Posts

Showing posts from August 2, 2020

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

                കണ്ണില്ലാത്ത കുട്ടികളെ കടല്‍ കാണിക്കേണ്ടതെങ്ങനെ ? എന്നൊരു വിഷമകരമായ ചോദ്യം കടലു കാണാന്‍ പോയവര്‍ എന്ന കവിതയില്‍ സുഗതകുമാരി ഉന്നയിക്കുന്നുണ്ട്. കടല്‍ കാണാന്‍ പോകാം എന്നു വാശിപിടിക്കുന്ന കുഞ്ഞുങ്ങളെച്ചൊല്ലി കവി ആലോചിക്കുന്നു :-             " ഇവരെയെമ്മട്ടില്‍ കടല്‍‌ കാണിക്കേണ്ടൂ             ഇവര്‍ കണ്ണില്ലാത്ത കിടാങ്ങളല്ലയോ ?             ഇവര്‍ക്കു വാനമില്ലിവര്‍ക്കു താരമി             ല്ലിവര്‍ക്കമ്മാവനായ് ചിരിക്കില്ലാ തിങ്കള്‍ "             ഇവര്‍ക്കു പൂക്കളും നിറമില്ലാത്തവര്‍             ഇവര്‍ക്കു പെറ്റമ്മ മുഖമില്ലാത്തവള്‍             ഇവര്‍ക്കു പൂങ്കിളിയൊരു കളനാദം             ഇവര്‍ക്കു പൂക്കളമൊരു കുടം മണം             ഇവര്‍ തപ്പിത്തടഞ്ഞിരുളില്‍ നീങ്ങുവോര്‍             മഴയും സന്ധ്യയും നിലാവുമില്ലാത്തോര്‍             ഇളയ കുഞ്ഞിന്റെ ചിരി കാണാത്തവര്‍             ഒരു കിളിത്തൂവല്‍ തുടുപ്പറിയാത്തോര്‍             ഇവരയെമ്മട്ടില്‍ കടല്‍ കാണിക്കേണ്ടൂ ? എന്നാണ് അമ്മയുടെ ആധി. എങ്കിലും കടല്‍ കാണാന്‍ പോകാമെന്ന് കുതുഹം കൊള്ളുന്ന ആ ഇളംമനസുകളെ വെറുതെ തള

#ദിനസരികള്‍ 1207

              ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി , ഒരു വിഭാഗം ജനതയില്‍ നിന്നും തട്ടിപ്പറിച്ചെടുത്ത സ്ഥലത്ത് പണിതെടുക്കുന്ന ഒരു ക്ഷേത്രത്തിന് ശിലാന്യാസം നടത്തുക ! എത്ര ദയനീയമായിരുന്നു ആ കാഴ്ച ! ദണ്ഡനമസ്കാരം ചെയ്ത് ഭൂമിയോടൊട്ടി വീണു കിടക്കുന്ന ആ പ്രധാനമന്ത്രിയെപ്പോലെ ഈ രാജ്യം തന്നെ ലോകത്തിന്റെ മുന്നില്‍‌ തല കുനിച്ച് വീണുകിടക്കുകയാണ്. ഇനിയൊരിക്കലും നമുക്ക് ആ തല ഉയര്‍ത്തിപ്പിടിക്കുവാന്‍ കഴിയാത്ത വിധത്തിലാണ് ആ വീഴ്ച എന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. പേരിനെങ്കിലും മതേതരമെന്ന് വിശേഷണം പേറുന്ന ഈ മണ്ണില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ അവസാന ശ്വാസമാണ് ഞാനിപ്പോള്‍ വലിച്ചെടുത്തു കൊണ്ടിരിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇനി , 1925 ല്‍ സ്ഥാപിക്കപ്പെട്ട ഒരു മതതീവ്രവാദ സംഘടനയുടെ , ആറെസ്സെസിന്റെ , നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോഴേക്കും ഈ രാജ്യം ഒരു മതരാജ്യമാണെന്ന പ്രഖ്യാപനം വന്നു കഴിയും. അതിനിനി ഏറെ നാളുകളില്ല.             ഈ രാജ്യത്തെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തിലോ സ്വാതന്ത്ര്യാനന്തര ഘട്ടത്തിലോ ഒരു തരത്തിലുള്ള പങ്കും നിര്‍വ്വഹിക്കാത്ത ഒരു സംഘമാണ്

