്റെ അഭിപ്രായത്തെ ഇങ്ങനെ ക്രോഡീകരിക്കുന്നുണ്ട്- “ പാകിസ്താനില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നു എന്നുള്ളതുകൊണ്ട് ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്ക് തക്കതായ തിരിച്ചടി കൊടുക്കണമെന്നുള്ള ആവശ്യം നമുക്കു ചുറ്റും ഉയരുന്നതു കേള്‍ക്കുന്നുണ്ട്.എന്നാല്‍ അതൊരു തരത്തിലും എന്നില്‍ സ്വാധീനം ചെലുത്തുന്നില്ല. എന്നുമാത്രവുമല്ല അത്തരത്തിലുള്ള ഏതൊരു നീക്കവും പാകിസ്താനെ എന്നപോലെ ഇന്ത്യയേയും നശിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ” ആഭ്യന്തര മന്ത്രി രാജ്യത്തോടുള്ള കൂറു പ്രഖ്യാപിക്കാന്‍ വാശി പിടിക്കുമ്പോള്‍ പ്രധാനമന്ത്രിയാകട്ടെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിച്ചുകൊണ്ട് എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രത്യേകിച്ച് മുസ്ലിംങ്ങള്‍ക്ക് , സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് ചിന്തിച്ചത്.           നെഹ്രു ഈ ആശയങ്ങളെക്കുറിച്ചും പട്ടേലിനും മറ്റു മുഖ്യമന്ത്രിമാര്‍ക്കു

#ദിനസരികള്‍ 979 ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ - 5

             ആഗ്രയിലെ മുസ്ലീങ്ങള്‍ വിഭജിതരായിരുന്നു.പഞ്ചാബില്‍ നിന്നുള്ള മുസ്ലിംങ്ങള്‍ കൂട്ടത്തോടെ അതിര്‍ത്തി കടന്നിരുന്നു.ബോംബേയില്‍ നിന്നും മറ്റു തെക്കുദേശങ്ങളില്‍ നിന്നുമുള്ള ബുദ്ധിജീവികളും അക്കൂട്ടത്തിലുണ്ടായിരുന്നു.എന്നാല്‍ സാധാരണ തൊഴിലാളികളായ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ തന്നെ നിലനിന്നു.ഒരു പുതിയ അന്തരീക്ഷത്തില്‍ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിനെ ആലോചിക്കുമ്പോള്‍തന്നെ അവര്‍ക്ക് അസാധ്യമായി തോന്നി. അതുകൊണ്ട് അവരെ സംബന്ധിച്ചിടത്തോളം പാകിസ്താന്‍ ഒരു അപരഗ്രഹമായിരുന്നു.പാകിസ്താനിലെ ഔദ്യോഗിക ഭാഷയായ ഉറുദു സംസാരിക്കുന്ന യുപിയിലെ മുസ്ലിംങ്ങള്‍ക്ക് ഒരു ട്രെയിനില്‍ കയറി ഏതുസമയത്തും അവിടേക്ക് കടക്കാമായിരുന്നു. പലരും പോയി, മറ്റുള്ളവര്‍ ഇവിടെത്തന്നെ നിന്നു.           യു പിയിലെ മുസ്ലീംകുടുംബങ്ങളും എ എസ് ഐ യിലെ ജീവനക്കാരുടെ കുടുംബമെന്നപോലെതന്നെ വിഭജിക്കപ്പെട്ടിരുന്നു.എന്നാല്‍ ശത്രുരാജ്യമായി പരിഗണിക്കപ്പെടുന്ന ഒരിടത്ത് സ്വന്തക്കാരുള്ള ജീവനക്കാരോട് ഒരു മമതയുമുണ്ടായിരുന്നില്ല.ഒന്നുകില്‍ അവരെ തിരിച്ചു കൊണ്ടുവരിക, അല്ലെങ്കില്‍ പ്രത്യാഘാതം നേരിടുക ഇതല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് അദ്ദേഹം തന്റെ

