Posts

Showing posts from November 25, 2018

#ദിനസരികള് 596

ഓരോ ദിവസവും ഒരു പേജെങ്കിലും - വിഷയം എന്തുമാകട്ടെ – എഴുതുക എന്നൊരു നിര് ‍ ‌ദ്ദേശം ഞാന് ‍ എനിക്കു നല്കിയിട്ട് അറുനൂറു ദിവസമാകാന് ‍ പോകുന്നു. ഇന്നുവരെ ഒരു ദിവസം പോലും മുടങ്ങാതെ ആ നിര് ‍ ‌ദ്ദേശം പാലിച്ചുകൊണ്ടുപോകാന് ‍ കഴിഞ്ഞിട്ടുണ്ട് എന്നത് ആഹ്ലാദം പകരുന്ന സംഗതിതന്നെയാണ്. എഴുത്തിന്റെ അനുഭവങ്ങള് ‍ രസകരംതന്നെയായിരുന്നു. ഭാര്യയെ സിസേറിയനുവേണ്ടി കയറ്റിയ ഓപ്പറേഷന് ‍ തിയറ്ററിന്റെ വാതിലിനുമുന്നിലിരുന്നും , അച്ഛനെക്കിടത്തിയ ഐ സി യുവിന്റെ മുന്നിലെ തുരുമ്പിച്ച കസേരയിലിരുന്നുമൊക്കെ ഞാനെഴുതിയിട്ടുണ്ട്.കേരളം കണ്ട ഏറ്റവും വലിയ പ്രളയകാലത്ത് , വെള്ളം ഇഞ്ചിഞ്ചായി കയറി വരുന്നത് നോക്കിയിരുന്നുകൊണ്ടും എഴുതിയിട്ടുണ്ട്.സാഹിത്യവും സംസ്കാരവും രാഷ്ട്രീയവും ശാസ്ത്രവും അങ്ങനെയങ്ങനെ എഴുതാനൊന്നും കിട്ടാതെ കരിയിലയേയും മണ്ണാങ്കട്ടയേയും കുറിച്ചുപോലും എഴുതി. ഓരോരോ തിരക്കുകള് ‍ കാരണം രാത്രി എട്ടുമണിയായിട്ടും എഴുതാനും പോസ്റ്റു ചെയ്യാനും കഴിയാതെ പോയ ദിവസങ്ങളുണ്ട്. നൂറുദിവസംകൊണ്ട് നൂറുപുസ്തകം വായിച്ചവതരിപ്പിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത നാളുകള് ‍

#ദിനസരികള്‍ 595

            സെന്റിനല്‍ ദ്വീപിലേക്ക് പോയ അമേരിക്കന്‍ പൌരന്‍ ജോണ്‍ ചൌ, ദ്വീപുനിവാസികളാല്‍ കൊല്ലപ്പെടുകയും അവിടെത്തന്നെ സംസ്കരിക്കപ്പെടുകയും ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടതാണല്ലോ. തുടര്‍ന്ന് പുറംലോകവുമായി യാതൊരു തരത്തിലും ബന്ധപ്പെടാത്ത സെന്റിനല്‍ ദ്വീപുവാസികള്‍ അവര്‍ക്കിടയിലേക്ക് ‘ അതിക്രമിച്ചു ’ കടന്ന ജോണിനെ ഇല്ലായ്മ ചെയ്തതിനു പിന്നിലെ കാരണങ്ങളും ദ്വീപുവാസികളുടെ സ്വഭാവസവിശേഷതകളും നാം ഏറെ ചര്‍ച്ച ചെയ്യുകയും ചെയ്തു. അവസാനം ലോകമാകെയുള്ള നരവംശശാസ്ത്രജ്ഞന്മാരുടേയും മറ്റും അഭിപ്രായങ്ങളെ പരിഗണിച്ചുകൊണ്ട് ജോണിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള എല്ലാ വിധ പ്രയത്നങ്ങളും അവസാനിപ്പിക്കുവാനും പുറംലോകത്തുനിന്നും ദ്വീപുവാസികളെ ശല്യപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങളൊന്നും ഉണ്ടാകാന്‍ പാടില്ലെന്നുമുള്ള തീരുമാനത്തിലേക്ക് നാം എത്തിച്ചേര്‍ന്നു.സെന്റിനല്‍ ജീവിതങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള കൌതുകങ്ങളെ ദ്വീപിനു ചുറ്റും മൂന്നു കിലോമീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ തടയുകയും ചെയ്തു.             ഈ സംഭവം രണ്ടു പ്രശ്നങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഒന്ന് മതംമാറ്റവും മറ്റ