#ദിനസരികള്‍ 1206

            രണ്ടാമത്തെ ചര്‍ച്ചാവിഷയം 1921 ലെ മലബാര്‍ വിപ്ലവമാണ്. ഹിന്ദുക്കളെ ആക്രമിച്ച് മുസ്ലിം മതം സ്വീകരിക്കുവാന്‍ നിര്‍ബന്ധിക്കുകയും അല്ലാത്തവരെ കൊല്ലുകയും ചെയ്ത ഹിന്ദു വിരുദ്ധസമരമാണ് 21 ലെ മലബാര്‍ കലാപമെന്ന ആറെസ്സെസ്സ് വ്യാഖ്യാനങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുകയാണ് സമീല്‍ ഇല്ലിക്കല്‍ , പി ടി എ നാസര്‍ , റഹ്മാന്‍ മധുരക്കുഴി എന്നീ ലേഖകന്മാര്‍. (1921 ല്‍ മലബാര്‍ സമരത്തെക്കുറിച്ച് മദൂദി എഴുതിയ കുറിപ്പുകള്‍ കൂടി വിവര്‍ത്തനം ചെയ്തു ചേര്‍ത്തിട്ടുണ്ട്.   ഞാന്‍ അത് മനപ്പൂര്‍വ്വം വിട്ടുകളഞ്ഞതാണ്. കാരണം മറ്റു ലേഖകന്മാര്‍ ചരിത്രത്തില്‍ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെങ്കില്‍ മദൂദി കേട്ടു കേള്‍വികളുടേയും ഊഹാപോഹങ്ങളുടേയും അടിസ്ഥാനത്തിലാണ് വിഷയത്തെ സമീപിക്കുന്നത്. വരികള്‍ക്കിടയില്‍ വായിക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് മറ്റു ലേഖനങ്ങള്‍ പുലര്‍ത്തുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു നിലപാട് മദൂദിയുടെ കുറിപ്പില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. അത് ആറെസ്സെസിനെ മാത്രമേ സഹായിക്കുകയുള്ളു എന്നതുകൊണ്ട് ഞാനതിനെ അപ്രസക്തമായി കരു

#ദിനസരികള്‍ 1205 ആയാ സോഫിയയും ജമായത്തെ ഇസ്ലാമിയും.

Image
            ജമായത്ത് ഇസ്ലാമിയുടെ രണ്ടായിരത്തി ഇരുപത് ജൂലൈ പന്ത്രണ്ടിലെ പ്രബോധനം വാരികയില്‍ രണ്ടു പ്രധാനപ്പെട്ട വിഷയങ്ങളാണ് ചര്‍‌ച്ചക്കെടുത്തിരിക്കുന്നത് ഒന്ന് തുര്‍ക്കിയുടെ മതേതര പാരമ്പര്യത്തെ അട്ടിമറിച്ചു കൊണ്ട് ഉര്‍ദുഗാനും കൂട്ടരും രാജ്യത്ത് നടത്തുന്ന മതവത്കരണത്തിന്റെ ഭാഗമായി ആയാ സോഫിയ എന്നു പേരുള്ള ബൈസാന്റിയന്‍ കാലത്തെ ക്രൈസ്തവ ദേവാലയം ഒരു കോടതിയുത്തരവിന്റെ മറവില്‍ മുസ്ലിം പള്ളിയാക്കി മാറ്റിയതിനെക്കുറിച്ചാണ്. രണ്ടാമത്തേതാകട്ടെ കേരളത്തില്‍ 1921 ല്‍ നടന്ന മലബാര്‍ സമരം ഹിന്ദുവിരുദ്ധ സമരമാക്കിത്തീര്‍ക്കാനുള്ള സംഘപരിവാരത്തിന്റെ കുത്സിത നീക്കത്തിനെതിരെ തെളിവുകളെ അടിസ്ഥാനമാക്കി നടത്തുന്ന വിലയിരുത്തലും. രണ്ടു വിഷയങ്ങളും അതിന്റെ സമകാലിക പ്രസക്തികൊണ്ട് ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്.             ഇവയില്‍ ആയാ സോഫിയ : ഇടതുലിബറല്‍ ആകുലതകളും ഇസ്ലാമിക ലോകത്തിന്റെ പ്രതീക്ഷകളും എന്ന പേരില്‍ അസീര്‍ നീര്‍ക്കുന്നം എഴുതിയ ലേഖനമാണ് ആദ്യമായി നാം ചര്‍ച്ചക്കെടുക്കുക. ആയാ സോഫിയ ഏറ്റെടുത്തതിനെക്കുറിച്ച് ലേഖകന്റെ ന്യായീകരണങ്ങള്‍ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ശുദ്ധ അസംബന്ധമാണെന്ന് പറയാതെ വയ്യ. സാമാന്യ ബുദ്ധിക്

#ദിനസരികള്‍ 1204 പ്രിയപ്പെട്ട പോലീസുകാരോടാണ്.