#ദിനസരികള്‍ 978 ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ - 4

             പലരും തിരിച്ച് മേധാവിക്ക് എഴുതിയത് തങ്ങളുടെ കീഴിലുള്ള മുസ്ലീം ജീവനക്കാരെ വ്യക്തിപരമായി സംശയിക്കുന്നില്ല എന്നാണ്.എന്നാലും ഏതെങ്കിലും തരത്തില്‍ സംശയിക്കപ്പെടാനിടയുള്ള ആളുകളെ മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായി. ബീജാപ്പുരിലെ ഒരു പട്ടാളസംഘത്തിന്റെ തലവന്‍ , ഗോള്‍ ഗുംബസിന്റെ അധികാരി വിശ്വസ്തനല്ല എന്നു ചൂണ്ടിക്കാട്ടി ആര്‍ക്കിയോളജിക്കല്‍ സര്‍‌വ്വേക്ക് റിപ്പോര്‍ട്ട് നല്കി .അദ്ദേഹത്തിന് അന്ന് യൂണിയനില്‍ ചേരാന്‍‌ വിസമ്മതം പ്രകടിപ്പിച്ച ഹൈദരാബാദില്‍ ബന്ധുക്കളുണ്ട് എന്നതായിരുന്നു മേജര്‍ കണ്ടെത്തിയ കാരണം. ആ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഗോള്‍ ഗുംബസിന്റെ മേധാവിയെ ബോംബെയിലെ കാനേരി ഗുഹകളുടെ സംരക്ഷണച്ചുമതലയിലേക്ക് മാറ്റി.           ആഗ്ര അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വടക്കന്‍ മേഖലയുടെ സൂപ്രണ്ടില്‍ നിന്നുമാണ് ഏറ്റവുമധികം റിപ്പോര്‍ട്ടുകളെത്തിയത്.താജ് മഹലും ഫത്തേപ്പൂര്‍ സിക്രിയും അദ്ദേഹത്തിന്റെ പരിധിയിലാണല്ലോ.അദ്ദേഹം പാകിസ്താനിലേക്ക് കുടിയേറിയ ഇരുപത്തെട്ടു ജീവനക്കാരുടെ പട്ടികയാണ് അയച്ചത്.അതില്‍ അഞ്ചുപേരുടെ വിശ്വാസ്യതയെക്കുറിച്ച് അദ്ദേഹം സംശയാലുവായിരുന്നു. അവസരം കിട്ടിയാല്‍ അവര്‍ ഈ രാജ്യത്തിന്

#ദിനസരികള്‍ 977 ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ - 3

             മുസ്ലീങ്ങളെ പൂര് ‍ ണമായും വിശ്വസിക്കാത്തവരുടെ കൂട്ടത്തില് ‍  അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സര് ‍ ദാര് ‍ വല്ലഭായ് പട്ടേലുമുണ്ടായിരുന്നു . 1946 ല് ‍ പാകിസ്താന്റെ ഭാഗമായി മാറുവാന് ‍ സാധ്യതയില്ലാത്ത പ്രദേശങ്ങളിലുള്ളവര് ‍ പോലും ലീഗിനു വേണ്ടി വോട്ടു ചെയ്ത് അദ്ദേഹം മറന്നില്ല . രണ്ടു രാജ്യങ്ങളും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിട്ടും അദ്ദേഹത്തില് ‍ നിന്നും ഈ സംശയം മാറുകയുണ്ടായില്ല . ജനുവരി 1948 ല് ‍ ലഖ്നൌവില് ‍ വെച്ച് അദ്ദേഹം നടത്തിയ ഒരു പ്രഭാഷണത്തില് ‍ ആ നാട്ടില് ‍ വെച്ചാണ് രണ്ടു രാജ്യങ്ങള് ‍ എന്ന ആശയത്തിന് ബീജാവാപം നടന്നത് എന്ന കാര്യം പട്ടേല് ‍ എടുത്തു പറഞ്ഞു . അതിനു ശേഷം യുപിയിലുള്ള ബുദ്ധിജീവികളായിട്ടുള്ളവര് ‍ മുസ്ലീങ്ങള് ‍ മറ്റൊരു രാജ്യമാണ് എന്ന് ചിന്തിച്ചു . ഇന്ത്യയില് ‍  തങ്ങിയവര് ‍ കേവലം പ്രസ്താവനകളിലൂടെയല്ല മറിച്ച് പ്രവര് ‍ ത്തികളിലൂടെ ഇന്ത്യയോടുള്ള വിധേയത്വം തെളിയിക്കേണ്ടതുണ്ട് .           ആ വര്‍ഷം അവസാനം പട്ടേലിന്റെ ആഭ്യന്തരകാര്യാലയത്തിന്റെ സെക്രട്ടറി മറ്റു വകുപ്പുകളുടെ സെക്രട്ടറിമാര്‍ക്ക് ഇങ്ങനെ എഴുതി.           “ പാകിസ