Posts

Showing posts from August 30, 2020

#ദിനസരികള്‍ 1237 - പാപവും പുണ്യും നീതിബോധത്തെക്കുറിച്ച് ചിന്ത ചിന്തകള്‍

            “ അമ്മമ്മ പാപം കിട്ടൂന്ന് പറഞ്ഞു ”. വന്നു കയറിയപാടെ കുഞ്ഞുവിന്റെ പരാതിയാണ്. എന്തായാലും പരാതിയ്ക്ക് ചെവി കൊടുക്കണം. കുട്ടികളെ നാം കേള്‍ക്കുന്നുണ്ടെന്നും ശ്രദ്ധിക്കുന്നുണ്ടെന്നും അവര്‍ക്കുംകൂടി ബോധ്യം വരണമല്ലോ. കൊറോണക്കാലമായതുകൊണ്ട് കുളിക്കാതെ അവളുടെ അടുത്തേക്ക് പോയിക്കൂടാ. അതുകൊണ്ട് അച്ഛന്‍ വേഗം പോയി കുളിച്ചു വരാമെന്ന് അവളെ പറഞ്ഞു സമ്മതിപ്പിച്ചു. കുളി കഴിഞ്ഞ് വന്നു അവളെ വിളിച്ച് അടുത്തിരുത്തി.   അമ്മമ്മ എന്തിനാണ് അങ്ങനെ പറഞ്ഞത് ? ഞാന്‍ അവളോട് ചോദിച്ചു.കട്ടിളപ്പടിയിലോ മറ്റോ ഇരുന്ന ഒരു ജീവിയെ അവള്‍ വടികൊണ്ട് അടിച്ചു.അതുകണ്ട അമ്മമ്മയുടെ പ്രതികരണമാണ്. ജീവികളെ ഉപദ്രവിച്ചാല്‍ പാപം കിട്ടുമത്രേ ! പാപത്തിന് ശിക്ഷയുണ്ടാകും. നരകത്തില്‍ തിളയ്ക്കുന്ന എണ്ണയില്‍ പൊരിയുകയാണ് പാപത്തിന്റെ ശിക്ഷ. ഇനിയും പാവം ജീവികളെ ഏതെങ്കിലും വിധത്തില്‍ ഉപദ്രവിക്കാതിരിക്കാന്‍ അമ്മ ഇതെല്ലാം വിശദീകരിച്ചിട്ടുമുണ്ടാകണം. എന്തായാലും പാപമെന്നു വെച്ചാല്‍ പേടിക്കേണ്ട ഒന്നാണെന്ന ധാരണയില്‍ അവള്‍ ഭയന്നിരിക്കുന്നു.             മനുഷ്യരുടെ പ്രവര്‍ത്തികളെ നിയന്ത്രിക്കുവാന്‍ അനാദികാലം മുതല്‍‌ തന്നെ ഉപയോഗിക്കപ്പെട്ട

#ദിനസരികള്‍ 1236 ശ്രീ നാരായണ ഗുരു സര്‍വ്വകലാശാലയെക്കുറിച്ച്

              തിരുവനന്തപുരത്തുള്ള മുട്ടത്തറയില്‍ ശ്രീനാരായണ ഗുരു പുലയരുടെ ഒരു യോഗത്തില്‍ സംബന്ധിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു :- “ മനുഷ്യര്‍ ഒക്കെ ഒരു ജാതിയാണ്.അവരുടെയിടയില്‍ സ്ഥിതിഭേദമല്ലാതെ ജാതിഭേദമില്ല.ഉണ്ടാകാന്‍ നിവൃത്തിയുമില്ല.ചിലര്‍ക്ക് പണവും പഠിപ്പും ശുചിയും കൂടുതലായിരിക്കും.മറ്റു ചിലര്‍ക്ക് അതൊക്കെ കുറവായിരിക്കും.ചിലരുടെ നിറമായിരിക്കില്ല മറ്റു ചിലരുടെ നിറം.ഈ മാതിരിയുള്ള വ്യത്യാസങ്ങളല്ലാതെ മനുഷ്യര്‍ക്ക് ജാതിവ്യത്യാസങ്ങളില്ല.പുലയര്‍ക്ക് ഇപ്പോള്‍ ധനവും വിദ്യയുമില്ലാത്ത ഇല്ലാത്ത കുറവു വളരെയുണ്ട്.ഇതുരണ്ടും ഉണ്ടാക്കുകയാണ് വേണ്ടത്.വിദ്യാഭ്യാസം പ്രധാനമായും വേണം.അതുണ്ടായാല്‍ ധനവും ശുചിയുമെല്ലാം ഉണ്ടാകും.നിങ്ങള്‍ക്ക് പണമില്ലെന്ന് പറയുന്നത് ശരിയല്ല.ദിവസേന വേല ചെയ്തു പണമുണ്ടാക്കാതെ നിങ്ങളില്‍ ആരുമില്ല. അതുകൊണ്ട് നിങ്ങളൊക്കെത്തന്നെ പണമാണ് ” വിദ്യ നേടിയെടുക്കേണ്ടതിനെക്കുറിച്ച് നമ്മെ ഇത്രമാത്രം ആവര്‍ത്തിച്ച് പഠിപ്പിച്ച മറ്റൊരു ഗുരു ചരിത്രത്തിലില്ല. ജീവിതവുമായി ബന്ധപ്പെട്ട ഏതു ഘട്ടത്തിലും വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്നു ഗുരു ഉപദേശിച്ചുകൊണ്ടേയിരുന്നു.             അറിവിനെ ഗുരു അപാരമായി സ്നേഹിച്

