Posts

Showing posts from February 18, 2018

#ദിനസരികള്‍ 318

“ ചേക്കൂ , ഇത് ഞാനാണ് , വര്‍ഗീസ്. ചിലരെന്നെ പെരുമനെന്നും മറ്റു ചിലര്‍ സഖാവെന്നും വിളിക്കുന്നു. കഴിഞ്ഞ ദിവസവും നാം തമ്മില്‍  തര്‍ക്കിച്ചതാണല്ലോ ? നിനക്കെന്നെ നന്നായി അറിയാമെങ്കിലും ഒന്നുകൂടി ഉറപ്പിച്ചുവെന്നു മാത്രം.  ഞാനിപ്പോള്‍ വരുന്നത് അഡിഗയുടെ വീട്ടില്‍ നിന്നുമാണ്. നിനക്ക് അഡിഗയെ അറിയാമല്ലോ അല്ലേ ? വാസുദേവ അഡിഗയെ ? എന്റെ തോക്കു തുളച്ച അവന്റെ നെഞ്ചില്‍ നിന്നും ഒഴുകിയ ചോരയില്‍ മുക്കിയെടുത്താണ് എന്റെ ഈ കൈകളെ അവന്റെ വീടിന്റെ ഭിത്തിയില്‍ പതിച്ചുവെച്ചത്. അവന്‍ മരിക്കേണ്ടവനല്ല, മറിച്ച് വധിക്കപ്പെടേണ്ടവനാണ്. കാരണം എന്താണെന്നറിയാമോ നിനക്ക് ? അവന്‍ വിശക്കുന്നവനില്‍ നിന്നും അന്നമെടുത്ത് ഒളിപ്പിച്ചു വെച്ചിരിക്കുന്നു. പാവപ്പെട്ടവന്റെ വിയര്‍പ്പില്‍ നിന്നും തന്റെ ഭക്ഷണത്തിന്റെ ഉപ്പുവാറ്റിയെടുത്തിരിക്കുന്നു. പലിശക്ക് പണംകൊടുത്ത് പട്ടിണിപ്പാവങ്ങളായ എന്റെ സഖാക്കളെ ഞെക്കിപ്പിഴിഞ്ഞ് അവന്‍ ധനികനായി.പണിയന്റേയും ചെറുമന്റേയും അടിയന്റേയും പെണ്ണുങ്ങളെ അവന്‍ വേട്ടയാടി. പണത്തിന്റെ ധാരാളിത്തത്തില്‍ അധികാരികള്‍ അവന്റെ വീട്ടില്‍ അന്തിയുറങ്ങി. അവര്‍ക്കായി പെണ്‍കുരുന്നുകളെ അവന്‍ കാഴ്ചവെച്ചു.ആണുങ്ങളെ ചാട്ടവാ

#ദിനസരികള്‍ 317

“ ഈ കുഞ്ഞിനെ നേരെ തുക്കൂമരത്തിലേക്കാണോ കൊണ്ടുപോകുന്നത് ” സിദ്ധാര്‍ത്ഥന്‍ ചോദിച്ചു പുരവാസി പറഞ്ഞു “ ഹേയ് നിങ്ങള്‍‌ക്കെന്താ പ്രാന്തുണ്ടോ ? അതിനൊക്കെ നിയമങ്ങളില്ലേ ! ആദ്യമായി രാജ്യദ്രോഹിയെ വിചാരണ ചെയ്യും ” സിദ്ധാര്‍ത്ഥന്‍ ചോദിച്ചു “ വിചാരണ കഴിയുന്നതിനുമുമ്പുതന്നെ അവനെ രാജ്യദ്രോഹിയെന്നു വിളിക്കുന്നതെന്തിന് ? “ പുരവാസി പറഞ്ഞു :” മണ്ടനായ മനുഷ്യാ അവന്‍ രാജ്യദ്രോഹിയായതുകൊണ്ട് ” സിദ്ധാര്‍ത്ഥന്‍ ചോദിച്ചു : “ പിന്നെന്തിനു നീതിപീഠങ്ങള്‍ ” പുരവാസി പറഞ്ഞു :” ജനങ്ങളുടെ വിധി നടപ്പിലാക്കാന്‍ ” സിദ്ധാര്‍ത്ഥന്‍ പറഞ്ഞു :“ എനിക്കു മനസ്സിലാകുന്നില്ല ” പുരവാസി പറഞ്ഞു :” പോവുക എന്റെ സമയം നഷ്ടപ്പെടുത്തരുത് ” അതും പറഞ്ഞ് അയാള്‍ പല്ലിളിച്ച് മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തുടങ്ങി “ കണ്ണു ചൂഴുക കരളു പറിക്കുക കുടലു പിരിക്കുക ”             ഒ വി വിജയന്റെ ധര്‍മപുരാണമാണ് ഇക്കാലങ്ങളില്‍ വീണ്ടും വീണ്ടും വായിക്കാന്‍ ഉപദേശിക്കപ്പെടേണ്ട പുസ്തകം. നമ്മുടെ രാഷ്ട്രീയബോധ്യങ്ങളുടെ, പൌരപ്രാമാണിത്തത്തിന്റെ ഡംഭുകളിലേക്ക് കാറിത്തുപ്പിക്കൊണ്ട് സമകാലികമായി വര്‍ത്തിക്കുന്ന ആ കൃതിയില്‍ ആവിഷ്കരിച്ചുവ