പോലീസിനെ വിശ്വാസത്തിലെടുത്തുകൊണ്ട്   കൊവീഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല കൂടി നിങ്ങളിലേക്ക് എത്തുകയാണ്. ഇതുവരെ അത്തരം പ്രവര്‍ത്തനങ്ങളുടെ ചുമതലയും മേല്‍‌നോട്ടവും റവന്യൂ അധികാരികളിലായിരുന്നുവെങ്കിലും ഇന്നലെ മുതല്‍ കണ്ടെയ്ന്‍‌മെന്റ് സോണുകള്‍ നിശ്ചയിക്കലും സമ്പര്‍ക്ക പട്ടിക തയ്യാറാക്കലുമടക്കം എല്ലാ വിധ പ്രവര്‍ത്തനങ്ങളും പോലീസാണ് നിര്‍വ്വഹിക്കേണ്ടത്. ക്രമസമാധാന പാലനത്തിനൊപ്പം ഇതുകൂടിയാകുമ്പോള്‍ നിങ്ങളിലേക്ക് എത്തുന്നത് അധികഭാരമാണ് എന്ന് അറിയാഞ്ഞിട്ടല്ല. എങ്കിലും ജനതയെ കൊവീഡെന്ന   മഹാവിപത്തില്‍ നിന്നും മോചിപ്പിച്ചെടുക്കുവാന്‍ പോലീസിനു കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണ് ഈ ഉത്തരവാദിത്തം കൂടി നിങ്ങളിലേക്ക് അര്‍പ്പിച്ചുകൊണ്ട് കേരളം പ്രകടിപ്പിക്കുന്നത്. പോലീസിനെ സംബന്ധിച്ച് ഇതൊരു അഭിമാനത്തിന്റെ നിമിഷമാണ്.ജനങ്ങളുടെ ഈ വിശ്വാസം മറ്റേതൊരു അധികാര സ്ഥാനങ്ങളില്‍ നിന്നും ലഭിക്കുന്ന സമ്മാനമാനങ്ങളെക്കാള്‍ വിലമതിക്കുന്നതുമാണ്. അതുകൊണ്ട് ഏല്പിക്കപ്പെട്ട ഉത്തരവാദിത്തത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ നേര്‍‌വിപരീത

#ദിനസരികള്‍ 1203 അമിത് ഷായുടെ കോവീഡും ചില പ്രത്യാശകളും

          അമിത് ഷായ്ക്ക് കൊവീഡ് എന്ന വാര്‍ത്ത എന്നെ ആഹ്ലാദിപ്പിക്കുന്നില്ലെങ്കിലും രാജ്യത്തെ പരമപദങ്ങള്‍ കൈയ്യാളുന്ന അതിശക്തരായ വ്യക്തികളിലൊരാള്‍ക്ക് അസുഖബാധയുണ്ടായെങ്കില്‍ കോടാനുകോടി വരുന്ന സാധാരണ ജനതയുടെ അരക്ഷിതാവസ്ഥ എത്രത്തോളം ഭയാനകമായിരിക്കുമെന്ന് ആലോചിച്ചു നോക്കുക. അതോടൊപ്പം ഈ രാജ്യത്തെ ദരിദ്രനാരായണന്മാരായ കോടാനുകോടി ജനങ്ങളെപ്പോലെ താനും   ചത്തു ചീഞ്ഞഴുകിയൊടുങ്ങിപ്പോകാന്‍ വിധിക്കപ്പെട്ട സാധാ മനുഷ്യന്‍ മാത്രമാണെന്ന് ചിന്തിക്കാന്‍ ഈ രോഗബാധ അമിത് ഷായെ സഹായിക്കുന്നുവെങ്കില്‍ നല്ലത് എന്നുമാത്രം പ്രത്യാശിക്കുന്നു.കാരണം എനിക്കു ശാപങ്ങളിലോ എന്തിന് ദൈവങ്ങളില്‍ തന്നെയോ വിശ്വാസമില്ലെങ്കിലും ഭൂരിപക്ഷം വരുന്ന വിശ്വാസികളെ മുന്‍നിറുത്തി പറയട്ടെ ഗുജറാത്തു കലാപം തൊട്ട് ജസ്സീസ് ലോയ വരെയുള്ള അറിഞ്ഞതും അറിയാത്തതുമായ ആയിരക്കണക്കിനു മനുഷ്യരുടെ കണ്ണൂനീരും ചോരയും വീണു കുതിര്‍ന്നയിടത്തു നിന്നാണ് അമിത് ഷാ തന്റെ കുടിവെള്ളം മുക്കിയെടുക്കുന്നതിനാല്‍ അവരുടെയൊക്കെ സങ്കടങ്ങള്‍ വെള്ളിടികളായി മാനം പിളര്‍ന്നു വന്നേക്കാം. അതുകൊണ്ട് അമിത് ഷാ ഇനിയെങ്കിലും മനുഷ്യന്റെ വഴിയെ മനുഷ്യനെപ്പോലെ നടക്കാന്‍ പഠിക്കുക.