#ദിനസരികള്‍ 1235 ഗാന്ധി നൂറു വര്‍ഷങ്ങളില്‍

              Gandhiji's epithet is not just honorific; it tells the truth about him. He was indeed "a great soul". He may have been the greatest of any that have made their appearance in our time. He was undoubtedly the peer of the greatest souls of previous ages from which we have surviving records of outstanding personalities. ( ഗാന്ധി അക്ഷരാര്‍ത്ഥത്തില്‍ ഒരു മഹാത്മാവ് തന്നെയായിരുന്നു. ഇക്കാലഘട്ടത്തില്‍   ജീവിച്ചിരുന്ന ആരെക്കാളും വലിയ മനുഷ്യനാണ് അദ്ദേഹമെന്ന് നിസ്സംശയം പറയാം. അതിനുമപ്പുറം ചരിത്രത്തില്‍ നിന്നും ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന ഏതൊരാരു മഹാമനുഷ്യനുമൊപ്പം സമശീര്‍ഷനാണ് അദ്ദേഹം എന്ന കാര്യത്തിലും സംശയമില്ല ) എന്നാണ് ഡോ. എസ് രാധാകൃഷ്ണന്‍ എഡിറ്ററായ mahatma gandhi 100 years എന്ന പുസ്തകത്തിലെ A Tribute എന്ന ലേഖനത്തില്‍   വിഖ്യാത ചരിത്രകാരനായ ആര്‍‌ണോള്‍‌ഡ് ടോയന്‍ബി ഗാന്ധിയെക്കുറിച്ച് എഴുതിയത്.ടോയന്‍ബിയുടെ അഭിപ്രായത്തോട് ഐക്യപ്പെട്ടുകൊണ്ട് വിശ്വപ്രസിദ്ധരായ പലരും തങ്ങളുടെ ഗാന്ധി അനുഭവങ്ങളെ പങ്കുവെയ്ക്കുന്ന ഈ പുസ്തകം 1968* ല്‍ ഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന സന്ദര്

#ദിനസരികള്‍ 1233 - ചീമേനി , നാം മറക്കാതിരിക്കുക

Image
              ചൂള വെയ്ക്കുന്നത് കണ്ടിട്ടുണ്ടോ നിങ്ങള്‍ ? വിറക് അട്ടിയട്ടിയായി അടുക്കിവെച്ച് ചുറ്റും വൈക്കോലിട്ട് മൂടി മണ്ണു തേച്ച് പൊത്തിവെയ്ക്കുന്നു. തീ കൊളുത്തുവാന്‍ വേണ്ടി ഒന്നോ രണ്ടോ ദ്വാരങ്ങള്‍ ഇരുവശവുമുണ്ടാക്കുന്നു. അതിലൂടെ കൊളുത്തപ്പെടുന്ന തീ ഉള്ളില്‍ നിറച്ചിരിക്കുന്ന വിറകില്‍ നീറിനീറിപ്പിടിച്ച് കത്തിക്കയറുന്നു.അവസാനം മാന്തിയെടുക്കുമ്പോള്‍ കരിക്കഷണങ്ങള്‍ മാത്രം അവശേഷിക്കുന്നു. അതുപോലെ മനുഷ്യനെ ജീവനോടെ ചൂളയ്ക്കു വെച്ച ഒരു സ്ഥലമുണ്ട്. സാക്ഷാല്‍ ഇ എം എസ് രണ്ടാം ജാലിയന്‍ വാലാബാഗ് എന്ന് വിശേഷിപ്പിച്ച ചീമേനി. അഞ്ചു സഖാക്കളെയാണ് അവിടെ കോണ്‍‌ഗ്രസിന്റെ നേതൃത്വത്തില്‍ ചുട്ടും വെട്ടിയും കൊന്നുതള്ളിയത്. കെ കരുണാകരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ്   ചരിത്രത്തിലെവിടേയും സമാനതകളില്ലാത്ത   ഈ കൊടുംക്രൂരത ചീമേനിയില്‍ അരങ്ങേറിയത്.           1987 മാര്‍ച്ച് 23. കെ കരുണാകരനും കോണ്‍ഗ്രസിനുമെതിരെ കേരളം വിധിയെഴുതിയ തിരഞ്ഞെടുപ്പു ദിനം. അന്ന് വൈകുന്നേരം അഞ്ചു മണിക്ക് ചീമേനിയിലെ സിപി ഐ എം ഓഫീസില്‍ തിരഞ്ഞെടുപ്പു കണക്കുകളുമായി സ്ത്രീകളടക്കമുള്ള കുറച്ചു സഖാക്കള്‍ ഒത്തു കൂടി. ഓടു മേഞ്ഞ ഒരു