#ദിനസരികള്‍ 316

നഗരമേ   നിന്റെ   ചില്ലുവാതില്‍ക്കലെന്‍   - വ്യഥിത   പാദമൊന്നൂരി   വെക്കട്ടെ   ഞാന്‍ . മുറിവു   പൂത്തൊരെന്‍   കാലുകള്‍   നിന്നുടെ   -          പുതുമിനുസങ്ങള്‍   തീണ്ടാതിരിക്കുവാന്‍   !   ഭൂതഭൂമിയിലെങ്ങോ ജനിച്ചിടം - ചൂണ്ടപോലെ കൊളുത്തി വലിക്കവേ - തേടി വന്നതാണിന്നു ഞാനീ മഹാ - സ്ഫാടികാഭ കലരും നഗരിയില്‍ ! ഉണ്ടടയാളം കല്‍ത്തറ , ക്ലാവൂവീ – ണന്തിപോലെ കറുത്ത ചെരാതുകള്‍ ! കൃഷ്ണവര്‍ണത്തുളസി , കതിര്‍ നുള്ളി - ച്ചോട്ടിലേക്കിടും നീണ്ട വിരലുകള്‍. അമ്മ കാട്ടിയോരമ്പിളിമാമനാ - ക്കൊമ്പിലു,ണ്ടങ്ങതിനുമങ്ങേപ്പുറ - മച്ഛനൊറ്റ നക്ഷത്രമായി മിന്നുന്നൊ - രന്തിവാനം – മരിക്കാ സ്മരണകള്‍ ! ഉണ്ടിനിയുമടയാള,മങ്ങെന്റെയാം - പിഞ്ചുകാല്‍കള്‍ പതിഞ്ഞൊരു ഭൂമിയില്‍ ! പ്രാക്കുതുപ്പി കിതച്ചുകൊണ്ടപ്പുറം - പാക്കുവെട്ടുന്ന മുത്തച്ഛന, ക്ഷമന്‍. പാതിരാവിലെ വ്യാധി പൊറാഞ്ഞുണര്‍ - ന്നാവലാതി ചവക്കുന്ന മുത്തശ്ശി . കിണ്ടി കിണ്ണം കഴുകിത്തുടച്ചെടു – ‘ ത്തമ്മദിനു നിവേദി ’ ക്കേ വീര്‍പ്പിനാല്‍ - വെന്തുപോയല്ലോ ജന്മമെന്നാര്‍ത്തയായ് - സന്തപിക്കുന്നൊരമ്മ , കിനാവിലെ - നായകനാ

