Posts

Showing posts from December 15, 2019

#ദിനസരികള്‍ 978 ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ - 4

             പലരും തിരിച്ച് മേധാവിക്ക് എഴുതിയത് തങ്ങളുടെ കീഴിലുള്ള മുസ്ലീം ജീവനക്കാരെ വ്യക്തിപരമായി സംശയിക്കുന്നില്ല എന്നാണ്.എന്നാലും ഏതെങ്കിലും തരത്തില്‍ സംശയിക്കപ്പെടാനിടയുള്ള ആളുകളെ മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായി. ബീജാപ്പുരിലെ ഒരു പട്ടാളസംഘത്തിന്റെ തലവന്‍ , ഗോള്‍ ഗുംബസിന്റെ അധികാരി വിശ്വസ്തനല്ല എന്നു ചൂണ്ടിക്കാട്ടി ആര്‍ക്കിയോളജിക്കല്‍ സര്‍‌വ്വേക്ക് റിപ്പോര്‍ട്ട് നല്കി .അദ്ദേഹത്തിന് അന്ന് യൂണിയനില്‍ ചേരാന്‍‌ വിസമ്മതം പ്രകടിപ്പിച്ച ഹൈദരാബാദില്‍ ബന്ധുക്കളുണ്ട് എന്നതായിരുന്നു മേജര്‍ കണ്ടെത്തിയ കാരണം. ആ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഗോള്‍ ഗുംബസിന്റെ മേധാവിയെ ബോംബെയിലെ കാനേരി ഗുഹകളുടെ സംരക്ഷണച്ചുമതലയിലേക്ക് മാറ്റി.           ആഗ്ര അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വടക്കന്‍ മേഖലയുടെ സൂപ്രണ്ടില്‍ നിന്നുമാണ് ഏറ്റവുമധികം റിപ്പോര്‍ട്ടുകളെത്തിയത്.താജ് മഹലും ഫത്തേപ്പൂര്‍ സിക്രിയും അദ്ദേഹത്തിന്റെ പരിധിയിലാണല്ലോ.അദ്ദേഹം പാകിസ്താനിലേക്ക് കുടിയേറിയ ഇരുപത്തെട്ടു ജീവനക്കാരുടെ പട്ടികയാണ് അയച്ചത്.അതില്‍ അഞ്ചുപേരുടെ വിശ്വാസ്യതയെക്കുറിച്ച് അദ്ദേഹം സംശയാലുവായിരുന്നു. അവസരം കിട്ടിയാല്‍ അവര്‍ ഈ രാജ്യത്തിന്

#ദിനസരികള്‍ 977 ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ - 3

             മുസ്ലീങ്ങളെ പൂര് ‍ ണമായും വിശ്വസിക്കാത്തവരുടെ കൂട്ടത്തില് ‍  അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സര് ‍ ദാര് ‍ വല്ലഭായ് പട്ടേലുമുണ്ടായിരുന്നു . 1946 ല് ‍ പാകിസ്താന്റെ ഭാഗമായി മാറുവാന് ‍ സാധ്യതയില്ലാത്ത പ്രദേശങ്ങളിലുള്ളവര് ‍ പോലും ലീഗിനു വേണ്ടി വോട്ടു ചെയ്ത് അദ്ദേഹം മറന്നില്ല . രണ്ടു രാജ്യങ്ങളും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിട്ടും അദ്ദേഹത്തില് ‍ നിന്നും ഈ സംശയം മാറുകയുണ്ടായില്ല . ജനുവരി 1948 ല് ‍ ലഖ്നൌവില് ‍ വെച്ച് അദ്ദേഹം നടത്തിയ ഒരു പ്രഭാഷണത്തില് ‍ ആ നാട്ടില് ‍ വെച്ചാണ് രണ്ടു രാജ്യങ്ങള് ‍ എന്ന ആശയത്തിന് ബീജാവാപം നടന്നത് എന്ന കാര്യം പട്ടേല് ‍ എടുത്തു പറഞ്ഞു . അതിനു ശേഷം യുപിയിലുള്ള ബുദ്ധിജീവികളായിട്ടുള്ളവര് ‍ മുസ്ലീങ്ങള് ‍ മറ്റൊരു രാജ്യമാണ് എന്ന് ചിന്തിച്ചു . ഇന്ത്യയില് ‍  തങ്ങിയവര് ‍ കേവലം പ്രസ്താവനകളിലൂടെയല്ല മറിച്ച് പ്രവര് ‍ ത്തികളിലൂടെ ഇന്ത്യയോടുള്ള വിധേയത്വം തെളിയിക്കേണ്ടതുണ്ട് .           ആ വര്‍ഷം അവസാനം പട്ടേലിന്റെ ആഭ്യന്തരകാര്യാലയത്തിന്റെ സെക്രട്ടറി മറ്റു വകുപ്പുകളുടെ സെക്രട്ടറിമാര്‍ക്ക് ഇങ്ങനെ എഴുതി.           “ പാകിസ