#ദിനസരികള്‍ 1232

            മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും തിരുവോണത്തലേന്ന് പാതിരാത്രിയില്‍ വെട്ടിക്കൊലപ്പെടുത്തിയവരെ സഹായിക്കില്ലെന്ന് ഷാഫി പറമ്പില്‍ പറയുന്നതില്‍ നിന്നും വ്യക്തമാകുന്നത് , തുടക്കം മുതലെ ഡി വൈ എഫ് ഐയും സി പി ഐ എം ആരോപിച്ചതുപോലെ കൊലയ്ക്കു പിന്നില്‍ കോണ്‍‌ഗ്രസുകാര്‍ തന്നെയാണ് എന്ന് അവസാനം കോണ്‍‌ഗ്രസ് നേതൃത്വം സമ്മതിക്കുന്നുവെന്നാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന ആ അര്‍ത്ഥത്തില്‍ ഒരു കുറ്റസമ്മതം കൂടിയാകുന്നു. പ്രതികള്‍ക്ക് കോണ്‍ഗ്രസ് ബന്ധമില്ലെന്ന് പരമാവധി പറഞ്ഞു നോക്കി. എന്നാല്‍ കൂടുതല്‍ വ്യക്തമായ തെളിവുകള്‍ പുറത്തു വന്നതോടുകൂടി നേതൃത്വത്തിന് നിഷേധിക്കാനാകാത്ത സാഹചര്യം സംജാതമായി. ഞങ്ങളല്ല കൊലയാളികള്‍ എന്ന ആണയിടല്‍ ആരും കണക്കിലെടുക്കാതെയായപ്പോള്‍ യൂത്തു കോണ്‍ഗ്രസോ കോണ്‍ഗ്രസോ   പ്രതികളെ ഒരു തരത്തിലും സഹായിക്കില്ലെന്ന് അവര്‍ ചുവടുമാറി. ആ മാറ്റത്തിലെ കുടിലത മറച്ചുവെച്ച് കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ മഹാമനസ്കതയെന്നൊക്കെ പാടിപ്പുകഴ്ത്താന്‍ ഇവിടെ നിഷ്പക്ഷരുടെ വേലിയേറ്റം തന്നെയുണ്ടായി. അത് പിടിക്കപ്പെട്ടവന്‍  രക്ഷപ്പെടാനായി നടത്തുന്ന പിടച്ചില്‍ തന്ത്രം മാത്രമായിരുന്നുവെന്ന് മനസ്സിലാക

#ദിനസരികള്‍ 1231 നൂറുദിന കര്‍മ്മപരിപാടികള്‍

 അനാവശ്യമായ വിവാദങ്ങളുണ്ടാക്കി നാടിന്റെ വികസന മുന്നേറ്റങ്ങളെ തടഞ്ഞ് എല്ലാ നേട്ടങ്ങളേയും കരിതേച്ചു കാണിക്കുന്ന പ്രതിപക്ഷനിരയുടെ കുടിലബുദ്ധിയുടെ മുന്നില്‍ സ്തംഭിച്ചു നില്ക്കാന്‍ മനസ്സില്ല എന്ന തീരുമാനമാണ് എനിക്ക് ഏറെ ഇഷ്ടമായത്. ഇടതുപക്ഷത്തിന് , സവിശേഷമായി പിണറായി വിജയനെപ്പോലെയുള്ള ഒരു മുഖ്യമന്ത്രിക്ക് , മാത്രമേ ഇത്തരത്തില്‍ ആര്‍ജ്ജവമുള്ള ഒരു തീരുമാനമെടുക്കാനുള്ള തന്റേടമുണ്ടാകൂ. വിവാദങ്ങളില്‍ ശോഭ മങ്ങി എങ്ങനേയും അഞ്ചുകൊല്ലം പൂര്‍ത്തിയാക്കി പടിയിറങ്ങിപ്പോകേണ്ട ഗതികേടിനെ അഭിമുഖീകരിക്കാന്‍ ഈ സര്‍ക്കാറിന് മനസ്സില്ല എന്നാണ് ഈ നൂറുദിന പരിപാടികളിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. അതുകൊണ്ടാണ് മലയാളികള്‍ക്ക് നാളിതുവരെ മറ്റേതൊരു മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ച ഓണസമ്മാനത്തെക്കാള്‍ ഈ സമ്മാനത്തിന് പ്രാധാന്യം ലഭിക്കുന്നത്.             കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയെയാണ് ബി ജെ പിയും കോണ്‍ഗ്രസും ഇടതുവിരുദ്ധ മാധ്യമങ്ങളും തോളോടുതോള്‍ ചേര്‍ന്ന് നുണകള്‍ പ്രചരിപ്പിച്ചുകൊണ്ട് തികച്ചും ആസുത്രിതമായ രീതിയില്‍ അവഹേളിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ആ ശ്രമങ്ങളൊന്നും തന്നെ വിജയിക്കാതെ പോകാനുള്ള പ്രധാന ക