#ദിനസരികള്‍ 315

            പ്രണയം. ഒന്നു തൊട്ടാല്‍ മേഘമാര്‍ഗ്ഗത്തിലേക്കേറ്റി വിടുന്ന മാസ്മരികത.ഈ ചാരുതയെ കവികള്‍ ഏതൊക്കെ ഭാവങ്ങളില്‍ ആരചിക്കുവാന്‍ ശ്രമിച്ചിട്ടില്ല ? എന്നിട്ടും പിടിതരാതെ വഴുതിനീങ്ങുന്ന ഹൃദയദ്രവീകരണശേഷിയുള്ള ആ താരള്യത്തെ പേര്‍ത്തും പേര്‍ത്തും പിന്തുടരുക എന്നത് കവിധര്‍മ്മമാകുന്നു. പ്രണയമില്ലാതെ ജീവിതമോ ? അസംഭവ്യമെന്നാണ് കവികള്‍ ചിന്തിക്കുകതന്നെ.അത്തരത്തിലുള്ള പ്രണയോപാസനയുടെ ഫലമായിട്ടാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രണയഗീതങ്ങള്‍ “ എന്ന പുസ്തകം ഉരുവം കൊണ്ടത്. “ എന്റെ കവിതയുടെ തടി തിരിയുന്ന കാലത്ത് വിരിഞ്ഞ കുരുന്നുപൂക്കളാണ് , തുടര്‍ന്നു കാണുന്ന വിധം നിറം നോക്കി അടുക്കി , ഏതാണ്ട് ഭാവഗീതിയുടെ ക്രമം ദീക്ഷിച്ചുകൊണ്ട് സഞ്ചയിച്ചിട്ടുള്ളവയില്‍ ഏറിയ കൂറും ” എന്നാണ് പ്രസ്തുത കാവ്യസമാഹാരത്തിലെ കവിതകളെക്കുറിച്ച് കവി പറയുന്നത്.             മേഘമാര്‍ഗ്ഗങ്ങളി             ലേറി നില്ക്കുന്നു നാം             കേവലമൊറ്റ             നൊടിയിടയെങ്കിലും മെല്ലെത്തലോടുമിരുവിരല്‍ത്തുമ്പിങ്കല്‍ വന്നു തുടിക്കുമിരുഹൃദയങ്ങള്‍ നാം താഴെക്കരിമ്പുക മൂടിയ കണ്ണുകള്‍ താരാ പഥത്തിലേക്കാര്‍ത്തിയാല്‍ നീളവേ കാണ

#ദിനസരികള്‍ 314

            സി കെ ജാനു എന്ന പേരുതന്നെ ഒരു തമാശക്കഥാപാത്രത്തെപ്പോലെ ഇപ്പോള്‍ നമ്മെ ചിരിപ്പിക്കുന്നു. ആദിവാസി ഭൂസമരങ്ങള്‍ക്ക് ആക്രമണോത്സുകമായ രൂപവും ഭാവവും പകര്‍ന്നു നല്കിയ നേതാവെന്ന നിലയില്‍ കേരള ജനത ഒരിക്കല്‍ ധീരോദാത്തനായകിയുടെ സ്ഥാനത്തു പ്രതിഷ്ഠിച്ച അവരുടെ പതനം അപ്രതീക്ഷിതമായ വേഗത്തിലായിരുന്നു. ഇടതു വലതു കക്ഷികളെ ആവോളം ശക്തമായ ഭാഷയില്‍ ശകാരിച്ചുകൊണ്ടാണ് ജാനു, തന്റെ നേതൃത്വത്തിലുള്ള ഗോത്രമഹാസഭയുമായി ബി ജെ പിയുടെ പാളയത്തില്‍ ചെന്നു കയറിയത്. ആദിവാസികളുടെ സ്വപ്നങ്ങള്‍ സാധിച്ചെടുക്കാന്‍ ആ ഒരേയൊരു വഴി മാത്രമേ അവശേഷിക്കുന്നുള്ളു എന്നായിരുന്നു അവര്‍ കേരളത്തോട്, ലോകത്തോട് പറഞ്ഞത്. കൂടാതെ താന്‍ എന്‍ ഡി എയിലേക്കെത്താന്‍ കാരണം കേരളത്തിലെ ഇടതു വലതു കക്ഷികളുടെ സമീപനമാണെന്നും ഈ വിഷയത്തില്‍ അവരാണ് മറുപടി പറയേണ്ടതെന്നും ജാനു ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.ആദിവാസികളെ ഇരുകക്ഷികളും കാലങ്ങളായി വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും എന്‍ ഡി എ പ്രവേശനം അതില്‍ നിന്നൊരു മോചനമുണ്ടാക്കിത്തരുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.എന്നാല്‍ എന്‍ ഡി എ തങ്ങള്‍ക്ക് അനുയോജ്യമായ പാളയമല്ലെന്നും ആദിവാസികളുടേതായ അവകാശങ്ങള്‍