#ദിനസരികള്‍ 594

             കടുത്ത പനി. ഒരു കപ്പുവെള്ളമെടുത്ത് നെഞ്ചത്തുവെച്ചാണ് രാവിലെ കാപ്പിയുണ്ടാക്കിയത്.അത്രമാത്രം ചൂട്. ആ ചൂടില്‍ പൊരിഞ്ഞുകിടക്കുമ്പോഴാണ് ഹൈസന്‍ബര്‍ഗ് കേറി വന്നത്. വന്നപാടെ അയാള്‍ നിലത്തേക്കു വീണുകിടന്നിരുന്ന എന്റെ പുതപ്പെടുത്ത് കട്ടിലിലേക്ക് ഇട്ടു.എന്നിട്ട് എന്റെ കാലുകള്‍ക്ക് സമീപം ഇരുന്നു. തലയിലൊരു തൊപ്പിയും വെച്ച് ഊശാന്‍ താടിയിലൂടെ വിരലോടിച്ചുകൊണ്ട് അയാള്‍ എന്നെത്തന്നെ നോക്കിയിരുന്നു.ഒരാള്‍ അടുത്തു വന്ന് ഒന്നും മിണ്ടാതെ വെറുതെ ഇരിക്കുന്നത് എനിക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന് അയാള്‍ക്കറിയില്ലേ ? ഞാന്‍ ശരീരമൊന്നിളക്കി അസ്വസ്ഥത പ്രകടിപ്പിച്ചുവെങ്കിലും അയാള്‍ കണ്ടഭാവം നടിച്ചില്ലെന്നു മാത്രമല്ല എന്തോ മന്ത്രം ചൊല്ലുന്നപോലെ ചുണ്ട് അനക്കാനും തുടങ്ങി. ഞാന്‍ കാതുകൂര്‍പ്പിച്ചു.പതിയെപ്പതിയെ അയാള്‍ ചൊല്ലുന്നത് വ്യക്തമായി. കുമാരനാശാന്റെ ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെപോം , വിരയുന്നൂ മനുഷ്യനേതിനോ തിരിയാ ലോകരഹസ്യമാര്‍ക്കുമേ എന്ന ശ്ലോകമാണ്.ങാ അത് ഇയാക്ക് പറ്റിയ ശ്ലോകമാണ്. ശാസ്ത്രത്തെയാകമാനം അനിശ്ചിതത്വത്തിലേക്ക് എത്തിച്ച ആളല്ലേ ? ദൈവത്തിന് ചൂതുകളിയല്ല പണിയെന്ന് ( God does not play