#ദിനസരികള്‍ 976 ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ - 2

             ( രാമചന്ദ്രഗുഹയുടെ India After Gandhi എന്ന വിഖ്യാത ഗ്രന്ഥത്തിലെ Minding the Minority എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരം)           ഹിന്ദു ഭുരിപക്ഷമെന്ന ആകുലതയില്‍ നിന്നും സ്വതന്ത്രമാകേണ്ടതുണ്ട് എന്ന ചിന്തയാണ് പാകിസ്താന്‍ എന്ന ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.വൈരുധ്യമെന്താണെന്ന് വെച്ചാല്‍ ഇത്തരത്തിലൊരു ചിന്ത ഇല്ലാതിരുന്ന പ്രദേശങ്ങളെ ഉള്‍‌പ്പെടുത്തിയാണ് പാകിസ്താന്‍ രൂപീകരിക്കപ്പെട്ടത്.           ആയിരത്തിത്തൊള്ളായിരിത്ത നാല്പത്തിയേഴിനു ശേഷവും മുമ്പെന്ന പോലെ , ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അവിടവിടെയായി ധാരാളം മുസ്ലിംഭുരിപക്ഷ പ്രദേശങ്ങള്‍ നിലവിലുണ്ടായിരുന്നു.അതിര്‍ത്തികള്‍ കടന്ന് അസംഖ്യം മുസ്ലിംവിശ്വാസികള്‍ പാകിസ്താനിലേക്ക് പോയി. എന്നാല്‍ അവരിലും എത്രയോ അധികം ആളുകള്‍ ഇന്ത്യയില്‍ത്തന്നെ കഴിയാനാണ് ഇഷ്ടപ്പെട്ടത്.എന്നാല്‍ പാകിസ്താന്‍ രൂപപ്പെട്ടതോടെ അവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി.ഈ ചിന്തയോട് ഐക്യപ്പെട്ടിരുന്ന രണ്ടുപേരായിരുന്നു ബംഗാളി മുസ്ലിംലീഗ് നേതാവ് സുഹ്രവര്‍ദിയും യുനൈറ്റഡ് പ്രൊവിന്‍സിലെ ചൌധരി കാലിഖുസ്സമാനും.പാകിസ്താന്‍ രൂപീകരിക്കപ്പെട്ട ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍   -194

#ദിനസരികള്‍ 975 ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍

             ( രാമചന്ദ്രഗുഹയുടെ India After Gandhi എന്ന വിഖ്യാതമായ ഗ്രന്ഥത്തിലെ Minding the Minority എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരം)           പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫെഡ്രിച്ച് ഷില്ലറുടെ ( Friedrich Schiller ) മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്നതാണ് മാന്യതയുടെ ഒന്നാമത്തെ നിയമം എന്ന വാചകം ഉദ്ധരിച്ചുകൊണ്ടാണ് ഗുഹ ഈ അധ്യായം ആരംഭിക്കുന്നത്.           1964 മെയ് മാസം നാലാം തീയതി ജവഹര്‍ലാല്‍ മരിച്ചു. ആ വാര്‍ത്ത അറിഞ്ഞ ഡല്‍ഹി അവിടേയ്ക്ക് കുതിച്ചെത്തി. അങ്ങനെ എത്തിയവരില്‍ ഗ്രാന്‍വിലെ ഓസ്റ്റിന്‍ എന്ന അമേരിക്കന്‍ ബിരുദ വിദ്യാര്‍ത്ഥിയുമുണ്ടായിരുന്നു.ഓസ്റ്റിന്‍ അന്ന് ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മാണ സവിശേഷതകളെക്കുറിച്ചൊരു പ്രബന്ധം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ നെഹ്റുവിനെക്കുറിച്ചും അദ്ദേഹം പുലര്‍ത്തിപ്പോന്ന ആശയങ്ങളെക്കുറിച്ചും അറിയാനുള്ള ആകാംക്ഷ ഓസ്റ്റിനുണ്ടായിരുന്നു.തീന്‍മൂര്‍ത്തി ഭവനിലേക്ക് എത്തിച്ചേര്‍ന്ന ദുഖാര്‍ത്തരായ ജനതതിയുടെ ഒപ്പം അദ്ദേഹവും ചേര്‍ന്നു.അടുത്ത ദിവസം തന്റെ ഡയറിയില്‍ അദ്ദേഹം ഇങ്ങനെ എഴുതി – ‘ എല്ലാവര്‍ക്കും അകത്തേക്ക് പ്രവേശിക്ക