#ദിനസരികള്‍ 313

              മാധ്യമം ആഴ്ചപ്പതിപ്പില്‍ (ലക്കം 1043 ) സീതാറാം യെച്ചൂരിയുമായി ഗോപികൃഷ്ണന്‍ കെ ആര്‍‌ നടത്തുന്ന ഒരു അഭിമുഖമുണ്ട്.പാര്‍ട്ടിക്കുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന ആശയപരമായ ചര്‍ച്ചകളേയും അഭിപ്രായ വ്യത്യാസങ്ങളേയും വ്യക്തിപരമായ തര്‍ക്കങ്ങളായി തരംതാഴ്ത്തിക്കണ്ടുകൊണ്ടു ,വിഭാഗീയത നിലനില്ക്കുന്നുണ്ടെന്നു സ്ഥാപിച്ചെടുക്കാനുള്ള ചോദ്യകര്‍ത്താവിന്റെ വ്യഗ്രത വളരെ വ്യക്തമാണ്. അത്തരം ഉത്തരങ്ങളിലേക്ക് നയിക്കുന്നതിനുതകുന്ന ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുന്നയിക്കപ്പെട്ടപ്പോള്‍ , താങ്കള്‍ എത്രയാവര്‍ത്തി ചോദിച്ചാലും മറ്റൊരു ഉത്തരം എന്നില്‍ നിന്നും പ്രതീക്ഷിക്കേണ്ട എന്ന് യെച്ചൂരിക്ക് മുഷിഞ്ഞു പറയേണ്ടി വരുന്നുമുണ്ട്.തങ്ങളുടെ അജണ്ടയിലേക്ക് അഥവാ തങ്ങള്‍ക്ക് ആവശ്യമുള്ളതു പറയിപ്പിക്കുക എന്ന രീതിയിലേക്ക് കാര്യങ്ങളെത്തണമെന്ന പിടിവാശി പുലര്‍ത്തുന്ന അഭിമുഖങ്ങള്‍ക്ക് ഈ സംഭാഷണം നല്ലൊരു ഉദാഹരണമാണ്. അതൊടൊപ്പം മാധ്യമത്തിന്റെ അജണ്ടയെന്താണെന്ന് വെളിവാക്കപ്പെടുന്ന ചില കാര്യങ്ങള്‍ കൂടി നമുക്ക് കണ്ടെത്താനാകും. അതിലൊന്ന് അഭിമുഖത്തിന് നല്കിയിരിക്കുന്ന പേരാണ് :- “ കാത്തിരിക്കുക, പാര്‍ട്ടി കോണ്‍ഗ്രസില്‍ കാണാം ” . ഒരു വെല്ല

#ദിനസരികള്‍ 312

            രാഷ്ട്രീയത്തില്‍ നിന്ന് നമ്മുടെ യുവാക്കള്‍ അകലുകയാണോ ? ആണെന്നോ അല്ലെന്നോ പൊതുവായി ഉറപ്പിച്ചു പറയാന്‍ ആവശ്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും അരാഷ്ട്രീയതയുടേതായ ഒരന്തരീക്ഷം ഘനീഭവിച്ചു ഭവിച്ചു വരുന്നുണ്ട് എന്നത് വ്യക്തമാണ്. ആ അരാഷ്ട്രീയത കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്നത് ഒരു തരം അവിശ്വാസത്തിന്റെ പുറത്താണ്. നിലനില്ക്കുന്ന രാഷ്ട്രീയ വ്യവഹാരങ്ങളെയൊന്നും വിശ്വസിക്കാന്‍ കഴിയില്ല എന്നാണ് അത്തരക്കാര്‍ വാദിക്കുന്നത്. ‘ എല്ലാം കണക്കാണ് ‘ എന്നൊരു പൊതുധാരണ പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമവും നടക്കുന്നു. യുവതയെ പിടികൂടാനും മെരുക്കിയെടുക്കാനുമുള്ള ശ്രമങ്ങളില്‍ നിന്നും അവര്‍ കുതറി മാറുകയും അരാഷ്ട്രീയതയുടേതായ ആവരണത്തിനുകീഴീല്‍ നിഷ്കപക്ഷരെന്ന വിശേഷണവും പേറി അവനവന്റെ കൂടുകളിലേക്ക് സ്വയം വലിയുകയും ചെയ്യുന്നു.ജാതി മതാദികള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളിലേക്ക് യുവാക്കള്‍ എത്രമാത്രം ആകര്‍ഷിക്കപ്പെടുന്നു എന്നതുകൂടി പരിഗണിക്കേണ്ടതുണ്ട്.ഒരു കാലത്ത് മതരഹിത ജീവിതമായിരുന്നു മൂല്യവത്തായ മാതൃകകളായി കണക്കാക്കപ്പെട്ടിരുന്നതെങ്കില്‍ ഇക്കാലത്ത് മതസഹിതജീവിതമാണ് മാതൃകകളാകുന്നത്. വെറുതെ ഒ