#ദിനസരികള്‍ 593

Sunshine Through The Rain, The Peach Orchard, The Blizzard, The Tunnel,Crows, Mount Fuji in Red, The Weeping Demon, Village of the Watermills എന്നീ എട്ടു ഹ്രസ്വചിത്രങ്ങളെയാണ് വിഖ്യാത സംവിധായകനായ കുറസോവ ഡ്രീംസ് എന്ന പേരില് ‍ സമാഹരിച്ചിരിക്കുന്നത്.1990ല് ‍ എണ് ‍ പതു വയസ്സുള്ളപ്പോഴാണ് ഇരുപത്തിയെട്ടാമത്തെ ചിത്രമായി ഡ്രീംസ് പുറത്തുവരുന്നത്.1985 ലെ Ran എന്ന ചിത്രത്തോടുകൂടി തന്റെ സംവിധാനജീവിതം അവസാനിക്കുകയാണെന്ന് കുറസോവ തന്നെ ചിന്തിച്ചിരുന്നു.എന്നാല് ‍ പിന്നീട് മൂന്നു ചിത്രങ്ങള് ‍ കൂടി അദ്ദേഹത്തില് ‍ നിന്നുമുണ്ടായി.അവയിലൊന്നാണ് മാജികല് ‍ റിയലിസത്തിന്റെ മാസ്മരികത അനുഭവിപ്പിക്കുന്ന ചിത്രപരമ്പരയായ Dreams. ഡ്രീംസിലെ എട്ടു ചിത്രങ്ങളില് ‍ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കാനാവശ്യപ്പെട്ടാല് ‍ ഏതിനു വേണ്ടിയായിരിക്കും ഞാന് ‍ കൈയ്യുയര് ‍ ത്തുക എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നത് വിഷമിപ്പിക്കുന്നതാണ്.വാന് ‍ ‌ഗോഘിന്റെ സങ്കീര് ‍ ണമായ ജീവിതത്തെ അതിലും സങ്കീര് ‍ ണമായി ആവിഷ്കരിക്കാന് ‍ ഉദ്യമിക്കുന്ന Crows, മുറിവില് ‍ വീണ്ടും സൂചി താഴ്ത്തുന്ന അനുഭവം സമ്മാനിക്കുന്ന The Tunnel , ഒരു

#ദിനസരികള് 592 - ബുദ്ധചരിതം ||അംബേദ്കര്‍

ബുദ്ധചരിതം ||അംബേദ്കര് ‍ § 7 ബാല്യകാല വിശേഷങ്ങള് ‍ (തുടര് ‍ ച്ച) 15. സിദ്ധാര് ‍ ത്ഥന്റെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങള് ‍ പ്രജാപതി ഗൌതമിയെ ആശങ്കപ്പെടുത്തി 16. “നീ ഒരു ക്ഷത്രിയനാണെന്നും യുദ്ധം നിന്റെ കടമയാണെന്നും മറക്കരുത്.യുദ്ധമെന്ന കല പരിശീലിക്കേണ്ടത് വേട്ടയിലൂടെയാണ്. ലക്ഷ്യങ്ങളിലേക്ക് എങ്ങനെ ആയുധം പ്രയോഗിക്കാന് ‍ കഴിയുമെന്ന് വേട്ടയാടല് ‍ പഠിപ്പിക്കുന്നു.യോദ്ധാക്കളുടെ അടിസ്ഥാനപരിശീലനമാണ് വേട്ട” സിദ്ധാര് ‍ ത്ഥനോട് അവര് ‍ തര് ‍ ക്കിക്കും. 17.ഇതുകേള് ‍ ക്കുമ്പോള് ‍ സിദ്ധാര് ‍ ത്ഥന് ‍ ചോദിക്കും:- “അമ്മേ എന്തിനാണ് ക്ഷത്രിയന് ‍ യുദ്ധം ചെയ്യുന്നത്.?” ആ ചോദ്യത്തിന് അതു അവന്റെ ധര് ‍ മ്മമാണ് എന്നായിരിക്കും ഗൌതമിയുടെ മറുപടി 18.ആ ഉത്തരം സിദ്ധാര് ‍ ത്ഥനെ തൃപ്തിപ്പെടുത്താറില്ലാത്തതുകൊണ്ട് വീണ്ടും ചോദിക്കും ”ഒരു മനുഷ്യന് ‍ മറ്റൊരാളെ കൊല്ലുന്നത് എങ്ങനെയാണ് കടമായാകുക?” “സന്യാസിമാര് ‍ ക്കു ചേര് ‍ ന്ന ഈ നിലപാട് നിനക്കു യോഗ്യമല്ല.ക്ഷത്രിയര് ‍ യുദ്ധം ചെയ്യണം.അവരതിനു തയ്യാറാകുന്നില്ലെങ്കില് ‍ ആരാണ് രാജ്യം സംരക്ഷിക്കുക?” എന്നായിരിക്കും ഗൌതമിയുടെ മറ