#ദിനസരികള്‍ 974 കുഞ്ഞാലി മരയ്ക്കാരുടെ കഥ

            ദേശദ്രോഹികളും ഒറ്റുകാരും രാജ്യത്തു നിന്നും പുറത്താക്കപ്പെടേണ്ടവരുമായി മുസ്ലിം ജനത വ്യാഖ്യാനിക്കപ്പെടുന്ന ഈ കാലത്ത് രാജ്യസ്നേഹത്തിന്റെ മകുടോദാഹരണമായി ചരിത്രത്തിലിടം നേടിയ കുഞ്ഞാലി മരയ്ക്കാന്മാരെക്കുറിച്ച് വായിക്കുകയും എഴുതുകയും ചെയ്യുന്നതുതന്നെ മനുഷ്യപക്ഷത്തു നില്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാകുന്നു. കുഞ്ഞാലി മരയ്ക്കാരെക്കുറിച്ചു മാത്രമല്ല , സ്വരാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ വേണ്ടി നാളിതുവരെ പോരാടിയ ഇസ്ലാം മതവിശ്വാസികളായി ജീവിച്ചു മരിച്ച മുഴുവന്‍ പോരാളികളുടേയും ഗാഥകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കേണ്ടതായ ഒരു സന്നിഗ്ദസന്ധിയിലേക്ക് എത്തപ്പെട്ടതിന്റെ ഗതികേട് മറക്കാതിരിക്കാനും ഈ വായന ഉപകരിക്കുമെന്നതാണ് വസ്തുത. അതുകൊണ്ടാണ് ഡോ. കെ സി വിജയരാഘവനും ഡോ. കെ എം ജയശ്രീയും എഴുതിയ കുഞ്ഞാലിമരയ്ക്കാര്‍ എന്ന പുസ്തകം വീണ്ടും വായിക്കുവാന്‍ ഞാന്‍ തീരുമാനിച്ചത്.             ചിന്ത പ്രസിദ്ധീകരിച്ച കുഞ്ഞാലിമരയ്ക്കാര്‍ നവകേരള ശില്പികള്‍ എന്ന പരമ്പരയിലെ പത്തൊമ്പതാമത്തെ പുസ്തകമായി പ്രസിദ്ധീകരിച്ചതാണ്. " പാഠപുസ്തകങ്ങളിലെ ചെറിയ വിവരണങ്ങള്‍ക്ക് അപ്പുറത്ത് കുഞ്ഞാലിമരയ്ക്കാര

#ദിനസരികള്‍ 973 1857- ന്റെ കഥ 4

കലാപം പൊട്ടിപ്പുറപ്പെട്ട 1857 മെയ് മാസം പത്താം തിയതിക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളില് ‍  രസകരമായ മറ്റൊരു സംഭവം നടന്നു . അത് ഒരു ചപ്പാത്തി സന്ദേശമാണ് . തനിക്കു കിട്ടുന്ന ചപ്പാത്തിക്കു തുല്യമായി അത്രയും തന്നെ ചപ്പാത്തിയുണ്ടാക്കി മറ്റൊരാള് ‍ ക്ക് വിതരണം ചെയ്യുക എന്നതായിരുന്നു ആ പരിപാടി . ആരോ തുടങ്ങിവെച്ച ചപ്പാത്തി വിതരണം എന്തോ രഹസ്യ സന്ദേശത്തെ പേറുന്നുണ്ടെന്ന് അധികാരികള് ‍ ധരിച്ചു . വരാനിരിക്കുന്ന ഒരു കലാപത്തിന്റെ മുന്നോടിയായിട്ടാണ് അക്കൂട്ടര് ‍‌ ചപ്പാത്തി വിതരണത്തെ കണ്ടത് . “ ചപ്പാത്തി വിതരണത്തെപ്പറ്റി ഫീല് ‍ ഡ് മാര് ‍ ഷല് ‍ റോബര് ‍ ട്സ് പ്രഭു , ചാര് ‍ ലസ് തിയോഫലിസ് മെറ്റ്കാഫ് തുടങ്ങിയവര് ‍  എഴുതിക്കാണാം . മെറ്റ്കാഫ് മയാനുദ്ദീന് ‍ ഹസ്സന് ‍ ഖാന് ‍ ഫര് ‍ ഗുംജില് ‍ താനേദാര് ‍  ആയിരുന്നപ്പോള് ‍ വലിയ തോതില് ‍ ചപ്പാത്തി വിതരണം കണ്ടതായി രേഖപ്പെടുത്തിയ കാര്യം ഉദ്ധരിക്കുന്നു . ഇന്ദ്രപൂരില് ‍  സേരായ് വാച്ചമാന് ‍ ഫറൂഖ് ഖാന് ‍ ചപ്പാത്തി കൊണ്ടു വന്നു നല്കിയെന്നും ഇത്തരത്തില് ‍ അഞ്ചെണ്ണം ഉണ്ടാക്കി അടുത്ത ഗ്രാമത്തില് ‍  എത്തിക്കുവാന് ‍ ആ

#ദിനസരികള്‍ 972 1857 ന്റെ കഥ 3

ഇങ്ങനെ രാഷ്ട്രീയമായ പല വിധ കാരണങ്ങള്‍‌കൊണ്ട് തൊട്ടാല്‍ പൊട്ടുന്ന അവസ്ഥയിലായിരുന്ന ഒരു സമൂഹത്തിലേക്കാണ് ഹിന്ദു – മുസ്ലിം മതവിശ്വാസികള്‍ക്ക് മതനഷ്ടം എന്ന ഭയമുണ്ടാക്കുന്ന തരത്തിലുള്ള ചില നടപടികള്‍ ബ്രിട്ടീഷ് കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.ഡോ. കെ കെ എന്‍ കുറുപ്പ് എഴുതുന്നു “ പരമ്പരാഗതമായി സൈനിക സേവനം അനുഷ്ഠിച്ചു വന്ന ഇന്ത്യന്‍   സമൂഹങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്ത വിഭാഗങ്ങളായിരുന്നു നാട്ടു പട്ടാളക്കാര്‍.പത്താന്‍ ജാട്ട് മറാട്ട രാജപുത് , തുടങ്ങിയ പല വിഭാഗങ്ങളും ഇവരില്‍ ഉള്‍‌പ്പെട്ടു.അവരുടെ ജാതി സംബന്ധിച്ച ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിറുത്തുവാന്‍ കമ്പനി അനുവദിക്കുയും ചെയ്തിരുന്നു.എന്നാല്‍ കമ്പനിയുടെ സാമ്രാജ്യമോഹം വര്‍ധിച്ചു വന്നതോടെ ഇവരെ വിദേശങ്ങളിലും ഉപയോഗപ്പെടുത്തി.എന്നാല്‍ വിദേശ ബത്ത ഒഴിവാക്കുകയും കാളകളുടെ കടത്തുകൂടി തടയുകയും ചെയ്തു.ഉയര്‍ന്ന ജാതിക്കാര്‍ക്ക് കടല്‍ കടക്കുക നിഷിദ്ധമായിരുന്നു ” പരമാവധി മുതലെടുക്കുക എന്ന നയം സ്വീകരിച്ചു പോന്ന കമ്പനി അതുവരെ സൈനികരോട് പുലര്‍ത്തിപ്പോന്നിരുന്ന സഹിഷ്ണുതാഭാവം തിരുത്തുന്നതാണ് പിന്നീട് കാണുന്നത്. വിശ്വാസപരമായ നിഷ്ഠകളെ തീരെ മാനിക്കാതെ